സഹജീവനക്കാരനെ ഭക്ഷണം വാങ്ങാൻ പറഞ്ഞു വിട്ട് മോഷ്ടാക്കളെ വിളിച്ചു വരുത്തി; സിസിടിവി ഓഫ് ചെയ്ത് കവർച്ച സുഗമമാക്കി; പിന്നെ ചോരയൊഴിക്കി നിലത്ത് കിടന്ന് മൽപ്പിടിത്ത നാടകം; ഒടുവിൽ സെക്യൂരിറ്റിക്കാരനിലൂടെ സത്യം കണ്ടെത്തി പൊലീസ്; കല്ലായിയിലെ സ്വർണ്ണ വ്യാപാരിയുടെ ഫ്ളാറ്റിലെ മോഷ്ടാക്കൾ ജിതേന്ദ്ര സിംഗും കൂട്ടുകാരും
ജാസിം മൊയ്ദീൻ
കോഴിക്കോട്; കോഴിക്കോട് കല്ലായിയിലെ സ്വർണ്ണ വ്യാപാരിയുടെ ഫ്ളാറ്റിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. സ്വർണ്ണ വ്യാപാരിയുടെ സ്ഥാപനത്തിലെ ജീവനക്കാരടനടക്കം മൂന്ന് രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്രസിങ്, പങ്കജ് സിങ്, പർവീൺ സിങ് എന്നിവരാണ് പിടിയിലായത്. ഇതിൽ ജിതേന്ദ്ര സിങ് സ്വർണ്ണവ്യാപാരിയുടെ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റു രണ്ട് പേർ ജിതേന്ദ്ര സിങിന്റെ സുഹൃത്തുക്കളുമാണ്. ജീവനക്കാരന്റെ സഹായത്തോടെയാണ് മോഷണം നടന്നിട്ടുള്ളത്. പ്രതികളിൽ നിന്ന് പത്ത് കിലോയിലധികം വരുന്ന സ്വർണ്ണവും പൊലീസ് പിടിച്ചെടുത്തു. കസബ സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സ്വർണ്ണവ്യാപാരിയുടെ കോഴിക്കോട് കല്ലായിയിലുള്ള ഫ്ളാറ്റിൽ വെച്ച് ജീവനക്കാരനെ കുത്തിപരിക്കേൽപിച്ച് സ്വർണം കവർന്നു എന്ന് പറഞ്ഞായിരുന്നു പരാതി. പരിക്കേറ്റ ജീനക്കാരൻ ജിതേന്ദ്രസിങ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ തുടക്കത്തിൽ കേസ് അന്വേഷണം കാര്യമായി നടന്നിരുന്നില്ല. എന്നാൽ ഇയാൾ ചികിത്സ പൂർത്തിയാക്കി പുറത്തിറങ്ങിയതോടെ പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ജിതേന്ദ്രസിംങിന്റെ സഹായമില്ലാതെ പുറത്ത് നിന്ന് മറ്റൊരാൾക്ക് ഫ്ളാറ്റിൽ കയറാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജീവനക്കാരനായ ജിതേന്ദ്രസിങിനെ നിരീക്ഷിച്ചു വന്നത്. ചികിത്സ പൂർത്തിയാക്കി പുറത്തിറങ്ങിയ ജിതേന്ദ്ര സിങിനെ പൊലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും തുടക്കത്തിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല.
പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ തന്റെ സഹായത്തോടെയാണ് കവർച്ച നടത്തിയതെന്നും തന്റെ രണ്ട് സുഹൃത്തുകളാണ് മറ്റു പ്രതികളെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു. കവർച്ചക്കായി തന്റെ രണ്ട് സുഹൃത്തുക്കളെയും ഫ്ളാറ്റിന് സമീപത്ത് തന്നെ ലോഡ്ജ് എടുത്ത് താമസിപ്പിച്ചിരുന്നതായും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നകായും ജിതനേദ്രസിങ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. കവർച്ച നടക്കുന്ന ദിവസം ജിതേന്ദ്ര സിങ് ഫ്ളാറ്റിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെ ഭക്ഷണം വാങ്ങാനായി പുറത്തേക്ക് പറഞ്ഞയക്കുകയും ഈ സമയത്ത് തന്നെ ലോഡ്ജിലുണ്ടായിരുന്ന പ്രതികളെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.
ഒരാളെ പുറത്ത് കാവൽ നിർത്തി ജിതേന്ദ്രസിങ്ങിനൊപ്പം മറ്റൊരു പ്രതി 11ാം നിലയിലുള്ള ഫ്ളാറ്റിലേക്ക് പോവുകയുമായിരുന്നു. ഫ്ളാറ്റിലെത്തിയ ഉടൻ ജിതേന്ദ്ര സിങ് സിസിടിവി ഓഫ് ചെയ്ത് കവർച്ചക്കുള്ള സൗകര്യം ചെയ്ത് നൽകി. തുടർന്ന് രഹസ്യ അറകൾ തുറന്ന് നൽകി സ്വർണം കാണിച്ച് കൊടുക്കുകയും ചെയ്തു. സ്വർണ്ണാഭരണങ്ങൾ എടുത്ത് മറ്റ് രണ്ട് പ്രതികളും പോയിക്കഴിഞ്ഞതിന് ശേഷം ജിതന്ദ്രസിങ് സ്വയം കത്തികൊണ്ട് ശരീരരത്തിൽ മുറിവുണ്ടാക്കുകയും മൽപിടുത്തം നടന്നതിന്റെ അടയാളങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ചോരയൊഴുകി മൽപ്പിടുത്തം നടത്തി കവർച്ച ചെയ്തതാണെന്ന് വരുത്തിതീർക്കുകയും ബോധരഹിതനായി അഭിനയിച്ച് തറയിൽ കിടക്കുകയും ചെയ്തു. രാജസ്ഥാൻ സ്വദേശികളാണ് പ്രതികളെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം പ്രതികളെ പിടികൂടാനായി രാജസ്ഥാനിലേക്ക് പുറപ്പെടുകയായിരുന്നു. രാജസ്ഥാൻ ഗുജറാത്ത് അതിർത്ഥിയിൽ പ്രതികളുടെ വീടുകൾ കണ്ടെത്തിയെങ്കിലും പ്രതികൾ വീട്ടിലുണ്ടായിരുന്നില്ല.
പ്രതികൾ മുംബൈയിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മുംബൈയിലെത്തിയെങ്കിലും പൊലീസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ പ്രതികൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. മുംബൈയിൽ നിന്നും പ്രതികൾ ഗോവയിലേക്കാണ് രക്ഷപ്പെട്ടത് എന്ന സൂചന ലഭിച്ച പൊലീസ് ഗോവയിലെത്തിയാണ് പ്രതികളെ പിടികൂടിത്. ഗോവയിൽ വെ്ച്ച് അതിസാഹസികമായാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഗോവയിൽ നിന്നും പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണ്ണാഭരങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങൾ കണ്ടെത്തി. പ്രതികളിലൊരാളായ പങ്കജ് സിങ് രജപുതിന്റെ മുംബൈയിലുള്ള ഭാര്യ വീടിനടുത്തുള്ള ഗാട്ട് കോപ്പർ എന്ന സ്ത്ഥലത്തുള്ള വിശാൽ ഘട്ട് എന്ന മലമുകളിൽ സ്ഥിതിചെയ്യുന്ന പത്തോളം കുടുംബ സുഹൃത്തുക്കളുടെ വീട്ടിൽ എട്ടു കിലോയോളം സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ച പൊലീസ് പ്രതികളുമായ അങ്ങോ്ട്ട് പോവുകയായിരുന്നു.
മുംബൈയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലും സ്വർണ്ണാഭരണം എടുക്കാൻ വന്ന വിവരം അറിഞ്ഞ് ഗ്രാമത്തിലുള്ളവർ പ്രശനമുണ്ടാക്കുമെന്നുള്ളതിനാലും രാത്രിയിലാണ് അന്വേഷണ സംഘം അവിടെത്തിയത്. രാത്രി 1ം മണിക്ക് ആരംഭിച്ച് തിരച്ചിൽ പുലർച്ചെ അഞ്ച് മണിക്ക് അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ അഞ്ച് വീടുകളിൽ നിന്നായി എട്ട് കിലോയിലധികം വരുന്ന സ്വർണ്ണാഭരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ബാക്കിയുള്ള സ്വർണം മറ്റൊരു പ്രതിയായ പർവീൺ സിങ്ങിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. കസബ സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ ശ്രീജേഷ്, ഡാൻസാഫ് അംഗങ്ങളായ എഎസ്ഐമാരായാ മുഹമ്മദ് ഷാഫി, സജി എം,എസ്സിപിഒമാരായ അഖിലേഷ്,ജോമോൻ സിപിഒ ജിനേഷ്,കസബ സ്റ്റേഷനിലെ എസ് സിപിഒമാരായ രതീഷ്,ശിവദാസൻ സി,രഞ്ജീഷ്,ഷറീന,സിപിഒ വിഷ്ണു തുടങ്ങിയവരും ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍