20 വർഷങ്ങൾക്ക് മുമ്പ് സെക്യൂരിറ്റി ജീവനക്കാരനായി തിരുവനന്തപുരത്ത് നിന്നും കോഴിക്കോടെത്തി; ഫ്രാഞ്ചൈസികൾ നടത്തിയുള്ള പരിചയത്തിന്റെ ബലത്തിൽ സ്വന്തമായൊരു കൊറിയർ തുടങ്ങി; പ്രതിമാസം 20 ലക്ഷത്തിലധികം വരുമാനമുള്ള സ്ഥാപനം പിടിച്ചടക്കാൻ കെട്ടിട ഉടമയുടെ ശ്രമം; പരാതി പൊലീസിൽ
ജാസിം മൊയ്ദീൻ
കോഴിക്കോട്; കെട്ടിട ഉടമയും മക്കളും ഗുണ്ടകളും ചേർന്ന് ബലമായി സ്ഥാപനം ഒഴിപ്പിക്കുകയും സ്ഥാപനത്തിലുണ്ടായിരുന്ന പണം കവരുകയും ഓഫീസ് സാമഗ്രികൾ കടത്തിക്കൊണ്ട് പോവുകയും ചെയ്തതായി പരാതി. കോഴിക്കോട് പാലാഴിയിൽ പ്രവർത്തിച്ചിരുന്ന കൊറിയർ കാർഗോ കേന്ദ്രമാണ് കെട്ടിട ഉടമയും മക്കളും ചേർന്ന് ബലമായി ഒഴിപ്പിച്ചത്. വാടകക്കാരനായ കാർഗോ സ്ഥാപനത്തിന്റെ ഉടമ തിരുവനന്തപുരം സ്വദേശി അനിൽജിത്തിനെയും പാർട്ണർ ജാഫർ അഭിയെയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് കാണിച്ച് അനിൽജിത്താണ് കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണർക്കും പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരിക്കുന്നത്.
ഈ വർഷം ജനുവരിയിലാണ് തിരുവനന്തപുരം സ്വദേശിയായ അനിൽജിത്തും കോഴിക്കോട് പാലാഴി സ്വദേശിയായ ജാഫർ അഭിയും ചേർന്ന് കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പാലാഴിയിൽ കാർഗോ കൊറിയർ സ്ഥാപനം ആരംഭിച്ചത്. വർഷങ്ങളായി കോഴിക്കോട് നഗരത്തിൽ വിവിധ ജോലികൾ ചെയ്ത് ജീവിച്ചുവരുന്നയാളാണ് അനിൽജിത്. വിവിധ കൊറിയർ കമ്പനികളുടെ ഫ്രാഞ്ചൈസികൾ നടത്തി പരിചയമുള്ള അനിൽജിത് ഈ ജനുവരിയിലാണ് സ്വന്തമായി സ്ഥാപനം ആരംഭിച്ചത്. എറണാകുള്ളത്തും ഓഫീസ് പ്രവർത്തിച്ചിരുന്നു. കോഴിക്കോട് പാലാഴി സ്വദേശി കെഎം വിജയൻ എന്ന വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്.
ഓഫീസ് തുടങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അനിൽജിത് ഇതേ കെട്ടിടത്തിലെ താമസക്കാരനായിരുന്നു. ഓഫീസ് തുടങ്ങിയപ്പോഴും ഇതേ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് അനിൽജിത് താമസിച്ചിരുന്നത്. ജനുവരിയിൽ സ്ഥാപനം ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ 130000 രൂപയുടെ പാർസലുകൾ ഓഫീസിന് സമീപത്ത് നിന്ന് മോഷണം പോവുകയും ജിഎസ്ടി വിഭാഗം 70000 രൂപ പിഴ ഈടാക്കുകയും ചെയ്തതോടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായി. ഈ സമയത്ത് വാടക നൽകാൻ അൽപം താമസം നേരിട്ടു. എങ്കിലും ഓഫീസിനും താമസിക്കുന്ന മുറിക്കും നൽകിയ അഡ്വാൻസ് കെഎം വിജയന്റെ പക്കലുണ്ടായിരുന്നു.
വാടക നൽകാൻ അൽപം സാവകാശം ചോദിക്കുകയും ചെയ്തു. കെട്ടിട ഉടമ അത് സമ്മതിക്കുകും ചെയ്തിരുന്നു. എന്നാൽ ഓഫീസ് ബിസിനസ് ആവശ്യത്തിനായി എറണാകുളത്തെ ഓഫീസിൽ പോയി തിരികെ വന്നപ്പോൾ അനിൽജിത് കണ്ടത് തന്റെ സ്ഥാനവും താൻ താമസിച്ചിരുന്ന മുറിയും മറ്റൊരു പൂട്ടിട്ട് കെട്ടിട ഉടമ പൂട്ടിയിരിക്കുന്നതാണ്. പിന്നീട് ഓഫീസിന്റെ വാടക നൽകിയപ്പോൾ ഓഫീസ് തുറന്നു നൽകി. പിന്നീട് അടുത്ത കുറച്ച് ദിവസങ്ങൾക്ക് ശേഷം അനിൽജിത് എറണാകുളത്ത് പോയ സമയത്ത് കെട്ടിട ഉടമ വീണ്ടും ഓഫീസും മുറികളും മറ്റൊരും താക്കോലും പൂട്ടും ഉപയോഗിച്ച് പൂട്ടിയിട്ടു. ഏറെ നേരം കെഎം വിജയനോടും മക്കളോടും മുറി തുറന്നുതരാൻ പറഞ്ഞിട്ടും തുറക്കാതായതോടെ അനിൽജിത് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകിയെങ്കിലും പരാതി സ്വീകരിക്കാനോ കേൾക്കാനോ പൊലീസ് തയ്യാറായില്ല.
പൊലീസ് അനിൽജിതിനെ ഭീഷണിപ്പെടുത്തുകയും ജീവൻ വേണമെങ്കിൽ ഈ സ്റ്റേഷൻ പരിധിവിട്ട് പൊയ്ക്കോളണം എന്ന് പറയുകയും ചെയ്തു. എന്നാൽ തിരിച്ച് ഓഫീസിലെത്തിയപ്പോൾ ഓഫീസ് തുറന്നിരുന്നു. ഓഫീസിനകത്ത് കയറി അനിൽജിത് ഇരിപ്പുറപ്പിക്കുന്നതിന് മുമ്പ് തന്നെ കെട്ടിട ഉടമയുടെ മകനും മറ്റൊരാളും ഓഫീസിലെത്തി ഇപ്പോൾ തന്നെ ഓഫീസ് ഒഴിയണമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. അനിൽജിത് ഉടൻ തന്നെ ഓഫീസ് അകത്ത് നിന്നും പൂട്ടി ഓഫീസിലുണ്ടായിരുന്ന ഒരു ലക്ഷത്തിലധികം വരുന്ന പണം എണ്ണിത്തിട്ടപ്പെടുത്തി ബാഗിലിടാൻ ശ്രമിക്കുന്നതിനിടയിൽ നേരത്തെ വന്നവർ ഓഫീസിന്റെ വാതിൽ ചവിട്ടിതുറന്ന് അനിൽജിതിനെ അക്രമിച്ച് പണം കൈക്കലാക്കുകയും ചെയ്തു. ഓഫീസിനെ പേപ്പറുകളിൽ ആണിയടിക്കാനായി ഉപയോഗിക്കുന്ന കട്ടിയുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അനിൽജിതിനെ മുഖത്തും കൈകളിലും പരിക്കേൽപിച്ച് പണവുമായി പുറത്തിറങ്ങി അനിൽജിതിനെ ഓഫീസിനകത്തിട്ട് വാതിൽ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു.
ഉടൻ തന്നെ സമീപത്തുള്ള പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും പൊലീസുകാർ തിരിഞ്ഞുനോക്കിയില്ല. പിന്നീട് കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണറുടെ ഓഫീസിൽ അനിൽജിത് ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കമ്മീഷണർ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് അനിൽജിതിനെ ഓഫീസിൽ നിന്നും മോചിപ്പിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനിൽജിത് ആശുപത്രിയിൽ പോയ സമയത്ത് തന്നെ അനിൽജിതിന്റെ പാർടണറായ കോഴിക്കോട് പാലാഴി സ്വദേശി ജാഫറിനെ പന്തീരങ്കാവ് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ കെട്ടിട ഉടമയുടെ മക്കളും ഗുണ്ടകളും ചേർന്ന് മർദിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഓഫീസിലുണ്ടായിരുന്ന കംബ്യൂട്ടറുകളടക്കമുള്ള ഉപകരണങ്ങൾ കെട്ടിട ഉടമയുടെ ഗുണ്ടകൾ നശിപ്പിക്കുകയും ചെയ്തു.
പ്രതിമാസം 20 ലക്ഷം രൂപയിലധികം വരുമാനമുണ്ടായിരുന്ന സ്ഥാപനം തുടക്കത്തിലെ സ്വന്തമാക്കാൻ വേണ്ടി കെട്ടിട ഉടമ ശ്രമിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ അനിൽജിത് ഓഫീസ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഇതാണ് കെട്ടിട ഉടമയെ പ്രകോപിപ്പിച്ചത്. ഭീഷണിയിലൂടെ സ്ഥാപനം സ്വന്തമാക്കാനുള്ള ശ്രമം പരാചയപ്പെട്ടതോടെ അനിൽജിതിനെ മർദ്ദിച്ച് സ്ഥാപനം പൂട്ടിക്കുകയായിരുന്നു. വലിയ സാമ്പത്തിക ശേഷിയുള്ള കെട്ടിട ഉടമ കെഎം വിജയന് പന്തീരങ്കാവ് പൊലീസിലുള്ള സ്വാധിനം ഉപയോഗിച്ച് അനിൽജിത്തിനെ വ്യാജ കേസെടുത്തിരിക്കുകയാണ്. ഈ കേസിൽ പൊലീസ് അനിൽജിതിനെ അന്വേഷിക്കുന്നുണ്ടെങ്കിലും അനിൽജിത് ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ഫോണും മറ്റുമെല്ലാം ഇപ്പോഴും പാലാഴിയിലുള്ള കെട്ടിടത്തിലാണ്.
വരുമാനമൊന്നുമില്ലാതെ ഇപ്പോൾ ഭക്ഷണത്തിന് പോലും മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ് അനിൽജിത് ഇപ്പോഴുള്ളത്. 20 വർഷം മുമ്പ് സെക്യൂരിറ്റി ഓഫീസറായിട്ടാണ് അനിൽജിത് കോഴിക്കോടെത്തിയത്. പിന്നീട് വിവിധ കൊറിയർ കമ്പനികളുടെ ഫ്രാഞ്ചൈസികൾ നടത്തിയതിന് ശേഷമാണ് കഴിഞ്ഞ വർഷം സ്വന്തമായി കൊറിയർ കമ്പനി ആരംഭിച്ചത്. അത് നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നതിനിടയിലാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍