ഹൈദരാബാദിനെ കീഴടക്കി 'സൂപ്പർ ഡൽഹി'; ഡൽഹി ഹൈദരാബാദിനെ വീഴ്ത്തിയത് സീസണിലെ ആദ്യ 'സൂപ്പർ ഓവർ' പോരാട്ടത്തിൽ; ഹൈദരാബാദിന് തിരിച്ചടിയായത് ബാറ്റസ്മാന്മാരുടെ മെല്ലെപ്പോക്ക്; തിങ്കളാഴ്ച്ച പഞ്ചാവും കൊൽക്കത്തയും നേർക്കുനേർ
സ്പോർട്സ് ഡെസ്ക്
ചെന്നൈ: ഐപിഎൽ 14ാം സീസണിൽ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്ന ആദ്യ മത്സരത്തിൽ ജയം ഡൽഹി ക്യാപിറ്റൽസിന്. ഒപ്പത്തിനൊപ്പം പൊരുതിയ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ഡൽഹി സൂപ്പർ ഓവറിൽ വീഴ്ത്തിയത്. ഇരു ടീമുകളും നിശ്ചിത 20 ഓവറിൽ 159 റൺസ് വീതമെടുത്തതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നേടിയത് എട്ടു റൺസ്. ഡൽഹിക്കായി സൂപ്പർ ഓവർ നേരിട്ട ഋഷഭ് പന്തും ശിഖർ ധവാനും അവസാന പന്തിൽ സിംഗിളെടുത്ത് ടീമിന് വിജയം സമ്മാനിച്ചു. അഞ്ച് മത്സരങ്ങളിൽ ഡൽഹിയുടെ നാലാം ജയമാണിത്. ഹൈദരാബാദിന്റെ നാലാം തോൽവിയും.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്യാനെത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങൾ ഞെട്ടിച്ചുകൊണ്ടാണ് ക്രീസിലെത്തിയത്. ഓപ്പണറായെത്തിയ തകർത്തടിച്ച ജോണി ബെയർസ്റ്റോയെ പുറത്തിരുത്തി സൂപ്പർ ഓവർ നേരിടാനെത്തിയത് ക്യാപ്റ്റൻ ഡേവിഡ് വാർണറും കെയ്ൻ വില്യംസനും. അതിലും വലിയ അദ്ഭുതമാണ് ഡൽഹി നായകൻ ഋഷഭ് പന്ത് കാത്തുവച്ചത്. കഗീസോ റബാദയേപ്പോലൊരു ബോളറെ മാറ്റിനിർത്തി സൂപ്പർ ഓവർ എറിയാൻ ഏൽപ്പിച്ചത് കോവിഡ് മുക്തനായെത്തി ആദ്യ മത്സരം കളിക്കുന്ന സ്പിന്നർ അക്ഷർ പട്ടേലിനെ. വില്യംസനെയും വാർണറിനെയും ക്രീസിൽ തളച്ചിട്ട അക്ഷർ ആകെ വഴങ്ങിയത് ഒരേയൊരു ഫോർ സഹിതം എട്ടു റൺസ്.
എട്ട് റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിക്കായി ശിഖർ ധവാനും ഋഷഭ് പന്തുമാണ് ഓപ്പൺ ചെയ്തത്. റാഷിദ് ഖാൻ സൺറൈസേഴ്സിനായി സൂപ്പർ ഓവർ എറിഞ്ഞു.റാഷിദ് എറിഞ്ഞ ആദ്യ പന്തിലും രണ്ടാം പന്തിലും പന്തും ധവാനും സിംഗിളുകൾ എടുത്തു. മൂന്നാം പന്തിൽ ഋഷഭ് പന്ത് ബൗണ്ടറി നേടിയതോടെ മൂന്ന് പന്തിൽ ഡൽഹിക്ക് ജയിക്കാൻ രണ്ട് റൺസ് മതി എന്ന നിലയിലായി. എന്നാൽ നാലാം പന്തിൽ റാഷിദ് റൺ വഴങ്ങിയില്ല. ഇതോടെ ഡൽഹിയുടെ വിജയലക്ഷ്യം അവസാന രണ്ട് പന്തിൽ രണ്ട് റൺസ് എന്നായി. അഞ്ചാം പന്തിൽ ലെഗ് ബൈയിലൂടെ പന്ത് ഒരു റൺസ് നേടിയതോടെ അവസാന പന്തിൽ ഒരു റൺസ് എന്ന നിലയിലായി ഡൽഹി. അവസാന പന്തിലും ലെഗ് ബൈയിലൂടെ റൺസ് വന്നതോടെ ആവേശകരമായ മത്സരത്തിൽ ഡൽഹി വിജയം സ്വന്തമാക്കി.
160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സിനായി ജോണി ബെയർസ്റ്റോ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഡേവിഡ് വാർണർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ അനാവശ്യ റണ്ണിന് ശ്രമിച്ച വാർണർ റൺ ഔട്ടായി. ആറ് റൺസെടുത്ത വാർണർ മടങ്ങുമ്പോൾ 28 ന് 1 എന്ന നിലയിലായി സൺറൈസേഴ്സ്.
ഒരു വിക്കറ്റ് വീണിട്ടും ബെയർസ്റ്റോ കുലുങ്ങിയില്ല. തകർപ്പൻ ഷോട്ടുകളുമായി താരം സൺറൈസേഴ്സ് സ്കോർ ഉയർത്തി. വാർണർക്ക് ശേഷം ക്രീസിലെത്തിയ വില്യംസണും നന്നായി ബാറ്റ് ചെയ്യാൻ തുടങ്ങിയതോടെ 5.2 ഓവറിൽ ടീം സ്കോർ 50 കടന്നു.
എന്നാൽ ആറാം ഓവറിലെ നാലാം പന്തിൽ അപകടകാരിയായ ബെയർസ്റ്റോയെ ആവേശ് ഖാൻ ശിഖർ ധവാന്റെ കൈയിലെത്തിച്ചു. വെറും 18 പന്തിൽ നിന്നും 38 റൺസ് നേടിയ ശേഷമാണ് ബെയർസ്റ്റോ ക്രീസ് വിട്ടത്.
ബെയർസ്റ്റോ പുറത്തായെങ്കിലും മറുവശത്ത് മികച്ച ഷോട്ടുകളുമായി വില്യംസൺ കളം നിറഞ്ഞു. എന്നാൽ നാലാമനായി കളിക്കാനെത്തിയ വിരാട് സിങ് 14 പന്തുകളിൽ നിന്നും വെറും നാല് റൺസ് മാത്രമെടുത്ത് പുറത്തായി. ആവേശ ഖാനാണ് താരത്തെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ കേദാർ ജാദവിനെ കൂട്ടുപിടിച്ച് വില്യംസൺ ടീം സ്കോർ 100 കടത്തി. പക്ഷേ വെറും 9 റൺസെടുത്ത ജാദവിനെ പുറത്താക്കി അമിത് മിശ്ര കളി ഡൽഹിക്ക് അനുകൂലമാക്കി.
ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും കുലുങ്ങാതെ നിന്ന വില്യംസൺ വൈകാതെ അർധശതകം പൂർത്തിയാക്കി. 42 പന്തുകളിൽ നിന്നാണ് താരം അർധശതകം നേടിയത്. ജാദവിന് പകരം ക്രീസിലെത്തിയ അഭിഷേക ശർമയ്ക്കും പിടിച്ചുനിൽക്കാനായില്ല. വെറും അഞ്ച് റൺസെടുത്ത താരത്തെ അക്ഷർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാനെയും വിക്കറ്റിന് മുന്നിൽ കുടുക്കി അക്ഷർ സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കി.
തുടർന്ന് ക്രീസിലെത്തിയ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് വില്യംസൺ രക്ഷാപ്രവർത്തനം നടത്തി. വലിയ ഷോട്ടുകൾ കളിക്കുന്നതിന് പകരം പരമാവധി ഓടി റൺസ് നേടാനാണ് വില്യംസൺ ശ്രമിച്ചത്. അതിനിടയിൽ വിജയ് ശങ്കറിന്റെ വിക്കറ്റെടുത്ത് ആവേശ് ഖാൻ സൺറൈസേഴ്സിന് പ്രഹരമേൽപ്പിച്ചു. വെറും എട്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം.
പിന്നീട് ക്രീസിലെത്തിയ സുചിത്ത് രണ്ട് ബൗണ്ടറികൾ നേടി സൺ റൈസേഴ്സിന് ആശ്വാസം പകർന്നു. ഇതോടെ അവസാന ഓവറിൽ സൺറൈസേഴ്സിന് വിജയിക്കാൻ 16 റൺസ് എന്ന നിലയിലെത്തി. കഗിസോ റബാദയാണ് അവസാന ഓവർ എറിയാനായി എത്തിയത്. ആദ്യ പന്ത് വൈഡായതോടെ സൺറൈസേഴ്സിന്റെ വിജയലക്ഷ്യം ആറുപന്തിൽ 15 റൺസ് എന്നായി. അടുത്ത പന്തിൽ വില്യംസൺ ബൗണ്ടറി നേടിയതോടെ സൺറൈസേഴ്സ് വിജയത്തിലേക്ക് അടുത്തു. രണ്ടാം പന്തിൽ സൺറൈസേഴ്സിന് ഒരു റൺ ബൈ ആയി ലഭിച്ചു. അവസാന നാലുപന്തുകളിൽ 10 റൺസ് വേണം എന്നിരിക്കേ മൂന്നാം പന്തിൽ ഉഗ്രൻ സിക്സർ നേടി സുചിത്ത് കളി സൺറൈസേഴ്സിന് അനുകൂലമാക്കി. ഇതോടെ മൂന്നു പന്തുകളിൽ വെറും നാല് റൺസ് മാത്രമായി ടീമിന്റെ വിജയലക്ഷ്യം.
നാലാം പന്തിൽ വീണ്ടും ഒരു ബൈ റൺസ് ലഭിച്ചതോടെ വിജയലക്ഷ്യം രണ്ട് പന്തുകളിൽ നിന്നും 3 റൺസ് എന്നായി. വില്യംസണാണ് ക്രീസിലുണ്ടായിരുന്നത്. അഞ്ചാം പന്തിൽ വീണ്ടും ബൈ ലഭിച്ചതോടെ സൺറൈസേഴ്സിന് അവസാന പന്തിൽ രണ്ട് റൺസ് എന്നായി വിജയലക്ഷ്യം. അവസാന പന്ത് നേരിട്ട സുചിത്ത് ഒരു റൺസ് നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.51 പന്തുകളിൽ നിന്നും 66 റൺസെടുത്ത വില്യംസണും ആറുപന്തുകളിൽ നിന്നും 14 റൺസ് നേടിയ സുചിത്തും പുറത്താവാതെ നിന്നു
നേരത്തെ അർധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും 37 റൺസെടുത്ത നായകൻ ഋഷഭ് പന്തിന്റെയും പ്രകടനമികവിലാണ് ഡൽഹി ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. സൺറൈസേഴ്സ് ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു.ടാസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് നൽകിയത്. പൃഥ്വി ഷാ ആയിരുന്നു കൂടുതൽ ആക്രമണകാരി. ഇരുവരും ചേർന്ന് ബാറ്റിങ് പവർപ്ലേയിൽ 51 റൺസ് അടിച്ചെടുത്തു.
പത്താം ഓവറിലെ അവസാന പന്തിൽ സിംഗിളെടുത്ത് പൃഥ്വി ഷാ അർധസെഞ്ചുറി നേടി. 34 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. പക്ഷെ 11-ാം ഓവറിലെ രണ്ടാം പന്തിൽ ശിഖർ ധവാന്റെ കുറ്റി തെറിപ്പിച്ച് റാഷിദ്ഖാൻ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. 28 റൺസെടുത്ത ധവാൻ ഓപ്പണിങ് വിക്കറ്റിൽ പൃഥ്വി ഷായ്ക്കൊപ്പം 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്.
ധവാന് പകരം നായകൻ ഋഷഭ് പന്ത് ക്രീസിലെത്തി. എന്നാൽ ധവാന് പിന്നാലെ പൃഥ്വി ഷായും പുറത്തായി. 39 പന്തുകളിൽ നിന്നും 53 റൺസെടുത്ത താരത്തെ ഖലീൽ അഹമ്മദ് റൺ ഔട്ടാക്കി. ഓപ്പണർമാർ ഇരുവരും പുറത്തായതോടെ സ്കോറിങ് വേഗം കുറഞ്ഞു.ഋഷഭ് പന്തും സ്റ്റീവൻ സ്മിത്തും ചേർന്ന് അതീവശ്രദ്ധയോടെയാണ് കളിച്ചത്. 13.5 ഓവറിൽ ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. മോശം പന്തുകൾ തിരഞ്ഞെടുത്ത് ആക്രമിച്ച് കളിച്ച പന്ത് സ്കോർ ഉയർത്താൻ ശ്രമിച്ചു. സ്മിത്ത് സിംഗിളുകളിലൂടെ അതിനുള്ള അവസരം പന്തിനൊരുക്കി.
നിരവധി ഫീൽഡിങ് പാളിച്ചകൾ സൺറൈസേഴ്സ് വരുത്തിയത് ഡൽഹിക്ക് ഗുണമായി. സ്മിത്തിന്റെയും പന്തിന്റെയും അനായാസ ക്യാച്ചുകളെല്ലാം സൺറൈസേഴ്സ് ഫീൽഡർമാർ പാഴാക്കി. പന്തും സ്മിത്തും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തി. പിന്നാലെ ഋഷഭ് പന്ത് പുറത്തായി. 27 പന്തുകളിൽ നിന്നും 37 റൺസെടുത്ത താരത്തെ സിദ്ധാർഥ് കൗൾ പുറത്താക്കി. പന്ത് പുറത്താവുമ്പോൾ 142 ന് മൂന്ന് എന്ന നിലയിലായി ഡൽഹി. അതേ ഓവറിലെ അവസാന പന്തിൽ ഹെറ്റ്മയറെ വെറും ഒരു റൺസിന് പുറത്താക്കി സിദ്ധാർഥ് ഡൽഹിയെ തളച്ചു.
മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളിൽ വേണ്ട പോലെ റൺസ് ഉയർത്താൻ ഡൽഹിക്ക് കഴിഞ്ഞില്ല. 34 റൺസെടുത്ത സ്റ്റീവ് സ്മിത്തും രണ്ട് റൺസ് നേടിയ സ്റ്റോയിനിസും പുറത്താവാതെ നിന്നു. സൺറൈസേഴ്സിനായി സിദ്ധാർഥ് കൗൾ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ്ഖാൻ ഒരു വിക്കറ്റ് നേടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്