ഇരിക്കൂരിലെ ഓപ്പറേഷൻ ചാണ്ടി ഗ്രൂപ്പിനെ തകർത്തു; എ വിഭാഗക്കാർ നിലനിൽപ്പിനായി ചാടുന്നത് കെസി പക്ഷത്തേക്ക്; പാച്ചേനിക്കും കൂടുതൽ താൽപ്പര്യം എഐസിസി നേതാവിനോട്; സുധാകരനെ വെട്ടി കണ്ണൂരിലെ ഒന്നാമനാകാൻ വേണുഗോപാൽ; വടക്കൻ മലബാറിലെ കോൺഗ്രസിൽ കെസി ഗ്രൂപ്പ് പിടിമുറുക്കുമ്പോൾ
അനീഷ് കുമാർ
കണ്ണൂർ: വടക്കെ മലബാറിൽ കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്നവർ കോൺഗ്രസിൽ ശക്തമായ സാന്നിധ്യമാകുന്നു. ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ മാറ്റമാണ് കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്നവരുടെ കേന്ദ്രീകരണം ശക്തമാക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ കെ.സുധാകരൻ നേതൃത്വം നൽകുന്ന വിശാല ഐ വിഭാഗത്തിനാണ് മേധാവിത്വമെങ്കിലും പഴയ കെട്ടുറുപ്പ് ഈ വിഭാഗത്തിനില്ല ഇതു കൂടാതെ എവിഭാഗത്തിൽ നിന്നും വലിയൊരു വിഭാഗമാളുകൾ കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്ന മൂന്നാം ഗ്രൂപ്പിൽ എത്തിയിട്ടുണ്ട്.
അതു കൊണ്ടു തന്നെ സുധാകരവിഭാഗത്തിന് വെല്ലുവിളി ഉയരാൻ പോവുക പഴയ എ വിഭാഗത്തിൽ നിന്നല്ല കെ.സി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നായിരിക്കും. തനിക്ക് കണ്ണൂരിൽ പ്രത്യേക താൽപ്പര്യമില്ലെന്ന് എപ്പോഴും പറയാറുള്ള കെ.സി വേണുഗോപാൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കൃത്യമായി ഇടപെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ സീറ്റിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാനും കണ്ണുർ മണ്ഡലത്തിൽ സതീശൻ പാച്ചേനിക്ക് സീറ്റുറപ്പിക്കാനും കെ.സി വേണുഗോപാലിന് കഴിഞ്ഞു.
എ വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്നാണ് ഇരിക്കുറിൽ കെ.സി ജോസഫ് എംഎൽഎയുടെ നോമിനിയായ സോണി സെബാസ്റ്റ്യനെ കെ.സി വേണുഗോപാൽ വെട്ടിനിരത്തിയത്. അതിനായി എ.വിഭാഗത്തിലെ അന്തച്ഛിദ്രങ്ങൾ കരുവാക്കുകയും ചെയ്തു. സോണി സെബാസ്റ്റ്യനെക്കാളും വിജയ സാധ്യത സജീവ് ജോസഫിനാണെന്നാണ് കെ.സി വേണുഗോപാൽ എ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും കെ .സി ജോസഫിനെയും തർക്കമുണ്ടായപ്പോൾ അറിയിച്ചത്. ഈ വിഷയത്തിൽ ഹൈക്കമാൻഡിന്റെ സർവ്വേ റിപ്പോർട്ട് സജീവ് ജോസഫിന് അനുകൂലമാണെന്നും കെ.സി തീരുമാനത്തെ എതിർത്ത നേതാക്കളെ അറിയിച്ചു.
ഇതോടെ എപ്പോഴും തോൽക്കുന്ന കല്യാശേരിയിലും പയ്യന്നൂരും എ വിഭാഗത്തിന് ഒതുങ്ങേണ്ടി വന്നു. കണ്ണുരും പേരാവുരും സുധാകരൻ കൊണ്ടുപോയപ്പോൾ വിജയ സാധ്യതയുള്ള ഇരിക്കുർ തങ്ങളിൽ നിന്നും നഷ്ടപ്പെട്ടത് എ ഗ്രൂപ്പിന് തലയ്ക്കേറ്റ അടിയായി മാറിയിട്ടുണ്ട്. ഇതോടെ തങ്ങളുടെ കാലടിയിലെ മണ്ണൊലിച്ചു പോവുകയാണെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുന്നുണ്ട്. നേതാക്കളോരോരുത്തരും മറുകണ്ടം ചാടി കൊണ്ടിരിക്കുകയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി സതീശൻ പാച്ചേനി മറുകണ്ടം ചാടി. കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ച് തോറ്റു. എങ്കിലും സുധാകരന്റെ പിൻതുണയോടെ ഡി.സി.സി പ്രസിഡന്റായി. പാച്ചേനി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചതും സുധാകരവിഭാഗത്തിൽ നിന്നു തന്നെയാണ്. എന്നാൽ കെ.സി വേണുഗോപാലിന്റെ അകമൊഴിഞ്ഞ പിൻതുണയും കണ്ണൂർ മണ്ഡലത്തിൽ സീറ്റുറപ്പിക്കാൻ സതീശൻ പാച്ചേനിക്ക് കഴിഞ്ഞു.
എന്നാൽ മറുപക്ഷത്ത് പി.രാമകൃഷ്ണനും കെ.പി നുറുദ്ദീനുമില്ലാത്ത എ ഗ്രൂപ്പ് ചിന്നഭിന്നമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി കെ.സി ജോസഫ് ഇരിക്കൂറിൽ നിന്നും പോയതോടെ'ചില യൂത്തന്മാരിലും പ്രാദേശിക നേതാക്കളിലും എ ഗ്രൂപ്പ് ഒതുങ്ങിയിട്ടുണ്ട്. മലയോരത്ത് എ ഗ്രുപ്പിന്റെ തട്ടകമായ ഇരിക്കൂറിൽ രണ്ട് പ്രധാന നേതാക്കളായ യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യുവും കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനും പരസ്പരം പാര വെച്ച് അകന്നത് എ ഗ്രൂപ്പിന് ക്ഷീണമായിട്ടുണ്ട്. ഇനി പഴയതുപോലെ എ ഗ്രൂപ്പിന്റെ പ്രതാപകാലം ഉണ്ടാവില്ലെന്ന തിരിച്ചറിവ് നേതാക്കൾക്കുണ്ടായിരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സോണി യോടൊപ്പം സീറ്റു നിഷേധിച്ചതിനെതിരെ യുദ്ധം ചെയ്ത പി.ടി മാത്യു ഫെയ്സ് ബുക്ക് വ്യാജ അക്കൗണ്ടുപയോഗിച്ച് സോണിയെ അഴിമതിക്കാരനെന്ന് അപകീർത്തിപ്പെടുത്തുകയും ചെയ്തു.മാനസികപരമായി ഇരുനേതാക്കളും ഇപ്പോൾ അകന്നു കഴിഞ്ഞിരിക്കുകയാണ്. സജീവ് ജോസഫ് വഴി കെ.സി വേണുഗോപാലിന്റെ പാളയത്തിലെത്തിയിരിക്കുകയാണ് മാത്യു. ഉമ്മൻ ചാണ്ടിക്കും കെ.സി ജോസഫിനും തങ്ങളെ ഇനിയും സംരക്ഷിക്കാനാവില്ലെന്ന വിശ്വാസം കണ്ണൂരിലെ എ വിഭാഗം നേതാക്കൾക്കുണ്ട്.
ഇരിക്കുർ സീറ്റു നിഷേധം എ ഗ്രൂപ്പിന്റെ അടിവേരിളക്കിയിട്ടുണ്ട്. എന്നാൽ ഇവരിൽ പലർക്കും സുധാകര ഗ്രൂപ്പിലേക്ക് പോകാനും താൽപ്പര്യമില്ല. അതു കൊണ്ടു തന്നെ പാർട്ടിയിൽ സർവ്വശക്തനായ കെ.സി വേണുഗോപാലിനൊപ്പം നേതാക്കളുടെ ഒഴുക്ക് തുടർന്ന് കൊണ്ടിരിക്കുകയാണ്. വൈകാതെ കണ്ണുരിൽ എ വിഭാഗം ഇല്ലാതാവുകയും കെ .സി വേണുഗോപാൽ വിഭാഗം രണ്ടാം നിരയിലേക്ക് വരികയും ചെയ്യും. ഇപ്പോൾ തന്നെ തലശേരി മേഖലയിലെ വലിയൊരു വിഭാഗം നേതാക്കൾ കെ.സി വേണുഗോപാലിനൊപ്പമാണ്. സജീവ് മാറോളിയുൾപ്പെടെയുള്ള നേതാക്കൾ വേണുഗോപാൽ ഗ്രുപ്പിന്റെ ശക്തരായ വക്താക്കളാണ്.
കണ്ണൂരിൽ മാത്രമല്ല കാസർകോട്ടും വയനാടും കെ .സി വേണുഗോപാലിനെ അനുകൂലിക്കുന്നവർ കൂടി വരികയാണ്. കണ്ണുരിൽ കെ.സുധാകരവിഭാഗത്തിന് കടുത്ത ഭീഷണിയാണ് കെ.സി വേണുഗോപാൽ ഗ്രുപ്പ്. കണ്ണുരിൽ നിന്നും ഓടിച്ചു വിട്ട കെ.സി വേണുഗോപാൽ എ ഐ.സി.സി നേതൃനിരയിലേക്ക് ഉയർന്നത് കെ.സുധാകരനാണ് കടുത്ത തിരിച്ചടിയായത്. കെപിസിസി അധ്യക്ഷന്റെ കുപ്പായം തുന്നി വെച്ചിട്ട് സുധാകരൻ കാലമേറെയായെങ്കിലും ഡൽഹിയിൽ നിന്നും കെ.സി കൊടുക്കുന്ന പണിയിൽ സുധാകരൻ തെറിച്ചു പോവുകയായിരുന്നു. ഇതോടെയാണ് ഇരിക്കൂർ വിഷയത്തിൽ ഉത്തരവാദി കെ.സി വേണുഗോപാലാണെന്ന് സുധാകരൻ തുറന്നടിച്ചത്.
എന്തു തന്നെയായാലും കെ.സി വേണുഗോപാൽ ഡൽഹി എഐ.സി.സി ഓഫിസിൽ ഇരിക്കുന്ന കാലത്തോളം സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്ന കാര്യം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോവുന്നത്ര ദുഷ്കരമാണ്. എന്നാൽ കണ്ണൂരിൽ ഉൾപ്പെടെയുള്ള മുഴുവൻ ജില്ലകളിലും തന്റെ ഗ്രുപ്പുണ്ടാക്കി സംഘടനയിൽ മേധാവിത്വം പുലർത്താനും കെ.സി വേണുഗോപാൽ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യം കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി മറിക്കുന്നുണ്ടെന്നു മാത്രമല്ല പഴയ ഗ്രൂപ്പുമേധാവിത്വങ്ങളിൽ കാതലായ മാറ്റങ്ങളും സൃഷ്ടിക്കുകയാണ്. തന്റെ പിൻതുണയ്ക്കുന്നവരെ ഏതുവിധേനയും സംരക്ഷിക്കുകയും അവരെ പാർട്ടിയിലും അധികാരസ്ഥാനങ്ങളിലും എത്തിക്കുന്നതിനായി മുൻകൈയെടുക്കുകയും ചെയ്യുന്ന രീതിയാണ് കെ സി വേണുഗോപാലിന്റെത്.
ഗ്രാമ പഞ്ചായത്തു മുതൽ നിയമ സഭ വരെ തന്നോടൊപ്പം നിൽക്കുന്നവർക്ക് സീറ്റ് വാങ്ങി കൊടുക്കാൻ കെ.സി വേണുഗോപാലിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ വ്യക്തമായ തളർച്ചയുടെ ലക്ഷണം കാണിക്കുന്ന എ ഗ്രൂപ്പിലെ നേതാക്കൾ കടുത്ത നിരാശയിലാണ്. ഉമ്മൻ ചാണ്ടിക്ക് പാർട്ടിയിൽ വീറ്റോ പവർ കുറയുന്നുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. സുധാകരൻ നേതൃത്വം നൽകുന്ന വിശാല ഐ ഗ്രുപ്പിനെയാകട്ടെ ഒരു വിഭാഗം നേതാക്കൾ മാത്രമാണ് നിയന്ത്രിക്കുന്നത്. ഇതു കാരണമാണ് കോൺഗ്രസിൽ കെ.സി വേണുഗോപാൽ ഗ്രുപ്പിലേക്ക് കൂടുതൽ നേതാക്കൾ ഒഴുകിയെത്താൻ കാരണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍