കാശ്മീരിൽ പാക് തീവ്രവാദികളുടെ തല തകർത്ത ധീരജവാൻ അഖിൽ കുമാർ വിവാഹിതനായി; വധു ബി.എഡ് വിദ്യാർത്ഥിനി ജാൻവി; 'ഭീകരാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടെങ്കിലും അഖിലിന്റെ ആ കാലിന് പകരം ജീവിതത്തിന് താങ്ങായി ഉണ്ടാകും; താൻ സ്നേഹിച്ചത് അദ്ദേഹത്തിന്റെ മനസ്സിനെയും ധീരതയെയും; അദ്ദേഹത്തെ കയ്യൊഴിഞ്ഞാൽ രാജ്യദ്രോഹത്തിന് സമാനമല്ലേയെന്നും ജാൻവി
ആർ പീയൂഷ്
കൊല്ലം: തീവ്രവാദി ആക്രമണത്തിൽ വലതുകാൽ നഷ്ടപ്പെട്ടെങ്കിലും പാക്കിസ്ഥാൻ തീവ്രവാദിയുടെ തല തകർത്ത ധീര ജവാൻ പുനലൂർ വെഞ്ചേമ്പ് സ്വദേശി നായിക് അഖിൽ കുമാർ വിവാഹിതനായി. പുനലൂർ കരുകോൺ പാലൂർ വീട്ടിൽ രാധാകൃഷ്ണപിള്ളയുടെയും സരളാദേവിയുടെയും മകൾ ജാൻവി ആർ കൃഷ്ണയെയാണ് വിവാഹം കഴിച്ചത്. കരുകോൺ ആലപ്പൻദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് വിവാഹം നടന്നത്. ജാൻവി ചിതറയിലെ ഒരു കോളേജിൽ ബി.എഡ് വിദ്യാർത്ഥിനിയാണ്. ഒരു കാൽ നഷ്ടപ്പെട്ടെങ്കിലും അഖിലിന്റെ ആ കാലിന് പകരം ജീവിതത്തിന് താങ്ങായി ഉണ്ടാകും എന്ന് ജാൻവ് മറുനാടനോട് പറഞ്ഞു.
'കാൽ നഷ്ടപ്പെട്ടതുകൊണ്ട് വേണ്ട എന്ന് വയ്ക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. പലരും വിവാഹത്തിൽ നിന്നും പിന്മാറാൻ ഉപദേശിച്ചിരുന്നു. എന്നാൽ ഞാൻ സ്നേഹിച്ചത് അദ്ദേഹത്തിന്റെ മനസ്സിനെയും ധീരതയെയുമാണ്. സ്വന്തം രാജ്യത്തിന് വേണ്ടിയാണ് കാൽ നഷ്ടപ്പെട്ടത്. അതായത് എന്നെ പോലെയുള്ള ഇന്ത്യൻ ജനതയെ സംരക്ഷിക്കാൻ വേണ്ടി. അങ്ങനെയുള്ള പ്പോൾ ഞാൻ അദ്ദേഹത്തെ കയ്യൊഴിഞ്ഞാൽ രാജ്യദ്രോഹത്തിന് സമാനമല്ലേ. എന്റെ ഭർത്താവ് രാജ്യത്തിന് വേണ്ടി പോരാടിയ ഒരു ജവാനാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാം. സൗന്ദര്യം ഏതു സമയവും നശിക്കാം. സ്നേഹം ആത്മാർത്ഥമായതെങ്കിൽ അതാണ് ഏറ്റവും വലിയ സൗന്ദര്യം. അഖിലേട്ടനൊപ്പം അഭിമാനത്തോടെ ഞാൻ ജീവിക്കും'- വിവാഹ ശേഷം ജാൻവി പറഞ്ഞു. കാശ്മീർ മച്ചിൽ നട്ട തീവ്രവാദി ആക്രമണവും അക്രമണത്തിൽ തീവ്രവാദികളെ വധിച്ചതും അഖിലിന്റെ ഒരു കാൽ നഷ്ടപ്പെട്ടതും അടുത്തിടെയാണ് സോഷ്യൽ മീഡിയ വഴി എല്ലാവരും അറിയുന്നത്. അതോടെ നാടൊട്ടുനിന്നും അഖിലിന് അഭിനന്ദനങ്ങളും ആദരവും ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് വിവാഹം നടന്നത്. ഇപ്പോൾ വിവാഹവും നാട്ടുകാർ ആഘോഷിക്കുകയാണ്.
അഖിൽകുമാറിന്റെ കഥ ഇങ്ങനെയാണ്:
അഖിൽ കുമാർ മദ്രാസ് റെജിമെന്റിൽ ജവാനായിരുന്നു. കാശ്മീർ മച്ചിൽ സെക്ടറിൽ തീവ്രവാദികളെ തുരത്താനായി അഖിൽ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പുഴയുടെ അരികിൽ തമ്പടിച്ചിരിക്കുന്നതിനിടെയാണ് തീവ്രവാദി സാന്നിധ്യമുണ്ടെന്ന് ബ്രാവോ ടീമിന്റെ മുന്നറിയിപ്പ് ലഭിക്കുന്നത്. സമയം രാത്രി 11.30. കമാണ്ടറുടെ നിർദ്ദേശ പ്രകാരം സംഘം പുഴയുടെ മുകളിലേക്ക് കയറാൻ തുടങ്ങി. കൊടും തണുപ്പും ഇരുട്ടും വകവയ്ക്കാതെ സംഘം തീവ്രവാദികൾക്കായുള്ള തിച്ചിൽ തുടർന്നു. പലപ്പോഴും കണ്ണുകാണാൻ കഴിയാതെ ഇരുട്ടത്ത് ഉരുളൻ കല്ലുകൾക്ക് മുകളിൽ നിന്നും തെന്നിവീണും തപ്പി തടഞ്ഞും മുകളിലേക്ക് മാറി സ്റ്റോപ്പിട്ടു. അവിടെയിരുന്നു ചുറ്റുപാടുമുള്ള പ്രദേശം വീക്ഷിക്കാൻ കഴിയും. സമയം പുലർച്ചെ 3.30 ആയപ്പോൾ രണ്ടു പേർ പുഴയുടെ എതിർവശത്തുകൂടി നടക്കുന്നതായി ഇവർ കണ്ടു. ഉടൻ തന്നെ കമാണ്ടറും അഖിലും മറ്റൊരു ജവാനും ഒരു സ്ഥലത്ത് പതുങ്ങി കിടന്നു. ഒരു ഹവീൽദാറും ജവാനും കുറച്ചു മാറി പതുങ്ങി.
നടന്നു വരുന്നവർ തീവ്രവാദികളാണോ എന്ന് ഉറപ്പിക്കാനായി നൈറ്റ് സർവൈലൻസസ് സിസ്റ്റം(പി.എൻ.വി.ജി) ഉപയോഗിച്ച് നിരീക്ഷിച്ചു. ഇരുവരുടെയും കൈകളിൽ തോക്കുകളും ബാഗുകളും കണ്ടതോടെ തീവ്രവാദികളാണെന്ന് ഉറപ്പിച്ചു. ഉടൻ തന്നെ കമാണ്ടർ വെടിയുതിർക്കാൻ നിർദ്ദേശം നൽകി. അഞ്ചു പേരും ഒരുമിച്ച് വെടിയുതിർത്തതോടെ ഒരു തീവ്രവാദി വെടിയേറ്റു വീണു. രണ്ടാമത്തയാൾ അവിടെയുണ്ടായിരുന്ന ഒരു വലിയ കല്ലിന് മറവിൽ ഒളിച്ചിരുന്നു. അവിടേക്ക് വീണ്ടും തുരുതുരാ വെടിയുതിർത്തെങ്കിലും തീവ്രവാദിയുടെ മേൽ ഒന്നും ഏറ്റില്ല. കൂടാതെ അയാളുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായതുമില്ല. ഇതോടെ കമാണ്ടർ വെടിവയ്പ്പ് നിർത്താൻ പറഞ്ഞു. വെറുതെ വെടിവച്ചാൽ കയ്യിലുള്ള തിരകൾ തീർന്നു പോകുമെന്നും പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഭാഗത്ത് നിന്നും കല്ലിന് മറവിൽ ഒളിച്ചിരിക്കുന്ന തീവ്രവാദിയെ ലക്ഷ്യം വച്ച് തോക്കുമായി സസൂഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു.
സമയം കടന്നു പോയിക്കൊണ്ടിരുന്നു തീവ്രവാദിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമില്ല. നേരം പുലർന്ന് 6.30 ആയപ്പോൾ തീവ്രവാദി ആദ്യ വെടി പൊട്ടിച്ചു. അഖിലിന്റെ വലതുകാലിന്റെ മുട്ടിലായിരുന്നു അത് തറച്ചത്. തിരിച്ച് വെടി വയ്ക്കുന്നതിനിടയിൽ ഒപ്പുണ്ടായിരുന്ന മറ്റൊരു ജവാന്റെ നെഞ്ചിൽ വെടി കൊണ്ടു. അദ്ദേഹത്തിന് അഖിൽ സി.പി.ആർ കൊടുക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. തീവ്രവാദി കല്ലിന് മറവിൽ നിന്നാണ് വെടിവച്ചതെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ വെടിയേറ്റ അഖിലിന്റെ കാലിൽ നിന്നും രക്തം നന്നായി വാർന്നു പോകുന്നുണ്ടായിരുന്നു. കമാണ്ടർ മുറിവിൽ തുണി കെട്ടിവയ്ക്കാൻ നിർദ്ദേശിച്ചെങ്കിലും തണുപ്പുമൂലം കൈകൾ മരവിച്ചിരിക്കുന്നതിനാൽ അഖിലിന് കഴിഞ്ഞില്ല. ഇത് മനസ്സിലാക്കി കമാണ്ടർ അഖിലിന് സമീപമെത്തി മുറിവ് കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കിടന്ന പൊസിഷനിൽ നിന്നും തല അൽപ്പെ ഉയർന്നതോടെ തീവ്രവാദി വെടിയുതിർത്തു. തലയിലാണ് ബുള്ളറ്റ് കയറിയത്. വെടിയേറ്റതോടെ കമാണ്ടർ പുഴയുടെ താഴേക്ക് ഉരുണ്ട് പോയി. അദ്ദേഹത്തിന്റെ കൈകളിലുണ്ടായിരുന്ന വയർലെസ് സെറ്റും ദൂരേക്ക് പോയതോടെ പുറത്തേക്കുള്ള ആശയവിനിമയം തടസപ്പെട്ടു.
സമയം 7 മണിയായി. അഖിൽ കിടക്കുന്ന സ്ഥലവും തീവ്രവാദി ഒളിച്ചിരിക്കുന്ന സ്ഥലവും തമ്മിൽ 20 മീറ്ററിന്റെ വ്യത്യാസം മാത്രം. തീവ്രവാദി അവിടെയിരുന്ന് അള്ളാഹു അക്ബർ എന്ന് കുറേ തവണ ഉരുവിട്ടുകൊണ്ടിരുന്നു. അഖിലിന്റെ നേർക്ക് നോക്കി രണ്ടു പേരെ ഞാൻ തീർത്തു. ഇനി നിന്നെകൂടി കൊന്നതിന് ശേഷം മൂന്ന് തലയും അറുത്തെടുത്ത് തിരികെ ചെന്നാൽ എന്നെ കമാണ്ടറാക്കും എന്ന് പറയുന്നുണ്ടായിരുന്നു. 10.30വരെ അയാൾ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരുന്നു. ഈ സമയംമത്രയും അഖിലിന്റ കാലിലെ മുറിവിൽ നിന്നും രക്തം വാർന്നുപോയി ആരോഗ്യ നില മോശമായിക്കൊണ്ടേയിരിക്കുയായിരുന്നു. പെട്ടെന്നാണ് കുറച്ചുമാറി നിലയുറപ്പിച്ച രണ്ട് ജവാൻ മാരും തീവ്രവാദിക്ക് നേരെ വെടിയുതിർക്കാൻതടങ്ങിയത്. ഇതോടെ അഖിലിനെ ലക്ഷ്യം വച്ചിരുന്ന തീവ്രവാദി അവർക്കു നേരെ തിരിഞ്ഞു. തീവ്രവാദിയെ അഖിലിന് അപ്പോൾ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. ഈ സമയം ഫലപ്രദമായി ഉപയോഗിച്ചാൽ തീവ്രവാദിയെ കൊല്ലാൻ കഴിയും. പക്ഷേ തോക്കിൽ ആകെയുള്ളത് 4 ബുള്ളറ്റുകൾ മാത്രം. 90 ബുള്ളറ്റുകളുമായാണ് ഇവിടെയെത്തിയത്. എന്നാൽ നിരവധി തവണ വെടിയുതിർത്തുകൊണ്ടിരുന്നതോടെ തിരകൾ തീർന്നിരുന്നു.
തോക്കിൽ മുറുകെ പിടിക്കാൻ അഖിൽ ശ്രമിക്കുമ്പോൾ കൈകൾ വഴങ്ങുന്നില്ല. തണുത്തു മെനസ് ഡിഗ്രിയിൽ താഴ്ന്ന സ്ളമായതിനാൽ കൈകൾ തണുത്ത് മരവിച്ച പോയിരുന്നു. കൈകൾ വഴങ്ങാതെ ഒന്നും കഴിയില്ല. വേഗം തന്നെ മനസാന്നിധ്യം വീണ്ടെടുത്ത് അടുത്ത് കിടന്ന കല്ലിൽ കൈകൾ രണ്ടും ഉരക്കാൻ തുടങ്ങി. കൈകൾ ചൂടായി കഴിഞ്ഞാൽ തോക്ക് നേരെ പിടിക്കാൻ കഴിയും. കല്ലിൽ ഉരക്കും തോറും തൊലി പൊട്ടി ചോരവരാൻ തുടങ്ങി. എന്നിട്ടും നിർത്താതെ കൈകൾ നേരെയാകുന്നതു വരെ തുടർന്നു. ഒടുവിൽ കൈകൾ വഴങ്ങിയതോടെ തോക്ക് കൈകളിലെടുത്തു. ഇടതുകാൽമുട്ടു നിലത്തുറപ്പിച്ച് മുകളിലേക്ക് ഉയർന്ന് തീവ്രവാദിയുടെ തല ലക്ഷ്യമാക്കി ബള്ളറ്റ് ഉതിർത്തു. അവസാന 4 ബുള്ളറ്റും ലക്ഷ്യ സ്ഥാനത്ത് തന്നെ കൊണ്ടു. തീവ്രവാദി പിടഞ്ഞു വീണു. അപ്പോഴേക്കും അഖിലിന്റെ മുറിവിൽ നിന്നും രക്തം വാർന്നുപോയി ബോധം നശിക്കുന്ന അവസ്ഥയിലേക്കെത്തി.
അടുത്ത് ജീവൻ വെടിഞ്ഞ ഒപ്പമുണ്ടായിരുന്ന ജവാന്റെ മേലേക്ക് മറിഞ്ഞു വീണു. ബോധം പോകുന്നത് വരെ തന്റെ ഒപ്പമുണ്ടിയരുന്നവരുടെ ജീവനെടുത്ത തീവ്രവാദികളെ കൊല്ലാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു, മാത്രമല്ല നമ്മുടെ ജവാൻ മാരുടെ തലയറുത്ത് ആരും കൊണ്ടു പോകില്ല എന്ന ഉറപ്പും. ബോധം മറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞാണ് റീ എൻഫോഴ്സ്മെന്റ് ടീം സ്ഥലത്തെത്തി അഖിലിനെ രക്ഷപെടുത്തുന്നത്. തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കുറച്ചുമാറി നിലയുറപ്പിച്ചിരുന്ന ഹവീൽദാറും വീരമൃത്യു വരിച്ചിരുന്നു. പിന്നീട് അഖിലിനെ ശ്രീനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വലതുകാൽ മുട്ടിന് താഴേക്ക് മുറിച്ചു മാറ്റേണ്ടി വന്നു. പിന്നീട് കൃത്രിമ കാൽ വച്ചു പിടിപ്പിച്ചു.
ഈ കഥകൾ ആർക്കും അറിയില്ലായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു സ്ഥാനാർത്ഥിക്കൊപ്പമെത്തിയ ഓൺലൈൻ ചാനൽ പ്രവർത്തകർ അഖിലിന്റെ അഭിമുഖം എടുത്തതോടെയാണ് പുരം ലോകം ഈ വീര കഥ അറിയുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ഇത് വൈറലായി. അങ്ങനെ നാടിന്റെ നാനാഭാഗത്ത് നിന്നും അഖിലിനെ തേടി നിരവധിപേർ എത്തുകയും ആദരവ് നൽകുകയും ചെയ്യുകയാണ്. കാലിന് പരിക്ക് പറ്റിയെങ്കിലും ഇപ്പോഴും അഖിൽ സർവ്വീസിൽ തന്നെയുണ്ട്. നലവിൽ നായിക് റാങ്കിലെത്തി നിൽക്കുകയാണ്. ഈ മാസം വിവാഹമാണ്. പത്തനാപുരം കരുകോൺ സ്വദേശി ജാൻവി ആർ കൃഷ്ണയാണ് വധു. വിവാഹത്തിന് ശേഷം പൂണെയിലെ പാരാലിമ്പിക്സ് വിഭാഗത്തിലേക്കാണ് അഖിൽ പോകുക. ഭിന്നശേഷിക്കാരായ ജവാന്മാരെ സ്പോർട്സിനായി പരിശീലിപ്പിക്കുന്ന ഇടമാണ്. ഷാർപ്പ് ഷൂട്ടാറായ അഖിൽ ഇവിടെ മികവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. വെഞ്ചേമ്പ് അഖിൽഭവനത്തിൽ മോഹനൻ പിള്ള - ലതാകുമാരി എന്നിവരുടെ മകനാണ് അഖിൽ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്