രാജ്യത്തെക്കൊണ്ട് കൈയടിപ്പിച്ച് വീണ്ടും കേരളത്തിലെ നഴ്സുമാർ; ജീവന്റെ വിലയുള്ള വാക്സീൻ തുള്ളിപോലും പാഴാക്കാതെ സംസ്ഥാനം; നേട്ടത്തിന് മുതൽക്കൂട്ടായത് നഴ്സുമാരുടെ സ്തുത്യർഹമായ സേവനം; കേരളം വീണ്ടും മാതൃകയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൃത്യമായ സേവനപ്രവർത്തനങ്ങളിലുടെയും ഇടപെടലുകളിലുടെയും എന്നും ലോകശ്രദ്ധ നേടിയിട്ടുണ്ട് കേരളത്തിലെ നഴ്സുമാർ. ആവശ്യം വരുമ്പോൾ മാത്രം മാലാഖമാരാവുകയും അല്ലാത്തപ്പോൾ നഴ്സുമാർ മാത്രമാവുകയും ചെയ്യുന്ന പ്രതിഭാസത്തിന് പലതവണ സാക്ഷികളായിട്ടുണ്ടെങ്കിലും തങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ ഈ കൂട്ടർ തയ്യാറാല്ല. ഇവരുടെ കഠിനധ്വാനത്തിന്റെ ക്രെഡിറ്റ് മൊത്തമായി സംസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽപ്പോലും.ഇപ്പോഴിത നഴ്സുമാരുടെ ഇടപെടൽ മറ്റൊരു നേട്ടത്തിന് കുടെ സംസ്ഥാനത്തെ അർഹമാക്കിയിരിക്കുകയാണ്. നിലവിൽ രാജ്യത്ത് ജീവനോളം തന്നെ വിലകൽപ്പിക്കപ്പെടുന്ന കോവിഡ് വാക്സിൻ ഒരു തുള്ളി പോലും പാഴാക്കാത്ത സംസ്ഥാനം എന്ന നേട്ടം കേരളത്തെത്തേടിയെത്തിയിരിക്കുകയാണ്. നഴ്സുമാരുടെ ഇടപെടൽ ഒന്നുമാത്രമാണ് ഇതിന് പിന്നിലെന്ന് ആരോഗ്യവകുപ്പും തുറന്ന് സമ്മതിച്ച് കഴിഞ്ഞു.
രാജ്യത്ത് 44.78 ലക്ഷം ഡോസ് കോവിഡ് വാക്സീൻ പാഴായിപ്പോയപ്പോളാണ് കേരളത്തിൽ ഒരു തുള്ളി വാക്സീൻ പോലും പാഴാകാതിരുന്നത് എന്നത് അറിയുമ്പോഴാണ് ഇ നേട്ടത്തിന്റെ പ്രാധാന്യം വ്യക്തമാവുക.അനുഭവ സമ്പത്തുള്ള നഴ്സുമാരുടെ മികവു മൂലം തന്നെയാണ് ഇത്തരമൊരു നേട്ടത്തിലേക്ക് സംസ്ഥാനം എത്തിച്ചേർന്നതും. ആരോഗ്യവകുപ്പു നടത്തിയ പരിശോധനയിൽ ഒരു വാക്സീൻ വയലിൽ (കുപ്പി) നിന്നു നൽകാവുന്ന പരമാവധിയിലേറെ വാക്സീനും രോഗികൾക്കു നൽകിയതായും കണ്ടെത്തി. ഇതാണു സംസ്ഥാനത്തു വാക്സീൻ പാഴാകാതിരുന്നതിന്റെ പ്രധാന കാരണവും. 5 മില്ലീ ഗ്രാമിന്റെ വയലിൽ നിന്നു പരമാവധി 10 പേർക്കാണു വാക്സീൻ നൽകാൻ കഴിയുക. എന്നാൽ, ഉൽപാദന കമ്പനികൾ വാക്സീൻ പാഴാകാനുള്ള സാധ്യത മുന്നിൽ കണ്ട് മരുന്നു കുപ്പികളിൽ 5.5 6 എംഎൽ വരെ (.5 എംഎൽ മുതൽ 1 എംഎൽ വരെ അധികം) വാക്സീൻ നിറച്ചാണ് അയയ്ക്കുന്നത്.
ശരാശരി ഓരോ കുപ്പിയിൽനിന്നുമായി 10 മുതൽ 20 ശതമാനം വരെ പാഴാകാൻ സാധ്യതയുണ്ടെന്ന (വേസ്റ്റേജ് ഫാക്ടർ) വിലയിരുത്തലിനെ തുടർന്നാണ് ഇങ്ങനെ ചെയ്യാറുള്ളത്. എന്നാൽ, കേരളത്തിലെ, പ്രത്യേകിച്ചു സർക്കാർ മേഖലയിലെ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നഴ്സുമാർ വേസ്റ്റേജ് ഫാക്ടർ ആയി ഉൾപ്പെടുത്തിയിട്ടുള്ള വാക്സീൻ പോലും പാഴാക്കാതെ കുത്തിവയ്പ്പിന് ഉപയോഗിച്ചു. അതായത് 10 പേർക്കു കൊടുക്കാവുന്ന ഒരു വാക്സീൻ വയലിൽ നിന്ന് 11 പേർക്കു വരെ വാക്സീൻ കൃത്യമായി നൽകി കേരളത്തിലെ നഴ്സുമാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിൽ കേരളത്തിൽ കോവിഡ് വാക്സീൻ പാഴാക്കൽ ഇല്ലെന്നു വ്യക്തമാക്കിയിരുന്നു. നിലവിൽ അനുവദനീയമായ പരിധിയിലും താഴെ മാത്രമാണ് അപൂർവമായി സംസ്ഥാനത്തു വാക്സീൻ പാഴാകുന്നത്. അതും കൂടുതൽ സ്വകാര്യ മേഖലയിലും.
മെച്ചമാകുക അടുത്ത വിതരണത്തിൽ
വാക്സിൻ പാഴാക്കാത്തതിന്റെ ഗുണം കേരളത്തിന് ലഭിക്കുന്നത് വിതരണത്തിന്റെ രണ്ടാംഘത്തിലാണ്. കാരണം വാക്സിൻ പാഴാക്കിയ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഡോസിന്റെ അളവ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി കഴിഞ്ഞു. കേരളം വാക്സിൻ പാഴാക്കാത്തത് കാരണം ഈ ഘട്ടത്തിലും മുഴുവൻ ഡോസും സംസ്ഥാനത്തിന് ലഭിക്കും.ഇതുവരെ വിതരണം ചെയ്തതിൽ 23 ശതമാനം വാക്സീൻ പാഴാക്കിയെന്നാണു കേന്ദ്രസർക്കാരിന്റെ കണക്ക്. തമിഴ്നാട്, ഹരിയാന, പഞ്ചാബ്, മണിപ്പൂർ, തെലങ്കാന സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ വാക്സീൻ പാഴാക്കിയത്. കുത്തിവയ്പ്പു വേഗത്തിൽ പൂർത്തിയാക്കുന്ന സംസ്ഥാനങ്ങൾക്കും മുൻഗണന ലഭിക്കും. നിലവിൽ ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവയാണു വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുന്നത്.
നേരത്തെ കേന്ദ്രം സംഭരിക്കുന്ന വാക്സീനുകൾ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി നൽകുകയാണു ചെയ്തിരുന്നത്. എന്നാൽ, മെയ് 1 മുതൽ കേന്ദ്ര വിഹിതത്തിനു പുറമേ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ടു വാങ്ങാം. കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ വിഹിതം വർധിപ്പിക്കാനുള്ള സാധ്യതയും ഏറി. രാജ്യത്തു കോവിഡ് രൂക്ഷമായ 10 സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നതിനാൽ കേന്ദ്രവിഹിതത്തിൽ കൂടുതൽ പരിഗണന കേരളത്തിനു ലഭിക്കുമെന്നും ഉറപ്പായി.
പാഴായത് 44 ലക്ഷം ഡോസ്
വിവരാവകാശ രേഖ അനുസരിച്ച് ഏപ്രിൽ 11 വരെ ആകെ വിതരണം ചെയ്ത 10.34 കോടി ഡോസ് വാക്സീനിൽ 44.78 ലക്ഷം ഡോസ് വാക്സീനാണു പാഴാക്കിയത്. അതായത് ത്രിപുരയിലെ മുഴുവൻ ജനങ്ങൾക്കും നൽകാനുള്ളത്ര വാക്സീൻ പാഴായി. ഏറ്റവും കൂടുതൽ വാക്സീൻ പാഴാക്കിയത് തമിഴ്നാടാണ്. 100 ഡോസ് ഇവിടെ വിതരണം ചെയ്യുമ്പോൾ 12 ഡോസ് പാഴായി.
വേണം കൂടുതൽ കരുതൽ
വാക്സീനേഷൻ ക്യാംപുകൾ കൂടുതൽ ശ്രദ്ധാപൂർവവും കൃത്യമായ ആസൂത്രണത്തോടും നടത്തിയാൽ വാക്സീൻ പാഴാകുന്നതിൽ കാര്യമായ കുറവുണ്ടാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു വയലിൽ നിന്നു വാക്സീൻ നൽകേണ്ട 10 പേരും എത്തിയ ശേഷം മാത്രം വയൽ തുറക്കുക, വാക്സിനേഷൻ നൽകുന്ന ജീവനക്കാർക്കു കൃത്യമായ പരിശീലനം നൽകുകയും വാക്സീൻ നിറയ്ക്കുന്നതിൽ വീഴ്ചയുണ്ടാകാതെ നോക്കുകയും ചെയ്യുക, വാക്സീനേഷന് എതിരായുള്ള അപവാദ പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുക, വാക്സീൻ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനം കൂടുതൽ മികവുറ്റതുള്ളതാക്കുക തുടങ്ങിയ നിർദേശങ്ങളും അവർ പങ്കുവയ്ക്കുന്നു.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍