ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ലെന്ന ഉത്തരവ്: മലപ്പുറത്ത് മുസ്ലിം സംഘനകളുടെ വ്യാപക പ്രതിഷേധം; പുനഃപരിശോധിക്കണമെന്ന് സമസ്ത; തീരുമാനം ഏകപക്ഷീയമെന്ന് ടിവി ഇബ്രാഹിം എംഎൽഎ; പ്രോട്ടോക്കോൾ പാലിക്കുന്ന മുസ്ലിം പള്ളികൾക്കെതിരെ തിട്ടൂരമിറക്കുന്നെന്ന് നാസർ ഫൈസി കൂടത്തായി
ജാസിം മൊയ്തീൻ
മലപ്പുറം: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ലെന്ന മലപ്പുറം ജില്ല കളക്ടറുടെ ഉത്തരവിനെതിരെ മുസ്ലിം സംഘടനകൾക്കിടയിൽ നിന്ന് വ്യാപക പ്രതിഷേധം. മലപ്പുറം ജില്ലാ കലക്ടരുടെ തീരുമാനം അടിയന്തിരമായി പുനപ്പരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണ്. കോവിഡിനെതിരായ എല്ലാ നീക്കങ്ങൾക്കും ജില്ലയിലെ വിവിധ മതസംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ മസ്ജിദുകളിൽ പാലിക്കുന്നുമുണ്ട്.
മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മുസ്ലിം സംഘടന നേതാക്കളുടെ സംയുക് പ്രസ്താവനയിൽ മുസ്ലിം ലീഗ് നേതാവ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,അബ്ദുസ്സമദ് പൂക്കോട്ടൂർ (സംസ്ഥാന സെക്രട്ടറി എസ്.വൈ.എസ്),യു.മുഹമ്മദ് ശാഫി (സംസ്ഥാന ജനറൽ സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷൻ),സലീം എടക്കര (എസ്.വൈ.എസ്),കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി,അബ്ദു റസാഖ് സഖാഫി,ഹുസൈൻ സഖാഫി(കേരള മുസ് ലിം ജമാഅത്ത് ),എൻ.വി അബ്ദുറഹ്മാൻ (കെ.എൻ.എം), പി.മുജീബ് റഹ്മാൻ,ശിഹാബ് പൂക്കോട്ടൂർ,എൻ.കെ സദ്റുദ്ദീൻ,( ജമാഅത്തെ ഇസലാമി),ടി.കെ അശ്റഫ്,(വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ),അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ,ഡോ. ജാബിർ അമാനി,(കെ.എൻ.എം മർകസുദ്ദഅവ),സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ,( ജംഇയ്യതുൽ ഉലമാ ഹിന്ദ് ),ഡോ .ഖാസിമുൽ ഖാസിമി,കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ) തുടങ്ങിയവർ ഒപ്പുവെച്ചു.
തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി എംഎൽഎയുമായ ടിവി ഇബ്രാഹിം അറിയിച്ചു.
ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നാണ് ഉത്തരവിലുള്ളത്. എന്നാൽ താനടക്കം പങ്കെടുത്ത ആ യോഗത്തിൽ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും കളക്ടറുടെ തീരുമാനം ഏകപക്ഷീയമാണെന്നും ടിവി ഇബ്രാഹിം എംഎൽഎ പറഞ്ഞു. മുസ്ലിം പള്ളികളെ പോലെ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന മറ്റൊരു ഇടവുമില്ല. എന്നിട്ടും എല്ലാ തിട്ടൂരങ്ങളും മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയാണെന്ന് ഇകെ സുന്നി വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.
നാസർ ഫൈസിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കൊറോണ കാലത്തെ റമളാനും പ്രാർത്ഥനയും ജില്ലാ കലക്ടർ മുസ്ലിം സംഘടനകളുടെ യോഗം റമളാൻ ഒന്നിന് വിളിച്ചു ചേർക്കുന്നു. കൊറോണ വ്യാപകമായതിനാൽ റമളാൻ കാലത്ത് പ്രാർത്ഥനക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് യോഗം.കോവിഡ് വ്യാപനം ഭീതി പരത്തുന്നതായാണ് കലക്ടർ അവതരിപ്പിച്ചത്.ചർച്ചക്കിടയിൽ ഈ കുറിപ്പുകാരൻ എഴുന്നേറ്റു നിന്ന് ചില കാര്യങ്ങൾ പറഞ്ഞു. 'മുസ്ലിം പള്ളികളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് പോലെ ലോകത്ത് എവിടെയെങ്കിലും പാലിക്കുന്നുണ്ടോ?.
സർക്കാർ നിർദ്ദേശിച്ച പ്രോട്ടോകോളും പ്രാദേശികവും മതപരവുമായ നിയന്ത്രണങ്ങളും കൃത്യമായി ബോഡെഴുതി പള്ളിയുടെ ഗൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഗൈറ്റിൽ സാനിറ്റൈസർ ഉപയോഗിക്കാനും പേരും നമ്പറും എഴുതാനുമുള്ള കൗണ്ടർ, സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം, ടാപ്പിലെ വെള്ളമുകയോഗിച്ച് മുഖവും കൈ മുട്ടുൾപ്പെടെയും കാലുകൾ നെരിയാണി ഉൾപ്പെടെയും വെള്ളം കൃത്യമായ് ചേർന്നൊഴുക്കി കഴുകുന്നു. മാസ്കും മുസല്ലയും ഉപയോഗിക്കുന്നു. അകലം പാലിച്ച് നിൽക്കാൻ അടയാളപ്പെടുത്തിയിരിക്കുന്നു, അവിടെ നിൽക്കുന്നു. കുറഞ്ഞ സമയത്തിൽ പ്രാർത്ഥന നിർവ്വഹിക്കുന്നു.
കൊറോണയെ തടയാൻ അപ്പപ്പോഴുള്ള നിർദ്ദേശങ്ങൾ ഇമാം ജനങ്ങൾക്ക് നൽകുന്നു. ഇത് ദിനേന അഞ്ചു നേരവുമാണ്.ഇപ്രകാരം പ്രോട്ടോകോൾ പാലിക്കുന്ന മറ്റൊരിടവുമില്ല.എന്നിട്ടും തിട്ടൂര മിറക്കുന്നത് പള്ളിക്ക് നേരെയാണ് എന്നത് കഷ്ടമാണ്. താങ്കൾ പള്ളികളെ മാതൃകയാക്കാനാണ് ഒരു വേള പറയേണ്ടത് ''.ഞാൻ പുതിയതായ് ഒരു നിയന്ത്രണവും പറഞ്ഞിട്ടില്ലെന്ന് കലക്ടറുടെ ഭാഷ്യം.' ഈ നിയന്ത്രണവും നിയമവും തെരഞ്ഞെടുപ്പ് സമയത്തുമുണ്ടായിരുന്നല്ലോ, എന്നിട്ടും കൂട്ടി കുഴമ്പലും റോഡ് ഷോയും നടന്നപ്പോൾ മൗനം പാലിച്ചതാണല്ലോ കണ്ടത്.... ചർച്ച കൊഴുത്തു.
ഒടുക്കം പള്ളിയുടെ വൈപുല്യം പരിഗണിച്ച് നിസ്കാരത്തിന് അനുമതിയായി.മാളുകളിൽ, തിയേറ്ററുകളിൽ, ട്രൈനിൽ, വിമാനത്തിൽ, ബസ്സിൽ... ഒന്നും ഇത് പാലിക്കപ്പെടുന്നില്ലെന്നോർക്കണം.ഇഫ്താർ ഒഴിവാക്കാനായി പിന്നെ കലക്ടറേറ്റിലെ ചർച്ച.ഒരു ഈന്തപ്പഴം കഴിച്ചെങ്കിലും പള്ളിയിൽ നോമ്പ് തുറന്ന് നിസ്കരിക്കനനുവദിക്കണമെന്ന് പറഞ്ഞു. എന്നാൽ ഇഫ്താർ എന്നാൽ പള്ളിയിൽ വിഭവങ്ങൾ നിരത്തി കൂട്ടായ് ഭുജിച്ചാലേ ഇഫ്താറാകുമെന്ന ധാരണ ചർച്ചയിൽ തിരുത്തപ്പെട്ടു.ഒടുക്കം ചെറിയ തോതിൽ നോമ്പ് തുറക്കാമെന്നും 'കേമ 'മായ ഇഫ്താർ സംഗമങ്ങൾ വേണ്ടെന്നും തീരുമാനമായി.
തുറന്ന ചർച്ചകൾ നടത്താതെ ആരെങ്കിലും തെറ്റുദ്ധരിപ്പിക്കുന്നതിനനുസരിച്ച് പള്ളികളോട് തിട്ടൂരമിറക്കുന്ന അധികാരികളുടെ നിലപാടാണ് തിരുത്തപ്പെടേണ്ടത്.കഴിഞ്ഞ ബലിപ്പെരുന്നാളിൽ ഇതിന്റെ തിക്തഫലം അനുഭവിച്ചതാണ്. രാജാവിനേക്കാൾ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. ഈ കുറിപ്പെഴുതുമ്പോൾ ഒരു കോൾ വന്നു. ഇവിടെ ഹെൽത്ത് സെന്ററിൽ നിന്ന് ഉദ്യോഗസ്ഥന്മാർ വന്നു പറയുന്നു 'നാളെ മുതൽ 5 പേരേ നിസ്കരിക്കാൻ അനുവദിക്കാവൂ'. സ്ഥലം കണ്ടൈൻ മെന്റ് സോനിലല്ല താനും എന്നിട്ടും....ലോക്കൽ പൊലീസ് പള്ളിക്കമ്മറ്റികളേയും ഇമാമിനേയും ഇല്ലാത്ത നിയമം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നു.
ഇവിടെങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അജണ്ടക്ക് നേരെ അവഗണിക്കാനേ തരമുള്ളൂ. നിയന്ത്രണങ്ങളെ കൊണ്ട് വീർപ്പുമുട്ടിക്കാൻ താല്പര്യപ്പെട്ട് നാട്ടിലും ജമാഅത്ത് കമ്മറ്റിയിലും ചിലരുണ്ടാവും. വലിഞ്ഞു മുറുക്കി ആരാധനയെ വെട്ടിക്കുറക്കും. നിസ്കാര ശേഷമെങ്ങാൻ രണ്ട് മിനിറ്റ് ഇമാം നസ്വീഹത്ത് നടത്തിയാൽ പരാതിയുടെ പെരുമ്പൂരം. കൊറോണയെന്താ പള്ളി വാതിലിൽ അവസരം കാത്ത് ഒളിഞ്ഞിരിക്കുകയോ എന്ന് തോന്നും ഇത്തരം ഇടപെടലുകൾ.
ജാഗ്രത വേണം, ഭീതിയും വിഭ്രാന്തിയും വേണ്ട. നിയന്ത്രണം വേണം നിയമക്കുരുക്ക് വേണ്ട. പ്രോട്ടോകോൾ പാലിച്ചു തന്നെ എല്ലാ കർമ്മങ്ങളും നിർവ്വഹിക്കപ്പെടാം.
പ്രതിരോധത്തിന്റെയുംപ്രതിവിധിയുടേയും പരിഹാരത്തിന്റേയും പരമ്യത പ്രാർത്ഥനയിലാണ്. അതിനാൽ ധന്യമാവാം ഒപ്പം നിയമങ്ങളെ തികച്ചും ഉൾകൊണ്ടും പാലിച്ചും.
നാസർ ഫൈസി കൂടത്തായി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്