ആദ്യ ഡോസ് വാക്‌സിനെടുത്തവർക്ക് രണ്ടാമത്തെ ഡോസ് വല്ലാതെ വൈകി പോകുമോ എന്ന് ഭയം; കോവിഷീൽഡ് വാക്‌സിൻ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ല; വാക്‌സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നുണ്ടല്ലോ എന്ന ആശങ്കയും വേണ്ട: മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ പൂർണരൂപം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാക്‌സിനേൻ കേന്ദ്രങ്ങളിൽ വൻതിരക്കാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ ഡോസ് വാക്സിനെടുത്തവർ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കിൽ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി വാക്സിനേഷൻ സെന്ററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ ഭൂരിപക്ഷം ആളുകൾക്കും നൽകിയിട്ടുള്ളത് കോവിഷീൽഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്.
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്:
സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന് . 1,35,177 പേരെ ടെസ്റ്റ് ചെയ്തതതിൽ 26,995 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 28 ആണ്. 1,56,226 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം വലിയതോതിൽ വർധിക്കുകയാണ്.
വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചിലയിടത്ത് ആൾക്കൂട്ടമുണ്ടാകുന്നുണ്ട്. വാക്‌സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിന്റെ സാഹചര്യമില്ല. ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോയി വാക്‌സിനെടുക്കാൻ കഴിയൂ. നിലവിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയവർക്ക് വാക്‌സിൻ നൽകാൻ പൊതുധാരണ ആയിട്ടുണ്ട്.
രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവർക്കും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. വാക്‌സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്‌സിനേഷൻ സെഷനുകൾ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ളവർക്ക് ഒന്നാം തീയതി മുതൽ വാക്‌സിൻ കൊടുക്കും എന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തിൽ 1.65 കോടി പേർ സംസ്ഥാനത്ത് വരും. അതിനാൽത്തന്നെ വാക്‌സിൻ നൽകുന്നതിൽ ക്രമീകരണം കൊണ്ടുവരേണ്ടിവരും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കിൽ അവർക്ക് മുൻഗണന നൽകും. ഇക്കാര്യം പഠിച്ച് ഉടൻതന്നെ മാനദണ്ഡം ഉണ്ടാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.
വാക്‌സിൻ ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നു തന്നെ തീരുമാനം സംസ്ഥാനം പ്രതീക്ഷിക്കുകയാണ്. പക്ഷെ കേന്ദ്രത്തിൽനിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനിൽക്കാൻ ഉദ്ദേശിക്കുന്നില്ല.
കേന്ദ്രത്തിന്റെ നേരത്തെയുള്ള വാക്‌സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്‌സിൻ വാങ്ങുക മാത്രമേ നമുക്ക് നിർവാഹമുള്ളൂ. അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വാക്‌സിൻ കമ്പിനികളുമായി ഉൾപ്പെടെ ചർച്ച നടത്തുകയാണ്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് വാക്‌സിന് ഓർഡർ കൊടുക്കാൻ നടപടി എടുക്കും.
രോഗം സ്ഥിരീകരിക്കുന്നവരുമായുള്ള സമ്പർക്ക പട്ടിക കൃത്യമായി രേഖപ്പെടുത്തുകയും അതിൽ ഉൾപ്പെടുന്നവരെ ഐസൊലേറ്റ് ചെയ്യുകയും വേണം എന്ന് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുണ്ട്. പിഎച്ച്‌സികളുടെ നേതൃത്തിൽ തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ ഇതിനായി ദ്രുതകർമ സംഘം പ്രവർത്തിക്കുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സഹായിക്കാൻ അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരം കോർപ്പറേഷന്റെ ഒരു വാർഡിൽ അഞ്ച് അദ്ധ്യാപകരെ വീതം ഈ ജോലിക്കായി നിയോഗിച്ചു. മുനിസിപ്പൽ ഡിവിഷനുകളിൽ രണ്ടും പഞ്ചായത്ത് വാർഡിൽ ഒന്നും അദ്ധ്യാപകർ വീതം ഈ ജോലിയിൽ ഏർപ്പെടും.
രോഗികൾ ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ രണ്ടു സെക്ടറുകളായി തിരിച്ച് ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കോട്ടയം ജില്ലയിൽ സമീപ ദിവസങ്ങളിൽ ഏറെപ്പേർക്കും കുടുംബത്തിൽ നിന്നുതന്നെയോ ചടങ്ങുകളിൽ പങ്കെടുത്തതിനെത്തുടർന്നോ ആണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള എട്ടു ക്ലസ്റ്ററുകളിൽ നാലിലും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തർക്കോ അവരുമായി സമ്പർക്കം പുലർത്തിയവർക്കോ ആണ് രോഗം ബാധിച്ചത്.
പ്രതിദിന രോഗസ്ഥിരീകരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും എറണാകുളത്ത് കുത്തനെ ഉയർന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കും. കണ്ടെയ്ന്മെന്റ് സോണുകളിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ ഫലപ്രദമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തും. ജില്ലയിൽ നിലവിൽ 551 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്. നാല് പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയ്ന്മെന്റ് സോണുകളാണ്.
കണ്ടെയ്ന്മെന്റ് സോണുകളിൽ പുറത്തുനിന്ന് ജോലിക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. വ്യവസായ സ്ഥാപനങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പൊലീസിന്റെ പരിശോധന കർശനമാക്കും.
അതിഥി തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിന് ചിലർ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരേയും കർശന നടപടിയുണ്ടാകും. അതിഥി തൊഴിലാളികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനായി വിവിധ ഭാഷകൾ സംസാരിക്കുന്ന സംഘത്തെ ഉൾപ്പെടുത്തി ലേബർ ഓഫീസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം എറണാകുളം ജില്ലയിൽ തുറക്കും.
തൃശൂർ പൂരം മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൂരം ചടങ്ങുകളിൽ പങ്കെടുക്കുന്ന സംഘാടകർക്കും മാധ്യമ പ്രവർത്തകർക്കുമായി സർക്കാർ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരുന്നു. ശക്തമായ പൊലീസ് സുരക്ഷയിലായിരിക്കും തൃശൂർ പൂരം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവവും പാവറട്ടി പള്ളി പെരുന്നാളും റദ്ദാക്കി. കൂട്ടംകൂടാതെ നോമ്പ്തുറ നടത്താനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിഎംഎസ്എസ്വൈ ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി. എട്ട് വാർഡുകളിലായി 160 കിടക്കകളാണ് ഇവിടെയുള്ളത്. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിൽ വന്ന 12 ഗ്രാമപഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
വയനാട് ജില്ലയിലെ അതിർത്തികളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അന്തർ സംസ്ഥാന യാത്രക്കാർക്ക് സേവനം ഉറപ്പാക്കാൻ ചെക്‌പോസ്റ്റുകളോട് ചേർന്ന് ബോർഡർ ഫെസിലിറ്റേഷൻ സെന്ററുകൾ തുറന്നു. ഇവിടങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനാവശ്യമായ കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ ക്വാറന്റൈൻ നിരീക്ഷിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ റവന്യു, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ചു. ക്വാറന്റൈൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനം ആരംഭിക്കാനും നടപടി ആയി.
പത്തനംതിട്ട ജില്ലയിൽ നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഒരുപോലെ വലിയതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിരുവല്ല മുൻസിപ്പാലിറ്റി, പത്തനംതിട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ കോവിഡ് രോഗികളെ ചികിൽസിക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഐസിയു ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും റാന്നി മേനാംതോട്ടം ആശുപത്രി ഹോസ്റ്റലിലും രണ്ട് സിഎഫ്എൽടിസി ഉടൻ പ്രവർത്തനം ആരംഭിക്കും. രോഗവ്യാപനം കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങും. കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയകളും ക്രമപ്പെടുത്തി വരുന്ന ഘട്ടമായിരുന്നു ഇത്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മിക്ക ആശുപത്രികളും വീണ്ടും കോവിഡ് ആശുപത്രികളായി മാറുകയാണ്. കോവിഡ് പ്രാധാന്യം കുറക്കാതെ മറ്റ് രോഗികളെയും ശ്രദ്ധിക്കാനാകണം. മറ്റു ചികിത്സാ സൗകര്യങ്ങൾ ഇല്ലാതാക്കരുത്. മാറ്റിവെച്ച ശസ്ത്രക്രിയ ഉൾപ്പെടെ ഇപ്പോൾ നടത്താൻ തീരുമാനിച്ചിരിക്കുന്നവരാണ് പലരും. അത്തരം ചികിത്സ കൂടി തുടരാൻ ഉള്ള ക്രമീകരണം കൂടി ഏർപ്പെടുത്തും. ജില്ലാ കലക്ടർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇത് നടത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് അതാത് ഇടങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ട്.സ്വകാര്യ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്. വലിയ അന്തരമാണ് കാണുന്നത്. 2300 രൂപ മുതൽ മുതൽ 20,000 രൂപ വരെ പലയിടത്തും ഒരു ദിവസത്തെ ചികിത്സയ്ക്ക് മാത്രം ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ക്രമീകരിക്കാൻ ജില്ലാഭരണാധികാരികൾ ഇടപെടണം.
കോവിഡ് അവസരമായി കണ്ട് അമിതചാർജ് അപൂർവ്വം ചിലരെങ്കിലും ഈടാക്കുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സ നടത്തണം. എന്നാൽ, ന്യായമായ നിരക്കായിരിക്കണം ഈടാക്കുന്നത്. സംസ്ഥാനതലത്തിൽ ഈടാക്കേണ്ട തുകയെക്കുറിച്ച് ധാരണ ഉണ്ടാക്കും. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ശനിയാഴ്ച വിളിച്ചു ചേർക്കുന്നുണ്ട്. ഈ വിഷയവും അവിടെ ചർച്ച ചെയ്ത് തീരുമാനമെടുക്കും.ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്.
വാക്‌സിൻ
ആദ്യത്തെ ഡോസ് വാക്സിനെടുത്തവർ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കിൽ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്‌സിനേഷൻ സെന്ററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ല.
കേരളത്തിൽ ഭൂരിപക്ഷം ആളുകൾക്കും നൽകിയിട്ടുള്ളത് കോവിഷീൽഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്.
'കോവിഡ് വാക്‌സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നണ്ടല്ലോ, അതുകൊണ്ട് വാക്‌സിനേഷൻ എടുക്കേണ്ടതുണ്ടോ' എന്ന ഒരു സംശയം ചിലരിൽ ഉണ്ടാകുന്നുണ്ട്. 'ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ' എന്ന ഈ പ്രതിഭാസം കോവിഡ് വാക്‌സിനുകളുടെ കാര്യത്തിൽ മാത്രമുള്ളതല്ല. വാക്‌സിനെടുത്താലും അപൂർവം ചിലർക്ക് രോഗം വരാം.
വാക്‌സിനുകൾ രോഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാൻ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്‌സിനെടുത്ത ഒരാൾക്ക് കോവിഡ് പിടിപെട്ടാൽ, വാക്‌സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കും.
ഇന്ത്യയിൽ ഇതുവരെ നടന്ന കോവിഡ് വാക്‌സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ 10,000ൽ 4 പേർക്ക് എന്ന നിരക്കിൽ മാത്രമാണ് ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ ഉണ്ടായതായി കണ്ടെത്തിയത്. ഇതിൽ നിന്നും വാക്‌സിൻ സുരക്ഷിതമാണ് എന്നു മനസ്സിലാക്കാം. ലഭ്യമാകുന്ന മുറയ്ക്ക് മടികൂടാതെ വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം.
അതേസമയം വാക്‌സിനെടുത്തെന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാൽ രോഗം പിടിപെട്ടേക്കാം. ഗുരുതരമായ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും രോഗം പകർത്താൻ അവർക്കു സാധിക്കുകയും ചെയ്യും. സമൂഹത്തിൽ ഭൂരിഭാഗം പേർക്കും വാക്‌സിൻ ലഭിക്കുന്ന ഘട്ടം വരെ നമ്മൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കാൻ നിർബന്ധിതരാണ്. ആ യാഥാർഥ്യം ഉൾക്കൊണ്ടു മാത്രമേ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളു.
മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 28,606 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. കൊല്ലം സിറ്റിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തത്; 4896 എണ്ണം. ഏറ്റവും കുറവ് കണ്ണൂർ സിറ്റിയിലും കണ്ണൂർ റൂറലിലുമാണ്; 201 വീതം. സാമൂഹിക അകലം പാലിക്കാത്തതിന് 9782 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു.
വീടിനുപുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. കാറിലും മറ്റും യാത്രചെയ്യുന്നവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. ഒരാൾ മാത്രമാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിൽ പോലും മാസ്‌ക് ഒഴിവാക്കാൻ പാടില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്‌സിൻ വിതരണകേന്ദ്രങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നതും നിർദ്ദേശങ്ങൾ പാലിക്കാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർ
കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ ആത്മാർഥതയും കഠിനാധ്വാനവുമാണ് ഈ സന്ദർഭത്തിൽ നമ്മുടെ കരുത്തായി മാറുന്നത്. ഏകദേശം ഒന്നര ലക്ഷം കോവിഡ് രോഗികളേയാണ് ഇപ്പോൾ നമ്മൾ ചികിത്സിക്കുന്നത്. ഒരു ലക്ഷത്തിൽ കൂടുതൽ ടെസ്റ്റുകൾ ഒരു ദിവസം ചെയ്യുന്നുണ്ട്. രണ്ടു ലക്ഷത്തിൽ കൂടുതൽ വാക്‌സിനുകൾ ഒരു ദിവസം നൽകാനും ശ്രമിക്കുന്നു.
ഇങ്ങനെ നോക്കിയാൽ ഏകദേശം 5 ലക്ഷം ആളുകൾക്ക് കോവിഡുമായി ബന്ധപ്പെട്ട് മാത്രം നമ്മുടെ ആരോഗ്യ സംവിധാനം സേവനം നൽകുകയാണ്. ഇത്തരത്തിൽ അതിശക്തമായ സമ്മർദ്ദവും ജോലി ഭാരവുമാണ് ആരോഗ്യസംവിധാനത്തിനും ആരോഗ്യപ്രവർത്തകർക്കും ഉള്ളത്. സമൂഹം ഇതു മനസ്സിലാക്കുകയും അവരുടെ ഉത്തരവാദിത്വങ്ങളോട് ഏറ്റവും മികച്ച രീതിയിൽ സഹകരിക്കാൻ തയ്യാറാകുകയും വേണം.
ആരോഗ്യപ്രവർത്തകർക്ക് പിന്തുണ നൽകാനും, ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും വേണ്ടിയാണ് നമ്മൾ കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതു മുഖാന്തരം 13,000ലധികം ആളുകൾ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതുവരെ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രോഗവ്യാപന ഘട്ടത്തിൽ പ്രദർശിപ്പിച്ച സന്നദ്ധതയോടെ കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം എന്ന് അഭ്യർത്ഥിക്കുകയാണ്. നിലവിൽ രോഗവ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തിൽ നാടിന്റെ സുരക്ഷയ്ക്കായി കൂടുതൽ ആളുകൾ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.
സർവകക്ഷിയോഗം
കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ വരും നാളുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഏപ്രിൽ 26ന് തിങ്കളാഴ്ച രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം ചേരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍