Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉത്തരവാദിത്വപ്പെട്ടവർ അനാവശ്യ ഭീതി ഉണ്ടാക്കരുതെന്ന് ബിജെപി; പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നതെന്നും കെ സുരേന്ദ്രൻ

ഉത്തരവാദിത്വപ്പെട്ടവർ അനാവശ്യ ഭീതി ഉണ്ടാക്കരുതെന്ന് ബിജെപി; പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നതെന്നും കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായിരിക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും അനാവശ്യമായി ഭീതി പരത്തുന്ന പ്രചരണം ഉണ്ടാകരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ഡിസംബർ 13 ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ വാക്‌സിന് വേണ്ടി കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. കേന്ദ്രം നൽകുന്ന വാക്‌സിൻ വിതരണം ചെയ്യുന്ന പോസ്റ്റ്മാന്റെ ജോലി മാത്രമേ സംസ്ഥാനത്തിനുള്ളൂവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മെയ് 1 മുതൽ പ്രായ പൂർത്തിയായ എല്ലാ പൗരന്മാർക്കും വാക്‌സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വാക്‌സിൻ ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വാക്‌സിൻ കയ്യിലുണ്ടായിരുന്നപ്പോൾ 13 ശതമാനം വിതരണം മാത്രമാണ് കേരളത്തിൽ നടന്നത്. തിരഞ്ഞെടുപ്പ് വന്നപ്പോൾ ഒന്നും ചെയ്യാതിരുന്നവർ ഇപ്പോൾ രാഷ്ട്രീയമായി വാക്‌സിനെ ഉപയോഗിക്കുകയാണ്. പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നത്.

കൊവിഡിന്റെ തുടക്കത്തിൽ മോദി വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ തിരിച്ചെത്തിക്കില്ലെന്നും കർണാടക മാത്രം കേരളത്തിലേക്കുള്ള അതിർത്തി അടയ്ക്കുന്നുവെന്നും പ്രചരണം നടത്തിയവരാണ് ഇപ്പോൾ വാക്‌സിന്റെ കാര്യത്തിലും കള്ള പ്രചരണം നടത്തുന്നത്. മോദി സർക്കാർ പിണറായി സർക്കാരിനെ പോലല്ല. പറഞ്ഞ വാക്ക് പാലിക്കുന്ന സർക്കാരാണ്. പരിഹരിക്കാൻ പറ്റുന്ന പ്രതിസന്ധിയേ രാജ്യത്ത് നിലനിൽക്കുന്നുള്ളൂ. അത് കേന്ദ്രസർക്കാർ പരിഹരിക്കുകയും ചെയ്യും. കോവിഡ് പ്രതിരോധ പ്രവർത്തകർക്കുള്ള ഇൻഷൂറൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയെന്ന് പ്രചരണം നടത്തിയവരാണ് ചില മാധ്യമങ്ങൾ. എന്നാൽ രണ്ട് ദിവസം മാത്രമേ അതിന് ആയുസുണ്ടായിരുന്നുള്ളൂവെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

ബന്ധുനിയമന വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടിവന്നപ്പോൾ എല്ലാം ഈശ്വരൻ തീരുമാനിക്കുമെന്നാണ് ജലീൽ പറയുന്നത്. ഇതെന്താ വെള്ളരിക്കാപട്ടണമാണോ? ഇവിടെ ശരീഅത്ത് നിയമമല്ല, ഇന്ത്യൻ ഭരണഘടനയാണ് ബാധകമെന്ന് എല്ലാവരും മനസിലാക്കണം. രണ്ടരക്കൊല്ലം അഴിമതിയുടെ വിഴുപ്പ് ജനങ്ങളുടെ മേൽ വെച്ചതിന് മുഖ്യമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കോവിഡ് ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങും

എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ച് ബിജെപി കോവിഡ് പ്രതിരോധത്തിനിറങ്ങുമെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനത്തിനിറങ്ങാൻ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി യോ?ഗത്തിൽ തീരുമാനമായി. ഇതിന് വേണ്ടി ഇന്ന്(22ന്) കോവിഡ് ഹെൽപ്പ് ഡെസ്‌ക്ക് സംസ്ഥാന കാര്യാലയത്തിൽ പ്രവർത്തനമാരംഭിക്കും.

കോവിഡ് ബാധിതരായ കുടുംബങ്ങളെ സഹായിക്കൽ, ആശുപത്രിയിൽ സൗകര്യമൊരുക്കൽ, കിടക്ക, രക്തദാനം, പ്ലാസ്മദാനം തുടങ്ങി എല്ലാ മേഖലകളിലും സഹായത്തിന് പാർട്ടി പ്രവർത്തകരെത്തും. എല്ലാ മണ്ഡലങ്ങളിലും ഹെൽപ്പ് ഡെസ്‌ക്കുണ്ടാകും. സന്നദ്ധപ്രവർത്തകരുടേയും ഡോക്ടർമാരുടേയും പ്രവർത്തനങ്ങളെ സഹായിക്കും. ഇതിനായി പാർട്ടി പ്രവർത്തകർ 24 മണിക്കൂറും സേവനരം?ഗത്തുണ്ടാകും. യുവമോർച്ചയും മഹിളാമോർച്ചയും പ്രതിരോധ രം?ഗത്തിറങ്ങും. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ അദ്ധ്യക്ഷനായ സമിതിയായിരിക്കും.

പാർട്ടി മെഡിക്കൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ടെലി മെഡിസിൻ സംവിധാനം നിലവിൽ വരും. മെഡിക്കൽ സെൽ കൺവീനർ ഡോ.ബിജു പിള്ള ഇതിന് നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP