സംഭവിച്ചിരിക്കുന്നത് അപൂർവ്വമായ ഇരട്ട ജനിതകമാറ്റം; വ്യാപനശേഷി വർദ്ധിക്കുന്നതിനൊപ്പം ഭാഗികമായെങ്കിലും വാക്സിനെയും പ്രതിരോധിക്കാനാകും; കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ കുറിച്ചറിയാം
മറുനാടൻ മലയാളി ബ്യൂറോ
ബ്രിട്ടനിൽ 73 കോവിഡ് രോഗികളിൽ ഇന്ത്യ ഇനം കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് ബ്രിട്ടനിൽ വിലക്ക് ഏർപ്പെടുത്തി. മാത്രമല്ല, ഈ മാസം 25 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്താനിരുന്ന ഇന്ത്യൻ സന്ദർശനവും റദ്ദ് ചെയ്തിരിക്കുന്നു. ഇത്രയും കർശന നടപടികൾ സ്വീകരിക്കാൻ മാത്രം അപകടകാരിയാണോ ഇന്ത്യൻ വകഭേദം?
ജിനൊമിക് സ്വീക്വെൻസിങ്, ജനിതക ഘടന, ജനിതകമാറ്റം
ഒരു ജീവിയുടെ ജനിതക ഘടന പഠിക്കുന്ന പ്രക്രിയയാണ് ജീനോമിക് സ്വീക്വെൻസിങ് എന്നത്. ലോകത്തിൽ തന്നെ ഇതിനുള്ള കഴിവു നേടിയ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള 10 ദേശീയ ലബോറട്ടറികൾ ചേർന്ന ഇന്ത്യൻ സാർസ്-കോവ്-2 കൺസോർഷ്യം ഓൺ ജിനോമിക്സ് (ഐ എൻ എസ് എ സി ഒ ജി) എന്ന സംഘമാണ് ഇന്ത്യയിൽ ജിനോമിക് സ്വീക്വെൻസിങ് ചെയ്യുന്നത്.
ഏതൊരു ജീവിയിയുടെയും സ്വഭാവസവിശേഷതകളും അതുപോലെ പെരുമാറ്റ രീതികളുമൊക്കെ തീരുമാനിക്കുന്നത് അതിന്റെ ജനിതക ഘടനയാണ്. ഇക്കാര്യത്തിൽ കോവിഡിന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന് ഔദ്യോഗിക നാമമുള്ള കൊറോണ വൈറസിന്റെ കാര്യത്തിലും അതുതന്നെയാണ് യാഥാർത്ഥ്യം. എന്നാൽ, വൈറസുകളെ പോലെയുള്ള സൂക്ഷ്മ ജീവികളുടെ ജനിതകഘടനയിൽ കൂടെക്കൂടെ ചില മാറ്റങ്ങൾ സംഭവിക്കും. ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പടരുമ്പോൾ, പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാനുള്ള പ്രകൃതിദത്തമായ ഒരു കഴിവാണ് ഈ ജനിതകമാറ്റം.
തികച്ചും സ്വാഭാവികമായ ജനിതകമാറ്റം സാധാരണയായി ഒരു വൈറസിന്റെയും പെരുമാറ്റ രീതികളിലോ സ്വഭാവ സവിശേഷതകളിലോ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാറില്ല. പുതിയ ആവാസകേന്ദ്രവുമായി പൊരുത്തപ്പെട്ടുപോകാൻ ഒന്നുകൂടി എളുപ്പമാകും എന്നതല്ലാതെ കാര്യമായ പ്രസക്തി ഇതിനില്ല താനും. എന്നാൽ, ജനിതകഘടനയിൽ വരുന്ന ചില സുപ്രധാന മാറ്റങ്ങൾ വൈറസിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ തന്നെ വരുത്തും. നേരത്തേ ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയതും, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതുമൊക്കെ ഇത്തരത്തിലുള്ള നിർണ്ണായക ജനിതകമാറ്റങ്ങൾ സംഭവിച്ചവയാണ്.
ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച വൈറസ്
കോവിഡിന്റെ ആദ്യ വ്യാപനകാലം മുതൽ തന്നെ ഈ വിഷയത്തിൽ ഏറെ ഗവേഷണങ്ങൾ നടത്തിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രണ്ടാം വരവിലെ ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ ജിനോമിക് സ്വീക്വെൻസിംഗാണ് ഈ പുതിയ ഇനത്തിന്റെ കണ്ടെത്തലിന് കാരണമായത്. മഹാരാഷ്ട്രയിലെ മൊത്തം കേസുകളിൽ ഏകദേശം 15 നും 20 ഇടയിൽ ശതമാനം ഈ ഇനത്തിൽ പെട്ട വൈറസ് മൂലം ഉണ്ടായതാണെന്നാണ് ഇപ്പോഴത്തെ നിഗമനം.
സാധാരണയായി സംഭവിക്കുന്ന ജനിതകമാറ്റം ഏറെ അപകടകരമാകാറില്ല. എന്നാൽ, കെന്റ് ഇനത്തേയും, ദക്ഷിണാഫ്രിക്കൻ ഇനത്തെയും പോലെ ഇവിടെയും ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, കോശങ്ങളി കടിച്ചുതൂങ്ങിക്കിടക്കാനും പിന്നീട് കോശങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കുവാനും വൈറസുകളെ സഹായിക്കുന്നത് കുന്തമുനകളുടെ ആകൃതിയിലുള്ള സ്പൈക്ക് പ്രോട്ടീനുകളാണ്. അതായത്, വൈറസ് വ്യാപനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഭാഗത്താണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത് എന്നർത്ഥം. ഓരോ ജനിതകമാറ്റവും വൈറസിൽ സംഭവിക്കുന്നത് അതിന്റെ നിലനിൽപ്പിനായാണ് എന്ന പ്രകൃതി നിയമം കണക്കിലെടുത്താൽ, സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ച മാറ്റം വൈറസിന്റെ വ്യാപനശേഷി വർദ്ധിപ്പിക്കുംഎന്ന അനുമാനത്തിലായിരിക്കും എത്തിച്ചേരുക.
വാക്സിനെ പ്രതിരോധിക്കാൻ ഇതിനാകുമോ?
ഒരിക്കൽ രോഗം വന്ന് സുഖപ്പെട്ടാലും അല്ലെങ്കിൽ വാക്സിൻ സ്വീകരിക്കുമ്പോഴും മനുഷ്യ ശരീരത്തിൽ, വൈറസുകളെ ചെറുക്കുന്നതിനുള്ള ന്യുട്രൽ ആന്റിബോഡികൾ എന്ന പ്രതിരോധ സൈന്യം രൂപപ്പെടുകയാണ് ചെയ്യുക. ഇത്തരത്തിൽ, വ്യത്യസ്തമായ രോഗകാരികളെ പ്രതിരോധിക്കാൻ വ്യത്യസ്ത തരത്തിലുള്ള ആന്റിബോഡികളായിരിക്കും ഉണ്ടാവുക. മനുഷ്യ ശരീരത്തിൽ പുറത്തുനിന്നും പ്രവേശിക്കുന്ന ഒരു സൂക്ഷ്മാണുവിന്റെ ജനിതകഘടന മനസ്സിലാക്കിയാണ് ആന്റിബോഡികൾ അവയെ തിരിച്ചറിയുന്നതും പ്രതിരോധിക്കുന്നതും.
മനുഷ്യകോശങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കുവാൻ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളിലെ ജനിതകമാറ്റം, ആന്റിബോഡികൾക്ക് ഇവയെ തിരിച്ചറിയുവാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. അതുകൊണ്ടുതന്നെ ആന്റിബോഡികളെ കബളിപ്പിച്ച് ഇവയ്ക്ക് കോശങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞെന്നുവരാം. അതുകൊണ്ടാണ് സുപ്രധാന ജനിതകമാറ്റങ്ങൾ സംഭവിച്ച വൈറസുകൾ ഭാഗികമായിട്ടാണെങ്കിലും വാക്സിനുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നത്.
ഇ 484 ക്യൂ, എൽ 425 എന്നീ രണ്ട് തരത്തിലുള്ള ജനിതകമാറ്റങ്ങളാണ് ഇന്ത്യൻ വകഭേദത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതായത്, ബി. 1.617 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വൈറസിൽ നടന്നിരിക്കുന്നത് ഇരട്ട ജനിതകമാറ്റമാണെന്നർത്ഥം. അതായത്, വ്യാപന ശേഷിക്കൊപ്പം പ്രഹരശേഷിയും വർദ്ധിച്ചിട്ടുണ്ടാകാം എന്ന അനുമാനത്തിൽ എത്തിച്ചേരാൻ ഈ സാഹചര്യം നിർബന്ധിതമാക്കുന്നു എന്നർത്ഥം. ദക്ഷിണാഫ്രിക്കൻ-ബ്രസീൽ ഇനങ്ങളിൽ കണ്ടെത്തിയ ഇ 484 കെ എന്ന ജനിതകമാറ്റത്തോട് സമാനതകളുള്ളതാണ് ഇന്ത്യൻ ഇനത്തിലെ ഇ 484 ക്യൂ എന്ന ജനിതകമാറ്റം.
ഇരട്ട ജനിതകമാറ്റം ആശങ്കപ്പെടേണ്ട ഒന്നാണോ?
വൈറസുകളിൽ ജനിതകമാറ്റം സാധാരണമായ ഒന്നാണ്. അത് കാര്യമായ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാക്കത്തതിനാൽ അതിനെ കാര്യമായി പരിഗണിക്കാറുമില്ല. എന്നാൽ, ചില സുപ്രധാന ജനിതകമാറ്റങ്ങൾ, വൈറസിന്റെ സ്വഭാവസവിശേഷതകളിലും പെരുമാറ്റ രീതികളിലും കാതലായ മാറ്റങ്ങൾ വരുത്തും അത്തരം ജനിതകമാറ്റങ്ങളാണ് സാധാരണയായി പഠന വിഷയമാക്കാറുള്ളത്. ഇത്തരത്തിലുള്ളജനിതകമാറ്റങ്ങളെ കുറിച്ചുള്ള പഠനങ്ങളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്ലാറ്റ്ഫോം ആയ ജിസെഡിൽ ഇത്തരത്തിൽ സംഭവിച്ച ജനിതകമാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഇരട്ടവ്യതിയായം വിരളമെങ്കിലും തീർത്തും അസാധാരണമല്ല, ജിസെഡിൽ ഇത്തരത്തിൽ ഇരട്ടവ്യതിയാനം സംഭവിച്ച 43 വൈറസുകൾ പരാമർശിക്കപ്പെടുന്നുണ്ട്. സാധാരണയായി ഇരട്ട ജനിതകമാറ്റം എന്നു പറയുമ്പോൾ, അത് കേവലം രണ്ട് ജനിതകമാറ്റങ്ങൾ മാത്രം സംഭവിച്ചു എന്നല്ല വിവക്ഷിക്കുന്നത്. സുപ്രധാനമായ രണ്ട് ജനിതകമറ്റങ്ങൾ സംഭവിച്ചു എന്നാണ്. ബ്രിട്ടനിൽ കണ്ടെത്തിയ കെന്റ് ഇനത്തിൽ രണ്ട് പ്രധാന മാറ്റങ്ങൾ ഉൾപ്പറെ ഒമ്പത് ജനിതകമാറ്റങ്ങളാണ് സംഭവിച്ചിരുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടേ കണ്ടെത്തലുകൾ ഇനിയും ജിസെഡിൽ അപ്ലോഡ് ചെയ്തിട്ടില്ല. അതിനു ശേഷമായിരിക്കും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇതിനെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കുക.
ഇന്ത്യയിലെ രണ്ടാം വരവിനു പുറകിൽ ഈ പുതിയ ഇനമാണോ?
ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവ് അതിവേഗം ശക്തിപ്രാപിക്കുകയാണ്. ഒന്നാം വരവിലും തീവ്രതയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതിനു കാരണം ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ആണെന്ന അഭ്യുഹങ്ങളും പരക്കുന്നുണ്ട്. എന്നാൽ, അങ്ങനെയല്ല എന്നാണ് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയിലെ ഡയറക്ടർ ഡോ. രാകേഷ് മിശ്ര പറയുന്നത്. മഹാരഷ്ട്രയിൽ നിന്നെടുത്ത സാമ്പിളുകളിൽ 15 മുതൽ 20 ശതമാനം വരെ മാത്രം സാമ്പിളുകളിലാണ് ഈ ഇനത്തിലെ പെട്ട വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ആയിരക്കണക്കിന് സാമ്പിളുകൾ ജിനോമിക് സ്വീക്വെൻസിംഗിന് വിധേയമാക്കിയപ്പോൾ 230 പേരിൽ മാത്രമായിരുന്നു ഈ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. എന്നിരുന്നാലും അതീവ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്