25 വർഷക്കാലമായി കേരളത്തിലെ കുട വ്യവസായത്തിലെ മുടിചൂടാ മന്നൻ; 'മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട... എന്റെ മഴക്കെന്റെ പോപ്പി.. തുടങ്ങി മനസ്സിൽ പതിഞ്ഞ പരസ്യ വാചകങ്ങളിലൂടെ മാർക്കറ്റു പിടിച്ചു; കുടയെ ലോകോത്തര ബ്രാൻഡാക്കിയ ബിസിനസ്മാൻ; പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്കറിയ വിട പറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളം കണ്ട എക്കാലത്തെയും മികച്ച വ്യവസായികളിൽ ഒരാളായിരുന്നു ഇന്ന് രാവിലെ വിട പറഞ്ഞ പോപ്പി അംബ്രല്ല മാർട്ട് ഉടമ സെന്റ് ജോർജ് ബേബി എന്ന ടി.വി.സ്കറിയ. ഇന്നത്തെപ്പോലെ പരസ്യപ്രചരണങ്ങളോ മാർഗ്ഗങ്ങളോ ഇല്ലാതിരുന്ന കാലത്ത് തുടങ്ങി ഇന്ന് ഏതൊരു പരസ്യരിതിയെയും വെല്ലുവിളിക്കത്തക്ക രീതിയിൽ തന്റെ കുടയെ ബ്രാൻഡ് ചെയ്ത് വിപണനത്തിന്റെയും പരസ്യത്തിന്റെയും ഒരു പാഠപുസ്തകാമാവുകയായിരുന്നു സ്കറിയ.'വടി കൊണ്ടു തല്ലല്ലേ സാറേ പോപ്പിക്കുടകൊണ്ടു തല്ലിക്കോ വേണേ..തുടങ്ങി ഇന്നത്തെ എന്റെ മഴക്കെന്റെ പോപ്പി എന്റെ മഴക്കെന്റെ പോപ്പി കുട വരെ. ഇത്രമേൽ മലയാളി ഹൃദ്യസ്ഥമാക്കിയ പരസ്യ ജിംഗിൾ മറ്റൊന്നുണ്ടോ എന്ന കാര്യവും സംശയമാണ്. ഇവിടെയൊക്കെത്തന്നെയും ഒളിമങ്ങാതെ കിടക്കുന്നത് സ്കറിയ എന്ന ബിസിനസ്മാന്റെ തന്ത്രങ്ങൾ തന്നെ.
25 വർഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ നിർണായകമായ പേരാണ് പോപ്പി എന്നത്. സ്കൂൾ തുറക്കുമ്പോൾ നിർബന്ധമായും കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റുന്നതിനൊപ്പം അതു പോപ്പി കുട തന്നെയാകണമെന്ന ചിന്തയിലേക്കും മലയാളികളെ മാറ്റിയതാണ് ടി.വി. സ്കറിയയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.സെന്റ് ജോർജ് കുടക്കമ്പനിയെ പടുത്തുയർത്തിയ ബേബിക്ക് ജീവിതത്തിലെ രണ്ടാം ഘട്ടമാണ് രണ്ടാമത്തെ മകന്റെ പേരോടു കുടിയ പുതിയ കുടക്കമ്പനി 'പോപ്പി'. ഇന്നുള്ള പോപ്പിയുടെ വിജയ ചരിത്രം ആരംഭിക്കുന്നത് സെന്റ്ജോർജ് കുടകൾക്കും മുൻപാണ്. കാസിം കരിം സേട്ടിന്റെ കുടനിർമ്മാണ കമ്പനിയിൽ ജോലിക്കാരനായ കുടവാവച്ചൻ എന്ന തയ്യിൽ ഏബ്രഹാം വർഗീസിൽനിന്നാണ് അതിന്റെ തുടക്കം. വാവച്ചൻ 1954 ഓഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോർജ് കുടക്കമ്പനി തുടങ്ങി.
ആലപ്പുഴ ടൗണിൽ വാടകക്കെട്ടിടത്തിൽ 9 ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോർജ് കുട ആദ്യവർഷം 500 ഡസനാണ് വിറ്റുപോയത്. കറുപ്പ് നിറത്തിൽ മാത്രം കണ്ടുശീലച്ച കുടശീലകളെ വർണ്ണങ്ങളുടെയും ചിത്രങ്ങളുടെയും ലോകത്തേക്ക് പറിച്ച് നട്ട് കുട വ്യവസായത്തിൽ ഒരു പുത്തൻ ശീലം തന്നെ സെന്റ്ജോർജ്ജ് തുറന്നു. 41 വർഷങ്ങൾക്ക് ശേഷം വേറൊരു ഓഗസ്റ്റ് 17ന് സെന്റ് ജോർജ് പൂട്ടുമ്പോൾ വാർഷികവിൽപന ഒരുലക്ഷം ഡസനായിരുന്നു.ഇവിടെക്കൊണ്ടും സെന്റ് ജോർജിന്റെ പാരമ്പര്യം അവസാനിപ്പിക്കാൻ പിൻഗാമികൾ തയ്യാറായില്ല. സെന്റ്ജോർജ്ജിന്റെ കരുത്തിൽ രണ്ടു ബ്രാൻഡുകൾ പിന്നെയും വിടർന്നു. മലയാളികൾ നെഞ്ചേറ്റിയ പോപ്പിയും ജോൺസും. കുടയുടെ ലോകത്ത് പിറന്നു വീണ് കുടയെ സ്നേഹിച്ചുവളർന്ന ആ മനുഷ്യനായിരുന്നു പോപ്പിയുടെ സാരഥി. ഇന്ത്യയിലെ ഏറ്റവും വലിയ കുടനിർമ്മാണ സംരംഭത്തിന്റെ കുലപതിയെന്ന വിശേഷണവും സെന്റ് ജോർജ് ബേബിയെന്ന ടി.വി.സ്കറിയക്ക് സ്വന്തം.
ചിന്തയിലും ഭാവനയിലും സ്വപ്നത്തിലും കുടമാത്രം കാണുന്ന വ്യക്തിയായിരുന്നു ടി.വി.സ്കറിയ എന്ന ബേബി. ഉസ്താദ് ഹോട്ടലിൽ തിലകന്റെ കഥാപാത്രം പറഞ്ഞ കഴിക്കുന്നവന്റെ മനസ്സും നിറയണം എന്ന വാചകം പോലെ ഉത്പന്നം മാത്രം നന്നായാൽ പോര എല്ലാം നന്നാവണം എന്നതായിരുന്നു സ്്കറിയയുടെ രിതി. ഈ നിർബന്ധ ബുദ്ധിയുടെ മറ്റൊരു തെളിവാണ് മലയാളത്തിൽ സൗന്ദര്യമൂല്യമുള്ള പരസ്യചിത്രങ്ങൾക്ക് നാന്ദി കുറിച്ച കുടപ്പരസ്യങ്ങൾ. 'സെന്റ് ജോർജ് കമ്പനി നിർത്തുമ്പോൾ ഒരുലക്ഷം ഡസൻ കുടകളുടെ വിപണി സാമ്രാജ്യം അപ്രത്യക്ഷമായെന്നായിരുന്നു പൊതുവേ വിചാരം. പക്ഷെ അതിന്റെ എത്രയോ ഇരട്ടി ലക്ഷം കുടകളുമായി പോപ്പി ഇന്ന് വിപണിയിൽ വിജയത്തിന്റെ കുടചൂടി നിൽക്കുന്നു.മലയാളികൾ ഇന്നും വരി തെറ്റാതെ പാടുന്ന പരസ്യജിംഗിൾസുകൾ സാക്ഷി.
വിതരണത്തിൽ ഇടനിലക്കാരില്ല എന്നതാണ് പോപ്പിയുടെ പ്രത്യേകത. പോപ്പിയുടെ 4700 ഏജൻസികൾ ഷോറൂമിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുന്നു. ഇടനിലക്കാർ കുറയുമ്പോൾ പരമാവധി വിലകുറച്ച് കുടകൾ ഉപഭോക്താവിന്റെ കയ്യിലെത്തിക്കാനാവുന്നു. 27 വർഷങ്ങൾക്കു മുൻപ് കുടയുടെ ഗുണമേന്മ നിയന്ത്രണത്തിനുള്ള ഐഎസ്ഐ നിബന്ധനകൾ തയാറാക്കിയത് സെന്റ് ജോർജ് കമ്പനിയിൽ ബേബി നടപ്പാക്കിയ ഗുണനിലവാര നിയന്ത്രണ ചട്ടങ്ങൾക്കനുസരിച്ചാണ്.
എല്ലാ വർഷവും ജനുവരി ഒന്നിന് പോപ്പി കുടകളുടെ വില പ്രഖ്യാപിക്കും. ഗുണനിലവാരത്തിലും വിലനിർണയത്തിലും കുടവിപണി മാനകവും മാതൃകയുമായി സ്വീകരിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് ബേബി അവകാശപ്പെടുന്നു. പോപ്പിയുടെ ഏജൻസിക്കായി കാത്തിരിക്കുന്ന 8900-ലധികം അപേക്ഷകർ ശരിവയ്ക്കുന്നത് ഉൽപന്നങ്ങളുടെ പ്രചാരവും ജനപ്രീതിയുമാണ്.ഈ മനുഷ്യന്റെ പ്രതിഭാസ്പർശമാണ് സ്വന്തം സംരംഭത്തിൽ നിന്നു പിറക്കുന്ന കുടകളെയും അവയുടെ വിപണനസംവിധാനത്തെയും പ്രചാരശൈലിയെയും വൈവിധ്യമനോഹരമാക്കുന്നത്. വിവിധ തരത്തിലും വർണത്തിലും, പലപ്രായക്കാർക്കും പല ആവശ്യങ്ങൾക്കും പറ്റിയത് എന്ന രീതിയിൽ ഇന്ന് 150 ൽപരം തരത്തിലുള്ള കുടകൾ പോപ്പി വിപണിയിലിറക്കുന്നുണ്ട്.
കുടയുടെ രൂപഭാവങ്ങളിൽ കാലാനസൃതമായ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാൻ പോപ്പിക്ക് സാധിച്ചുവെന്നതാണ് വിജയത്തിന്റെ മറ്റൊരു രഹസ്യം.ഫൈഫോൾഡ് കുടകൾ പോലെ സ്ത്രീകളുടെ ചെറിയ ബാഗിൽ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും ഓരോ വർഷത്തെ നൂതന മാറ്റമായി മലയാളികളുടെ മുന്നിൽ അവതരിച്ചു. പോപ്പിയുടെ കുടപ്പെരുമയും മൂന്നാം തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. എംബിഎയ്ക്ക് കുടനിർമ്മാണയൂണിറ്റിനെക്കുറിച്ച് പഠിച്ച് പ്രബന്ധം തയാറാക്കിയ ബേബിയുടെ മൂത്തമകൻ ഡേവിസ് പോപ്പിയിലെ പുതുമയുടെ അടയാളമാണ്. കമ്പനി നവീകരണത്തിലും കുടകളുടെ കംപ്യൂട്ടർ സഹായത്തോടെയുള്ള രൂപകൽപനയിലും യന്ത്രവൽക്കരണത്തിലും പരസ്യതന്ത്രങ്ങളിലും ഡേവിസിന്റെ സ്പർശവും സാന്നിധ്യവുമുണ്ട്.
പെൻഷനായി പിരിഞ്ഞ ശേഷവും മരണം വരെ ശമ്പളം നൽകി പോപ്പി സ്നേഹിച്ച ജീവനക്കാരുണ്ട്. ആലപ്പുഴയിലെ പോപ്പിയുടെ കമ്പനി ഷോറൂമിലും ബേബിയുടെ വീട്ടിലും ചെന്നാൽ ആദ്യം കണ്ണിൽപ്പെടുക കുട ചൂടിയ ചെറിയ ശിൽപ്പങ്ങളാണ്. ലോകമെമ്പാടുമുള്ള യാത്രയിൽ ബേബിച്ചൻ കുട ചൂടി നിൽക്കുന്ന ശിൽപങ്ങൾ കണ്ടാൽ അപ്പോൾ സ്വന്തമാക്കും.അതൊരു കലക്ഷനാണ്. കുടയോടുള്ള തീരാത്ത പ്രേമത്തിന്റെ ബാക്കി പത്രം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.തങ്കമ്മയാണ് സ്കറിയയുടെ ഭാര്യ. മക്കൾ: ഡെയ്സി, ലാലി, ഡേവിസ്.സംസ്കാരം ബുധാനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും.
കുടയുടെ മർമമറിയാവുന്നയാളെന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അത് ഇദ്ദേഹത്തെയാണ്.'ഇന്നും എനിക്ക് സ്വന്തമായി കുടയുണ്ടാക്കാൻ കഴിയും' പണിശാലയിലെ ജോലിക്കാരോടൊപ്പമിരുന്ന് അവരോട് മൽസരിച്ച് കുടയുണ്ടാക്കിയിരുന്ന ഒരു ചെറുപ്പകാലത്തെ സാക്ഷി നിർത്തി ബേബി പറയുമായിരുന്നു.ആ സൂഷ്മദൃഷ്ടിയും കരുതലുമാണ് ബേബി തന്റെ പിൻഗാമികൾക്ക് നൽകി യാത്രയാകുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്