25 വർഷക്കാലമായി കേരളത്തിലെ കുട വ്യവസായത്തിലെ മുടിചൂടാ മന്നൻ; 'മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട... എന്റെ മഴക്കെന്റെ പോപ്പി.. തുടങ്ങി മനസ്സിൽ പതിഞ്ഞ പരസ്യ വാചകങ്ങളിലൂടെ മാർക്കറ്റു പിടിച്ചു; കുടയെ ലോകോത്തര ബ്രാൻഡാക്കിയ ബിസിനസ്മാൻ; പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്കറിയ വിട പറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളം കണ്ട എക്കാലത്തെയും മികച്ച വ്യവസായികളിൽ ഒരാളായിരുന്നു ഇന്ന് രാവിലെ വിട പറഞ്ഞ പോപ്പി അംബ്രല്ല മാർട്ട് ഉടമ സെന്റ് ജോർജ് ബേബി എന്ന ടി.വി.സ്കറിയ. ഇന്നത്തെപ്പോലെ പരസ്യപ്രചരണങ്ങളോ മാർഗ്ഗങ്ങളോ ഇല്ലാതിരുന്ന കാലത്ത് തുടങ്ങി ഇന്ന് ഏതൊരു പരസ്യരിതിയെയും വെല്ലുവിളിക്കത്തക്ക രീതിയിൽ തന്റെ കുടയെ ബ്രാൻഡ് ചെയ്ത് വിപണനത്തിന്റെയും പരസ്യത്തിന്റെയും ഒരു പാഠപുസ്തകാമാവുകയായിരുന്നു സ്കറിയ.'വടി കൊണ്ടു തല്ലല്ലേ സാറേ പോപ്പിക്കുടകൊണ്ടു തല്ലിക്കോ വേണേ..തുടങ്ങി ഇന്നത്തെ എന്റെ മഴക്കെന്റെ പോപ്പി എന്റെ മഴക്കെന്റെ പോപ്പി കുട വരെ. ഇത്രമേൽ മലയാളി ഹൃദ്യസ്ഥമാക്കിയ പരസ്യ ജിംഗിൾ മറ്റൊന്നുണ്ടോ എന്ന കാര്യവും സംശയമാണ്. ഇവിടെയൊക്കെത്തന്നെയും ഒളിമങ്ങാതെ കിടക്കുന്നത് സ്കറിയ എന്ന ബിസിനസ്മാന്റെ തന്ത്രങ്ങൾ തന്നെ.
25 വർഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ നിർണായകമായ പേരാണ് പോപ്പി എന്നത്. സ്കൂൾ തുറക്കുമ്പോൾ നിർബന്ധമായും കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റുന്നതിനൊപ്പം അതു പോപ്പി കുട തന്നെയാകണമെന്ന ചിന്തയിലേക്കും മലയാളികളെ മാറ്റിയതാണ് ടി.വി. സ്കറിയയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.സെന്റ് ജോർജ് കുടക്കമ്പനിയെ പടുത്തുയർത്തിയ ബേബിക്ക് ജീവിതത്തിലെ രണ്ടാം ഘട്ടമാണ് രണ്ടാമത്തെ മകന്റെ പേരോടു കുടിയ പുതിയ കുടക്കമ്പനി 'പോപ്പി'. ഇന്നുള്ള പോപ്പിയുടെ വിജയ ചരിത്രം ആരംഭിക്കുന്നത് സെന്റ്ജോർജ് കുടകൾക്കും മുൻപാണ്. കാസിം കരിം സേട്ടിന്റെ കുടനിർമ്മാണ കമ്പനിയിൽ ജോലിക്കാരനായ കുടവാവച്ചൻ എന്ന തയ്യിൽ ഏബ്രഹാം വർഗീസിൽനിന്നാണ് അതിന്റെ തുടക്കം. വാവച്ചൻ 1954 ഓഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോർജ് കുടക്കമ്പനി തുടങ്ങി.
ആലപ്പുഴ ടൗണിൽ വാടകക്കെട്ടിടത്തിൽ 9 ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോർജ് കുട ആദ്യവർഷം 500 ഡസനാണ് വിറ്റുപോയത്. കറുപ്പ് നിറത്തിൽ മാത്രം കണ്ടുശീലച്ച കുടശീലകളെ വർണ്ണങ്ങളുടെയും ചിത്രങ്ങളുടെയും ലോകത്തേക്ക് പറിച്ച് നട്ട് കുട വ്യവസായത്തിൽ ഒരു പുത്തൻ ശീലം തന്നെ സെന്റ്ജോർജ്ജ് തുറന്നു. 41 വർഷങ്ങൾക്ക് ശേഷം വേറൊരു ഓഗസ്റ്റ് 17ന് സെന്റ് ജോർജ് പൂട്ടുമ്പോൾ വാർഷികവിൽപന ഒരുലക്ഷം ഡസനായിരുന്നു.ഇവിടെക്കൊണ്ടും സെന്റ് ജോർജിന്റെ പാരമ്പര്യം അവസാനിപ്പിക്കാൻ പിൻഗാമികൾ തയ്യാറായില്ല. സെന്റ്ജോർജ്ജിന്റെ കരുത്തിൽ രണ്ടു ബ്രാൻഡുകൾ പിന്നെയും വിടർന്നു. മലയാളികൾ നെഞ്ചേറ്റിയ പോപ്പിയും ജോൺസും. കുടയുടെ ലോകത്ത് പിറന്നു വീണ് കുടയെ സ്നേഹിച്ചുവളർന്ന ആ മനുഷ്യനായിരുന്നു പോപ്പിയുടെ സാരഥി. ഇന്ത്യയിലെ ഏറ്റവും വലിയ കുടനിർമ്മാണ സംരംഭത്തിന്റെ കുലപതിയെന്ന വിശേഷണവും സെന്റ് ജോർജ് ബേബിയെന്ന ടി.വി.സ്കറിയക്ക് സ്വന്തം.
ചിന്തയിലും ഭാവനയിലും സ്വപ്നത്തിലും കുടമാത്രം കാണുന്ന വ്യക്തിയായിരുന്നു ടി.വി.സ്കറിയ എന്ന ബേബി. ഉസ്താദ് ഹോട്ടലിൽ തിലകന്റെ കഥാപാത്രം പറഞ്ഞ കഴിക്കുന്നവന്റെ മനസ്സും നിറയണം എന്ന വാചകം പോലെ ഉത്പന്നം മാത്രം നന്നായാൽ പോര എല്ലാം നന്നാവണം എന്നതായിരുന്നു സ്്കറിയയുടെ രിതി. ഈ നിർബന്ധ ബുദ്ധിയുടെ മറ്റൊരു തെളിവാണ് മലയാളത്തിൽ സൗന്ദര്യമൂല്യമുള്ള പരസ്യചിത്രങ്ങൾക്ക് നാന്ദി കുറിച്ച കുടപ്പരസ്യങ്ങൾ. 'സെന്റ് ജോർജ് കമ്പനി നിർത്തുമ്പോൾ ഒരുലക്ഷം ഡസൻ കുടകളുടെ വിപണി സാമ്രാജ്യം അപ്രത്യക്ഷമായെന്നായിരുന്നു പൊതുവേ വിചാരം. പക്ഷെ അതിന്റെ എത്രയോ ഇരട്ടി ലക്ഷം കുടകളുമായി പോപ്പി ഇന്ന് വിപണിയിൽ വിജയത്തിന്റെ കുടചൂടി നിൽക്കുന്നു.മലയാളികൾ ഇന്നും വരി തെറ്റാതെ പാടുന്ന പരസ്യജിംഗിൾസുകൾ സാക്ഷി.
വിതരണത്തിൽ ഇടനിലക്കാരില്ല എന്നതാണ് പോപ്പിയുടെ പ്രത്യേകത. പോപ്പിയുടെ 4700 ഏജൻസികൾ ഷോറൂമിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുന്നു. ഇടനിലക്കാർ കുറയുമ്പോൾ പരമാവധി വിലകുറച്ച് കുടകൾ ഉപഭോക്താവിന്റെ കയ്യിലെത്തിക്കാനാവുന്നു. 27 വർഷങ്ങൾക്കു മുൻപ് കുടയുടെ ഗുണമേന്മ നിയന്ത്രണത്തിനുള്ള ഐഎസ്ഐ നിബന്ധനകൾ തയാറാക്കിയത് സെന്റ് ജോർജ് കമ്പനിയിൽ ബേബി നടപ്പാക്കിയ ഗുണനിലവാര നിയന്ത്രണ ചട്ടങ്ങൾക്കനുസരിച്ചാണ്.
എല്ലാ വർഷവും ജനുവരി ഒന്നിന് പോപ്പി കുടകളുടെ വില പ്രഖ്യാപിക്കും. ഗുണനിലവാരത്തിലും വിലനിർണയത്തിലും കുടവിപണി മാനകവും മാതൃകയുമായി സ്വീകരിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് ബേബി അവകാശപ്പെടുന്നു. പോപ്പിയുടെ ഏജൻസിക്കായി കാത്തിരിക്കുന്ന 8900-ലധികം അപേക്ഷകർ ശരിവയ്ക്കുന്നത് ഉൽപന്നങ്ങളുടെ പ്രചാരവും ജനപ്രീതിയുമാണ്.ഈ മനുഷ്യന്റെ പ്രതിഭാസ്പർശമാണ് സ്വന്തം സംരംഭത്തിൽ നിന്നു പിറക്കുന്ന കുടകളെയും അവയുടെ വിപണനസംവിധാനത്തെയും പ്രചാരശൈലിയെയും വൈവിധ്യമനോഹരമാക്കുന്നത്. വിവിധ തരത്തിലും വർണത്തിലും, പലപ്രായക്കാർക്കും പല ആവശ്യങ്ങൾക്കും പറ്റിയത് എന്ന രീതിയിൽ ഇന്ന് 150 ൽപരം തരത്തിലുള്ള കുടകൾ പോപ്പി വിപണിയിലിറക്കുന്നുണ്ട്.
കുടയുടെ രൂപഭാവങ്ങളിൽ കാലാനസൃതമായ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാൻ പോപ്പിക്ക് സാധിച്ചുവെന്നതാണ് വിജയത്തിന്റെ മറ്റൊരു രഹസ്യം.ഫൈഫോൾഡ് കുടകൾ പോലെ സ്ത്രീകളുടെ ചെറിയ ബാഗിൽ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും ഓരോ വർഷത്തെ നൂതന മാറ്റമായി മലയാളികളുടെ മുന്നിൽ അവതരിച്ചു. പോപ്പിയുടെ കുടപ്പെരുമയും മൂന്നാം തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. എംബിഎയ്ക്ക് കുടനിർമ്മാണയൂണിറ്റിനെക്കുറിച്ച് പഠിച്ച് പ്രബന്ധം തയാറാക്കിയ ബേബിയുടെ മൂത്തമകൻ ഡേവിസ് പോപ്പിയിലെ പുതുമയുടെ അടയാളമാണ്. കമ്പനി നവീകരണത്തിലും കുടകളുടെ കംപ്യൂട്ടർ സഹായത്തോടെയുള്ള രൂപകൽപനയിലും യന്ത്രവൽക്കരണത്തിലും പരസ്യതന്ത്രങ്ങളിലും ഡേവിസിന്റെ സ്പർശവും സാന്നിധ്യവുമുണ്ട്.
പെൻഷനായി പിരിഞ്ഞ ശേഷവും മരണം വരെ ശമ്പളം നൽകി പോപ്പി സ്നേഹിച്ച ജീവനക്കാരുണ്ട്. ആലപ്പുഴയിലെ പോപ്പിയുടെ കമ്പനി ഷോറൂമിലും ബേബിയുടെ വീട്ടിലും ചെന്നാൽ ആദ്യം കണ്ണിൽപ്പെടുക കുട ചൂടിയ ചെറിയ ശിൽപ്പങ്ങളാണ്. ലോകമെമ്പാടുമുള്ള യാത്രയിൽ ബേബിച്ചൻ കുട ചൂടി നിൽക്കുന്ന ശിൽപങ്ങൾ കണ്ടാൽ അപ്പോൾ സ്വന്തമാക്കും.അതൊരു കലക്ഷനാണ്. കുടയോടുള്ള തീരാത്ത പ്രേമത്തിന്റെ ബാക്കി പത്രം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.തങ്കമ്മയാണ് സ്കറിയയുടെ ഭാര്യ. മക്കൾ: ഡെയ്സി, ലാലി, ഡേവിസ്.സംസ്കാരം ബുധാനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും.
കുടയുടെ മർമമറിയാവുന്നയാളെന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അത് ഇദ്ദേഹത്തെയാണ്.'ഇന്നും എനിക്ക് സ്വന്തമായി കുടയുണ്ടാക്കാൻ കഴിയും' പണിശാലയിലെ ജോലിക്കാരോടൊപ്പമിരുന്ന് അവരോട് മൽസരിച്ച് കുടയുണ്ടാക്കിയിരുന്ന ഒരു ചെറുപ്പകാലത്തെ സാക്ഷി നിർത്തി ബേബി പറയുമായിരുന്നു.ആ സൂഷ്മദൃഷ്ടിയും കരുതലുമാണ് ബേബി തന്റെ പിൻഗാമികൾക്ക് നൽകി യാത്രയാകുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്