എത്ര വിമർശനം കേട്ടാലും പിൻവാതിൽ അടക്കാൻ മനസ്സില്ലെന്ന് സർക്കാർ; സാക്ഷരതാ മിഷനിലും വഴിവിട്ട നിയമനം; 23 പേരെ സ്ഥിരപ്പെടുത്തിയത് കടുത്ത സാമ്പത്തിക ബാധ്യതകളും പരിഗണിക്കാതെ; ഗവർണർക്ക് മുമ്പിൽ പരാതിയുമായി ഒരു വിഭാഗം ജീവനക്കാർ; സ്ഥിരപ്പെടുത്തിയവർക്ക് പത്ത് വർഷം പൂർത്തിയാക്കിയിട്ടില്ലെന്നു വാദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന സർക്കാറാണ് എൽഡിഎഫിന്റേത്. എന്നാൽ, എത്ര വിമർശനം കേട്ടാലും ഇക്കാര്യത്തിൽ തങ്ങൾ പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. സാക്ഷരതാ മിഷനിൽ അടക്കം ഇല്ലാത്ത തസ്തികകൾ സൃഷ്ടിച്ചു കൊണ്ട് പിൻവാതിൽ നിയമനം തകൃതിയാണ്. ഇതിൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് സ്ഥിരപ്പെടുത്തൽ. ഇത്തരമൊരു നീക്കത്തിനെതിരെ എതിർപ്പുമായി ഒരു വിഭാഗം ജീവനക്കാർ രംഗത്തുവന്നു.
എല്ലാ എതിർപ്പുകളും പരാതികളും മറികടന്ന് 74 താൽക്കാലിക ജീവനക്കാരെയാണ് ഇടതു സർക്കാർ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഫെബ്രുവരിയിൽ സാക്ഷരതാ മിഷനിൽ സ്ഥിരപ്പെടുത്തിയത്. ഇക്കഴിഞ്ഞ മാർച്ചിൽ ഇങ്ങനെ സ്ഥിരപ്പെടുത്തിയവരിൽ 23 ജീവനക്കാർ താൽക്കാലിക ജീവനക്കാരായി തുടർച്ചയായി 10 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് സാക്ഷരതാ മിഷനിലെ ജീവനക്കാരൻ ഗവർണർക്കു പരാതിയും നൽകി. യോഗ്യതകളും മാനദണ്ഡങ്ങളുമെല്ലാം അട്ടിമറിച്ചെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് സാക്ഷരതാ മിഷൻ ജില്ലാ അസി.പ്രോജക്ട് കോ-ഓർഡിനേറ്റർമാരായി നിയമിച്ചവരിൽ ഒരാളൊഴികെ എല്ലാവരെയും 2016ൽ എൽഡിഎഫ് പുറത്താക്കിയിരുന്നു. ആ സമയത്തു തന്നെ 10 വർഷത്തിലധികം സർവീസുള്ള 3 പേർ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സാമ്പത്തിക ബാധ്യത പറഞ്ഞ സർക്കാർ 2018ൽ വീണ്ടും കരാർ നിയമനങ്ങൾ നടത്തി.
സാക്ഷരത മിഷനിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ലിസ്റ്റിൽ വൻ ക്രമക്കേടെന്നാരോപിച്ചാണു ഗവർണർക്കു ജീവനക്കാരൻ പരാതി നൽകിയത്. ആകെ 74 പേരെ സ്ഥിരപ്പെടുത്തിയതിൽ 23 പേർ ഉത്തരവിറങ്ങിയ സമയത്ത് 10 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നാണ് ആരോപണം. 3 ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർമാർ, 7 ജില്ലാ പ്രൊജക്ട് അസി. കോ-ഓർഡിനേറ്റർമാർ, 4 ഓഫിസ് അസിസ്റ്റന്റുമാർ, 8 സ്വീപ്പർ കം പ്യൂൺ, ഒരു ഡ്രൈവർ എന്നിങ്ങനെ 23 പേരെയാണ് 10 വർഷം പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞ് സ്ഥിരപ്പെടുത്തിയത്. ഈ 23 പേരും 2006ലെ ഇടത് സർക്കാരിന്റെ അവസാന കാലയളവിൽ ജോലിയിൽ പ്രവേശിച്ചവർ ആണ്.
സാക്ഷരത മിഷന്റെ 2018 ജൂലായ് മാസത്തിലെ 55-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി ശുപാർശ അനുസരിച്ചാണ് 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതെന്ന് ഇക്കാര്യത്തിൽ സർക്കാർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ 2018 ജൂലൈ 25ന് ഈ 23 ജീവനക്കാർ 10 വർഷം പൂർത്തിയാക്കിയിട്ടില്ല. ഇവർ സിപിഎം പ്രവർത്തകരാണെന്നും അതിനാലാണ് ചട്ടം ലംഘിച്ച് ഇവരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ ശുപാർശ പ്രകാരമാണ് സ്ഥിരപ്പെടുത്തൽ എന്ന് സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല പറഞ്ഞിരുന്നു. സ്ഥാപനത്തിൽ 10 വർഷം പൂർത്തിയാക്കിയ 54 പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ള സാക്ഷരത മിഷൻ ഭരണ സമിതി സർക്കാരിനു സമർപ്പിച്ചത്. അതേസമയം ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി നൽകിയ പരാതിയിൽ ഇതുവരെ സീനിയോറിറ്റി പട്ടിക തയാറാക്കിയിട്ടില്ലെന്നാണ് സാക്ഷരതാ മിഷൻ അധികൃതർ നൽകിയ വിശദീകരണം.
2021 മാർച്ച് 2ന് നൽകിയ അപേക്ഷയിലാണ് മറുപടി. ഈ സാഹചര്യത്തിൽ ഫെബ്രുവരിയിൽ എന്ത് അടിസ്ഥാനത്തിലാണ് 74 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതെന്ന ചോദ്യമാണ് പരാതിക്കാർ ഉയർത്തുന്നത്. സാക്ഷരതാ മിഷനിലെ 74 തസ്തികകൾ സർക്കാർ അംഗീകരിച്ചത് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും വിജിലൻസിലും ഗവർണറുടെ പക്കലും പരാതികൾ നിലനിൽക്കെയാണ്. സ്വയാർജിത ഫണ്ടിൽ നിന്ന് 74 തസ്തികകൾക്കു ശമ്പളം നൽകണമെന്നാണ് നിർദ്ദേശം. ഈ തുക പ്ലാൻ ഫണ്ടിൽനിന്ന് കണ്ടെത്തേണ്ടി വരുമെന്നും ഇത് മിഷനെ തകർക്കുമെന്നും വിമർശനമുണ്ട്.
ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ എന്ന സാങ്കൽപിക തസ്തികയിൽ പ്രവർത്തിക്കുന്നവർക്ക് ഹയർ സെക്കൻഡറി സീനിയർ ടീച്ചർ കാറ്റഗറി ആയ 11ൽ ഉൾപ്പെടുത്തി 2019ൽ വേതന വർധനവ് നൽകി. ഇതു സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തിറക്കി. ജില്ലാ പ്രൊജക്ട് അസി.കോഓർഡിനേറ്റർമാരെ ഹയർ സെക്കൻഡറി ടീച്ചർ ജൂനിയർ കാറ്റഗറി ആയ 10ൽ ഉൾപ്പെടുത്തിയിരിക്കുന്നു. അസി. ഡയറക്ടർക്ക് കാറ്റഗറിയേ ഇല്ല. 7 % ശമ്പള വർധനവ് ആകാമെന്ന് ഉത്തരവിൽ പറയുന്നു. കാറ്റഗറി 11ൽ പരാമർശിക്കുന്ന ഒരു തസ്തിക പോലും ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ എന്ന തസ്തികയുമായി പൊരുത്തപ്പെടുന്നതല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍