Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'കടബാധ്യത പെരുകിയമ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു; തനിയെ മരിച്ചാൽ മകൾ അനാഥമാകുമെന്ന് കരുതി; വൈഗയെ ശരീരത്തോട് ചേർത്ത് ശ്വാസം മുട്ടിച്ചു; മരിച്ചെന്ന് കരുതി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി; പുഴയിൽ ഉപേക്ഷിച്ച ശേഷം ഒളിവിൽപോയതല്ല, മരിക്കാൻ പോയത്'; വൈഗയെ കൊന്നത് വിശദീകരിച്ചു സനു

'കടബാധ്യത പെരുകിയമ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു; തനിയെ മരിച്ചാൽ മകൾ അനാഥമാകുമെന്ന് കരുതി; വൈഗയെ ശരീരത്തോട് ചേർത്ത് ശ്വാസം മുട്ടിച്ചു; മരിച്ചെന്ന് കരുതി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി; പുഴയിൽ ഉപേക്ഷിച്ച ശേഷം ഒളിവിൽപോയതല്ല, മരിക്കാൻ പോയത്'; വൈഗയെ കൊന്നത് വിശദീകരിച്ചു സനു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിലെ 11കാരി വൈഗയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിശദീകരിച്ചു പിതാവ് സനു മോഹൻ. താൻ മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചത് കടബാധ്യത മൂലമാണെന്നാണ് ഇയാൾ പൊലീസ് മുമ്പാകെ നൽകിയിരിക്കുന്ന മൊഴി. മകളുമൊത്ത് ആത്മഹത്യ ചെയ്യാനിയരുന്നു പദ്ധതി. താൻ തനിയെ മരിച്ചാൽ മകൾ അനാഥമാകുമെന്ന് കരുതി. അവൾക്ക് കൂട്ടായി ആരുമില്ലാത്തതിനാൽ ഒരുമിച്ച് മരിക്കാൻ പോകുകയാണെന്ന് മകളോട് പറഞ്ഞു. ഇതിന് ശേഷം വൈഗയെ ശരീരത്തോട് ചേർത്ത് ശ്വാസം മുട്ടിച്ചു. വൈഗ മരിച്ചെന്ന് കരുതി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി കൊണ്ടുപോയ ശേഷം പുഴയിൽ ഉപേക്ഷിക്കുയായിരുന്നു എന്നാണ് സനു മോഹൻ മൊഴി നൽകിയിരിക്കുന്നത്.

മകളെ കൊലപ്പെടുത്തിയ ശേഷം താൻ ഒളിവിൽ പോയതല്ലെന്നാണ് സനു മോഹൻ വ്യക്തമാക്കിയത്. മരിക്കാൻ വേണ്ടിയാണ് പോയത്. ഭയം കാരണം മരിക്കാൻ സാധിച്ചില്ലെന്നും ആത്മഹത്യക്ക് പലതവണ ശ്രമിച്ചെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ഈ മൊഴിപൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മകളെ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നാണ് സനു മോഹന്റെ മൊഴി.

അതേസമയം സനു കഴുത്തു ഞെരിച്ചു വൈഗയെ കൊലപ്പെടുത്തിയപ്പോൾ അവൾ കൊല്ലപ്പെട്ടില്ലെന്നാണ് പൊലീസിന്റെ അനുമാനം. പുഴയിൽ എറിഞ്ഞപ്പോൾ മുങ്ങി മരിക്കുകയായിരുന്നു വൈഗയെന്നും പൊലീസ് അനുമാനിക്കുന്നു. കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ സനുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂകാംബികയിൽ നിന്നും മുങ്ങിയ സനു മോഹൻ ഗോവയിലേക്കാണ് പോയിരുന്നത്. കർവാറിൽ ബീച്ചിൽ വച്ചാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറയുന്നു. നേരത്തെ കർണാടക പൊലീസാണ് പ്രതിയെ പിടികൂടിയതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, കേരളാ പൊലീസ് തന്നെയാണ് പ്രതിയെ പൊക്കിയത് എന്നാണ് കൊച്ചി പൊലീസ് വ്യക്തമാക്കിയത്.

ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് സിറ്റി പൊലീസ് കമ്മിഷണറും ഡിസിപിയും വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

സനു മോഹൻ കൊല്ലൂരിലുണ്ടെന്ന് വെള്ളിയാഴ്ച വിവരം ലഭിച്ചതോടെ കൊച്ചിയിൽനിന്നുള്ള അന്വേഷണസംഘം പുറപ്പെട്ടിരുന്നു. കർണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതിനിടെയാണ് പിടിയിലായത്. കർണാടക പൊലീസ് സനുവിനെ കൊച്ചി സിറ്റി പൊലീസിന് കൈമാറി. ഞായറാഴ്ച രാത്രിതന്നെ സനുവിനെകൂട്ടി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചിരുന്നു.

കൊല്ലൂരിൽ ഒളിവിൽ താമസിച്ചിരുന്ന സനു ഹോട്ടലിൽ പണംനൽകാതെ മുങ്ങിയതിനെത്തുടർന്ന് കൊല്ലൂർ ബീന റെസിഡൻസി ജീവനക്കാർ പൊലീസിനെ അറിയിച്ചു. സനു ഹോട്ടലിൽ നൽകിയ ആധാർവിവരങ്ങൾ പരിശോധിച്ച് കർണാടക പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ സനു ഉഡുപ്പിയിലേക്കാണ് പോയതെന്ന് മനസ്സിലായി. അയാൾ സഞ്ചരിച്ച ബസും കണ്ടെത്തി. സനുവിനെ പിന്തുടർന്ന് കാർവാറിൽവെച്ച് പിടികൂടുകയായിരുന്നു.

മാർച്ച് 21-ന് രാത്രിയാണ് സനു മോഹനെയും മകൾ വൈഗയെയും കാണാതായത്. അന്ന് വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടിൽ പോയിവരാമെന്ന് പറഞ്ഞ് സനു വൈഗയെയും കൂട്ടി ഇറങ്ങുകയായിരുന്നു. അർധരാത്രിയായിട്ടും കാണാതായതോടെ അന്വേഷണം തുടങ്ങി. കങ്ങരപ്പടി ഫ്ളാറ്റിൽ എത്തി തിരക്കിയപ്പോഴാണ് രാത്രി 9.30-ന് ഫ്ളാറ്റിൽ എത്തിയതായും കുറച്ചുകഴിഞ്ഞപ്പോൾ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചത്. വൈഗയെ പിറ്റേന്ന് ഇടപ്പള്ളി മുട്ടാർപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കേരള പൊലീസിനെ 28 ദിവസമാണ് സനു മോഹൻ വട്ടം കറക്കിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തിയതുമുതലാണ് അന്വേഷണം തുടങ്ങിയത്.

അതേസമയം മുങ്ങിമരിച്ച വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയിൽ കണ്ടെത്തിയത് അടക്കമുള്ള ദുരൂഹതകൾ നീങ്ങേണ്ടതുണ്ട്. പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി സൂചനയില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലാണ് വിവരം. മദ്യം നൽകി മയക്കി പുഴയിൽ തള്ളിയതാണെന്ന സംശയം ബലപ്പെട്ടു.കാക്കനാട്ടെ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിന്റെ റിപ്പോർട്ട് ഇന്നലെ വൈകിട്ട് പൊലീസിന് കൈമാറി. ആമാശയത്തിലെ ഭക്ഷണം, കരൾ, വൃക്ക, രക്തം, കുടൽ, മൂത്രം എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

മാർച്ച് 21ന് വൈകിട്ട് ഏഴോടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്‌ളാറ്റിലേക്ക് സാനുമോഹനൊപ്പം ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നാണ് വൈഗ പുറപ്പെട്ടത്. പിറ്റേന്ന് മുട്ടാർ പുഴയിൽ മൃതദേഹം കണ്ടെത്തി. സാനു ഒളിവിലാണ് യാത്രാമദ്ധ്യേയോ രാത്രി ഫ്‌ളാറ്റിലെത്തിയ ശേഷമോ ഭക്ഷണത്തിൽ കലർത്തി മദ്യം കഴിപ്പിച്ചതാകാമെന്ന് കരുതുന്നു. ഫ്‌ളാറ്റിൽ നിന്ന് രാത്രി പത്തോടെ വൈഗയെ തോളിൽ കിടത്തിയാണ് സാനു കാറിൽ കയറ്റിയതെന്ന് സാക്ഷിമൊഴികളും പുറത്തുവന്നിരുന്നു. പതിവായി മൂകാംബിക ക്ഷേത്രദർശനം നടത്താറുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ചുസാനു ഉപയോഗിച്ചിരുന്ന കെ.എൽ. 7 സി.ക്യു 8571 ഫോക്‌സ് വാഗൺ അമിയോ കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. കാർ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. കൊല്ലൂരിൽ സാനു എത്തിയത് ടാക്‌സിയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP