കുടിയേറ്റ കുടുംബങ്ങളിൽ ചില വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് 'ജോജി'യുടെ കഥ; ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്ക്കരൻ ടീം ചെയ്തത്: ജോസ് ജോസഫ് കൊച്ചുപറമ്പിലിന്റെ വ്യത്യസ്ത കുറിപ്പ്
ജോസ് ജോസഫ് കൊച്ചുപറമ്പിൽ
ജോജിയുടെ കാര്യക്കാർ അറിഞ്ഞോ അറിയാതെയോ വരുത്തിയ ഒരു പിഴവാണ് ആ പടത്തിന് മാക്ബെത്തും ഇരകളും ഒക്കെയായിച്ചേർത്തുള്ള വായന. മാക്ബെത്തും ഇരകളും അടിമുടി ഫിക്ഷനാണ്. അധികാരക്കൊതി എന്ന ആശയത്തിനു ചുറ്റുമായി മാക്ബെത്തും, പാശ്ചാത്യ സദാചാരാശയമായ '7 മോർട്ടൽ സിൻസ്' എന്നതിനോട് ചേർത്ത് ഇരകളും നിലനിൽക്കുന്നു. ആ ഫിക്ഷനു ബാക്ക്-ഡ്രോപ്പായി കഥാകാരന്മാർ യഥാക്രമം വരച്ച് ചേർക്കുന്ന ( കഥാരചനയുടെ കാലത്തിന് യോജിക്കുന്ന) രാജകുടുംബം, കുടിയേറ്റ മേഖലയിലെ സവർണ്ണ ക്രിസ്ത്യൻ കുടുംബം എന്നതൊക്കെ അതുകൊണ്ട് തന്നെ ആ കഥകളുടെ നിലനിൽപ്പിനെയോ ഗതിയേയോ നേരിട്ട് നിർണ്ണയിക്കുന്നില്ല.
പക്ഷേ ജോജി യിൽ അങ്ങനെയല്ല. . കുടുംബം ഭരിക്കുന്ന അപ്പനെ കണ്ടുകൊണ്ട് മാക്ബെത്തിനോടോ, റബ്ബർ മരങ്ങൾക്കിടയിൽ അലഞ്ഞുതിരിയുന്ന ഇളയ മകനെ കണ്ട് ഇരകളോടോ സാമ്യം പറയാൻ കഴിയില്ല. കാരണം, ഈ ഘടന നേരേ തിരിച്ചാണ്. കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സാമൂഹിക സാമ്പത്തിക പശ്ചാത്തലവും - ഇതൊന്നും ഫിക്ഷനല്ല. ഈ കഥ തെളിയുന്ന നാട്ടിലെ പല കുടുംബങ്ങളിലും ഇന്നും നാട്ടുനടപ്പായ ചില ജീവിതരീതികളിലേയ്ക്ക്, സിനിമാറ്റിക്കായ അൽപ്പം ക്രൈം ചേർത്ത് വെക്കലാണ് പുഷ്ക്കരൻ-പോത്തൻ ടീം ചെയ്തത്. ഫിക്ഷന് ചേരുന്ന പശ്ചാത്തലമല്ല, മറിച്ച് പശ്ചാത്തലത്തിന് ചേരുന്ന ഫിക്ഷൻ.
മദ്ധ്യതിരുവിതാംകൂർ എന്ന് ഇന്നും ചാനൽ ചർച്ചാത്തൊഴിലാളികൾ വിളിക്കുന്ന പ്രദേശത്തിന്റെ കിഴക്കൻ മേഖലകളിൽ ഒന്നോ രണ്ടോ തലമുറ മുമ്പ് കുടിയേറി ഭൂപ്രഭുക്കളായ കുടുംബങ്ങളിൽ ചിലരുടെയെങ്കിലും വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് ജോജിയുടെ കഥ.
1. പനച്ചേൽ കുട്ടപ്പൻ ആള് വില്ലനാണെന്നാണ് പൊതുവേ പടം കണ്ട എല്ലാവരുടെയും വായന. പക്ഷേ പുള്ളിക്ക് ഒരിക്കലും അത് സ്വയം തോന്നിയിരിക്കാൻ സാധ്യതയില്ല എന്ന് എനിക്കുറപ്പാണ്. സ്വന്തം നാട്ടിൽ എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്ന ആരും ഹൈ-റേഞ്ചിലേയ്ക്കോ മലബാറിലേയ്ക്കോ കുടിയേറിയതായി കേട്ടിട്ടില്ല. രണ്ടാം ലോകമഹായുദ്ധകാലത്തൊക്കെ പട്ടിണി കലശലായപ്പോഴാണ് കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും നടന്നത്. 'ഉടുതുണിക്ക് മറുതുണിയില്ല' എന്നൊക്കെ ആലങ്കാരികമായി പറയാറുള്ള അവസ്ഥ. അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും നല്ലപോലെ കഷ്ടപ്പെട്ടവരാണ് പിന്നീട് കരയിലെ കുഞ്ഞച്ചന്മാരായത്. പുതിയകാലത്ത് ചുറ്റുപാടൊക്കെ നന്നായാലും, മുണ്ട് മുറുക്കിയുടുത്തിരുന്ന കാലത്ത് അവർ സ്വയം ശീലിച്ച ചില രീതികൾ അവർക്കൊരിക്കലും മാറ്റാൻ കഴിയില്ല.
സർക്കാർ വനം കൈയേറി വേലി കെട്ടിയ അരയേക്കറിൽ നിന്നാവാം മിക്ക പനച്ചേൽ കുട്ടപ്പന്മാരുടെയും തുടക്കം. അവിടുന്നും ഉറുമ്പ് കൂട്ടിവെക്കുന്നത് പോലെ സമ്പാദിച്ച് സമ്പാദിച്ച് ആ ഭൂവിസ്താരം കൂട്ടിക്കൂട്ടിക്കൊണ്ടുവരുന്നത് അവരുടെ ജീവിതസാക്ഷാത്ക്കാരവും. 'പനച്ചേൽ കുട്ടപ്പൻ ചേട്ടന്റേതാ' എന്ന് നാട്ടുകാര് തന്റെ സ്വത്തിനെ ചൂണ്ടി പറയുമ്പോ കിട്ടുന്ന നിർവ്വൃതി. പക്ഷേ അതീന്ന് ഒരു വീതമെടുത്ത് വിറ്റ് പാലായിൽ ഫ്ളാറ്റ് മേടിച്ചാൽ ആര് കാണാനാ? ഇനീപ്പോ കണ്ടാലും, അത് 'പനച്ചേൽ ജയ്സന്റേത്' എന്നല്ലേ പറയൂ?
2. കാശിന്റെ കണക്കാണ് അവരിൽ പലർക്കും ജീവിതം. മനോരമ പത്രമെടുത്ത് മറിച്ചാൽ വാണിജ്യപേജിലെ റബറിന്റെയും മുളകിന്റെയും ഏലത്തിന്റെയും വില, അതും ഓരോ ഗ്രേഡിന്റെയും വില, മാത്രം നോക്കുന്നവർ. മുമ്പിൽ കാണുന്ന എന്തിനും, സ്വന്തം മക്കൾക്ക് പോലും, അങ്ങനെ ഒരു വില മനസ്സിലെങ്കിലും ഇടാതെ അവർക്ക് കഴിയില്ല. എന്ത് കാര്യത്തിലും അപ്പന്റെ മനസ്സറിഞ്ഞ് ചെയ്യുന്ന ജോമോന് നല്ല വിലയുണ്ടാവും.
കുടുംബവും ബിസിനസും നോക്കിനടത്തുന്നവനാണെങ്കിലും, മക്കളില്ലാത്തവനും (ഉത്പാദനക്ഷമതയുടെ കുറവ്) ഭാര്യയുടെ വാക്ക് കേൾക്കുന്നവനുമായ ജയ്സണ് വില കുറച്ചൂടെ കുറവായിരിക്കും. ഓൾറെഡി അപ്പന്റെ ചെലവിൽ ജീവിക്കുന്ന ജോജിയോട് മതിപ്പ് തീരെയില്ല ( 'ഒട്ടുപാലിനൊണ്ടായവൻ' എന്നത് മലയാളസിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും ഭാവനാസമ്പന്നമായ ഒരു തെറിയാണെങ്കിലും, അത് വെറും ഒരു തെറി മാത്രമല്ല, അതൊരു പ്രൈസ് ടാഗ് കൂടിയാണ്) എങ്കിലും, അയാളെ കാല് തല്ലിയൊടിച്ച് കിടത്തീട്ട് ചെലവിന് കൊടുത്താൽ കുറച്ചൂടെ ചെലവ് കുറയും എന്നത് വെറുമൊരു ഭീഷണിയല്ല, ഒരു കാൽക്കുലേഷൻ കലർന്ന ഭീഷണിയാണ്.
3. പനച്ചേൽ കുട്ടപ്പന് ആകെ കുറച്ച് സീനുകളേ പടത്തിലുള്ളൂ - പക്ഷേ ഒരു സീനിൽ പോലും അയാൾ സ്വന്തം മക്കളോട് അൽപ്പം സ്നേഹത്തോടെ പെരുമാറുന്നതോ വിശേഷം ചോദിക്കുന്നതോ കാണാനില്ല. സാമ്പത്തികമായ വിഷയങ്ങളും പിന്നെ സ്വന്തം ആവശ്യങ്ങളുമല്ലാതെ മക്കളുടെ ജീവിതമോ അവരുടെ ആവശ്യങ്ങളോ പുള്ളിയുടെ മുമ്പിലില്ല. 'മാമ്പൂ കണ്ടും മക്കളെക്കണ്ടും മോഹിക്കരുത്', 'മക്കളെ മോണ കാണിക്കരുത്' എന്നൊക്കെയുള്ള ചില ബോറൻ പഴഞ്ചൊല്ലുകളുടെ അകമ്പടിയോടെ, മക്കൾ എന്നാൽ അടിച്ചമർത്തിഭരിക്കേണ്ട ഒരു സെറ്റ് കൂലിപ്പട്ടാളമോ കുടിയാന്മാരോ ആണ് എന്നൊരു ബോധം ഇന്നും മനസ്സിൽ കിടക്കുന്ന ഒരു തലമുറ ഞാനീപ്പറഞ്ഞ ജ്യോഗ്രഫിയിൽ അവിടിവിടെയായി ഉണ്ട് എന്ന് വ്യക്തിപരമായ അനുഭവങ്ങളുണ്ട്. അപ്പന്റെ മുറിയിൽ നല്ല നല്ല കുപ്പികളിരിപ്പുണ്ട് - പക്ഷേ മക്കൾക്ക് അതൊക്കെ ഏതാന്ന് പോലും അറിയില്ല. അവര് കൈയിലെ പിച്ചകാശിന് കുറഞ്ഞ ബ്രാണ്ടുകൾ അടിക്കുന്നു. എന്നാൽ വകേലൊരു അളിയനായ ഡോ.ഫെലിക്സിന് അകത്തിരിക്കണ ബ്രാൻഡുകളൊക്കെ അറിയാം.
ഇതേ വേർതിരിവ് ഗിരീഷ് എന്ന പണിക്കാരൻപയ്യനോടും കാണാം. അയാൾ 'കുട്ടപ്പൻ ചേട്ടായി'യോട് ഇടപെടുന്നത് ഒരു മുതലാളിയോട് എന്നതിനപ്പുറം അടുപ്പത്തോടും സ്വാതന്ത്ര്യത്തോടുമാണ്. പനച്ചേൽ കുട്ടപ്പൻ 'മക്കളേ' എന്ന് ഒരേ ഒരു തവണ വിളിക്കുന്നത് പോലും അവരെയാണ്.
4. ലാസ്റ്റ്, ബട്ട് നോട്ട് ദ ലീസ്റ്റ് - ബിൻസി.
പനച്ചേൽ കുട്ടപ്പൻ എന്ന മാടമ്പി ബൂർഷ്വായുടെ അധികാരത്തിൻ കീഴിൽ നിന്നും ബിൻസിക്ക് മോചനമില്ലാത്തത് അവൾക്ക് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ്, അവളുടെ സ്വന്തം വീട്ടിൽ കാശില്ലാത്തതുകൊണ്ടാണ് എന്നൊക്കെ വായനകൾ കണ്ടിരുന്നു. പക്ഷേ കഥ നടക്കുന്ന മേഖലയിലെ സമാനമായ കുടുംബങ്ങളിലെ പെൺമക്കൾ പൊതുവേ നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഇമ്മാതിരി കുടുബങ്ങളിൽ ചെന്ന് കയറി അവിടെ നിന്ന് മുരടിക്കുന്ന പലരും പേരു് കേട്ട സ്ഥാപനങ്ങളിൽ പഠിച്ചവരും ആയിരിക്കാം . 'നിനക്കൊക്കെ ഈ സ്ലാബിൽ ഇരുന്ന് കഴിക്കാനേ യോഗമുള്ളൂ' എന്ന ഡയലോഗിൽ, സ്വന്തം വീട്ടിൽ ഊണുമേശയിലിരുന്ന് കഴിച്ച് ശീലിച്ചയാളാണ് ബിൻസി എന്ന സൂചനയുണ്ട്.
പക്ഷേ ബിൻസിയുടെ വർത്തമാന ജീവിതം നോക്കിയാലോ - മൂന്നും നാലും ദിവസം കൂടുമ്പോ ഗ്യാസ് കുറ്റി മാറ്റിമാറ്റി വെക്കുന്നുണ്ട്. അപ്പോ എന്തോരം പാചകം ആ വീട്ടിൽ ഉണ്ടാവണം! (കിഴക്കൻ മേഖലയുടെ മറ്റൊരു പ്രത്യേകതയാണത് - പറമ്പിൽ സ്ഥിരം പണിക്ക് നിൽക്കുന്നവർക്കും വീട്ടുകാർക്കുമൊക്കെ ഒരേ ഭക്ഷണമാണ്. അടുക്കളയിൽ അടുപ്പൊഴിയില്ല.) തൊട്ടടുത്തെങ്ങും വർത്തമാനം പറയാൻ ഒരയലോക്കം പോലും കാണാനില്ല. വീട്ടിലെ ഏക സ്ത്രീജനമാണ്, കുടുംബം നടത്തുന്നയാളാണ് - ആ സ്നേഹത്തിൽ ഒരക്ഷരം ആരു പറഞ്ഞ് കേട്ടതുമില്ല. മക്കളില്ല എന്നതും ഈ ഇകാഴ്ച്ച്ചയ്ക്ക് കാരണമാകാം.
ഈ ജോഗ്രഫിയിലെ പുരുഷന്മാർക്ക് കല്യാണം കഴിക്കാൻ സ്ത്രീകളെ കിട്ടുന്നില്ല എന്നൊരു വലിയ സാമൂഹിക വിഷയം കുറേക്കാലമായി ചർച്ചയിലുണ്ട്. അതിന് കാരണം ലൗ ജിഹാദ് എന്നൊക്കെ മുട്ടാപ്പോക്ക് പറയുമെങ്കിലും, പ്രധാന കാരണം സത്യത്തിൽ ഇതാണ് - വിദ്യാഭ്യാസമുള്ള, ലോകം കണ്ട പെണ്ണുങ്ങൾക്ക് ഇപ്പോ ഇതുപോലെ കൂട്ടിലടച്ച ഭാര്യമാരായി ജീവിക്കാൻ താത്പര്യമില്ല. കുടുംബസ്വത്ത് അൽപ്പം കുറഞ്ഞാലും, വിദ്യാഭ്യാസവും അർബൻ മേഖകലകളിൽ ജോലിയുമുള്ള ജീവിതപങ്കാളികളെ അവർ താത്പര്യപ്പെടുന്നു. വലിയ വീടും പറമ്പീന്ന് ആദായവും മുറ്റം നിറയെ പണിക്കാരുമൊക്കെയുള്ള ചെക്കന്മാർക്ക് പഴയ മാർക്കറ്റില്ല.
എണ്ണിപ്പെറുക്കിയാൽ ഇനീം ഒരുപാടുണ്ട്.
ഇതെല്ലാം ജെനുവിനാണ്, നാട്ടുനടപ്പാണ്.
ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്ക്കരൻ ടീം ചെയ്തത് എന്നാണ് എന്റെ ഒരു.....
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്