കുടിയേറ്റ കുടുംബങ്ങളിൽ ചില വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് 'ജോജി'യുടെ കഥ; ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്ക്കരൻ ടീം ചെയ്തത്: ജോസ് ജോസഫ് കൊച്ചുപറമ്പിലിന്റെ വ്യത്യസ്ത കുറിപ്പ്
ജോസ് ജോസഫ് കൊച്ചുപറമ്പിൽ
ജോജിയുടെ കാര്യക്കാർ അറിഞ്ഞോ അറിയാതെയോ വരുത്തിയ ഒരു പിഴവാണ് ആ പടത്തിന് മാക്ബെത്തും ഇരകളും ഒക്കെയായിച്ചേർത്തുള്ള വായന. മാക്ബെത്തും ഇരകളും അടിമുടി ഫിക്ഷനാണ്. അധികാരക്കൊതി എന്ന ആശയത്തിനു ചുറ്റുമായി മാക്ബെത്തും, പാശ്ചാത്യ സദാചാരാശയമായ '7 മോർട്ടൽ സിൻസ്' എന്നതിനോട് ചേർത്ത് ഇരകളും നിലനിൽക്കുന്നു. ആ ഫിക്ഷനു ബാക്ക്-ഡ്രോപ്പായി കഥാകാരന്മാർ യഥാക്രമം വരച്ച് ചേർക്കുന്ന ( കഥാരചനയുടെ കാലത്തിന് യോജിക്കുന്ന) രാജകുടുംബം, കുടിയേറ്റ മേഖലയിലെ സവർണ്ണ ക്രിസ്ത്യൻ കുടുംബം എന്നതൊക്കെ അതുകൊണ്ട് തന്നെ ആ കഥകളുടെ നിലനിൽപ്പിനെയോ ഗതിയേയോ നേരിട്ട് നിർണ്ണയിക്കുന്നില്ല.
പക്ഷേ ജോജി യിൽ അങ്ങനെയല്ല. . കുടുംബം ഭരിക്കുന്ന അപ്പനെ കണ്ടുകൊണ്ട് മാക്ബെത്തിനോടോ, റബ്ബർ മരങ്ങൾക്കിടയിൽ അലഞ്ഞുതിരിയുന്ന ഇളയ മകനെ കണ്ട് ഇരകളോടോ സാമ്യം പറയാൻ കഴിയില്ല. കാരണം, ഈ ഘടന നേരേ തിരിച്ചാണ്. കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സാമൂഹിക സാമ്പത്തിക പശ്ചാത്തലവും - ഇതൊന്നും ഫിക്ഷനല്ല. ഈ കഥ തെളിയുന്ന നാട്ടിലെ പല കുടുംബങ്ങളിലും ഇന്നും നാട്ടുനടപ്പായ ചില ജീവിതരീതികളിലേയ്ക്ക്, സിനിമാറ്റിക്കായ അൽപ്പം ക്രൈം ചേർത്ത് വെക്കലാണ് പുഷ്ക്കരൻ-പോത്തൻ ടീം ചെയ്തത്. ഫിക്ഷന് ചേരുന്ന പശ്ചാത്തലമല്ല, മറിച്ച് പശ്ചാത്തലത്തിന് ചേരുന്ന ഫിക്ഷൻ.
മദ്ധ്യതിരുവിതാംകൂർ എന്ന് ഇന്നും ചാനൽ ചർച്ചാത്തൊഴിലാളികൾ വിളിക്കുന്ന പ്രദേശത്തിന്റെ കിഴക്കൻ മേഖലകളിൽ ഒന്നോ രണ്ടോ തലമുറ മുമ്പ് കുടിയേറി ഭൂപ്രഭുക്കളായ കുടുംബങ്ങളിൽ ചിലരുടെയെങ്കിലും വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് ജോജിയുടെ കഥ.
1. പനച്ചേൽ കുട്ടപ്പൻ ആള് വില്ലനാണെന്നാണ് പൊതുവേ പടം കണ്ട എല്ലാവരുടെയും വായന. പക്ഷേ പുള്ളിക്ക് ഒരിക്കലും അത് സ്വയം തോന്നിയിരിക്കാൻ സാധ്യതയില്ല എന്ന് എനിക്കുറപ്പാണ്. സ്വന്തം നാട്ടിൽ എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്ന ആരും ഹൈ-റേഞ്ചിലേയ്ക്കോ മലബാറിലേയ്ക്കോ കുടിയേറിയതായി കേട്ടിട്ടില്ല. രണ്ടാം ലോകമഹായുദ്ധകാലത്തൊക്കെ പട്ടിണി കലശലായപ്പോഴാണ് കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും നടന്നത്. 'ഉടുതുണിക്ക് മറുതുണിയില്ല' എന്നൊക്കെ ആലങ്കാരികമായി പറയാറുള്ള അവസ്ഥ. അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും നല്ലപോലെ കഷ്ടപ്പെട്ടവരാണ് പിന്നീട് കരയിലെ കുഞ്ഞച്ചന്മാരായത്. പുതിയകാലത്ത് ചുറ്റുപാടൊക്കെ നന്നായാലും, മുണ്ട് മുറുക്കിയുടുത്തിരുന്ന കാലത്ത് അവർ സ്വയം ശീലിച്ച ചില രീതികൾ അവർക്കൊരിക്കലും മാറ്റാൻ കഴിയില്ല.
സർക്കാർ വനം കൈയേറി വേലി കെട്ടിയ അരയേക്കറിൽ നിന്നാവാം മിക്ക പനച്ചേൽ കുട്ടപ്പന്മാരുടെയും തുടക്കം. അവിടുന്നും ഉറുമ്പ് കൂട്ടിവെക്കുന്നത് പോലെ സമ്പാദിച്ച് സമ്പാദിച്ച് ആ ഭൂവിസ്താരം കൂട്ടിക്കൂട്ടിക്കൊണ്ടുവരുന്നത് അവരുടെ ജീവിതസാക്ഷാത്ക്കാരവും. 'പനച്ചേൽ കുട്ടപ്പൻ ചേട്ടന്റേതാ' എന്ന് നാട്ടുകാര് തന്റെ സ്വത്തിനെ ചൂണ്ടി പറയുമ്പോ കിട്ടുന്ന നിർവ്വൃതി. പക്ഷേ അതീന്ന് ഒരു വീതമെടുത്ത് വിറ്റ് പാലായിൽ ഫ്ളാറ്റ് മേടിച്ചാൽ ആര് കാണാനാ? ഇനീപ്പോ കണ്ടാലും, അത് 'പനച്ചേൽ ജയ്സന്റേത്' എന്നല്ലേ പറയൂ?
2. കാശിന്റെ കണക്കാണ് അവരിൽ പലർക്കും ജീവിതം. മനോരമ പത്രമെടുത്ത് മറിച്ചാൽ വാണിജ്യപേജിലെ റബറിന്റെയും മുളകിന്റെയും ഏലത്തിന്റെയും വില, അതും ഓരോ ഗ്രേഡിന്റെയും വില, മാത്രം നോക്കുന്നവർ. മുമ്പിൽ കാണുന്ന എന്തിനും, സ്വന്തം മക്കൾക്ക് പോലും, അങ്ങനെ ഒരു വില മനസ്സിലെങ്കിലും ഇടാതെ അവർക്ക് കഴിയില്ല. എന്ത് കാര്യത്തിലും അപ്പന്റെ മനസ്സറിഞ്ഞ് ചെയ്യുന്ന ജോമോന് നല്ല വിലയുണ്ടാവും.
കുടുംബവും ബിസിനസും നോക്കിനടത്തുന്നവനാണെങ്കിലും, മക്കളില്ലാത്തവനും (ഉത്പാദനക്ഷമതയുടെ കുറവ്) ഭാര്യയുടെ വാക്ക് കേൾക്കുന്നവനുമായ ജയ്സണ് വില കുറച്ചൂടെ കുറവായിരിക്കും. ഓൾറെഡി അപ്പന്റെ ചെലവിൽ ജീവിക്കുന്ന ജോജിയോട് മതിപ്പ് തീരെയില്ല ( 'ഒട്ടുപാലിനൊണ്ടായവൻ' എന്നത് മലയാളസിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും ഭാവനാസമ്പന്നമായ ഒരു തെറിയാണെങ്കിലും, അത് വെറും ഒരു തെറി മാത്രമല്ല, അതൊരു പ്രൈസ് ടാഗ് കൂടിയാണ്) എങ്കിലും, അയാളെ കാല് തല്ലിയൊടിച്ച് കിടത്തീട്ട് ചെലവിന് കൊടുത്താൽ കുറച്ചൂടെ ചെലവ് കുറയും എന്നത് വെറുമൊരു ഭീഷണിയല്ല, ഒരു കാൽക്കുലേഷൻ കലർന്ന ഭീഷണിയാണ്.
3. പനച്ചേൽ കുട്ടപ്പന് ആകെ കുറച്ച് സീനുകളേ പടത്തിലുള്ളൂ - പക്ഷേ ഒരു സീനിൽ പോലും അയാൾ സ്വന്തം മക്കളോട് അൽപ്പം സ്നേഹത്തോടെ പെരുമാറുന്നതോ വിശേഷം ചോദിക്കുന്നതോ കാണാനില്ല. സാമ്പത്തികമായ വിഷയങ്ങളും പിന്നെ സ്വന്തം ആവശ്യങ്ങളുമല്ലാതെ മക്കളുടെ ജീവിതമോ അവരുടെ ആവശ്യങ്ങളോ പുള്ളിയുടെ മുമ്പിലില്ല. 'മാമ്പൂ കണ്ടും മക്കളെക്കണ്ടും മോഹിക്കരുത്', 'മക്കളെ മോണ കാണിക്കരുത്' എന്നൊക്കെയുള്ള ചില ബോറൻ പഴഞ്ചൊല്ലുകളുടെ അകമ്പടിയോടെ, മക്കൾ എന്നാൽ അടിച്ചമർത്തിഭരിക്കേണ്ട ഒരു സെറ്റ് കൂലിപ്പട്ടാളമോ കുടിയാന്മാരോ ആണ് എന്നൊരു ബോധം ഇന്നും മനസ്സിൽ കിടക്കുന്ന ഒരു തലമുറ ഞാനീപ്പറഞ്ഞ ജ്യോഗ്രഫിയിൽ അവിടിവിടെയായി ഉണ്ട് എന്ന് വ്യക്തിപരമായ അനുഭവങ്ങളുണ്ട്. അപ്പന്റെ മുറിയിൽ നല്ല നല്ല കുപ്പികളിരിപ്പുണ്ട് - പക്ഷേ മക്കൾക്ക് അതൊക്കെ ഏതാന്ന് പോലും അറിയില്ല. അവര് കൈയിലെ പിച്ചകാശിന് കുറഞ്ഞ ബ്രാണ്ടുകൾ അടിക്കുന്നു. എന്നാൽ വകേലൊരു അളിയനായ ഡോ.ഫെലിക്സിന് അകത്തിരിക്കണ ബ്രാൻഡുകളൊക്കെ അറിയാം.
ഇതേ വേർതിരിവ് ഗിരീഷ് എന്ന പണിക്കാരൻപയ്യനോടും കാണാം. അയാൾ 'കുട്ടപ്പൻ ചേട്ടായി'യോട് ഇടപെടുന്നത് ഒരു മുതലാളിയോട് എന്നതിനപ്പുറം അടുപ്പത്തോടും സ്വാതന്ത്ര്യത്തോടുമാണ്. പനച്ചേൽ കുട്ടപ്പൻ 'മക്കളേ' എന്ന് ഒരേ ഒരു തവണ വിളിക്കുന്നത് പോലും അവരെയാണ്.
4. ലാസ്റ്റ്, ബട്ട് നോട്ട് ദ ലീസ്റ്റ് - ബിൻസി.
പനച്ചേൽ കുട്ടപ്പൻ എന്ന മാടമ്പി ബൂർഷ്വായുടെ അധികാരത്തിൻ കീഴിൽ നിന്നും ബിൻസിക്ക് മോചനമില്ലാത്തത് അവൾക്ക് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ്, അവളുടെ സ്വന്തം വീട്ടിൽ കാശില്ലാത്തതുകൊണ്ടാണ് എന്നൊക്കെ വായനകൾ കണ്ടിരുന്നു. പക്ഷേ കഥ നടക്കുന്ന മേഖലയിലെ സമാനമായ കുടുംബങ്ങളിലെ പെൺമക്കൾ പൊതുവേ നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഇമ്മാതിരി കുടുബങ്ങളിൽ ചെന്ന് കയറി അവിടെ നിന്ന് മുരടിക്കുന്ന പലരും പേരു് കേട്ട സ്ഥാപനങ്ങളിൽ പഠിച്ചവരും ആയിരിക്കാം . 'നിനക്കൊക്കെ ഈ സ്ലാബിൽ ഇരുന്ന് കഴിക്കാനേ യോഗമുള്ളൂ' എന്ന ഡയലോഗിൽ, സ്വന്തം വീട്ടിൽ ഊണുമേശയിലിരുന്ന് കഴിച്ച് ശീലിച്ചയാളാണ് ബിൻസി എന്ന സൂചനയുണ്ട്.
പക്ഷേ ബിൻസിയുടെ വർത്തമാന ജീവിതം നോക്കിയാലോ - മൂന്നും നാലും ദിവസം കൂടുമ്പോ ഗ്യാസ് കുറ്റി മാറ്റിമാറ്റി വെക്കുന്നുണ്ട്. അപ്പോ എന്തോരം പാചകം ആ വീട്ടിൽ ഉണ്ടാവണം! (കിഴക്കൻ മേഖലയുടെ മറ്റൊരു പ്രത്യേകതയാണത് - പറമ്പിൽ സ്ഥിരം പണിക്ക് നിൽക്കുന്നവർക്കും വീട്ടുകാർക്കുമൊക്കെ ഒരേ ഭക്ഷണമാണ്. അടുക്കളയിൽ അടുപ്പൊഴിയില്ല.) തൊട്ടടുത്തെങ്ങും വർത്തമാനം പറയാൻ ഒരയലോക്കം പോലും കാണാനില്ല. വീട്ടിലെ ഏക സ്ത്രീജനമാണ്, കുടുംബം നടത്തുന്നയാളാണ് - ആ സ്നേഹത്തിൽ ഒരക്ഷരം ആരു പറഞ്ഞ് കേട്ടതുമില്ല. മക്കളില്ല എന്നതും ഈ ഇകാഴ്ച്ച്ചയ്ക്ക് കാരണമാകാം.
ഈ ജോഗ്രഫിയിലെ പുരുഷന്മാർക്ക് കല്യാണം കഴിക്കാൻ സ്ത്രീകളെ കിട്ടുന്നില്ല എന്നൊരു വലിയ സാമൂഹിക വിഷയം കുറേക്കാലമായി ചർച്ചയിലുണ്ട്. അതിന് കാരണം ലൗ ജിഹാദ് എന്നൊക്കെ മുട്ടാപ്പോക്ക് പറയുമെങ്കിലും, പ്രധാന കാരണം സത്യത്തിൽ ഇതാണ് - വിദ്യാഭ്യാസമുള്ള, ലോകം കണ്ട പെണ്ണുങ്ങൾക്ക് ഇപ്പോ ഇതുപോലെ കൂട്ടിലടച്ച ഭാര്യമാരായി ജീവിക്കാൻ താത്പര്യമില്ല. കുടുംബസ്വത്ത് അൽപ്പം കുറഞ്ഞാലും, വിദ്യാഭ്യാസവും അർബൻ മേഖകലകളിൽ ജോലിയുമുള്ള ജീവിതപങ്കാളികളെ അവർ താത്പര്യപ്പെടുന്നു. വലിയ വീടും പറമ്പീന്ന് ആദായവും മുറ്റം നിറയെ പണിക്കാരുമൊക്കെയുള്ള ചെക്കന്മാർക്ക് പഴയ മാർക്കറ്റില്ല.
എണ്ണിപ്പെറുക്കിയാൽ ഇനീം ഒരുപാടുണ്ട്.
ഇതെല്ലാം ജെനുവിനാണ്, നാട്ടുനടപ്പാണ്.
ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്ക്കരൻ ടീം ചെയ്തത് എന്നാണ് എന്റെ ഒരു.....
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്