ഡൽഹിയിൽ ട്രാക്ടറോടിച്ച് കർഷക സമരത്തിന് ആവേശം പകർന്ന നേതാവ് കണ്ണൂർ രാഷ്ട്രീയം ഉഴുതുമറിക്കുമോ? അതീവ വിശ്വസ്തനെ മുഖ്യമന്ത്രി ഏൽപ്പിക്കാൻ പോകുന്നത് സ്വന്തം തട്ടകത്തിന്റെ താക്കോലോ? പിജെ ആർമിയെ വെട്ടി വീഴ്ത്താൻ രാജ്യസഭയിലെ മികവുമായി കെകെ രാഗേഷ് എത്തിയേക്കും
അനീഷ് കുമാർ
കണ്ണൂർ: റിപ്പബ്ളിക്ക് ദിനത്തിൽ കർഷക സമരത്തെ നയിച്ച് ട്രാക്ടർ ഓടിച്ചും ഷാജഹാൻപൂരിൽ കൊടും മഞ്ഞും വെയിലും കൊണ്ട് കർഷകസമരത്തിന്റെ തീപ്പൊരി അണയാതെ നോക്കുകയും ചെയ്ത കെ.കെ രാഗേഷ് ഡൽഹിയിൽ നിന്നും വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായേക്കും. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസും എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ നേതാവായ ടി.ശിവദാസനും രാജ്യസഭാ ടിക്കറ്റും വാങ്ങി ഡൽഹിയിലേക്ക് വണ്ടി കയറുമ്പോൾ ഏപ്രിൽ 30ന് തന്റെ ഡൽഹി ദൗത്യം കഴിഞ്ഞ് ബാറ്റൺ കൈമാറി അതേ വണ്ടിയിൽ കെ.കെ രാഗേഷ് തിരിച്ചെത്തും. സിപിഎമ്മിലെ താക്കോൽ സ്ഥാനമാണ് കണ്ണൂർ ജില്ലാ സെക്രട്ടറി. ഇത് രാഗേഷിന് കിട്ടുമെന്നാണ് വിലയിരുത്തൽ. പിജെ ആർമിയെ പ്രതിരോധിക്കാന്‍ അതിവിശ്വസ്തനെ പിണറായി രംഗത്തിറക്കുമെന്നാണ് സൂചന.
കർഷക സമരത്തിന് നേതൃത്വം നൽകിയ രാഗേഷിനെ ഡൽഹിയിലെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ നിലനിർത്തണമെന്ന താൽപ്പര്യം സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നുവെങ്കിലും കേരളത്തിലെ പാർട്ടി പുതുമുഖങ്ങൾ തൽസ്ഥാനത്തേക്ക് വരട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിന്റെയും ശിവദാസിന്റെയും പേരുകൾ മുൻനിരയിലേക്ക് വന്നപ്പോൾ കെ.കെ രാഗേഷും വിജു കൃഷ്ണനും എ.എ റഹിമും തഴയപ്പെടുകയായിരുന്നു. മന്ത്രി തോമസ് ഐസക്ക്, പി.ജയരാജൻ, സഹോദരി പി.സതീദേവി എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ടായിരുന്നുവെങ്കിലും ഒടുവിൽ തഴയപ്പെട്ടു.
മുഖ്യ മന്ത്രി പിണറായി വിജയന്റെ അതീവ വിശ്വസ്തനായ രാഗേഷിനായി കണ്ണൂരിൽ നിന്നും വേണ്ടത്ര പിൻതുണ ലഭിച്ചില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കണ്ണുരിലെ നേതാക്കൾ താൽപര്യം പ്രകടിപ്പിച്ചത് ഡോ.ശിവദാസനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കല്യാശേരി യിൽ ശിവദാസൻ മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും താരതമ്യേനെ ജൂനിയറായ എം.വി ജിനിനാണ് നറുക്ക് വീണത്. ഇതിനു മുൻപ് കണ്ണുർ ലോകസഭാ മണ്ഡലത്തിൽ പി.കെ ശ്രീമതിക്കു പകരം പാർട്ടിയിൽ സ്ഥാനാർത്ഥിയായി ഉയർന്നു വന്ന പേരും ശിവദാസന്റെത് തന്നെയായിരുന്നു. ഇപ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയാണ് ശിവദാസൻ.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വത്സൻ പനോളിയുടെ മരുമകൻ കൂടിയാണ്. പി.ജയരാജനുമായുള്ള അകൽച്ചയ്ക്കുശേഷം കുത്തുപറമ്പ് മേഖലയിൽ മുഖ്യമന്ത്രിയുടെ സ്വാധീനത്തിന് വിള്ളൽ വീഴാതെ അരക്കെട്ടുറപ്പിക്കുന്ന മന:സാക്ഷി സൂക്ഷിപ്പുകാരന്റെ റോളാണ് വത്സൻ പനോളി നിർവഹിക്കുന്നത്. പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വത്തിൽ വത്സൻ പനോളിക്കുള്ള ആഴത്തിലുള്ള സ്വാധീനവും ശിവദാസിന് അനുകൂലമായ ഘടകമായി. മുഖ്യമന്ത്രിയുടെ അതീവ വിശ്വസത്നായ കെ.കെ രാഗേഷിന്റെ അതിവേഗത്തിലുള്ള രാഷ്ട്രിയ വളർച്ച ഏറെ കരുത്തരായ നേതാക്കളുള്ള കണ്ണൂർ പാർട്ടിയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു.
കണ്ണൂരിലെ കൂടാളി കാഞ്ഞിരോട് തലമുണ്ടയിലെ സാധാരണ പാർട്ടി പ്രവർത്തകനായ കെ.കെ രാഗേഷ് വളരെ പെട്ടെന്നാണ് എസ്.എഫ്.ഐ ദേശീയ ഭാരവാഹിയാകുന്നത്. പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെ കെ.സുധാകരനെതിരെ കണ്ണുർ ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയപ്പോഴാണ് രാഗേഷ് സ്വന്തം പാർട്ടിക്കാർക്കു പോലും സുപരിചിതനാകുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ സുധാകരനോട് 45,000 വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ രാഗേഷിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു പോലും വിമർശനം ഉയർന്നു. അപ്പോഴും ആശ്രിതവത്സലനായ പിണറായി കൈവിടാൻ തയ്യാറായിരുന്നില്ല.
ജനങ്ങൾ തോൽപ്പിച്ചു വിട്ട യുവനേതാവിനെ രാജ്യസഭാ ടിക്കറ്റ് നൽകി ഡൽഹിയിലേക്ക് അയച്ചു. ഇതിനിടെയിൽ സംസ്ഥാന സമിതിയിലേക്കും രാഗേഷ് പ്രവേശിച്ചു. നവ മാധ്യമങ്ങൾ വഴി രാഗേഷ് നടത്തിയ ഇടപെടലുകളും അനായസം കാര്യങ്ങൾ പഠിച്ച് ഇംഗ്ലീഷിൽ നന്നായി അവതരിപ്പിക്കാനുള്ള കഴിവും രാഗേഷിനെ രാജ്യസഭയിൽ സിപിഎമ്മിന്റെ മുന്നണി പോരാളിയാക്കി. ഇതിനോടൊപ്പം നാട്ടിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളിൽ എംപി ഫണ്ട് ചെലവഴിക്കാനും കഴിഞ്ഞു. സ്വന്തം നാട്ടിലെ സ്കൂളായ മുണ്ടേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക്ക് സൗകര്യമൊരുക്കിയത് രാഗേഷിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.
ഇതിനിടെയിൽ പി.ജയരാജന്റെ വ്യക്തിപൂജാ വിവാദം ഉയർന്നു വന്നപ്പോൾ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളിലൊന്ന് കെ കെ രാഗേഷിന്റെതായിരുന്നു.എന്നാൽ കണ്ണുരിലെ താപ്പാനകളായ നേതാക്കളുടെ എതിർപ്പു കാരണം എം.വി ജയരാജനായി വഴിമാറികൊടുക്കേണ്ടി വന്നു. എൽ.ഡി.എഫ് തുടർ ഭരണം വരികയാണെങ്കിൽ എം.വി ജയരാജൻ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ മടങ്ങുമെന്നാണ് കരുതുന്നത്. അതു കൊണ്ടു തന്നെ വരുന്ന പാർട്ടി സമ്മേളനത്തോടെ കെ.കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ സാധ്യതയേറിയിട്ടുണ്ട്.
ജയിംസ് മാത്യു എംഎൽഎയുടെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ താൽപ്പര്യത്തിനായിരിക്കും മുൻഗണന ലഭിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിക്കപ്പെട്ട പി.ജയരാജന് രാജ്യസഭാ സീറ്റു നൽകുമെന്ന അഭ്യൂഹം പാർട്ടിയിൽ പരന്നിരുന്നുവെങ്കിലും ഒടുവിൽ വീണ്ടും അവഗണിക്കുക തന്നെയായിരുന്നു. ജയരാജന് രാജ്യസഭാ സീറ്റ് നൽകിയില്ലെന്ന് മാത്രമല്ല ഈ വിഷയം ചർച്ചയായിപ്പോലും സംസ്ഥാന സെക്രട്ടറിയേറ്റിൽ വന്നില്ലെന്നാണ് സൂചന. അദ്ദേഹത്തിന്റെ സഹോദരിയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.സതീദേവിയുടെ സ്ഥാനാർത്ഥിത്വവും വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ ഉയർന്നു വന്നു വെങ്കിലും അതും പരിഗണിക്കപ്പെട്ടിട്ടില്ല.
മന്ത്രി ജി.സുധാകരൻ, ഡോ.ടി.എൻ സീമ എന്നീ നേതാക്കളുടെ പേരും ഇക്കുറി രാജ്യസഭാ സിറ്റി നായി പരിഗണിക്കപ്പെട്ടിരുന്നു. കെ.പി ഉണ്ണികൃഷ്ണനും കെ.മോഹനനും ശേഷം മാധ്യമ പ്രവർത്തനമേഖലയിൽ നിന്നും രാജ്യസഭയിലേക്ക് എത്തുന്നവരിൽ ഒരാളാണ് കൈരളി എം.ഡിയായ ജോൺ ബ്രിട്ടാസ് ' മറ്റൊരു മത്സരാർത്ഥി ഡോ.ശിവദാസും ബ്രിട്ടാസും കണ്ണുർ ജില്ലക്കാരാണ്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍