ഐപിഎല്ലിലെ 'രാജകീയ' പോരാട്ടത്തിൽ സമഗ്രാധിപത്യം ചെന്നൈയ്ക്ക്; പഞ്ചാബിനെ കീഴടക്കിയത് ആറു വിക്കറ്റിന്; 107 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ശേഷിക്കെ മറികടന്നു; 13 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത രാഹുൽ ചാഹർ കളിയിലെ താരം; ശനിയാഴ്ച മുംബൈ - ഹൈദരാബാദ് പോരാട്ടം
സ്പോർട്സ് ഡെസ്ക്
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരേ ചെന്നൈ സൂപ്പർ കിങ്സിന് ആറു വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം 26 പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ചെന്നൈ മറികടന്നു.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ചെന്നൈ 15.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി. തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ദീപക് ചാഹറും പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ മോയിൻ അലിയുമാണ് ചെന്നൈയ്ക്ക് ഈ അനായാസ വിജയം സമ്മാനിച്ചത്. ചാഹറാണ് കളിയിലെ താരം. ചെന്നൈ ഈ സീസണിൽ നേടുന്ന ആദ്യ വിജയമാണിത്.
ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി വൺഡൗണായെത്തിയ ഓൾറൗണ്ടർ മോയിൻ അലിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. 31 പന്തുകൾ നേരിട്ട അലി, ഏഴു ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി. ഓപ്പണറായെത്തിയ ഫാഫ് ഡുപ്ലേസി 33 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 36 റൺസുമായി പുറത്താകാതെ നിന്നു.
107 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിയും ഋതുരാജ് ഗെയ്ക്വാദും കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ റൺസ് കണ്ടെത്താൻ നന്നെ ബുദ്ധിമുട്ടിയ ഋതുരാജിനെ പുറത്താക്കി അർഷ്ദീപ് ചെന്നൈയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. അഞ്ചാം ഓവറിലെ അവസാന പന്തിൽ 16 പന്തുകളിൽ നിന്നും വെറും അഞ്ച് റൺസ് മാത്രമെടുത്ത ഋതുരാജിനെ അർഷ്ദീപ് ദീപക് ഹൂഡയുടെ കൈയിലെത്തിച്ചു.
ഋതുരാജിന് പകരം ഓൾറൗണ്ടർ മോയിൻ അലി ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 32 റൺസാണ് നേടിയത്. പിന്നാലെ മോയിൻ അലി ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ സ്കോർ കുതിച്ചു. 8.1 ഓവറിൽ ടീം സ്കോർ 50 കടന്നു. മോയിൻ അലി ആക്രമിച്ച് കളിച്ചപ്പോൾ ഡുപ്ലെസി അതിനുള്ള അവസരമൊരുക്കി.
ഒടുവിൽ സ്കോർ 90-ൽ നിൽക്കെ മോയിൻ അലിയെ പുറത്താക്കി അശ്വിൻ ചെന്നൈയുടെ രണ്ടാം വിക്കറ്റെടുത്തു. 31 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 46 റൺസെടുത്ത മോയിൻ അലി ടീമിന് വിജയമുറപ്പിച്ച ശേഷമാണ് ക്രീസ് വിട്ടത്.
പിന്നാലെ വന്ന സുരേഷ് റെയ്നയ്ക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. എട്ടുറൺസെടുത്ത താരത്തെ മുഹമ്മദ് ഷമി പുറത്താക്കി. റെയ്നയ്ക്ക് ശേഷം ക്രീസിലെത്തിയ അമ്പാട്ടി റായുഡുവിനെ തൊട്ടടുത്ത പന്തിൽ പുറത്താക്കി ഷമി ചെന്നൈയിനെ വിറപ്പിച്ചു.
എന്നാൽ റായുഡുവിന് ശേഷം ക്രീസിലെത്തിയ സാം കറനെ കൂട്ടുപിടിച്ച് ഫാഫ് ഡുപ്ലെസി ടീമിനെ 15.4 ഓവറിൽ വിജയത്തിലെത്തിച്ചു. ഡുപ്ലെസി 33 പന്തുകളിൽ നിന്നും 36 റൺസെടുത്തും സാം കറൻ നാലുപന്തുകളിൽ നിന്നും അഞ്ച് റൺസെടുത്തും പുറത്താവാതെ നിന്നു
പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തപ്പോൾ അർഷ്ദീപ്, എം.അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണെടുത്തത്. ന്യൂബോളിൽ വിസ്മയം തീർത്ത ചെന്നൈ സൂപ്പർ കിങ്സ് താരം ദീപക് ചാഹർ, ഫീൽഡിൽ മിന്നൽപ്പിണറായി മാറിയ രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടന മികവാണ് പഞ്ചാബിന്റെ തകർച്ചയ്ക്ക് വഴിവച്ചത്.
നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ദീപക് ചാഹറാണ് പഞ്ചാബ് ബാറ്റിങ് നിരയെ തകർത്തത്. താരലേലത്തിൽ കോടിപതിയായി കടന്നുവന്ന തമിഴ്നാട് താരം ഷാരൂഖ് ഖാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 36 പന്തുകൾ നേരിട്ട ഷാരൂഖ്, നാലു ഫോറും രണ്ടു സിക്സും സഹിതം 47 റൺസുമായി അവസാന ഓവറിൽ പുറത്തായി. ഷാരൂഖിനു പുറമെ പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. ക്രിസ് ഗെയ്ൽ (10 പന്തിൽ 10), ദീപക് ഹൂഡ (15 പന്തിൽ 10), ജൈ റിച്ചാർഡ്സൻ (22 പന്തിൽ 15) എന്നിവർ മാത്രം. മുഹമ്മദ് ഷമി ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിന് നഷ്ടമായി. ഒരു മികച്ച പന്തിലൂടെ ദീപക് ചാഹർ അക്കൗണ്ട് തുറക്കും മുൻപ് മായങ്കിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ ഒരു റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായി പഞ്ചാബ്.
മായങ്കിന് പകരം ക്രിസ് ഗെയ്ൽ ക്രീസിലെത്തി. തുടർച്ചയായി രണ്ട് ബൗണ്ടറികൾ നേടിക്കൊണ്ട് ഗെയ്ൽ വരവറിയിച്ചു. എന്നാൽ മൂന്നാം ഓവറിൽ നായകൻ രാഹുൽ റൺ ഔട്ടായതോടെ പഞ്ചാബ് പതറി. അനാവശ്യ റണ്ണിന് ശ്രമിച്ച രാഹുലിനെ ജഡേജയാണ് റൺ ഔട്ടാക്കിയത്. അഞ്ച് റൺസ് മാത്രമെടുത്ത് രാഹുൽ പുറത്താകുമ്പോൾ പഞ്ചാബിന്റെ സ്കോർ 15 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു.
തൊട്ടുപിന്നാലെ അപകടകാരിയായ ക്രിസ് ഗെയ്ലിനെ പുറത്താക്കി രാഹുൽ ചാഹർ പഞ്ചാബിന് ഇരട്ട പ്രഹരമേൽപ്പിച്ചു. 10 റൺസെടുത്ത ഗെയ്ലിന്റെ ഷോട്ട് അത്യുഗ്രൻ ക്യാച്ചിലൂടെ ജഡേജ സ്വന്തമാക്കി. ഇതോടെ 19 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി പഞ്ചാബ്. തൊട്ടുപിന്നാലെ വന്ന നിക്കോളാസ് പൂരനെ അതേ ഓവറിൽ മടക്കി രാഹുൽ ചാഹർ കൊടുങ്കാറ്റായി മാറി. അക്കൗണ്ട് തുറക്കും മുൻപേ പൂരനെ ചാഹർ ശാർദുൽ ഠാക്കൂറിന്റെ കൈയിലെത്തിച്ചു. ഇതോടെ 19 റൺസിന് നാല് എന്ന അതിദാരുണമായ അവസ്ഥയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി.
ബാറ്റിങ് പവർപ്ലേയിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വെറും 26 റൺസ് മാത്രമാണ് പഞ്ചാബിന് നേടാനായത്. എഴാം ഓവറിലെ രണ്ടാം പന്തിൽ ദീപക് ഹൂഡയെ മടക്കി ദീപക് ചാഹർ പഞ്ചാബിനെ തകർത്തു തരിപ്പണമാക്കി. 10 റൺസെടുത്ത ഹൂഡയെ ചാഹർ ഡുപ്ലെസ്സിയുടെ കൈയിലെത്തിച്ചു. ഇതോടെ പഞ്ചാബ് 26 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നുവീണു. ചാഹർ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഐ.പി.എൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ വീഴ്ത്തിയത്. അതിൽ ഒരു മെയ്ഡൻ ഓവറും ഉൾപ്പെടും.
പിന്നീട് ഒത്തുചേർന്ന ഷാരൂഖ് ഖാനും റിച്ചാർഡ്സണും ചേർന്ന് ടീം സ്കോർ 50 കടത്തി. എന്നാൽ സ്കോർ 57-ൽ നിൽക്കേ 15 റൺസെടുത്ത റിച്ചാർഡ്സണെ ക്ലീൻ ബൗൾഡാക്കി മോയിൻ അലി പഞ്ചാബിന്റെ ആറാം വിക്കറ്റ് വീഴ്ത്തി.
ഷാരൂഖ് ഖാന്റെ ഒറ്റയാൾ പ്രകടനമാണ് പഞ്ചാബിനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്. ഈ സീസണിൽ വലിയ തുകയ്ക്ക് പഞ്ചാബിലെത്തിയ താരം മോശം പന്തുകൾ കണ്ടെത്തി പ്രഹരിച്ച് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. അതിനിടെ അശ്വിനെ പുറത്താക്കി ബ്രാവോ പഞ്ചാബിന്റെ ഏഴാം വിക്കറ്റെടുത്തു. ആറ് റൺസ് മാത്രമെടുത്ത താരത്തെ ബ്രാവോ ഡുപ്ലെസ്സിയുടെ കൈയിലെത്തിച്ചു.
19-ാം ഓവറിൽ ഷമിയെ കൂട്ടുപിടിച്ച് ഷാരൂഖ് ടീം സ്കോർ 100 കടത്തി. അവസാന ഓവറിൽ ഷാരൂഖ് ഖാനെ മടക്കി സാം കറൻ പഞ്ചാബിന്റെ പതനം പൂർത്തിയാക്കി. 36 പന്തുകളിൽ നിന്നും 47 റൺസെടുത്ത ഷാരൂഖിനെ സാം കറൻ ജഡേജയുടെ കൈയിലെത്തിച്ചു. ഒടുവിൽ പഞ്ചാബ് നിശ്ചിത ഓവറിൽ 107 റൺസെടുത്തു.
ചെന്നൈയ്ക്ക് വേണ്ടി നാലുവിക്കറ്റെടുത്ത ചാഹറിന് പുറമേ ഓരോ വിക്കറ്റുകൾ വീഴ്ത്തി ബ്രാവോയും മോയിൻ അലിയും സാം കറനും തിളങ്ങി. ഒരു ഐ.പി.എൽ ടീമിന് വേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി മാറിയ ചെന്നൈ സൂപ്പർ കിങ്സിന്റെ എം എസ് ധോണി ചരിത്ര നേട്ടത്തിൽ വിജയ മധുരം നുകരാനായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്