'ആ മുസ്ലിം കുടുംബത്തെ അവരുടെ ആഗ്രഹപ്രകാരമല്ലാതെ അവിടെ നിന്ന് മാറ്റിക്കളയരുത്'; 'കാലങ്ങളോളം അന്നവും വെള്ളവുമില്ലാതെ, തീയും വെളിച്ചവുമില്ലാതെ ഞാൻ കിടന്നപ്പോ ആ മാപ്ലപ്പുരയിലെ അടുക്കളയിൽ നിന്ന് മുനിഞ്ഞു കത്തിയ മണ്ണണ്ണ വിളക്കിന്റെ നാളമേ കൂടെയുണ്ടായിരുന്നുള്ളൂ..'; പഴയ കുറിപ്പ് പങ്കുവെച്ച് ദീപാ നിശാന്ത്
ന്യൂസ് ഡെസ്ക്
കോഴിക്കോട്: ഉത്സവകാലത്ത് ക്ഷേത്രത്തിൽ മുസ്ലീമുകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വിവാദമായ പശ്ചാത്തലത്തിൽ പഴയ കുറിപ്പ് പങ്കുവെച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ചമ്രവട്ടത്ത് ഒരു ക്ഷേത്രത്തിന് സമീപമുള്ള മുസ്ലിം കുടുംബത്തെ സ്ഥലം മാറ്റാനുള്ള ശ്രമം 'ദൈവഹിത'ത്തിൽ പരാജയപ്പെട്ട സംഭവമാണ് ദീപാ നിശാന്ത് പങ്കുവെച്ചത്.
ആരൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാലും അതിനെ തടയിടാൻ ദേവഹിതങ്ങൾ വരെ മനുഷ്യഹിതങ്ങളായി പരിണമിച്ച മണ്ണാണിത്..
ദൈവത്തിന്റെ പ്രതിപുരുഷന്മാരും പ്രശ്നഹാരികളും വിചാരിച്ചാൽ വർഗീയതയുടെ തിരി ആളിക്കത്തിക്കാനും കെടുത്താനും സാധിക്കുമെന്നതിന് ഉദാഹരണങ്ങൾ ഇനിയും നിരവധിയുണ്ട്.. മനുഷ്യഹിതങ്ങൾ ദൈവഹിതങ്ങളായി അവതരിപ്പിച്ചു കൊണ്ട് വിഷം തുപ്പുന്ന മനുഷ്യരുടെ ചില വാക്കുകൾക്ക് വലിയ വില കൊടുക്കുന്ന സാധുമനുഷ്യർ ഇന്നാട്ടിലുണ്ട്.
അത്തരം മനുഷ്യരുടെ ഭക്തിയും വിശ്വാസവും ചൂഷണം ചെയ്തു കൊണ്ട് ജീവിക്കുന്ന ആളുകളെ നിലയ്ക്കു നിർത്തേണ്ടത് ഒരു പരിഷ്കൃതസമൂഹത്തിന് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് ദീപാ നിശാന്ത് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലിലാണ് സംഭവം.
ചമ്രവട്ടത്ത് ഒരു തിയേറ്റർ വരാൻ പോവുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം അരങ്ങേറുന്നത്.
തവനൂര്‍ റോഡിൽ നിന്ന് ഒരു ഫർലോങ്ങ് മുന്നോട്ടു പോയാൽ റോഡിന്റെ വലതു വശത്ത് നട്ടുച്ചക്കും കൂടി വെളിച്ചമെത്താത്ത, കാടുമൂടിക്കിടക്കുന്ന ഒരേക്കർ വരുന്ന ഒരു പറമ്പ് ഉണ്ടായിരുന്നു. പകൽ പോലും അതുവഴി മനുഷ്യസഞ്ചാരം കഷ്ടിയായിരുന്നിരിക്കണം. ആ കാട് പിടിച്ചു കിടക്കുന്ന പറമ്പിന്റെ മുന്നിൽ അതിനോട് ചേർന്നുള്ള ചെറ്റപ്പുരയിൽ ഒരു മുസ്ലിം കുടുംബം താമസിച്ചിരുന്നു. ആ സാധുക്കൾക്ക് പോകാൻ മറ്റൊരിടം ഇല്ലാത്തതുകൊണ്ടായിരുന്നിരിക്കണം അവരവിടെ സാമൂഹികമായിത്തന്നെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.
ആ കാട് മൂടിയ സ്ഥലമാണ് അക്കാലത്ത് തിയേറ്ററിനു വേണ്ടി ആദ്യം കണ്ടു വെച്ചതും നിർമ്മാണ പ്രവർത്തനം ആരംഭിച്ചതും. തിയേറ്റർനിർമ്മാണത്തിനായി കാട് വെട്ടി വെളുപ്പിച്ചപ്പോൾ അവിടെ ഒരു വലിയ തറ കണ്ടെത്തി. പരിശോധിച്ചപ്പോ അതൊരു തകർന്നടിഞ്ഞ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു..
ഒരു വലിയ ശിവലിംഗം, ഒന്നു രണ്ട് ഉപദേവതാ വിഗ്രഹങ്ങൾ. അതൊക്കെ കണ്ടെടുത്തു. സ്ഥലം വാങ്ങിയവർ ആരുമറിയാതെ അത് പൊളിച്ചുമാറ്റാനുള്ള ശ്രമം നടത്തുകയും നാട്ടുകാരത് തടയുകയും ചെയ്യുന്നു. തുടർന്ന് വളരെപ്പെട്ടെന്ന് വിശ്വാസികൾ മുൻകയ്യെടുത്ത് ഒരു ക്ഷേത്രസംരക്ഷണസമിതി രൂപപ്പെട്ടു. തിയേറ്ററിനായി പറമ്പെടുത്തവർക്ക് അവർ ഭൂമിക്കു നല്കിയ കാശ് തിരിച്ചു കൊടുക്കാനും ക്ഷേത്രം ഏറ്റെടുക്കാനും നാട്ടുകാർ തീരുമാനിക്കുന്നു .അന്ന് ആ ചർച്ച അവസാനിപ്പിക്കുമ്പോ ലിക്വിഡ് കാഷ് എടുത്തു കൊടുത്തത് പൊന്നാനിയിലെ തെയ്യൂശൻ എന്ന ആളായിരുന്നു എന്ന് അച്ഛൻ പറഞ്ഞറിയാമെന്ന് വിജു മാഷ് പറഞ്ഞതോർക്കുന്നു.
എന്തായാലും തിയേറ്റർ പ്രസ്തുതസ്ഥലത്തിന്റെ സമീപപ്രദേശത്തുതന്നെ നിർമ്മിച്ചു.ക്ഷേത്രം ഇപ്പുറത്തും പുനർനിർമ്മിച്ചു.
അങ്ങനെ,അന്നുവരെ ഇരുട്ടിൽ പട്ടിണിയിലായ തേവര് വീണ്ടും തേജസ്വിയായി. പുതിയ ശ്രീലകവും നിത്യ പൂജയും നടവരവുമൊക്കെയായി. ആ പ്രദേശത്തെ നാട്ടുകാർ ക്ഷേത്രത്തെ നന്നായി പരിപാലിച്ചു പോന്നു. അങ്ങനെ വന്നപ്പോഴും ക്ഷേത്രപടിവാതിലിനരികെ ആ ചെറിയ കൂരയും അതിലെ മുസ്ലിം കുടുംബവും അവിടെത്തന്നെ ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ അമ്പലനടയ്ക്കൽ ഒരു മുസ്ലിം കുടുംബം നന്നല്ല എന്ന തോന്നൽ ആർക്കൊക്കെയോ ഉണ്ടായി. അവരെ അവിടുന്ന് ഒഴിപ്പിക്കാനുള്ള തീരുമാനം (മാന്യമായിത്തന്നെ ) നടപ്പിലാക്കാൻ അന്നത്തെ ആൾക്കാർ ഒരുങ്ങി. അതിന്റെ ഭാഗം കൂടിയായി നടന്ന ദേവപ്രശ്നത്തിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടു. പ്രശ്നഹാരികൾ വിഷയം ദേവഹിതത്തിനു വിട്ടു.
ദേവന്റെ ഹിതമായി പ്രശ്നഹാരികൾ അന്ന് പറഞ്ഞത് , 'ആ മുസ്ലിം കുടുംബത്തെ അവരുടെ ആഗ്രഹപ്രകാരമല്ലാതെ അവിടെ നിന്ന് മാറ്റിക്കളയരുത്' എന്നായിരുന്നുവത്രേ.കാരണമായി പ്രശ്നഹാരികൾ ദൈവഹിതമായി പറഞ്ഞ ഒരു വാചകം ഇതായിരുന്നു.
''കാലങ്ങളോളം അന്നവും വെള്ളവുമില്ലാതെ, തീയും വെളിച്ചവുമില്ലാതെ ഞാൻ കിടന്നപ്പോ ആ മാപ്ലപ്പുരയിലെ അടുക്കളയിൽ നിന്ന് മുനിഞ്ഞു കത്തിയ മണ്ണണ്ണ വിളക്കിന്റെ നാളമേ എനിക്ക് വെളിച്ചമായി കൂടെയുണ്ടായിരുന്നുള്ളൂ..''
എത്ര മാനവികമായ ദൈവഹിതം!
മൂന്നാം കണ്ണിൽ സംഹാരാഗ്നിയുമായി ത്രിലോകങ്ങളെയും എരിക്കാൻ പാകത്തിലിരിക്കുന്ന തേവർക്ക് ഒരു മുസ്ലിം കുടുംബത്തിന്റെ ചെറ്റപ്പുരയിലെ മണ്ണെണ്ണ വിളക്കിന്റെ നാളത്തോടുള്ള കടപ്പാട്, പ്രശ്നഹാരികൾ വിളിച്ചു പറഞ്ഞപ്പോ മറ്റൊന്നും പിന്നെ ചിന്തിക്കാനുണ്ടായിരുന്നില്ല.ആ വിഷയം അന്ന് അവിടെ തീർന്നു.
ഒരു 'മാപ്ലക്കുടി 'യിലെ മണ്ണെണ്ണവിളക്കിന്റെ നാളത്തിൽ തെളിയുന്ന തേവർ!
എന്തൊരു സുന്ദര സങ്കൽപ്പമാണത്!
ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന ഒരു കാലത്ത് ആ സങ്കൽപ്പത്തിന് പത്തരമാറ്റ് തിളക്കമുണ്ട്.
ആ പ്രശ്നഹാരികൾ, ആളിക്കത്തുമായിരുന്ന ഒരു വലിയ പ്രശ്നത്തെ എത്ര നിസ്സാരമായാണ് കെടുത്തിക്കളഞ്ഞത്!വിശ്വാസം മനുഷ്യരെ തമ്മിലടിപ്പിക്കാനല്ല എന്ന ബോധ്യമുള്ള മനുഷ്യരെല്ലാം അങ്ങനെത്തന്നെയായിരിക്കും. അവർ സ്വന്തം ഹിതങ്ങളെ ദൈവത്തിന്റെ നാവിൽ തിരുകില്ല.
ഇങ്ങനെയൊക്കെയുള്ള പാരമ്പര്യമുള്ള മണ്ണാണ് നമ്മുടേത്.ആരൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാലും അതിനെ തടയിടാൻ ദേവഹിതങ്ങൾ വരെ മനുഷ്യഹിതങ്ങളായി പരിണമിച്ച മണ്ണാണിത്..
ദൈവത്തിന്റെ പ്രതിപുരുഷന്മാരും പ്രശ്നഹാരികളും വിചാരിച്ചാൽ വർഗീയതയുടെ തിരി ആളിക്കത്തിക്കാനും കെടുത്താനും സാധിക്കുമെന്നതിന് ഉദാഹരണങ്ങൾ ഇനിയും നിരവധിയുണ്ട്.. മനുഷ്യഹിതങ്ങൾ ദൈവഹിതങ്ങളായി അവതരിപ്പിച്ചു കൊണ്ട് വിഷം തുപ്പുന്ന മനുഷ്യരുടെ ചില വാക്കുകൾക്ക് വലിയ വില കൊടുക്കുന്ന സാധുമനുഷ്യർ ഇന്നാട്ടിലുണ്ട്.അത്തരം മനുഷ്യരുടെ ഭക്തിയും വിശ്വാസവും ചൂഷണം ചെയ്തു കൊണ്ട് ജീവിക്കുന്ന ആളുകളെ നിലയ്ക്കു നിർത്തേണ്ടത് ഒരു പരിഷ്കൃതസമൂഹത്തിന് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും.
(നേരത്തെ എഴുതിയതാണ്. സമകാലീന സന്ദർഭങ്ങളിൽ അതിന് വലിയ പ്രസക്തിയുണ്ടെന്ന ബോധ്യത്തിൽ ആവർത്തിക്കുകയാണ്.പണ്ട് വിജു മാഷ് കോളേജിൽ വന്ന് ഒരു പരിപാടിയിൽ പങ്കെടുക്കവേ പരാമർശിച്ച ഒരു സംഭവമാണ്.)
Stories you may Like
- ഇടിച്ച കാറിനു മുകളിലേക്കു തെറിച്ചുവീണ യുവാവുമായി യാത്ര, കാർ ഡ്രൈവർ അറസ്റ്റിൽ
- രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പരസ്യപ്രതികരണം വേണ്ട
- ഉത്തർപ്രദേശിൽ വീട്ടിനുള്ളിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ച നിലയിൽ
- രണ്ടാം ഹാപ്പിനെസ് ഫെസ്റ്റിവലിന് ഒരുങ്ങി തളിപ്പറമ്പ്
- മാലദ്വീപ് സർക്കാരിനെതിരെ ദ്വീപിലെ വ്യാപാര സമൂഹവും കലിപ്പിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍