Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈരാറ്റുപേട്ടയിൽ മാത്രം ഏറ്റവും സൗന്ദര്യമുള്ള 47 പെൺകുട്ടികളെയാണ് നഷ്ടപ്പെട്ടത്; അതിൽ 35 ക്രിസ്ത്യനും, നായർ ഈഴവ പെൺകുട്ടികളും ഉണ്ട്; ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല... പോയാൽ പിന്നെ കിട്ടുന്നില്ല; ഇതിന് പിന്നിൽ മുസ്ലിം സമുദായമല്ല, മുസ്ലീമിലെ ചില തീവ്രവാദികളാണ്; ലൗ ജിഹാദ് ആവർത്തിച്ച് പിസി ജോർജ്

ഈരാറ്റുപേട്ടയിൽ മാത്രം ഏറ്റവും സൗന്ദര്യമുള്ള 47 പെൺകുട്ടികളെയാണ് നഷ്ടപ്പെട്ടത്; അതിൽ 35 ക്രിസ്ത്യനും, നായർ ഈഴവ പെൺകുട്ടികളും ഉണ്ട്; ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല... പോയാൽ പിന്നെ കിട്ടുന്നില്ല; ഇതിന് പിന്നിൽ മുസ്ലിം സമുദായമല്ല, മുസ്ലീമിലെ ചില തീവ്രവാദികളാണ്; ലൗ ജിഹാദ് ആവർത്തിച്ച് പിസി ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ദേശീയ തലത്തിൽ വിവാദമായ ലൗ ജിഹാദ് വിവാദം ആവർത്തിച്ചു പി സി ജോർജ്ജ്. പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏർപ്പാടാണ് ലൗജിഹാദെന്നും ഈരാറ്റുപേട്ടയിൽ മാത്രം 47 പെൺകുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിസി ജോർജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പിസി ജോർജിന്റെ പ്രതികരണം. അതേസമയം സുപ്രീംകോടതിക്ക് മുന്നിൽ ലൗജിഹാദ് ഇല്ലെന്നും ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളതുകൊണ്ടാണ് പറയുന്നതെന്നും പിസി ജോർജ് വ്യക്തമാക്കി.

'സഖാവ് വി എസ് അച്യൂതാനന്ദൻ വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നിൽ മുസ്ലിം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര് ചെയ്യുന്ന മര്യാദകേടാണ്. ഇവർ എന്ത് വൃത്തികേടിനും കൂട്ട് നിൽക്കും. ഈരാറ്റുപേട്ടയിൽ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ 12 പേരും മുസ്ലിം പെൺകുട്ടികളാണ്. 35 ക്രിസ്ത്യനും. നായർ ഈഴവ പെൺകുട്ടികളും ക്രിസത്്യൻ പെൺകുട്ടികളും പെടും. അതിൽ ഏറ്റവും സൗന്ദര്യം ഉള്ള പെൺകുഞ്ഞുങ്ങൾ. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാൽ പിന്നെ കിട്ടുന്നില്ല.

ഒരാഴ്ച് മുമ്പ് ഒരാൾ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്പ് പ്രാർത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെൺകുട്ടി മോട്ടോർ സൈക്കിളിൽ പോയത്. പിറ്റേന്ന് ഞങ്ങൾ വിവാഹിതരായി എന്നും പറഞ്ഞ് തലയിൽ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്നം. പറഞ്ഞുകഴിയുമ്പോൾ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ അവർ സഹിക്കട്ടെ.' പിസി ജോർജ് പറഞ്ഞു.

സുപ്രീംകോടതിക്ക് മുന്നിൽ ലൗജിഹാദ് ഇല്ലെന്നും പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏർപ്പാടാണ് ലൗജിഹാദെന്നും പിസി ജോർജ് കൂട്ടിചേർത്തു. ലൗ ജിഹാദ് ഉണ്ടെന്നും പിസി ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന പിസി ജോർജിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

'തൊടുപുഴയിൽ എച്ച്.ആർ.ഡി.എസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം.'സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാൻ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റ മാർഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത്, പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോർജ് പറഞ്ഞാൽ വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം ഞാൻ അങ്ങ് നേരിട്ടോളാം.

നമ്മുടേത് മതേതാര, ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തിൽ കൂടുതലുമാണ്'. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു.

പി സി ജോർജ്ജിന്റെ പരാമർശത്തിനെതിരെ സീറോ മലബാർ സഭ നേരത്തെ രംഗത്തുവന്നിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് ഗുരുതര സാഹചര്യമാണെന്ന് പി.സി.ജോർജിനെ പേരെടുത്ത് പറയാതെ സത്യദീപം കുറ്റപ്പെടുത്തിയിരുന്നു. 'മതേതരത്വത്തെ ഇനി മുതൽ പിന്തുണയ്ക്കേണ്ടതില്ലെന്ന മട്ടിൽ ചില തീവ്ര ചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലും ചിലയിടങ്ങളിലെങ്കിലും സംഘാതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നത് മാറിയ കാലത്തിന്റെ മറ്റൊരു കോലം.

ഏറ്റവും ഒടുവിൽ 2030-ൽ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടൻ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു.' മുഖപ്രസംഗത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP