ഡോക്ടർ എന്ന നിലയിൽ തടയേണ്ടിയിരുന്ന പ്രിൻസിപ്പൽ അത് തടഞ്ഞില്ല; സല്യൂട്ട് അടിച്ച് മുഖ്യമന്ത്രിയേയും ഭാര്യയേയും യാത്രയാക്കിയ പൊലീസുകാരനും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; പിണറായിക്കും കമലയ്ക്കുമൊപ്പം ഡോക്ടർക്കും ഐപിഎസുകാരനും എതിരേയും കേസ് വേണം; പരാതിയുമായി യൂത്ത് കോൺഗ്രസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേർന്ന് നടത്തി കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനും മുഖ്യമന്ത്രിയെ സല്യൂട്ട് അടിച്ചു പറഞ്ഞു വിട്ട ഐപിഎസ് ഉദ്യോഗസ്ഥനുമെതിരെ കേസെടുക്കണമെന്ന് ആവശ്യം. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.
കേരളത്തിന് മുഴുവൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാതൃകയാകേണ്ട മുഖ്യമന്ത്രിയാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. ഇതിൽ പ്രധാനം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ്. കോവിഡ് ബാധിതയെ യാതൊരു മുന്നൊരുക്കങ്ങളും , സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുകയും അതിന് സല്യൂട്ട് അടിച്ച് ആതിഥ്യം അരുളുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങൾ ഇപ്പോൾ മാധ്യമങ്ങളിൽ കാണാവുന്നതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ ഇതിനെ തടയേണ്ടിയിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അത് തടഞ്ഞില്ല എന്ന് മാത്രമല്ല ഈ നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്തു-പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ ഈ വസ്തുത മനസിലാക്കിയാണോ യാത്ര ചെയ്തത് എന്നത് സംശയകരമാണ് അതോ അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നതും സംശയകരമാണ്. കോവിഡ് രോഗം പരത്താൻ വേണ്ടി ശ്രമിച്ച ഇവർക്ക് എതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 , 270 വകുപ്പുകൾ ചേർത്ത് കേസ് എടുക്കേണ്ടതാണ്. പൊലീസ് ഉദ്യോഗസ്ഥനും , മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും എതിരെ നടപടിയെടുക്കണം. ആയതിലേക്ക് അങ്ങയുടെ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് പരാതി.
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവർ പിപിഇ കിറ്റ് ധരിക്കാതെ മാസ്ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ ഒട്ടേറെപ്പേർ ആശുപത്രിയിലെത്തുകയും ചെയ്തു. ഇത് തീർത്തും കോവിഡ് പ്രോട്ടോകോൾ ലംഘനമാണ്. ചാനൽ ക്യാമറകളെ വിളിച്ചു വരുത്തിയായിരുന്നു മടക്കം. അമ്പതോളം പേർ അവിടെ ഉണ്ടായിരുന്നു. സാമൂഹിക അകലം ഇവിടെ പാലിക്കപ്പെട്ടില്ല. ഈ ആൾക്കൂട്ടത്തിലേക്ക് കോവിഡ് പോസ്റ്റീവായ പിണറായിയുടെ ഭാര്യ വന്നത് മെഡിക്കൽ കോളേജ് അധികാരികളുടെ മുമ്പിലൂടെയാണ്. ജില്ലയിലെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്നു.
ഈ രണ്ടു പേർക്കും പിണറായിയുടെ ഭാര്യ കമല കോവിഡ് പോസ്റ്റീവാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പിപിഇ കിറ്റ് പോലും ധരിക്കാതെ വന്ന അവരെ തടയേണ്ട ബാധ്യതയും പൊലീസിനുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള ഉത്തരവാദിത്തം. റോഡിലൂടെ മാക്സ് താഴ്ത്തി വച്ച് പോകുന്നവർക്ക് പൊലീസ് പിഴ ഈടാക്കാറുണ്ട്. മാസ്ക് താഴ്ത്തി സംസാരിച്ചാൽ പോലും പിഴ വരും. എന്നാൽ പരസ്യമായ പ്രോട്ടോകോൾ ലംഘനം മുഖ്യമന്ത്രിയുടെ ഭാര്യ നടത്തിയിട്ടും അതിനെ ഉത്തരവാദിത്തപ്പെട്ടവർ ആരും തടഞ്ഞില്ല. മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലെ യാത്രയും പ്രോട്ടോകോൾ ലംഘനമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും എതിരേ മാത്രമല്ല ഉദ്യോഗസ്ഥർക്കെതിരേയും കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം.
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീട്ടിൽ ചികിൽസിക്കാൻ കഴിയും. അതിന് പോലും ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ സാധാരണക്കാർക്ക് ആംബുലൻസ് സൗകര്യം നൽകും. മുഖ്യമന്ത്രിയുടെ ഭാര്യയയേും മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ വേണമായിരുന്നു പറഞ്ഞു വിടേണ്ടത്. അതും ആരും ശ്രദ്ധിച്ചില്ല. കോവിഡ് വ്യാപനത്തിൽ ഗുരുതരമായ പിഴവാണ് മെഡിക്കൽ കോളേജിലെ ഉന്നതരും പൊലീസും കാട്ടിയത്. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നു ഭാര്യയും കൂടെ വരട്ടേ എന്നത്. അതിനെ ആർക്കെങ്കിലും എതിർക്കാനാകുമോ എന്ന ചോദ്യം മെഡിക്കൽ കോളേജ് ജീവനക്കാരും പറയുന്നു.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് നൽകിയ പരാതിയുടെ പൂർണ്ണ രൂപം
സർ ,
ബഹു. മുഖ്യമന്ത്രിയുടെ ഗുരുതരമായ ഒരു ചട്ടലംഘനവും , പ്രവർത്തിയും ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടിയാണ് ഈ പരാതി.
ബഹു. മുഖ്യമന്ത്രി കോവിഡ് ബാധിതനാണ് എന്ന് അദ്ദേഹം പറയുന്നത് ഏപ്രിൽ മാസം എട്ടാം തീയതിയാണ്. പക്ഷെ അദ്ദേഹം നാലാം തീയതി തന്നെ കോവിഡ് ബാധിതനാണ് എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ വ്യക്തമാക്കുന്നത്. പക്ഷെ അതിലെ ചട്ടലംഘനങ്ങൾക്ക് അപ്പുറം മുഖ്യമന്ത്രിയുടെ ഭാര്യയുടെ രോഗവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഗുരുതരമായ ചട്ടലംഘനമാണ് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത്.
ബഹു മുഖ്യമന്ത്രിയുടെ ഭാര്യ ശ്രീമതി കമല വിജയൻ ഇപ്പോഴും കോവിഡ് രോഗ ബാധിതയാണ് എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഔദ്യോഗികമായ വിവരങ്ങളിൽ നിന്നും മനസിലാക്കുന്നത്. പക്ഷെ ബഹു. മുഖ്യമന്ത്രി 14/03/21ൽ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടപ്പോൾ അദ്ദേഹത്തിന്റെ കൂടെ പത്നിയായ ശ്രീമതി കമല വിജയനും ഉണ്ടായിരുന്നു. കോവിഡ് ബാധിതയായ അവർ യാതൊരു വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് യാത്ര ചെയതത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എങ്ങനെ ആണ് കോവിഡ് ബാധിതയായ ഒരാളുടെ കൂടെ അങ്ങനെ യാത്ര ചെയ്യാൻ സാധിക്കുക ?
കേരളത്തിന് മുഴുവൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാതൃകയാകേണ്ട മുഖ്യമന്ത്രിയാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. ഇതിൽ പ്രധാനം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ്. കോവിഡ് ബാധിതയെ യാതൊരു മുന്നൊരുക്കങ്ങളും , സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുകയും അതിന് സല്യൂട്ട് അടിച്ച് ആതിഥ്യം അരുളുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങൾ ഇപ്പോൾ മാധ്യമങ്ങളിൽ കാണാവുന്നതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ ഇതിനെ തടയേണ്ടിയിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അത് തടഞ്ഞില്ല എന്ന് മാത്രമല്ല ഈ നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്തു.
ബഹു.മുഖ്യമന്ത്രിയുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ ഈ വസ്തുത മനസിലാക്കിയാണോ യാത്ര ചെയ്തത് എന്നത് സംശയകരമാണ് അതോ അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നതും സംശയകരമാണ്.
കോവിഡ് രോഗം പരത്താൻ വേണ്ടി ശ്രമിച്ച ഇവർക്ക് എതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 , 270 വകുപ്പുകൾ ചേർത്ത് കേസ് എടുക്കേണ്ടതാണ്. പൊലീസ് ഉദ്യോഗസ്ഥനും , മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും എതിരെ നടപടിയെടുക്കണം. ആയതിലേക്ക് അങ്ങയുടെ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്