Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കയറ്റുമതി രേഖ തിരുത്തിയത് ഓർത്തോ ഹെർബിൽ മലേഷ്യയിൽ അംഗീകാരമില്ലാത്ത ചേരുവ ഉള്ളതിനാൽ; ഒർജിനൽ സർട്ടിഫിക്കറ്റും വ്യാജനും പരിശോധിച്ച് തുടർ നടപടിയെന്ന് കാട്ടാക്കട പൊലീസ്; രേഖയ്ക്കായി ഡ്രഗ്സ് കണ്ട്രോൾ ബോർഡിന് അപേക്ഷ നൽകി; പങ്കജകസ്തൂരിയും ഡോ ഹരീന്ദ്രൻനായരും നേരിടുന്നത് വൻ പ്രതിസന്ധി

കയറ്റുമതി രേഖ തിരുത്തിയത് ഓർത്തോ ഹെർബിൽ മലേഷ്യയിൽ അംഗീകാരമില്ലാത്ത ചേരുവ ഉള്ളതിനാൽ; ഒർജിനൽ സർട്ടിഫിക്കറ്റും വ്യാജനും പരിശോധിച്ച് തുടർ നടപടിയെന്ന് കാട്ടാക്കട പൊലീസ്; രേഖയ്ക്കായി ഡ്രഗ്സ് കണ്ട്രോൾ ബോർഡിന് അപേക്ഷ നൽകി; പങ്കജകസ്തൂരിയും ഡോ ഹരീന്ദ്രൻനായരും നേരിടുന്നത് വൻ പ്രതിസന്ധി

ആർ പീയൂഷ്

തിരുവനന്തപുരം: മലേഷ്യയിൽ അംഗീകാരമില്ലാത്ത ചേരുവകൾ ഉൾപ്പെട്ടതിനാലാണ് ഓർത്തോ ഹെർബിന് ആയുർവേദ ഡ്രഗ്‌സ് കൺട്രോളർ നൽകിയ ഫ്രീ സെയിൽ സർട്ടിഫിക്കറ്റിൽ പങ്കജകസ്തൂരി എം.ഡി ഡോ.ഹരീന്ദ്രൻ നായർ തിരുത്തൽ വരുത്തിയതെന്ന് സൂചനകൾ പുറത്ത്. വ്യാജ രേഖ ഉണ്ടാക്കിയതിൽ കേസ് എടുത്തിട്ടും ഹരീന്ദ്രൻ നായരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.

ആയൂർവേദ ഡ്രഗ്സ് കൺട്രോളർ നൽകിയ സർട്ടിഫിക്കറ്റിൽ ഓർത്തോ ഹെർബിൽ അടങ്ങിയിരിക്കുന്ന ചേരുവകകളുടെ വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരു ചേരുവ മലേഷ്യയിൽ അനുവദനീയമല്ല. അതിനാൽ ഇതിൽ തിരുത്തൽ വരുത്തിയാണ് കൃത്രിമം കാട്ടി കയറ്റുമതി ചെയ്തത്. അവിടെ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ സംശയം തോന്നി കേരളാ ആയൂർവ്വേദ ഡ്രഗ്സ് കണ്ട്രോൾ ഡിപ്പാർട്ട്മെന്റിനെ ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് കൃത്രിമം കാട്ടിയതായി കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളർ ജയാ.വി.ദേവ് മറുനാടനോട് പറഞ്ഞു. സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയതിനാൽ ഡിപ്പാർട്ട്മെന്റിന് നടപടി എടുക്കാൻ കഴിയില്ല. അതിനാലാണ് പൊലീസിൽ പരാതി നൽകിയത്. തമ്പാനൂർ പൊലീസ് മൊഴിയെടുത്ത ശേഷം കാട്ടാക്കട പൊലീസിന് കൈമാറിയിരിക്കുകയാണ്. കാട്ടാക്കട പൊലീസ് വീണ്ടും മൊഴിയെടുക്കാൻ വരുമെന്നാണ് അറിയിച്ചതെന്നും ജയാ.വി.ദേവ് പറഞ്ഞു.

അതേസമയം വ്യാജ രേഖാ കേസായതിനാൽ ഒർജിനൽ സർട്ടിഫിക്കറ്റും വ്യാജ സർട്ടിഫിക്കറ്റും തമ്മിൽ പരിശോധിക്കുകയും തമ്മിൽ വ്യതാസമുണ്ടെന്ന് കണ്ടെത്തിയെങ്കിൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്ന് കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫീസർ മറുനാടനോട് പ്രതികരിച്ചു. രേഖകൾ കിട്ടാനായി ഡ്രഗ്സ് കണ്ട്രോൾ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ട്. രേഖകൾ ലഭിച്ച ശേഷം പങ്കജകസ്തൂരിയുടെ നടത്തിപ്പുകാരെ വിളിച്ചു വരുത്തി മൊഴിയെടുക്കു. പിന്നീടാകും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

മുട്ടുവേദനയും സന്ധിവേദനയും ഞൊടി ഇടയിൽ മാറുമെന്ന് പങ്കജ കസ്തൂരി ഉറപ്പു നൽകുന്ന ഓർത്തോ ഹെർബ് എന്ന ഉൽപ്പന്നംആയുർവേദ ഡ്രഗ്‌സ് കൺട്രോളർ നൽകിയഫ്രീ സെയിൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി മലേഷ്യയിലേക്ക് കയറ്റി അയച്ചതിനാണ് പങ്കജകസ്തൂരിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. അതിഗൗരവമുള്ള കേസാണ് ഇത്. വ്യാജ നിർമ്മാണം നടത്തി ആയത് അസൽ ആയി സത്യവിരുദ്ധമായി ഉപയോഗിച്ച് ചതിക്കണമെന്ന ഉദ്ദേശത്തിൽ ചെയ്തതാണ് കുറ്റകൃത്യം എന്ന് എഫ്.ഐ.ഐർ പറയുന്നു.

പങ്കജകസ്തൂരി ഹെർബൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഒന്നാം പ്രതി. ഡോ ഹരീന്ദ്രൻ നായരാണ് രണ്ടാം പ്രതി. അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ജയാ വി ദേവാണ് പരാതിക്കാരി. ഗുരതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. ഓർത്തോ ഹെർബ് ഓയിൽ എന്ന ഉൽപ്പനത്തിന്റെ ഫ്രീസെയിൽ സെർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയും ആയത് പ്രകാരം രേഖകൾ പരിശോധിച്ച് 2020 ഓഗസ്റ്റ് 11ന് സർട്ടിഫിക്കറ്റ് അനുവദിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. ഈ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ വരുത്തി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് ആരോപണം. വ്യാജ മുദ്രയും വ്യാജ ഒപ്പും ഇട്ട് അതിനെ അസലാക്കി മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി.

കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ 709-ാം നമ്പറായാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐപിസിയിലെ 465, 468, 471 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ ഐപിസി 468 എന്ന വകുപ്പ് ജാമ്യമില്ലാ കുറ്റമാണ്. ഏഴ് കൊല്ലം വരെ തടവ് ശിക്ഷയും ലഭിക്കാം. പങ്കജകസ്തൂരിയുടെ വിജയരഹസ്യങ്ങളിൽ പ്രധാനം ഗുണമേന്മയാണ്. മറ്റൊന്ന് വിശ്വാസവും. കുറെക്കാലം കുറെപ്പേരെ പറ്റിക്കാം, പക്ഷേ, എല്ലാകാലവും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല-ഇതാണ് സ്ഥാപനത്തിന്റെ എല്ലാമെല്ലാായ ഹരീന്ദ്രൻനായർ എപ്പോഴും പറയുന്നത്.

എന്നാൽ പങ്കജകസ്തൂരിയുടേയും ഹരീന്ദ്രൻ നായരുടേയും പേരിനും സൽകീർത്തിക്കും ചോദ്യ ചിഹ്നമായി മാറുകയാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ 709-ാം നമ്പർ എഫ്.ഐ.ആർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP