കാണാതിരിക്കാനാകുമോ സഞ്ജുവിന്റെ പ്രതിഭ; ക്രിക്കറ്റ് പിച്ചിലെത്തിയത് മൂന്നാം വയസിൽ; ദ്രാവിഡിന്റെ നിർദ്ദേശങ്ങൾ കരുത്തായി: ഇന്ത്യൻ ടീമിന്റെ പടിവാതിലിൽ എത്തിയ മലയാളി താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
ആവണി ഗോപാൽ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തൊട്ടടുത്താണ് തിരുവനന്തപുരത്തുകാരൻ സഞ്ജു വി സാംസൺ. ടിനു യോഹന്നാനും ശ്രീശാന്തും അണിഞ്ഞ രാജ്യത്തിന്റെ നീലക്കുപ്പായം വീണ്ടും കേരളത്തിലെത്തിക്കാൻ കരുത്തുള്ള പ്രതിഭ. സിംബാബ് വെ പര്യടനത്തിനുള്ള ടീമിൽ അമ്പാടി റായിഡുവിന് പകരക്കാരനായി ഈ മലയാളി എത്തുന്നത് കഠിനാധ്വാനത്തിന്റെ വഴിയിലൂടെയാണ്. കുടുംബം തന്നെയായിരുന്നു സഞ്ജുവിന് ക്രിക്കറ്റ് വഴിയിൽ താങ്ങും തണലുമായത്. കാല് നിലത്തുറച്ചപ്പോൾ ക്രിക്കറ്റ് ബാറ്റ് എടുത്ത സഞ്ജു ഇന്ത്യൻ ടിനായി വമ്പൻ സ്കോറുകളുയർത്തുന്നത് കാണാൻ കൊതിക്കുകയാണ് മലയാളികൾ.
സഞ്ജുവിനും സാലിക്കും വേണ്ടി അച്ഛൻ പണ്ടൊരു ക്രിക്കറ്റ് പിച്ചുണ്ടാക്കി. ഡൽഹിയിലെ കിംങ്കി ലൈനിലെ പൊലീസ് ക്വാർട്ടേഴ്സിന് താഴെ വലിയൊരാൽ മരത്തിന് കീഴിൽ മണലും സിമന്റും മിക്സ് ചെയ്തുണ്ടാക്കിയ നാടൻ പിച്ചിൽ നാലുവയസ്സുകാരൻ സാലിയും മൂന്ന് വയസ്സുള്ള സഞ്ജുവും ബാറ്റു പിടിച്ചു തുടങ്ങി. കളിക്കാൻ ക്വാർട്ടേഴ്സിലെ കുട്ടികളും. പ്രോൽസാഹനമായി അച്ഛൻ എപ്പോഴും പിച്ചിന് പുറത്തുണ്ടായിരുന്നു.
വീറും വാശിയും നിറഞ്ഞ കുട്ടിക്കൂട്ടത്തിന്റെ കളിയിൽ പലപ്പോഴും സഞ്ജു ഔട്ടാകാറേ ഇല്ല. അപ്പോൾ അച്ഛൻ ഒരു പ്രഖ്യാപനം നടത്തും. സഞ്ജുവിനെ ഔട്ടാക്കുന്നവർക്ക് ഉഗ്രൻ സമ്മാനം. സഞ്ജുവിനെ ഔട്ടാക്കാൻ വേണ്ടി ആഞ്ഞു പരിശ്രമിക്കാൻ കുട്ടികളേറുമ്പോൾ കൊച്ചു സഞ്ജുവിനും വാശി കൂടും. ഔട്ടാകാതെ കളി തീരും വരെ സഞ്ജു ക്രീസിൽ നിൽക്കും. ഇതു തന്നെയാണ് ഇപ്പോഴും ക്രിസിലെത്തിയാൽ സഞ്ജുവിന്റെ മനസ്സിൽ നിറയുക.
ഡൽഹിക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച അച്ഛൻ സാസൺ വിശ്വനാഥിന് ഫുട്ബോളായിരുന്നു പ്രാണ വായു. 'കല്ല്യാണം കഴിഞ്ഞ് പതിമൂന്നാമത്തെ ദിവസം സാംസണും ഭാര്യ ലിജിയും ഡൽഹിയിലേക്ക് പോയി. ഡൽഹി പൊലീസിൽ കോൺസ്റ്റബിളായിരുന്നു സഞ്ജുവിന്റെ അച്ഛൻ. വീടിന് തൊട്ടടുത്ത ഗ്രൗണ്ടിൽ എപ്പോഴും ഫുട്ബോൾ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന അച്ഛൻ. കുട്ടികൾ അങ്ങനെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ'-ഇതു തന്നെയാണ് സഞ്ജുവിനേയും ഗ്രൗണ്ടിലേക്ക് അടുപ്പിച്ചത്.
എന്നും രാവിലേയും വൈകുന്നേരവും അച്ഛനൊപ്പം പ്രാക്ടീസിന് സഞ്ജുവും ചേട്ടൻ സാലിയും പോകും. അച്ഛൻ ഫുട്ബോളാണ് തട്ടുന്നതെങ്കിൽ കുട്ടികൾക്ക് കുഞ്ഞു ബാറ്റും ബോളുമാണ് കൂട്ട്. അതു വച്ച് അവർ അവർക്കറിയാവുന്നത് പോലെ ക്രിക്കറ്റ് കളി തുടങ്ങി. അദ്ദേഹം പ്രാക്ടീസിന് പോകുന്ന ഗ്രൗണ്ടിൽ ചിലപ്പോൾ ഡൽഹി പൊലീസിന്റെ ക്രിക്കറ്റ് ടീമും കളിക്കാനെത്തും. സാലിയും സഞ്ജുവും അവർക്കൊപ്പം കൂടും. അവരുടെ താൽപ്പര്യം ക്രിക്കറ്റാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞു.
പുറത്തെ കളി കഴിഞ്ഞ് വീടിനകത്ത് കയറിയാലും കളി നിർത്തില്ല. ഡൽഹിയിലെ വീട്ടുപകരണങ്ങൾ അധികവും മടക്കി വെക്കാവുന്നവയുമായിരുന്നു. കുട്ടികൾക്ക് വീട്ടനകത്തു നിന്ന് ക്രിക്കറ്റ് കളിക്കാനുള്ള സൗകര്യത്തിന് വേണ്ടി അച്ഛൻ ചെയ്തതാണ് അത്. വീട്ടിനകത്തുള്ള സ്ഥലത്തും അതുകൊണ്ട് അവർ ക്രിക്കറ്റ് കളിച്ചു. പുറത്ത് നല്ല മഴയായാലും അവരുടെ കളി മുടങ്ങിയില്ല. എല്ലാ പിന്തുണയുമായി അച്ഛനും അമ്മയും സാലിക്കും സഞ്ജുവിനൊമൊപ്പം നിന്നു. സച്ചിനും ഗാംഗുലിയും ദ്രാവിഡുമൊക്കെയായിരുന്നു അവരുടെ ആരാധ്യർ.
ഡൽഹിയിൽ റോസറി സെക്കന്ററീ സ്കൂളിൽ സ്കൂളിൽ പഠിക്കുമ്പോഴാണ് രണ്ട് പേർക്കും സായിയിൽ പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടുന്നത്. രാവിലെ മുതൽ ഉച്ചവരെയാണ് സ്കൂളിലെ ക്ലാസ്. അതുകഴിഞ്ഞ് സായിയുടെ കോച്ചിങ്ങ്. സ്കൂൾ ബസ് കാത്ത് നിന്നാൽ അവർക്ക് സമയത്തിന് എത്താൻ കഴിയില്ല. അതുകൊണ്ട് രണ്ട് സൈക്കിൾ മേടിച്ചുകൊടുത്തു. സാലിയും സഞ്ജുവും സൈക്കിളിലായി സ്കൂളിലേക്കുള്ള വരവും പോക്കും. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കളിക്കളത്തിലേക്ക് പോവും. ബസ് കയറി വേണം പ്രാക്ടീസിനു പോവാൻ. തിരിച്ചെത്തുമ്പോൾ രാത്രി 7.00 മണിയാകും കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. രാവിലെ ഏഴുന്നേറ്റാണ് പഠനം.
സഞ്ജു നന്നായി പഠിക്കുമായിരുന്നു. അതു കൊണ്ട് കളിക്കുന്നതുകൊണ്ട് സ്കൂളിലാർക്കും പരാതിയുണ്ടായിരുന്നില്ല. പുറത്തു മാച്ചിന് പോകേണ്ടിവരുമ്പോൾ പ്രിൻസിപ്പൽ അച്ഛനോട് അനുവാദം ചോദിക്കും. കളിക്കുക എന്ന ചിന്ത തന്നെയാണ് അവന്റെ മനസ്സിലെപ്പോഴും. വീട്ടിലുണ്ടെങ്കിൽ, പ്രാക്ടീസ് ഇല്ലെങ്കിൽ അവനിഷ്ടം കിടന്നുറങ്ങാനാണ്. രാവിലെ 10 മണിയ്ക്കേ എണീക്കൂ. പക്ഷേ, എത്ര രാവിലെ പ്രാക്ടീസുണ്ടെങ്കിലും അവർ കൃത്യസമയത്ത് ഗ്രൗണ്ടിൽ ഹാജരാകും. കപ്പയും മീനുമാണ് ഏറ്റവും ഇഷ്ടം.
അച്ഛൻ വിആർഎസ് എടുത്തപ്പോഴാണ് സഞ്ജുവും സാലിയും തിരുവനന്തപുരത്തേയ്ക്ക് വന്നത്. കേരളത്തിന് വേണ്ടി മക്കളെ കളിപ്പിക്കുകയെന്ന സാംസണിന്റെ ആഗ്രഹമായിരുന്നു അതിന് പിന്നിൽ. തിരുവനന്തപുരത്ത സെന്റ് ജോസഫ് സ്കൂളിൽ സഞ്ജു ഏഴിലും സാലിയും എട്ടിലും ചേർന്നു. എന്നാൽ ഇവിടെ പ്രതീക്ഷിച്ച പോലെ കോച്ചിങ്ങിനു സൗകര്യമില്ലല്ലോ എന്ന കാര്യം അപ്പോഴാണ് ഈ കുടുംബം തിരിച്ചറിഞ്ഞത്. എന്നാൽ പിന്നെ ഡൽഹിയിലേക്ക് തിരിച്ചു പോവാം എന്നായി തീരുമാനം. അങ്ങനെ, ടിക്കറ്റെടുക്കാൻ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ വച്ച് കണ്ട സാംസണിന്റെ ഒരു സുഹൃത്ത് കഥയാകെ മാറ്റി.
അണ്ടർ 13 ജില്ലാ ടീമിന്റെ സെലക്ഷന്റെ കാര്യം അയാളാണ് സാംസണോട് പറഞ്ഞത്. എന്നാലും ഡൽഹിക്ക് ടിക്കറ്റെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്രൗണ്ടിലായിരുന്നു ട്രയൽസ്. അവിടെ പോയി നോക്കിയ ശേഷം യാത്രയിൽ തീരുമാനമെടുക്കാമെന്നും തീരുമാനിച്ചു. കളിക്കാനുള്ള സാമഗ്രികളുമായി അച്ഛനും മക്കളും ഗ്രൗണ്ടിലേക്ക് പോയി. കോച്ച് ബിജു ജോർജ്ജ് സാറിന് സഞ്ജുവിന്റെ പ്രകടനം ഇഷ്ടമായി. സഞ്ജു തിരുവനന്തപുരം ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. അണ്ടർ 13 ടീമിൽ കിട്ടിയ അവസരം സഞ്ജു പാഴാക്കിയില്ല. അന്ന് മുതൽ ബിജു ജോർജ്ജ് സാറാണ് ഇരുവരുടേയും പരിശീലകൻ. അതോടെ ഡൽഹിയിലേക്കുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്തു. സാലി വയനാട് ടീമിലുമെത്തി. പിന്നീട് ബിജു ജോർജ്ജിന്റെ ഉപദേശങ്ങളിൽ സഞ്ജു ബാറ്റ് വീശി.
അടിച്ച് തകർത്ത് റൺസ് നേടുന്ന ഈ മിടുക്കന്റെ ടാലന്റ് വേഗത്തിൽ ദേശീയ ശ്രദ്ധയിലെത്തി. ഇന്ത്യൻ ക്രിക്കറ്റിൽ ടി സി മാത്യുവെന്ന കേരളാ ക്രിക്കറ്റിന്റെ അമരക്കാരന് നിർണ്ണായക പ്രാധാന്യം കിട്ടിയതും ഈ കാലത്താണ്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ കൂറ്റനടികൾ കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യയിലെ ക്രിക്കറ്റ് അധികാരികൾക്ക് കഴിഞ്ഞില്ല. കിട്ടിയ അവസരങ്ങളിൽ പ്രതിഭ തെളിയുക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറായി തിളങ്ങാനുള്ള കഴിവ് സഞ്ജുവിന് തുണയാണ്. ഇതു തന്നെയാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരത്തിനും തുണയാകുന്നത്.
പതിമൂന്നാം വയസ്സിൽ സഞ്ജു ഐ.പി.എൽ ടീമായ കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന്റെ ട്രയൽസിന്റെ ട്രയിനിങ്ങിന് പോയി. രാജസ്ഥാൻ റോയൽസിന്റെ ട്രയലിന് പോയപ്പോഴാണ് ഇഷ്ടകളിക്കാരനായ ദ്രാവിഡിനെ കൊച്ചു മിടുക്കൻ കാണുന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു നടത്തിയ മികച്ച പ്രകടനങ്ങളിൽ ദ്രാവിഡിന്റെ പ്രചോദനവുമുണ്ടായിരുന്നു. കേരളത്തിന് വേണ്ടിയും ഇന്ത്യൻ അണ്ടർ 19 ടീമിനും വേണ്ടി അടിച്ചു കൂട്ടിയ ഓരോ റണ്ണും സഞ്ജുവിന് തുണയായി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമിലും 20-20 ടീമിലുമെല്ലാം സഞ്ജു ഇതിനു മുമ്പും എത്തിയിട്ടുണ്ട്.
ഇത്തവണ നീലക്കുപ്പായത്തിൽ കളിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം സിംബാബ്വെയ്ക്ക് എതിരായ ആദ്യ രണ്ട് കളിയിലും റോബിൻ ഉത്തപ്പയാണ് വിക്കറ്റിന് പിന്നിൽ നിന്നത്. ബാറ്റിങ്ങിൽ ഫോമായതുമില്ല. ഇതിനൊപ്പം ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അമ്പാട്ടി റായിഡുവിന് പകരമായാണ് എത്തുന്നത്. ഇനിയൊരു ഏകദിനം മാത്രമേ ഉള്ളൂ. ഈ സാഹചര്യത്തിൽ രാജ്സഥാൻ റോൽസിലെ സഹ താരമായ അജിങ്ക രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിലേക്ക് വിളി വരുമ്പോൾ സഞ്ജുവിന് കാര്യങ്ങൾ അനുകൂലം തന്നെയാണ്. രഹാനെയുടെ മനസ്സിലെ ഭാവി ഇന്ത്യൻ പ്രതീക്ഷയാണ് സഞ്ജു. ഈ സാഹചര്യത്തിൽ ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന മൂന്നാമനായി സഞ്ജു മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Stories you may Like
- 'സിംപിൾ ജയമൊന്നും ഹെറ്റ്മെയർ ഇഷ്ടപ്പെടുന്നില്ല', താരത്തെ പ്രകീർത്തിച്ച് സഞ്ജു
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- ഹൈദരാബാദിനെ തല്ലിച്ചതച്ച് സഞ്ജു, കോലിയെ പിന്നിലാക്കി അപൂർവനേട്ടത്തിൽ
- സഞ്ജു രണ്ടാം എം എസ് ധോണിയാണ്'; അനുഭവം പങ്കുവച്ച് രാജസ്ഥാൻ ട്രെയിനർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്