ഇടതുമുന്നണി മേധാവിത്വം പുലർത്തിയ മണ്ഡലങ്ങളിൽ പോലും മികച്ച സ്ഥാനാർത്ഥികളിലൂടെ മേൽക്കൈ നേടിയത് യുഡിഎഫ്; വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരം സ്ഥാനാർത്ഥികൾക്ക് ആയെന്ന് ഇടത് അനുഭാവികൾ; വോട്ടെടുപ്പിന് മുമ്പ് ഉയർത്തിയ തുടർഭരണമെന്ന എൽഡിഎഫ് അവകാശവാദം യാഥാർത്ഥ്യം ആയേക്കില്ലെന്ന് വിലയിരുത്തൽ
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം എന്ന നേതാക്കളുടെ അവകാശവാദം യാഥാർത്ഥ്യമായേക്കില്ലെന്ന് വിലയിരുത്തൽ. ഇടതുമുന്നണിക്ക് വ്യക്തമായ സ്വാധീനമുള്ള ചില മണ്ഡലങ്ങളിൽ പോലും യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഇത്തവണ ഉണ്ടായെന്നാണ് അതത് മണ്ഡലങ്ങളിലെ ഇടത് അനുഭാവികളിൽ നിന്നടക്കം ലഭിക്കുന്ന വിവരങ്ങൾ. ഇടത് മുന്നണി തുടർച്ചയായി ജയിക്കുന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പുറത്തുവരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ ഇടതുമുന്നണി സർക്കാരിന് തുടർഭരണം എന്നതായിരുന്നു ഏറ്റവും കൂടുതൽ ഉയർന്നുകേട്ട അവകാശവാദം. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ അതായത് അവസാന 72 മണിക്കൂറുകൾ വരെ ഈ അവകാശവാദം വളരെ ഫലപ്രദമായി ഉയർത്തുവാൻ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിന്റെ മണിക്കൂറുകളിൽ ഇതിന്റെ ഫ്ളോ നഷ്ടപ്പെടുന്നതാണ് കണ്ടത്.
വോട്ടെടുപ്പ് പൂർത്തിയായതോടെ ഭൂരിപക്ഷം ലഭിക്കുമെന്ന അവകാശവാദവുമായി ഇടത് വലത് മുന്നണികൾ രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഭരണത്തുടർച്ച എന്ന അവകാശവാദം സിപിഎം അവസാനിപ്പച്ചതാണ് പിന്നീടുകണ്ടത്. മുഖ്യമന്ത്രി ഇത്തരം ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതും കണ്ടു. ചാനൽ സർവേകളിലെ ഫലങ്ങൾ അഭിപ്രായം മാത്രമാണെന്ന് പിന്നീട് തുറന്നു പറയേണ്ടി വരുന്നിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ നടന്ന അഭിപ്രായ സർവേകൾ ഒക്കെ പെയ്ഡ് ആണ് എന്ന് ആക്ഷേപം ഉയർന്നപ്പോഴും മറുനാടൻ മലയാളി ദിവസങ്ങളോളം എടുത്ത് എല്ലാ മണ്ഡലങ്ങളിലും കൃത്യമായി നടത്തിയ സർവേയിലും ഇടതുപക്ഷത്തിന് തുടർഭരണമായിരുന്നു ഫലം. ഡേറ്റാകൾ കറക്ടടായി സൂക്ഷിച്ചുകൊണ്ടായിരുന്ന സർവേ നടത്തിയത്. 140 മണ്ഡലങ്ങലിലൂടെ പോകാൻ വലിയ ബജറ്റ് കരുതിയിരുന്നു. അത് വിനിയോഗിച്ചാണ് സർവേ നടത്തിയത്. ആരിൽ നിന്നും നയാ പൈസപോലും സ്പോൺസർഷിപ്പ് വാങ്ങാതെ നടത്തിയ സർവേയ്ക്കായി പത്ത് ടീമുകളെയാണ് നിയോഗിച്ചിരുന്നു. നാലഞ്ച് ദിവസത്തോളം മണ്ഡലങ്ങൾ സന്ദർശിച്ചാണ് സർവേ പൂർത്തിയാക്കിയത്. ഈ സർവേയിലും ഇടത് മുന്നണിക്ക് തുടർഭരണം എന്നായിരുന്നു ലഭിച്ചത്.
ഈ സർവേകളിൽ ഒക്കെ അവരെ സ്വാധീനിച്ച ഒരു പൊതുബോധമുണ്ട്. മുഖ്യമന്ത്രി അടക്കം ഉയർത്തിയ തുടർഭരണം എന്ന അവകാശവാദം, അതുപോലെ ചാനൽ സർവേകളിൽ നിന്നും കേൾക്കുന്നത്. പത്രങ്ങളിൽ വായിക്കുന്നത്. പുറത്തിറങ്ങിയാൽ ഹോൾഡിങ്ങുകളിൽ കാണുന്നത് എന്നുവേണ്ട ആകാശവാണി മുതൽ സകല മാധ്യമങ്ങളിലും ഉയർുന്നു കേൾക്കുന്നത് ഇടത് തരംഗത്തെക്കുറിച്ചായിരുന്നു. സോഷ്യൽ മീഡിയയിലും ഇതുതന്നെയായിരുന്നു അവസ്ഥ. തുടർഭരണത്തെക്കുറിച്ച് സാധാരണക്കോരോട് ചോദ്യം ഉയർന്നപ്പോൾ അവരുടെ പ്രതികരണവും വിഭിന്നമായില്ല. കാരണം അവരെ സ്വാധീനിച്ച പൊതുബോധം ഇതുതന്നെയായിരുന്നു. മറിച്ചൊരു അഭിപ്രായം അവർക്ക് തുറന്നു പറയാൻ സാധിക്കുമായിരുന്നില്ല. വലിയ സ്വാധീനമാണ് പ്രചാരണങ്ങൾ ചെലുത്തിയത്. തുടർഭരണത്തെക്കുറിച്ച് ചോദ്യം ഉയരുമ്പോൾ ഞാനായിട്ട് എങ്ങനെ മറുത്ത് പറയും എന്ന ചിന്തയോടെയാണ് ഒട്ടുമിക്കവരും പ്രതികരിച്ചിട്ടുണ്ടാകുക.
എന്നാൽ വോട്ടെടുപ്പിന് ശേഷം നടത്തിയ അന്വേഷണത്തിൽ ഇടതുപക്ഷം ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന ആറ് മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വിഭിന്നമായ അഭിപ്രായമാണ് ഉയർന്നുകേട്ടത്. ഈ മണ്ഡലങ്ങളിൽ ഒക്കെ വിവരങ്ങൾ ആരാഞ്ഞത് ഇടത് അനുഭാവികളോടായിരുന്നു. എന്നാൽ അതത് മണ്ഡലങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ഇവർ പ്രകടിപ്പിച്ചത്.
കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് ആദ്യം വിവരങ്ങൾ തേടിയത്. മണ്ഡലത്തിൽ വോട്ടുള്ള ഇടതുപക്ഷ അനുഭാവിയായ സുഹൃത്തിനെ വിളിച്ചു. ശബരിമല വിഷയത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും എൽഡിഎഫിന് തന്നെയാണ് തുടർഭരണം എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാൽ അദ്ദേഹം വോട്ട് ചെയ്ത കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ചെറിയ മുൻതൂക്കം യുഡിഎഫിനാണ് എന്ന് തുറന്നു സമ്മതിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്തിനാണ് മുൻതൂക്കം എന്ന് പറയാൻ കാരണമായി ചൂണ്ടിക്കാട്ടിത്.
തോട്ടത്തിൽ രവീന്ദ്രൻ എന്ന സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യം തന്നെയാണ്. കഴിഞ്ഞ തവണ പ്രതീപ് കുമാർ 28000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ നിന്നും അദ്ദേഹത്തെ മാറ്റിയതിന്റെ അമർഷം പൊതുവെ പ്രവർത്തകർക്ക് ഇടയിൽ ഉണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതികരണം.അഭിജിത്ത് ചെറുപ്പക്കാനാണ് എന്ന ഒരു ചായ്വ് വോട്ടർമാരിൽ പ്രകടമായി എന്നതും അദ്ദേഹം തുറന്നു സമ്മതിച്ചു. തോട്ടത്തിൽ രവീന്ദ്രൻ പോരാ എന്ന തോന്നലുണ്ട് അതിനാൽ ഇവിടെ അഭിജിത്ത് ആകും ജയിക്കുക. പക്ഷേ എൽഡിഎഫിനാകും ഭരണം എന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം മണ്ഡലത്തിൽ ആണ് അടുത്തതായി വിളിച്ചത്. എൽഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. 2011ലും 2016 ലും 14000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ജയിച്ച മണ്ഡലമാണ്. ഇത്തവണപ്രേംകുമാറാണ് സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. സരിൻ ജയിക്കാനഉള്ള സാധ്യത ഉണ്ട് എന്നായിരുന്നു ഇവിടെനിന്നും പ്രതികരിച്ച ഇടത് അനുഭാവിക്ക് പറയാനുണ്ടായിരുന്നത്. സ്ഥാനാർത്ഥി എന്ന നിലയിൽ പ്രേംകുമാറിനേക്കാൾ വോട്ടർമാർക്ക് താൽപര്യം സരിനോടാകും എന്നതാണ് കാരണമായി പറഞ്ഞ്ത്. സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തന രംഗത്ത് വന്നതാണ് ഈ മണ്ഡലത്തിൽ സരിനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.
പട്ടാമ്പിയിൽ വിളിച്ചപ്പോഴും അതേ വികാരമാണ് പ്രകടിപ്പിച്ചത്. ഇത്തവണ ഇടതു തരംഗമുണ്ടെങ്കിൽ മണ്ഡലത്തിൽ എന്താകും ഫലം എന്നതറിയാനാണ് ഇടതുപക്ഷ അനുഭാവമുള്ള ഒരു സുഹൃത്തിനോട് ചോദിച്ചത്. ജെഎൻയുവിൽ നിന്നും പഠനം പൂർത്തിയാക്കി കഴിഞ്ഞ തവണ മണ്ഡലത്തിൽ മണ്ഡലത്തിൽ ജയിച്ച മുഹമ്മദ് മുഹ്സീന് വേണ്ടത്ര ജനപിന്തുണ ആർജിക്കാൻ സാധിച്ചില്ല എന്ന പൊതുവികാരമാണ് അദ്ദേഹം പങ്കുവച്ചത്. സമസ്തയുടെ ഒരു ഉന്നത നേതാവിന്റെ ബന്ധുത്വം അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വച്ചായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥി ഇവിടെ വോട്ടു തേടിയത്. ഇക്കുറി ഭരണം ഉറപ്പാണ്. പക്ഷേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി റിയാസ് മുക്കോളി ജയിക്കും, ആളുകളെ സ്വീധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതായിരുന്നു വിലയിരുത്തൽ.
കൈപമംഗലം കാലങ്ങളായി ഇടതു മണ്ഡലമാണ്. സിപിഐയുടെ സ്ഥാനാർത്ഥി 34,000 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ഇവിടെ ജയിച്ചതാണ്. എന്നാൽ ഇത്തവണ മറിച്ചൊരു ഫലം ഉണ്ടായേക്കുമെന്ന സൂചനയാണ് ഇടത് അനുഭാവി നൽകിയത്. ഒന്നിലേറെ പേരോട് അഭിപ്രായം തേടി, ഇടത് തരംഗമാണ്,. പിണറായി ജയിച്ച് ഭരണത്തിലെത്തും എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. പക്ഷേ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയോട് ജനങ്ങൾക്ക് പൊതുവെ താൽപര്യമുണ്ട് ഒരു സഹതാപ തരംഗമുണ്ട്. അമ്മയെ അച്ഛൻ കൊലപ്പെടുത്തി അനാഥനാക്കപ്പെട്ട ബാല്യമാണ്. യുവാവാണ്. മത്സ്യത്തൊഴിലാളി ആയിരുന്നു എന്നതാണ് ഇതിന് കാരണമായി പറഞ്ഞത്.
തിരുവനന്തപുരത്ത് എൽഡിഎഫ് മേധാവിത്വം പുലർത്തുന്ന മണ്ഡലങ്ങളായ ആറ്റിങ്ങൽ, ചിറയൻകീഴ് വാമനപുരം മണ്ഡലങ്ങളുടെ കാര്യമെടുത്താലും സമാനമായ സ്ഥിതിയാണ് ഇത്തവണ കാണാൻ കഴിയുക. ഇതിൽ ആറ്റിങ്ങൽ എൽഡിഎഫ് വിജയത്തുടർച്ച നേടിയേക്കാമെങ്കിൽ വാമനപുരത്തും ചിറയിൻകീഴും വ്യത്യസ്ഥമാണ്.
ചിറയൻകീഴ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 14000, 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ്. ശശിയായികരുന്നു സ്ഥാനാർത്ഥി ഇത്തവണ യുഡിഎഫിനായി ഇവിടെ മത്സരിക്കുന്നത് അനൂപാണ്. കടം മേടിച്ച തുക വിനിയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം വരെ നടത്തിയത്. ഇത്തവണ മണ്ഡലത്തിലാകെ മികച്ച പ്രചാരണം കാഴ്ചവയ്ക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ചിറയിൻകീഴിൽ അനൂപ് ജയിക്കും എന്ന അഭിപ്രായമാണ് പൊതുവെ ഉള്ളതെന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ മണ്ഡലത്തിൽ നിന്നുള്ളവർ തുറന്നുപറയുന്നു. വാമനപുരം മണ്ഡലത്തിൽ സ്ഥിതി വിഭിന്നമല്ല. കോലിയക്കോട് കൃഷ്ണൻനായർ ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. 10 000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡി കെ മുരളി കഴിഞ്ഞ തവണ ജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ആനാട് ജയൻ എന്ന സ്ഥാനർത്ഥിയിലൂടെ ഇത്തവണ മണ്ഡലം കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
ഇടതുമുന്നണി കാലങ്ങളായി കൈവശം വച്ചിരിക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫ് ആണ് ജയിക്കുന്നതെങ്കിൽ എങ്ങനെ തുടർഭരണം ലഭിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. . യുഡിഎഫിന്റെ നിശബ്ദ വിപ്ലവത്തിന്റെ മികവ് കാണുന്നത്. പീതാംബരക്കുറുപ്പ് സജീവ് ജോസഫ് എന്നീ സ്ഥാനാർത്ഥികളടക്കം ചിലരെക്കുറിച്ച് അഭിപ്രായഭിന്നത ഉണ്ടെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക മികച്ചതാണ് എന്ന പൊതു അഭിപ്രായം കൂടി ഇതോടൊപ്പം പറയേണ്ടതുണ്ട്.
വർക്കലയിലെ ബിആർഎം ഷഫീർ നെടുമങ്ങാട് പ്രശാന്ത് എന്നിവരെപ്പോലെ ജനങ്ങൽ പിന്തുണ നൽകാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞത് നേട്ടമാകും എന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.
എ ബി വാജ്പേയ് യുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഉയർത്തിയ ഇന്ത്യ തിളങ്ങുന്നു എന്ന പ്രചരണം പോലെ പിണറായി വിജയൻ സർക്കാറിന്റെ തുടർഭരണം എന്ന അവകാശവാദം തിരിച്ചടിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഞെട്ടിക്കുന്ന സ്ഥാനാർത്ഥിത്വത്തിലൂടെ യുഡിഎഫ് അതികാരത്തിൽ വന്നാലും അതിശപ്പെടേണ്ടതില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്