രാജ്യ ഭരണത്തിൽ രാജ്ഞിക്കു വിനീത വിധേയൻ; വീട്ടിൽ കർക്കശക്കാരനായ ഭർത്താവ്; ഇന്ത്യയിലെത്തിയത് പലവട്ടം; അവസാന സന്ദർശനം അവസാനിച്ചത് വിവാദത്തിൽ
മറുനാടൻ ഡെസ്ക്
ലണ്ടൻ: ഹണിമൂൺ ആഘോഷത്തിലായിരുന്ന എലിസബത്ത്, ഫിലിപ്പ് ദമ്പതികളെ വിളിച്ചു വരുത്തിയാണ് രാജാവിന്റെ മരണത്തെ തുടർന്ന് പുതിയ രാജ്ഞിയെ വാഴിച്ചത്. യൗവ്വനാരംഭത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്ന എലിസബത്ത് രാജ്യഭാരം എന്ന കനത്ത ഉത്തരവാദിത്തം തലയിലേറ്റുമ്പോൾ വെറും 26കാരനായ നവവരൻ ഫിലിപ്പ് അവളുടെ കൈകൾ പിടിച്ചു നൽകിയത് ഒരു വാഗ്ദാനം മാത്രം, എന്നും നിന്നോടൊപ്പം ഉണ്ടാകും.
ആ വാക്ക് പാലിക്കാൻ കഴിഞ്ഞ 73 വർഷം ഫിലിപ്പ് രാജകുമാരനു കഴിഞ്ഞു. ഒടുവിൽ നൂറാം പിറന്നാൾ ആഘോഷിക്കാൻ കൃത്യം രണ്ടു മാസം ബാക്കി നിൽക്കെ അദ്ദേഹം തന്റെ പ്രിയ പത്നിയെ തനിച്ചാക്കി വിധിക്കൊപ്പം യാത്രയായി. അധികാരമേറ്റത് മുതൽ എല്ലാക്കാര്യത്തിലും റാണിയുടെ പിൻനിഴലായി നടന്ന ഫിലിപ്പ് അതിൽ ഒരിക്കലും നീരസം കാട്ടിയിരുന്നില്ലത്രേ.
എന്നാൽ വീട്ടിൽ തനി കണിശക്കാരനായ ഭർത്താവും അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്കു എതിരു പറയാത്ത ഭാര്യയുമായിരുന്നു ഇരുവരും എന്നതാണ് കൊട്ടാരം കഥകൾ എഴുതുന്നവർ ലോകത്തോട് പറയുന്നത്. അതുകൊണ്ടു തന്നെയാണ് ബ്രിട്ടന് ഇരുവരും സ്വജീവിതത്തിലൂടെ നൽകിയത് മികച്ച സന്ദേശം തന്നെ ആയിരുന്നു എന്ന് കാലം ഇപ്പോൾ കുറിപ്പെഴുതുന്നതും.
നാലുമക്കളും അവരുടെ മക്കളും പിന്നെയും കൊച്ചുമക്കളുമായി പല തലമുറകളുടെ കൈ പിടിച്ചു നടന്ന ആ ദമ്പതികളിൽ ഇനിയൊരാൾ മാത്രം ബാക്കി എന്ന ദുഃഖ സത്യത്തിനു മുന്നിൽ തലകുനിക്കുകയാണ് രാഷ്ട്രം. ബ്രിട്ടന് ഒപ്പം പല രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന രാജകൊട്ടാരത്തിന്റെ ആരാധകർക്കും ഇന്നലെ മറക്കാനാകാത്ത ദിനമായി.
ഇരുവരും ഇന്ത്യയിലെത്തിയത് പലവട്ടം
രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കാൻ പതിനായിരക്കണക്കിന് ഇന്ത്യൻ സൈനികരെ ഉപയോഗിച്ചത് വഴി ബ്രിട്ടീഷ് കിരീടത്തിലെ വജ്രം എന്നാണ് പൊതുവിൽ രാജ്ഞിയും രാജകുമാരനും കരുതിയിരുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലും ഇരുവരും പ്രത്യേക കരുതൽ എടുത്തിരുന്നു. എന്നാൽ പ്രിൻസ് ഫിലിപ്പ് കാശ്മീർ അടക്കമുള്ള കാര്യങ്ങളിൽ വ്യത്യസ്ത നിലപാട് എടുത്തപ്പോഴും അതു കൈവിട്ടു പോകാതിരിക്കാൻ രാജ്ഞി ശ്രദ്ധ കാണിച്ചു എന്നതും വസ്തുതയാണ്.
ഇന്ത്യയിലേക്കുള്ള ഇരുവരുടെയും ആദ്യയാത്ര 1961 ലാണ്. അപ്പോഴേക്കും രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 14 വർഷവും രാജ്ഞി അധികാരമേറ്റിട്ട് ഒൻപതു വർഷവും പിന്നിട്ടിരുന്നു. 20 ലക്ഷം ഇന്ത്യക്കാരെ ജയിലിൽ ഇട്ട ഭരണത്തിന്റെ അധികാരികൾ എത്തിയിട്ടും ഇന്ത്യ മഹത്തായ സ്വീകരണമാണ് ഇരുവർക്കും നൽകിയതെന്ന് അന്ന് ഷിക്കാഗോ ട്രിബ്യുൺ വാർത്തയെഴുതിയതു മാധ്യമ പഠന ക്ലാസുകളിൽ ഇന്നും പറയുന്ന കാര്യമാണ്. ആ സന്ദർശനം അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടിയതും ചരിത്രം കൃത്യമായി കുറിച്ചു വച്ചിട്ടുണ്ട്.
ആദ്യ സന്ദർശനത്തിൽ കടുവ നായാട്ടും താജ് മഹൽ സന്ദർശനവും
അന്നത്തെ സന്ദർശനത്തിൽ മുംബൈ, കൊൽക്കത്ത, മദ്രാസ്, ജയ്പ്പൂർ, ആഗ്ര എന്നീ നഗരങ്ങളാണ് ഇരുവരും പ്രധാനമായും സന്ദർശിച്ചത്. അന്നത്തെ സന്ദർശനത്തിൽ ജയ്പൂർ രാജാവ് കടുവയെ വേട്ടയാടാൻ ഫിലിപ്പ് രാജകുമാരനെ കൂടെക്കൂട്ടിയതും കൗതുകമായി മാറിയിരുന്നു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ ആഘോഷത്തിലും ഇരുവരും പ്രധാന അതിഥികൾ ആയിരുന്നു. മദ്രാസിൽ വീഥികൾ തിങ്ങിനിറഞ്ഞാണ് കാണികൾ ഇരുവരെയും സ്വീകരിക്കാൻ എത്തിയത്.
ബാംഗ്ലൂരിൽ പ്രാദേശിക അവധി പോലും അന്ന് നൽകിയിരുന്നു. കൊൽക്കത്തയും മുംബൈയും സന്ദർശിച്ച ഇരുവരും പ്രണയ സ്മാരകം എന്ന് കരുതപ്പെടുന്ന താജ് മഹൽ സന്ദർശനവും നടത്തിയിരുന്നു. ഇന്ത്യക്കാർക്ക് പോളോ കളി പരിചയപ്പെടുത്താൻ ഫിലിപ്പ് രാജകുമാരൻ തയ്യാറായതും ആ സന്ദർശനത്തിൽ തന്നെയാണ്.
രണ്ടാം സന്ദർശനം ഇന്ദിരയുടെ പ്രത്യേക താൽപര്യത്തിൽ
രണ്ടാം സന്ദർശനം ഇരുവരും നടത്തിയത് പ്രധാന മന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയുടെ പ്രത്യേക താൽപര്യം മൂലമാണ്. ഇന്ദിര മരിക്കുന്നതിന്റെ തലേ വർഷം നടന്ന സന്ദർശനം പ്രൗഢ ഗംഭീരമാക്കാൻ ഇന്ത്യൻ സർക്കാർ വലിയ ശ്രദ്ധയും നൽകിയിരുന്നു. ഇന്ദിര നേരിട്ടാണ് സന്ദർശനത്തിന്റെ മുഴുവൻ ചുമതലകളും ഏറ്റെടുത്തിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ ഫോട്ടോകളും മറ്റും പ്രായമായവരെ കാണിച്ചാണ് പഴയകാല രീതികൾ അനുകരിക്കാൻ ഇന്ദിര തിരഞ്ഞെടുത്ത മാർഗമെന്നു ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ആ സന്ദർശനത്തിൽ ബ്രിട്ടീഷ് വൈസ്രോയി താമസിച്ചിരുന്നതും പിന്നീട് രാഷ്ട്രപതി ഭവൻ ആയി മാറിയിടത്താണ് ഇരുവരും താമസിച്ചിരുന്നത്. സന്ദർശനത്തിൽ ഇന്ത്യ കാട്ടിയ പ്രൗഢി കണ്ടു ബ്രിട്ടീഷ് കൊളോണിയസത്തെ ഇന്ത്യ വിമർശിക്കുമ്പോൾ തന്നെ അതിന്റെ പളപളപ്പിൽ ഇന്ത്യ അഭിരമിക്കുന്നതിൽ ഇഷ്ടം കണ്ടെത്തുന്നു എന്നുമാണ് അമേരിക്കൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്.
മൂന്നാം സന്ദർശനം ഇന്ത്യയുടെ സ്വതന്ത്ര സുവർണ ജൂബിലി അവസരത്തിൽ, കൂടെ വിവാദവും
ഫിലിപ്പ് രാജകുമാരനും രാജ്ഞിയും മൂന്നാം സന്ദർശനം നടത്തിയത് 1997ൽ ഇന്ത്യയുടെ സുവർണ ജൂബിലി ആഘോഷവേളയിലാണ്. പക്ഷെ ആ സന്ദർശനം വിവാദത്തിലെത്തിയാണ് ചേർന്നത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കാശ്മീരിനെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിനു കാരണമായി മാറിയത്. എന്നാൽ രാജദമ്പതികൾ 1919ൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ അനുസ്മരണത്തിനായി കൊല്ലപ്പെട്ടവരുടെ സ്മൃതി കുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചത് ആ സന്ദർശനത്തിലെ പ്രധാന ഏടായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
ഒരിക്കൽ അദ്ദേഹം തനിയെ ഇന്ത്യ സന്ദർശനം നടത്തിയിട്ടുണ്ട്. ജാലിയൻവാല ബാഗ് സന്ദർശനം നടത്തിയപ്പോൾ അന്നത്തെ കൂട്ടക്കൊലയിൽ എത്രപേർ കൊല്ലപ്പെട്ടെന്ന അദ്ദേഹത്തിന്റെ സംശയവും ഒടുവിൽ മാധ്യമങ്ങളിൽ വിവാദമായി നിറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍