കാസർകോഡ് ജില്ലകയിൽ മൂന്ന് മുന്നണികൾക്കും തുല്യ സാധ്യത; മഞ്ചേശ്വരത്തും കാസർകോട്ടും അട്ടിമറിപ്രതീക്ഷയിൽ ബിജെപി; കണ്ണൂരിൽ എൽഡിഎഫ് ആധിപത്യം തുടരും; വയനാട്ടിൽ രണ്ടിടത്ത് വിജയം പ്രതീക്ഷിച്ച് യുഡിഎഫ്; മലപ്പുറത്തു വീശുക മുസ്ലിംലീഗിന്റെ വലതുകാറ്റ്; വോട്ടു പെട്ടിയിൽ ആയപ്പോൾ മലബാറിലെ വിലയിരുത്തൽ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: വോട്ടു പെട്ടിയിലായി കഴിയുമ്പോൾ മലബാറിൽ പതിവുപോലെ ഇടതു മുന്നേറ്റത്തിനാണ് കൂടുതൽ സാധ്യത. അതേസമയം കാസർകോട് ജില്ലിയൽ നിന്നും ബിജെപി അട്ടിമറികളും പ്രതീക്ഷിക്കുന്നു. കാസർകോട് ജില്ലയിൽ മുന്ന് മുന്നണികളും ഒരുപോലെ സാധ്യത കാണുമ്പോൾ കണ്ണൂരിൽ സിപിഎം ആധിപത്യം തുടരാനാണ് സാധ്യത കൂടുതലെന്നാണ് പൊതുവിലയിരുത്തൽ. വയനാട്ടിൽ ബത്തേരിയും കൽപ്പറ്റയും യുഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാനന്തവാടിയിൽ ഇടതു മുന്നണിക്കാണ് വിജയപ്രതീക്ഷയുള്ളത്. എന്നാൽ, രാഹുൽ ഗാന്ധി പ്രഭാവത്തിൽ മൂന്നിടത്ത് വിജയിക്കാമെന്നും യുഡിഎഫ് കണക്കു കൂട്ടുന്നു.
അതേസമയം മലപ്പുറത്ത് യുഡിഎഫ് തരംഗം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇടതിന് വേരോട്ടമുള്ള പൊന്നാനിയിലും തവനൂരിലും കടുത്ത വെല്ലുവിളി യുഡിഎഫ് ഉയർത്തിയിട്ടുണ്ട്. ഇവിടെ അട്ടിമറി വിജയം പോലും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ കോട്ടകളിൽ അടക്കം അനായാസ വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
കാസർകോട് മൂന്ന് മുന്നണികളും പ്രതീക്ഷയിൽ
മൂന്നു മുന്നണിക്കും തുല്യസാധ്യതയുള്ള ജില്ലയാണ് കാസർകോട്. ശക്തമായ ത്രികോണമത്സരം നടന്ന മഞ്ചേശ്വരത്ത് മാത്രമാണ് പോളിങ് കൂടിയത്. ബാക്കി നാലു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം കുറഞ്ഞു. ഇതെല്ലാം ആർക്ക് അനുകൂലമാകും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മഞ്ചേശ്വരത്ത് ജയം ആർക്കൊപ്പംനിന്നാലും ഭൂരിപക്ഷം 1500-2000 വോട്ടിന് ഇടയിലാകുമെന്ന് ഉറപ്പ്. ബിജെപി ഇവിടെ വലിയ പ്രതീക്ഷയിലാണ്.
കാസർകോട് മണ്ഡലത്തിൽ വോട്ടുശതമാനത്തിലെ ഇടിവ് ഫലം അട്ടിമറിക്കാൻവരെ ശേഷിയുള്ളതാണ്. കഴിഞ്ഞതവണ രണ്ടാംസ്ഥാനക്കാരായ എൻ.ഡി.എ. അട്ടിമറിവിജയം സ്വപ്നംകാണുമ്പോൾ നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ മണ്ഡലം ഒപ്പം നിർത്താനാകുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ.
ഉദുമ നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും തമ്മിൽ തീപ്പൊരി പോരാട്ടമാണ് നടന്നത്. ഇവിടെ അഞ്ചുശതമാനം കുറവാണ് പോളിങ്. അട്ടിമറി ഉറപ്പാണെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ ഉറച്ച പ്രതീക്ഷ.
സിപിഐ.യുടെ മുതിർന്നനേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ എൽ.ഡി.എഫ്. ടിക്കറ്റിൽ മൂന്നാമതും മത്സരത്തിനിറങ്ങിയ കാഞ്ഞങ്ങാട്ടും വോട്ടിങ് ശതമാനത്തിലുള്ള കുറവ് പുതിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. 26,011 വോട്ടിനാണ് കഴിഞ്ഞതവണ ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടായേക്കാമെങ്കിലും ചന്ദ്രശേഖരനു തന്നെയാണ് സാധ്യത. എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായ തൃക്കരിപ്പൂരിൽ വൈകിയെത്തിയ കേരള കോൺഗ്രസ് സ്ഥാനാർത്ഥി എംപി. ജോസഫിന് അവസാന ലാപ്പിൽ യു.ഡി.എഫിനുവേണ്ടി മത്സരം കടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ രാജഗോപാൽ വീണ്ടും ജയിച്ചുകയറുമെങ്കിലും പോളിങ്ങിലുള്ള കനത്ത ഇടിവ് ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചേക്കും.
കണ്ണൂര് വീണ്ടും ചുവക്കും
കണ്ണൂർ ജില്ലയിലെ 11 മണ്ഡലത്തിൽ എട്ടിലും വിജയം നൂറുശതമാനം ഉറപ്പെന്ന് എൽ.ഡി.എഫ്. കണക്കുകൂട്ടൽ. മറ്റ് മൂന്നുസീറ്റിൽ യു.ഡി.എഫിന് സാധ്യത. ഉറപ്പുള്ളത് ഇരിക്കൂർ മാത്രമാണ്. പേരാവൂരിൽ വിജയത്തിനരികെയാണെന്നും കണ്ണൂർ കൈവിട്ടേക്കില്ലെന്നുമാണ് ബൂത്തുകളിൽനിന്നുള്ള കണക്കുകൾ അവലോകനം ചെയ്തശേഷം സിപിഎം. നേതൃത്വം എത്തിയ നിഗമനം. എന്നാൽ ഇവിടെ യുഡിഎഫും വിജയം പ്രതീക്ഷിക്കുന്നു. പോളിങ്ങിലെ കുറവ് എൽ.ഡി.എഫിന് അനുകൂലമാകുമെന്നും അവകാശവാദമുണ്ട്. അതേസമയം, ഇടവിട്ട തിരഞ്ഞെടുപ്പുകളിൽ ലഭിക്കാറുള്ളതുപോലെ അഞ്ചുസീറ്റ് ഉറപ്പാണെന്നാണ് യു.ഡി.എഫ്. നേതൃത്വത്തിന്റെ നിഗമനം.
യു.ഡി.എഫ്. അധികാരത്തിൽവന്ന 2011-ൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും സീറ്റാണ് ലഭിച്ചത്. 2016-ൽ എൽ.ഡി.എഫ്. എട്ടും യു.ഡി.എഫ്. മൂന്നും സീറ്റു നേടി.
ഇത്തവണ പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ, കല്യാശ്ശേരിയിൽ എം. വിജിൻ, തളിപ്പറമ്പിൽ എം വി ഗോവിന്ദൻ, മട്ടന്നൂരിൽ കെ.കെ. ശൈലജ, ധർമടത്ത് പിണറായി വിജയൻ, തലശ്ശേരിയിൽ എ.എൻ. ഷംസീർ എന്നിവർ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കാം. ബിജെപി.ക്ക് സ്ഥാനാർത്ഥിയില്ലാത്തതും ബിജെപി. വോട്ട് ആർക്കെന്നതിലുള്ള ആശയക്കുഴപ്പവും ഷംസീറിന് ഭീഷണിയായേക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ ഷംസീറിന്റെ വിജയത്തിൽ ആർക്കും സംശയമില്ല. കൂത്തുപറമ്പിൽ എൽ.ജെ.ഡി. സ്ഥാനാർത്ഥി കെ.പി. മോഹനനാണ് വിജയസാധ്യതയെന്നാണ് ഒടുവിലത്തെ സൂചന. പൊരിഞ്ഞ പോരാട്ടം നടന്ന അഴീക്കോട് കെ.വി. സുമേഷ് വിജയിക്കുമെന്നാണ് ബൂത്തുകളിൽനിന്ന് പ്രവർത്തകർ നൽകിയ കണക്കെന്ന് സിപിഎം. കേന്ദ്രങ്ങൾ പറയുന്നു.
കോൺഗ്രസിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് രൂക്ഷമായ തർക്കമുണ്ടായ ഇരിക്കൂറിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി സജീവ് ജോസഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊരിഞ്ഞ പൊരാട്ടം നടന്ന പേരാവൂർ, അഴീക്കോട്, കണ്ണൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലും വിജയിക്കുമെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങൾ ഉറപ്പിക്കുന്നു. കഴിഞ്ഞതവണ മാത്രം നഷ്ടപ്പെട്ട കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി നേരിടുന്നത്. കണ്ണൂരിൽ കോൺഗ്രസിന്റെ ചില ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറവാണെങ്കിലും പാച്ചേനി തരക്കേടില്ലാത്ത ഭൂരിപക്ഷത്തിൽ ജയംനേടുമെന്നാണ് പ്രതീക്ഷ. പേരാവൂരിൽ സിപിഎം. സ്ഥാനാർത്ഥി സക്കീർ ഹുസൈൻ ശക്തമായ വെല്ലുവിളിയാണുയർത്തിയതെങ്കിലും സണ്ണി ജോസഫിനുതന്നെയാണ് ജയസാധ്യത. കൂത്തുപറമ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുള്ളയുടെ ജയസാധ്യത തെളിഞ്ഞതോടെയാണ് സിപിഎം. അക്രമമഴിച്ചുവിട്ടതും ലീഗ് പ്രവർത്തകനെ കൊല ചെയ്തതുമെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.
വയനാട്ടിൽ യുഡിഎഫ് മേൽക്കൈ നേടിയേക്കും
മത്സരം കടുത്തതെങ്കിലും പോളിങ്ങിൽ പ്രതിഫലിക്കാത്തതാണ് വയനാട്ടിൽ മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. 74.98 ശതമാനം പേരാണ് ജില്ലയിൽ ബൂത്തിലെത്തിയത്. തപാൽ വോട്ടുകൂടി ചേർത്താൽ ഇത് 76 ശതമാനംവരെ എത്തിയേക്കാമെങ്കിലും സമീപകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 78.22 ശതമാനം പേരും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 82.18 ശതമാനം പേരും വോട്ടുചെയ്തിരുന്നു. കല്പറ്റയും പട്ടികവർഗ സംവരണങ്ങളായ മാനന്തവാടിയും സുൽത്താൻ ബത്തേരിയുമാണ് ജില്ലയിലെ മണ്ഡലങ്ങൾ.
സുൽത്താൻബത്തേരി മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. ഇത്തവണയും യുഡിഎഫ് ഈ മണ്ഡലം നിലനിർത്തും. കൽപ്പറ്റയും തിരിച്ചു പിടിച്ചേക്കം. കോൺഗ്രസിൽനിന്ന് രാജിവെച്ചുവന്ന കെപിസിസി. സെക്രട്ടറി എം.എസ്. വിശ്വനാഥനെ സ്ഥാനാർത്ഥിയാക്കി ബത്തേരിയിൽ എൽ.ഡി.എഫ്. സർവസന്നാഹങ്ങളുമായി അണിനിരന്നെങ്കിലും അടിയൊഴുക്കുകൾ തങ്ങൾക്ക് അനുകൂലമാവുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. 2016-ലെ ഭൂരിപക്ഷമില്ലെങ്കിലും ഐ.സി. ബാലകൃഷ്ണൻ ജയിച്ചുവരുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
കല്പറ്റയും തങ്ങൾക്കൊപ്പമാകുമെന്ന് യുഡിഎഫ് കണക്കൂ കൂട്ടുന്നു. മാനന്തവാടിയിൽ മാത്രമാണ് അൽപ്പം വിജയപ്രതീക്ഷ കുറവുള്ളത്. മാനന്തവാടിയും തങ്ങൾക്കൊപ്പമാവുമെന്ന കാര്യത്തിൽ പൂർണ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കല്പറ്റയിൽ എം വി ശ്രേയാംസ് കുമാറും സിപിമ്മും ഒരുമിച്ചു കൈകോർത്തത് ഇടതുപ്രതീക്ഷ കൂട്ടുന്നെങ്കിലും സിദ്ദിഖ് നല്ല പോരാട്ടമാണ് കാഴ്‌ച്ചവെച്ചത്. മാനന്തവാടിയിലും പ്രചാരണരംഗത്ത് പിന്നാക്കംപോയതാണ് യു.ഡി.എഫിനെ അലട്ടുന്നത്. നിലവിലെ എംഎൽഎ. കൂടിയായ സ്ഥാനാർത്ഥി ഒ.ആർ. കേളുവിന്റെ ജനകീയത തുണയ്ക്കുമെന്ന് എൽ.ഡി.എഫ്. കണക്കുകൂട്ടുന്നു.
കോഴിക്കോട് നില മെച്ചപ്പെടുത്താൻ യുഡിഎഫ്
കോഴിക്കോട് ഇക്കുറി നില മെച്ചപ്പെടുത്തുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കഴിഞ്ഞതവണ 13-ൽ 11 മണ്ഡലങ്ങളുംനേടി മിന്നുന്നപ്രകടനം കാഴ്ചവെച്ച എൽ.ഡി.എഫിനെ ഞെട്ടിക്കാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. നാല് സീറ്റുറപ്പാണ്, ഇത് അഞ്ചുവരെയാകാമെന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ, ചിട്ടയായ പ്രവർത്തനത്തിലൂടെ മുഴുവൻ സീറ്റും ഉറപ്പാക്കിയെന്നാണ് ഇടതുനേതാക്കൾ അവകാശപ്പെടുന്നത്. കഴിഞ്ഞതവണത്തെ രണ്ടുസീറ്റുപോലും ഇക്കുറി യു.ഡി.എഫിനുണ്ടാവില്ലെന്ന് അവർ അവകാശപ്പെടുന്നു. ഇടതുമുന്നണി എട്ടുമുതൽ 10 സീറ്റുവരെ നേടുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളാണ് കഴിഞ്ഞതവണ യു.ഡി.എഫ്. നേടിയത്. കുറ്റ്യാടിയുടെ കാര്യത്തിൽ സിപിഎം. അണികൾ കാണിച്ച ആവേശവും വോട്ടുറപ്പിക്കലും യു.ഡി.എഫിന്റെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. കൊടുവള്ളി, വടകര, തിരുവമ്പാടി എന്നിവയാണ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ. വടകരയിൽ ആർ.എംപി. നേതാവ് കെ.കെ. രമയുടെ സ്ഥാനാർത്ഥിത്വം ജില്ലയിലാകെ ഗുണമായെന്ന വിലയിരുത്തലും യു.ഡി.എഫ്. നേതാക്കൾക്കുണ്ട്. നാദാപുരവും കോഴിക്കോട് നോർത്തുമാണ് അവർ പ്രതീക്ഷയർപ്പിക്കുന്ന മറ്റുമണ്ഡലങ്ങൾ.
കുറ്റ്യാടി തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫ്. ഉറപ്പുപറയുന്നുണ്ട്. വടകരയിൽ മികച്ച പ്രചാരണപ്രവർത്തനമാണ് നടത്തിയതെന്നും അതിന്റെ ഫലമുറപ്പാണെന്നും പറയുമ്പോഴും അടിയൊഴുക്കുകളുണ്ടായോയെന്ന ശങ്ക ഇല്ലാതില്ല. വോട്ടെടുപ്പുനാളിൽ ബിജെപി. കേന്ദ്രങ്ങൾ ആലസ്യത്തിലായിരുന്നുവെന്ന് ഇടതുകേന്ദ്രങ്ങൾ പറയുന്നു. തദ്ദേശതിരഞ്ഞെടുപ്പുസമയത്തെ ആവേശവുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഈ നിരീക്ഷണം. ചില മണ്ഡലങ്ങളിലെങ്കിലും അവർ യു.ഡി.എഫിന് വോട്ടുനൽകിയെന്ന ആരോപണവുമുണ്ട്. തിരിച്ചടി മുൻകൂട്ടിക്കണ്ടുള്ള ആരോപണമെന്നാണ് ഇതിന് ബിജെപി.യുടെ മറുപടി. വോട്ടുവിഹിതം ഗണ്യമായി വർധിപ്പിക്കുമെന്നാണ് അവരുടെ ഉറപ്പ്.
മലപ്പുറം ലീഗിന്റെ പച്ചക്കോട്ട
മലപ്പുറം ജില്ലയിൽ ഇത്തവണ ഇടതുമുന്നണി കാര്യമായ നേട്ടമുണ്ടാക്കാനുള്ള സാധ്യത നന്നേ കുറവ്. 2016-ൽ പിടിച്ചെടുത്ത താനൂരും നിലമ്പൂരും കൈവിട്ടേക്കും. ഇടതിന് വേരോട്ടമുള്ള പൊന്നാനിയിലും തവനൂരിലും കടുത്ത വെല്ലുവിളിയും അവർ നേരിട്ടു. 16 സീറ്റുകളിൽ പൊന്നാനി, തവനൂർ, താനൂർ, നിലമ്പൂർ എന്നീ നാലെണ്ണമാണ് കഴിഞ്ഞതവണ ഇടതുപക്ഷത്തിനൊപ്പംനിന്നത്. പഴയ കോൺഗ്രസുകാരായ വി. അബ്ദുറഹിമാനേയും പി.വി. അൻവറിനേയും സ്വതന്ത്രരായി നിർത്തിയാണ് താനൂരും നിലമ്പൂരും പിടിച്ചെടുത്തത്. അവർതന്നെ വീണ്ടും മത്സരിച്ചെങ്കിലും ഇക്കുറി ജയമത്ര എളുപ്പമാകില്ല.
പരമ്പരാഗത കോട്ടയായ താനൂർ തിരിച്ചുപിടിക്കാൻ ലീഗ് പ്രത്യേക കർമപദ്ധതിതന്നെ നടപ്പാക്കി. സ്ഥാനാർത്ഥിയായി പി.കെ. ഫിറോസ് എത്തിയത് യു.ഡി.എഫ്. ക്യാമ്പിൽ വലിയ ആവേശവുമുണ്ടാക്കി. അത് ഫലംകാണുമെന്ന് അവർ തറപ്പിച്ച് പറയുന്നു. നിലമ്പൂരിൽ പി.വി. അൻവറും കടുത്തമത്സരം നേരിട്ടു. യു.ഡി.എഫ്. കുത്തകയായിരുന്ന സീറ്റിൽ കഴിഞ്ഞതവണ അൻവർ അട്ടിമറിവിജയം നേടുകയായിരുന്നു. ഇക്കുറി കോൺഗ്രസ് കളത്തിലിറക്കിയ വി.വി. പ്രകാശും ശക്തമായ പ്രചാരണത്തിലൂടെ അൻവറിനൊപ്പമെത്തി. വോട്ടുചോർച്ച ഉണ്ടായില്ലെങ്കിൽ പ്രകാശിന് ജയിക്കാനാകും.
പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെ മാറ്റി നേതാവ് പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് സിപിഎമ്മിൽ പരസ്യപ്രതിഷേധമുണ്ടാക്കിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിലപാട് പ്രതിഷേധക്കാർ എത്രത്തോളം ഉൾക്കൊണ്ടുവെന്ന് കാത്തിരുന്ന് കാണണം. ഇല്ലെങ്കിൽ അടിയൊഴുക്കിനും അട്ടിമറിക്കും പൊന്നാനി സാക്ഷിയാകും. എ.എം. രോഹിത്തിന് യുവാവെന്ന പരിഗണനകൂടി കിട്ടുമെന്ന് യു.ഡി.എഫ്. കണക്കുകൂട്ടുന്നു.
തവനൂരിൽ ആദ്യഘട്ടത്തിൽ മന്ത്രി കെ.ടി. ജലീലിനായിരുന്നു മുൻതൂക്കം. എന്നാൽ, ഫിറോസ് കുന്നംപറമ്പിൽ അവസാനഘട്ടത്തിൽ ഒപ്പമെത്തി. പ്രചാരണത്തിൽ യു.ഡി.എഫ്. കട്ടയ്ക്കുനിന്നതോടെ അപ്രതീക്ഷിത വെല്ലുവിളിയാണ് ഇടതുമുന്നണി നേരിട്ടത്. ഫിറോസിന് സാധാരണക്കാരെയും സ്ത്രീവോട്ടർമാരെയും കൂടുതൽ സ്വാധീനിക്കാനായിട്ടുണ്ടെങ്കിൽ തവനൂരിൽ കാര്യങ്ങൾ മാറിമറിയും.
യു.ഡി.എഫ്. ചേരിയിൽ ലീഗ് 12 സീറ്റുകളിലാണ് മത്സരിച്ചത്. മലപ്പുറം, വേങ്ങര, കോട്ടയ്ക്കൽ, ഏറനാട്, കൊണ്ടോട്ടി, വള്ളിക്കുന്ന് എന്നിവിടങ്ങളിൽ പറയത്തക്ക വെല്ലുവിളിയില്ല. പെരിന്തൽമണ്ണ, മങ്കട, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ശക്തമായ മത്സരമുണ്ടായെങ്കിലും തിരിച്ചടിക്ക് സാധ്യതകുറവാണ്. നാലിടത്ത് മത്സരിച്ച കോൺഗ്രസിന് വണ്ടൂരിൽ ആശങ്കയില്ല. നിലമ്പൂർ, പൊന്നാനി, തവനൂർ എന്നിവയിൽ ഒന്നെങ്കിലും പിടിക്കാനായാൽ കോൺഗ്രസിന് നേട്ടമാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍