കേന്ദ്രം കർശനമായി നിർദേശിച്ചിട്ടും ആർടിപിസിആറിനോട് മുഖം തിരിച്ച് കേരളം; രോഗമുക്തരുടെ എണ്ണം കൂട്ടാൻ ആന്റിജൻ പരിശോധന നടത്തുമ്പോൾ കോവിഡ് ഉള്ളവരും ആൾക്കൂട്ടത്തിലെത്തുന്ന സ്ഥിതി; കോവിഡ് പ്രോട്ടോക്കോൾ എല്ലാം മറന്ന തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കേരളം വൻ അപകടത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡിനെ തുടക്കത്തിൽ നല്ലതുപോലെ നേരിട്ട സംസ്ഥാനമെന്ന പേരുണ്ടായിരുന്നത് കേരളത്തിനാണ്. എന്നാൽ, ഇതേ കേരളം രാഷ്ട്രീയം എത്തിയപ്പോൾ എല്ലാം മറക്കുന്ന കാഴ്ച്ച കണ്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള നാടായി തന്നെ ഒരുവേള അറിയപ്പെട്ടു. കോവിഡ് വാക്സിനേഷന്റെ കാര്യത്തിൽ അടക്കം തുടക്കത്തിൽ വീഴ്ച്ചകൾ വരുത്തി. ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് നിരക്ക് കുത്തനെ ഉയരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കയാണ്.
അതിവേഗം കോവിഡ് വ്യാപനം നടക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനം ഇപ്പോൾ എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിന്റെ കോവിഡ് പ്രതിരോധ രീതി പര്യാപ്തമാണോ എന്ന ചോദ്യവും അതുകൊണ്ടുതന്നെ പ്രസക്തമാകുകയാണ്. കോവിഡ് പരിശോധനാ രീതിയിൽ അടക്കം കേരളം വീഴ്ച്ച വരുത്തിയെന്നാണ് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുന്നത്.
ആർടിപിസിആർ പരിശോധനയ്ക്കു പകരം ആന്റിജൻ പരിശോധനയെ അമിതമായി ആശ്രയിക്കുന്നതാണു കേരളത്തിന്റെ പ്രധാന വീഴ്ചകളിൽ ഒന്നായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 10 മുതൽ ഏപ്രിൽ ആറു വരെയുള്ള 8 ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോൾ ആർടി പിസിആർ പരിശോധന ഒരു ഘട്ടത്തിൽ പോലും കേരളത്തിൽ 53 ശതമാനം കടന്നിട്ടില്ല. കുറഞ്ഞത് 70% ആർടിപിസിആർ പരിശോധന ഉറപ്പാക്കണം എന്നതായിരുന്നു കേന്ദ്ര നിർദ്ദേശം. ഈ അവസ്ഥയിലേക്ക് കേരളം ഒരു ഘട്ടത്തിലും എത്തിയതുമില്ല.
ഫെബ്രുവരി, മാർച്ച് ആദ്യവാരം വരെ ആകെ പരിശോധനയുടെ 38% വരെയേ പരമാവധി കേരളം ആർടി പിസിആർ നടത്തിയിട്ടുള്ളു. മാർച്ച് രണ്ടാംവാരത്തിൽ ഇത് 53% എത്തി. പിന്നീടുള്ള ആഴ്ചകളിൽ ഇതു താഴ്ന്നു വരുന്ന പ്രവണത തുടരുന്നു. വേഗത്തിൽ പരിശോധന ഫലം ലഭിക്കുമെന്നതും കുറഞ്ഞ ചെലവു മതിയെന്നതുമാണു പല സംസ്ഥാന സർക്കാരുകളെയും ആന്റിജൻ പരിശോധനയെ മാത്രം ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയവർ പുറത്തുപോകുമ്പോൾ വലിയ റിസ്ക്ക് നിലനിൽക്കുന്നു. ഇവർപൂർണമായും രോഗം ഭേദമാകാതെ ആൾക്കൂട്ടത്തിലേക്ക് പോകുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത് കടുത്ത വൈറസ് വ്യാപനം എന്ന അപകടകരമായ സ്ഥിതിയിലേക്കു കാര്യങ്ങൾ കൊണ്ടുപോയി.
പോസിറ്റിവ് കേസുകളുടെ കാര്യത്തിൽ സംശയിക്കേണ്ടതില്ലെങ്കിലും നെഗറ്റിവ് കേസുകൾ കണ്ണിൽപെടാതെ പോകാനുള്ള സാധ്യത കൂടുതലാണെന്ന അപകടം ആന്റിജൻ ടെസ്റ്റുകൾക്കുണ്ട്. ലഭ്യമായതിൽ വച്ചേറ്റവും കൃത്യതയുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന (ഗോൾഡ് സ്റ്റാൻഡേഡ്) ആർടി പിസിആർ പരിശോധന വർധിപ്പിക്കണമെന്നു നിർദേശിക്കുന്നതും അതുകൊണ്ടു തന്നെ. ആന്റിജൻ ടെസ്റ്റ് നെഗറ്റിവായതിന്റെ ബലത്തിൽ ആൾക്കൂട്ടത്തിലേക്കിറങ്ങുന്ന ഒരു വ്യക്തി വ്യാപകമായി കോവിഡ് പരത്താനിടയാക്കുമെന്നതാണു യാഥാർഥ്യം. നിയമസഭാ തിരഞ്ഞെടുപ്പു പോലെ ഇത്രയേറെ ആൾക്കൂട്ടങ്ങളുണ്ടായ ഒരു സമയത്തും ആന്റിജൻ ടെസ്റ്റുകൾക്കു പിന്നാലെ പോയ കേരളത്തിന്റെ രീതിയാണ് വിമർശനത്തിനിടയാക്കുന്നത്.
ആർടി പിസിആർ വഴി കേസുകളുടെ എണ്ണം പെട്ടെന്നു കുറയ്ക്കാൻ കഴിയുമെന്നല്ല, പകരം വൈറസ് ബാധിതരെ കണ്ടെത്തുന്നതിൽ കൂടുതൽ സുശ്ശക്തമായ പരിശോധനാ രീതിയെന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കി ദീർഘകാല പ്രയോജനം നൽകും. ആന്റിജൻ ഫലം മാത്രം വിലയിരുത്തി കോവിഡ് വ്യാപനം താഴ്ന്നു (ഫ്ളാറ്റൻ ദ് കർവ്) എന്നു വിലയിരുത്തുന്നതും അപകടം വിളിച്ചു വരുത്തുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.
ഒരു പ്രത്യേക സ്ഥലത്തു പെട്ടെന്നു കോവിഡ് വ്യാപനമുണ്ടായാൽ, അവിടെ വ്യാപകാടിസ്ഥാനത്തിൽ മേൽനോട്ടം നടത്തുന്നതിനും മറ്റും ആന്റിജൻ ടെസ്റ്റിനു മുൻഗണന നൽകാം. കണ്ടെയ്ന്മെന്റ് മേഖലയ്ക്കു പുറത്തുള്ള സ്ഥലങ്ങളിൽ ആർടി പിസിആർ പരിശോധനയ്ക്കാണു പ്രഥമ പരിഗണന നൽകേണ്ടത്. ആശുപത്രികളിലും ഈ രീതി തുടരണം. ഇവിടങ്ങളിൽ രോഗലക്ഷണമുള്ളവരാകും കൂടുതലും പരിശോധന തേടി വരുന്നത് എന്നതു കൊണ്ടാണ് ഈ നിർദ്ദേശം. കോവിഡ് പരിശോധന സ്വയം ആവശ്യപ്പെട്ടെത്തുന്നവരുടെ കാര്യത്തിൽ അതതു സംസ്ഥാനങ്ങളിലെ സ്ഥിതി അനുസരിച്ച് ഏത് ടെസ്റ്റിന് മുൻഗണന നൽകണമെന്നു തീരുമാനിക്കാം.
ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവായാലും ലക്ഷണങ്ങളുണ്ടെങ്കിൽ ആർടി പിസിആർ പരിശോധന കൂടി നിർബന്ധമായി നടത്തണം. ആന്റിജൻ പരിശോധന ഫലം പോസിറ്റിവായാൽ കോവിഡ് നിസ്സംശയം സ്ഥിരീകരിക്കാമെങ്കിലും നെഗറ്റിവായാൽ ഒന്നുകൂടി ഉറപ്പിക്കേണ്ടതുണ്ട്. അതിനാണ് ഏറ്റവും കൃത്യതയുള്ള ആർടി പിസിആർ പരിശോധനകൂടി നടത്തേണ്ടത്. കോവിഡ് ബാധിതരിൽ ഒരാൾ പോലും വിട്ടുപോകുന്നതു വ്യാപനസാധ്യത വർധിപ്പിക്കുമെന്നതു കൊണ്ടാണിത്.
കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ആർടിപിസിആർ പരിശോധന കുറഞ്ഞുവെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് വർധനയ്ക്ക് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും ദീർഘകാല പ്രതിരോധ നടപടിയിൽ പരിശോധനാ രീതിയും പ്രധാനമാണ്. പഞ്ചാബ്, ഹരിയാന, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആർടി പിസിആർ പരിശോധന മെച്ചപ്പെട്ട നിലയിലാണ്.
ആന്റിജൻ ടെസ്റ്റ് നൽകുന്ന അപകടം തിരിച്ചറിയാനുള്ള ഏറ്റവും നല്ല പാഠങ്ങളിൽ ഒന്ന് ഡൽഹി സർക്കാരിന്റേതാണ്. ആന്റിജൻ ടെസ്റ്റ് നടത്തിയവരിൽ നെഗറ്റിവ് എന്നു കണ്ടെത്തിയ 2818 പേരെ വീണ്ടും ആർടി പിസിആറിനു വിധേയമാക്കിയപ്പോൾ 404 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആവർത്തിച്ചുള്ള ടെസ്റ്റ് നടത്താതെ വിട്ടിരുന്നെങ്കിൽ കണ്ടുപിടിക്കാതെ പോകുമായിരുന്ന 404 കേസുകളെക്കുറിച്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. ഒരു കോവിഡ് കേസു പോലും കണ്ടെത്താതെ പോകുന്നത് വൈറസ് വ്യാപനം വീണ്ടും വർധിപ്പിക്കാമെന്നതു പരിഗണിക്കുമ്പോൾ ഇതിന് പ്രാധാന്യമേറെയാണ്.
Stories you may Like
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- ലോകകപ്പിൽ ഓറഞ്ച് വസന്തം! ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്സ്
- ബംഗാൾ പൊരുതിവീണു, രഞ്ജിയിൽ കേരളത്തിന് സീസണിലെ ആദ്യ ജയം
- നവകേരള മുഖാമുഖം പരിപാടിക്ക് സമൂഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചെന്നും പിണറായി
- വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി; ബജറ്റ് പ്രസംഗം തുടരുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍