Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലേക്ക് ഇരച്ചുകയറി വന്നവരിൽ പലരും അടുത്ത വീടുകളിലെ ആളുകൾ; പാഞ്ഞെത്തിയത് നേരത്തെ പദ്ധതിയിട്ട രീതിയിൽ; പേരുചോദിച്ചറിഞ്ഞായിരുന്നു വടിവാൾ കൊണ്ടുള്ള ആക്രമണം; തന്നെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് സഹോദരൻ മൻസൂറിന് നേരെ തിരിഞ്ഞതെന്നും മുഹസിൻ; തന്റെ കണ്മുമ്പിൽ വച്ചാണ് ഇരുപതംഗ സംഘം മകനെ വകവരുത്തിയതെന്ന് സിപിഎം അനുഭാവിയായ പിതാവ് മുസ്തഫയും

വീട്ടിലേക്ക് ഇരച്ചുകയറി വന്നവരിൽ പലരും അടുത്ത വീടുകളിലെ ആളുകൾ; പാഞ്ഞെത്തിയത് നേരത്തെ പദ്ധതിയിട്ട രീതിയിൽ; പേരുചോദിച്ചറിഞ്ഞായിരുന്നു വടിവാൾ കൊണ്ടുള്ള ആക്രമണം; തന്നെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് സഹോദരൻ മൻസൂറിന് നേരെ തിരിഞ്ഞതെന്നും മുഹസിൻ; തന്റെ കണ്മുമ്പിൽ വച്ചാണ് ഇരുപതംഗ സംഘം മകനെ വകവരുത്തിയതെന്ന് സിപിഎം അനുഭാവിയായ പിതാവ് മുസ്തഫയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകരുടെ വീട് ആക്രമിച്ചത് 20 അംഗ സംഘം. കൊല്ലപ്പെട്ട മൻസൂറിനെ ആയിരുന്നില്ല അക്രമികൾ ലക്ഷ്യമിട്ടത്. സഹോദരൻ മുഹസിനെ ലക്ഷ്യമിട്ടാണ് വീട്ടിൽ മിന്നലാക്രമണം നടത്തിയത്. എന്നാൽ, മുഹസിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മൻസൂറിന് നേരേ ആക്രമണം അഴിച്ചുവിട്ടത്. പേര് ചോദിച്ചറിഞ്ഞ ശേഷമാണ് അക്രമികൾ വെട്ടിയത്. പെട്ടെന്നുണ്ടായ ആക്രമണമായിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേർ ചേർന്നാണ് ആക്രമിച്ചത്. അക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഒരാളെ നാട്ടുകാർ പിടിച്ചുവച്ചു. പരുക്കേറ്റ മുഹസിൻ ആശുപത്രിയിലാണ്.

തന്റെ കൺമുന്നിൽ വച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് മൻസൂറിന്റെ പിതാവ് മുസ്തഫ പറഞ്ഞു. ഒരു വലിയ സംഘം മകനെ വീട്ടിൽനിന്ന് വലിച്ചിറക്കിയെന്നും അത് തടയാൻ ചെന്ന ഇളയ മകനെ വെട്ടിയെന്നും മുസ്തഫ പറഞ്ഞു. പേരു ചോദിച്ച് ഉറപ്പാക്കിയശേഷമാണ് വെട്ടിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചത്. മകൻ സജീവ രാഷ്ട്രീയ പ്രവർത്തകനല്ല. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. ബോംബേറിൽ തന്റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു. അതേസമയം, അക്രമികൾ ഉപയോഗിച്ച നാല് ബൈക്കുകൾ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു.

മുഹ്‌സിൻ ആയിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പ്രദേശവാസികളും പറയുന്നത്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്‌സിൻ. മുഹ്‌സിനെതിരെ അക്രമമുണ്ടായപ്പോൾ തടയാനാണ് മൻസൂർ എത്തിയത്. ആ സമയത്ത് മൻസൂറിന്റെ കാൽമുട്ടിന് വടിവാളുകൊണ്ട് ആഴത്തിൽ വെട്ടേറ്റു. കാൽ പൂർണമായും അറ്റുപോകാറായ നിലയിലായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ, പുലർച്ചെയോടെ മൻസൂറിന്റെ മരണം സ്ഥിരീകരിച്ചു.

പുല്ലൂക്കര ഭാഗത്ത് അങ്ങനെ പറയത്തക്ക സംഘർഷങ്ങളൊന്നും ഉണ്ടാകാറില്ല. സാധാരണ തെരഞ്ഞെടുപ്പുകളിലുണ്ടാകുന്നതുപോലെ ചെറിയ വാക്കുതർക്കങ്ങളൊക്കെയേ ഇവിടെ ഉണ്ടാകാറുള്ളൂ. മൻസൂറിനും മുഹ്‌സിനുമൊന്നും ഭീഷണിയൊന്നുമുണ്ടായിരുന്നില്ല. ഇവിടെ എല്ലാവരും സഹകരണ മനോഭാവത്തോടെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. കൊലപാതകത്തിലെത്താനുള്ള കാര്യങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. ഈ കൊലപാതകത്തിന്റ പിന്നിലെന്താണെന്ന് ആർക്കും അറിയില്ല. നേരത്തേ പദ്ധതിയിട്ട രീതിയിലായിരുന്നു അവരെത്തിയത്. പത്തിരുപത്തഞ്ച് പേർ സംഘത്തിലുണ്ടായിരുന്നു. അടുത്ത വീടുകളിലെ ആളുകളൊക്കെ ഈ ആൾക്കൂട്ടത്തെ കണ്ടിരുന്നുവെന്നും മുസ്തഫ പറഞ്ഞു.

രാഷ്ട്രീയ കൊലപാതകമെന്ന്  പൊലീസ്

മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു. പത്തിലധികം പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കമ്മീഷ്ണർ അറിയിച്ചു. മുസ്ലിംലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയും സിപിഎം പ്രവർത്തകനുമായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും കമ്മീഷണർ ഇളങ്കോ അറിയിച്ചു.

അക്രമികളെ കണ്ടാലറിയാമെന്നും സംഘത്തിൽ ഇരുപതോളം പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളെ നാട്ടുകാർ പിടിച്ചുവെച്ചെന്നും മൻസൂർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ മുഹ്‌സിൻ ആശുപത്രിയിൽ ചികിത്സയിലാണ്. പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ ഉപയോഗിച്ച നാല് ബൈക്കുകളും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു. മൻസൂറിന് രാഷ്ട്രീയം ഉണ്ടായിരുന്നില്ല. എന്നാൽ സഹോദരൻ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു.

രാവിലെ ഓപ്പൺ വോട്ട് ചെയ്യുന്നവരെ വാഹനങ്ങളിൽ എത്തിച്ചത് സംബന്ധിച്ച് ബൂത്തിന് സമീപം സിപിഎം-മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് സിപിഎം പ്രവർത്തകൻ വാട്സാപ്പിലൂടെ ഭീഷണി സ്റ്റാറ്റസ് പുറത്തുവിട്ടത്. രാത്രി സിപിഎം പ്രവർത്തകർ മുഹ്‌സിനെ തിരഞ്ഞെത്തി. തുടർന്ന് മുഹ്‌സിനെ ആക്രമിച്ചതോടെ മൻസൂർ ഉൾപ്പെടെയുള്ളവർ ഓടിയെത്തി. പിന്നാലെ ബോംബെറിഞ്ഞ ശേഷം വീടിന് മുന്നിലിട്ട് മൻസൂറിനെയും വെട്ടിപരിക്കേൽപ്പിച്ചു.

ബോംബേറിലും ആക്രമണത്തിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായാണ് ലീഗിന്റെ ആരോപണം. ഗുരുതരമായി പരിക്കേറ്റ മൻസൂറിനെയും മുഹ്സിനെയും ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മൻസൂർ മരിച്ചു.

പാനൂരിലേത് സിപിഎം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറർ നജാഫ് ആരോപിച്ചു. 'രാവിലെ ബൂത്തിൽ ഓപ്പൺവോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാർ തടയുന്ന സാഹചര്യമുണ്ടായി. സംഘർഷമുണ്ടാക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. വെട്ടേറ്റ മുഹ്‌സിൻ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്‌നം പൊലീസിനെ അറിയിച്ചു. പിന്നീട് പ്രശ്‌നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡിവൈഎഫ്‌ഐ. പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു.

ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നിൽവെച്ച് മൻസൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേൽപ്പിച്ചത്. സഹോദരൻ മുഹ്‌സിനും വെട്ടേറ്റു. ബോംബേറിൽ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി. പരിക്കേറ്റ ഇവരും ചികിത്സയിലാണ്' നജാഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘത്തിൽ ഇരുപതിലധികം പേരുണ്ടെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.

രാത്രി എട്ട് മണിയോടെയാണ് മൻസൂറിന് നേരേ ആക്രമണമുണ്ടായത്. വീടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ ശേഷമാണ് മൻസൂറിനെ അക്രമികൾ വെട്ടിവീഴ്‌ത്തിയത്. സഹോദരൻ മുഹ്‌സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂറിന്റെ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയോടെയാണ് മൻസൂർ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം. പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള സിപിഎം. പ്രവർത്തകൻ അക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വാട്‌സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലിംലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാൾ വാട്‌സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP