മുസ്ലിംലീഗ് സമ്മർദ്ദം അൻസാരിയെ രക്ഷിച്ചില്ല; എക്സൈസിലെ സഹപ്രവർത്തകനെ കൊല്ലാൻ ശ്രമിച്ചവരെ സഹായിച്ച പ്രതിയെ പൊലീസ് പിടികൂടി; മറുനാടൻ ഇംപാക്ട്
പത്തനംതിട്ട: അടൂരിൽ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എക്സൈസ് സിവിൽ ഓഫീസർ അറസ്റ്റിൽ. തിരുവല്ല എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ അൻസാരിയാണ് അറസ്റ്റിലായത് . ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ബിജുവിനെ സ്പിരിറ്റ് മാഫിയ ആക്രമിച്ച സംഭവത്തിലെ പ്രതിയെ ഒളിവിൻ കഴിയാൻ അൻസാരി സഹായിച്ചുവെന്നാണ് കേസ്.
അടൂരിൽ വീട്ടിൽ നടക്കുന്ന അനധിക്യത മദ്യക്കച്ചവടം പിടികൂടാനെത്തിയ എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസറെ വധിക്കാൻ ശ്രമിച്ച കേസിലെ നാലു പ്രതികൾക്ക് ഒളിസങ്കേതം ഒരുക്കിയതും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തതും വിവരങ്ങൾ ചോർത്തി നൽകിയതും സുഹൃത്തായ എക്സൈസ് സിവിൽ ഓഫീസറാണെന്ന് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. തലയ്ക്കടിയേറ്റ് മൃതപ്രായനായ പ്രിവന്റീവ് ഓഫീസറെ മദ്യമാഫിയയ്ക്ക് ഒറ്റു കൊടുത്ത സിവിൽ ഓഫീസർക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത് സാക്ഷാൽ മുസ്ലിം ലീഗ് രംഗത്ത് വന്നതും വാർത്തയാക്കി. എക്സൈസ് മന്ത്രി ഉത്തരവിട്ടിട്ടും കുറ്റക്കാരനായ എക്സൈസ് സിവിൽ ഓഫീസറെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിനു പേടി ഇതോടെ മാറി. തുടർന്നാണ് അൻസാരിയെ അറസ്റ്റ് ചെയ്തത്.
ഒറ്റുകാരനായ എക്സൈസ് സിവിൽ ഓഫീസറെ കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വധശ്രമക്കേസിലെ പ്രതികളെല്ലാം അറസ്റ്റിലായത്. പ്രതികളെ ഒളിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ഇയാളെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തില്ല. ഉന്നത സമ്മർദ്ദങ്ങളായിരുന്നു കാരണം. എന്നാൽ ഇക്കാര്യം വാർത്തയായതോടെ കളി മാറി. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം അങ്ങനെയാണ് ഉണ്ടായത്. കഴിഞ്ഞ ഒന്നിന് രാത്രി എട്ടരയോടെ അടൂർ മാഞ്ഞാലിയിൽ വച്ച് പ്രിവന്റീവ് ഓഫീസർ പി. ബിജുവി(43)നെയാണ് മാരകായുധങ്ങളുമായി ആക്രമിച്ചത്. കടമ്പനാട് തുവയൂർ തെക്ക് രാജീവം വീട്ടിൽ രാജീവ് (46), ഭാര്യ രാജി(36), ഏറത്ത് തുവയൂർ വടക്ക് അന്തിച്ചിറ രാജേഷ് ഭവനിൽ അനീഷ്കുമാർ (36), കടമ്പനാട് വടക്ക് മലങ്കാവ് പൊന്നാലയം രതീഷ് (33) എന്നിവരാണ് ബിജുവിനെ മൃതപ്രായനാക്കിയത്.
സംഭവത്തിനു ശേഷം കായംകുളത്തേക്ക് പോയ പ്രതികളെ അവിടെനിന്നുമാണ് എക്സൈസ് സിവിൽ ഓഫീസർ ഏറ്റെടുത്ത് ഒളിസങ്കേതത്തിലേക്ക് മാറ്റിയത്. തിരുവല്ല എക്സൈസ് ഓഫീസിലാണ് നൂറനാട് താമരക്കുളം സ്വദേശിയായ ഈ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടാകുമെന്ന് കരുതി പ്രതികൾ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഫോണിൽ വിളിച്ചിരുന്നില്ല. പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ചെങ്ങന്നൂർ ടവറിന്റെ പരിധിയിലുള്ള രണ്ടു നമ്പരുകളുമായി എക്സൈസ് ഉദ്യോഗസ്ഥൻ നിരന്തരം ബന്ധപ്പെടുന്നത് കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് ചുറ്റിത്തിരിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബിജുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റി. ബിജുവിന്റെ ക്ഷേമവിവരങ്ങൾ അന്വേഷിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ സിവിൽ എക്സൈസ് ഓഫീസർ അവിടെ നിന്ന് ഇറങ്ങിയതിന് പിന്നാലെ പ്രതികളെ വിളിച്ച് ഈ വിവരം ചോർത്തിക്കൊടുത്തു. ബിജുവും പ്രതിക്കൂട്ടിൽ നിൽക്കുന്ന എക്സൈസ് ഉദ്യോഗസ്ഥനും നേരത്തേ ആംഡ് പൊലീസിലായിരുന്നു. അന്നു മുതൽ ഇവർ തമ്മിൽ അടുത്ത ബന്ധവും ഉണ്ടായിരുന്നു. അവന് കുഴപ്പമൊന്നുമില്ല നിങ്ങൾ പേടിക്കേണ്ട എന്നായിരുന്നു അറിയിച്ചത്. ഈ സംഭാഷണം പൊലീസ് ടാപ്പ് ചെയ്തിരുന്നു.
സിവിൽ എക്സൈസ് ഓഫീസറെ നിരന്തരം നിരീക്ഷിച്ചു വന്ന പൊലീസ് കായംകുളം മുതൽ താമരക്കുളം വരെ പിന്തുടർന്ന് കസ്റ്റഡിയിൽ എടുത്തു. അടൂരിൽ കൊണ്ടുവന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കാര്യങ്ങളെല്ലാം ഇയാൾ തുറന്നു പറഞ്ഞു. പ്രതികൾ ഗുരുവായൂരാണുള്ളതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടെ മുഖ്യപ്രതി രാജീവും അയാളുടെ ഭാര്യയും എക്സൈസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് രണ്ടു തവണ വിളിച്ചു. തുടർന്ന് ഇയാളെക്കൊണ്ടു തന്നെ പ്രതികളെ വിളിപ്പിച്ച പൊലീസ് അവരോട് എറണാകുളത്ത് എത്താൻ ആവശ്യപ്പെട്ടു. അതനുസരിച്ച് എറണാകുളത്ത് വന്നപ്പോഴാണ് പ്രതികൾ പൊലീസ് പിടിയിലായത്.
പ്രതികൾ പിടിയിലായതിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് വിട്ടയച്ചു. എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയത്. പിറ്റേന്ന് പുലർച്ചെ തന്നെ ഇയാളെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് സർക്കാരിലെ ഒരു പ്രമുഖ കക്ഷി സമ്മർദവുമായി രംഗത്തു വന്നത്. എക്സൈസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ പാടില്ലെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രിവന്റീവ് ഓഫീസറെ വെട്ടിയ കേസിൽ ആരെയും ഒഴിവാക്കേണ്ടതില്ല എന്ന നിലപാടിലാണ് വകുപ്പു മന്ത്രി കെ. ബാബു. കുറ്റക്കാരനായ എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇതാണ് ഇപ്പോൾ നടപ്പാക്കിയത്.
എല്ലാ വശത്തും നിന്നും സമ്മർദം ഉണ്ടായതോടെ അന്വേഷണ ഉദ്യോഗസ്ഥരും വെട്ടിലായി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന അടൂർ സിഐ എസ്. നന്ദകുമാർ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന ഉറച്ച നിലപാടിലെത്തിയതോടെ അൻസാരി കുടുങ്ങി. കഴിഞ്ഞ ഏഴിനാണ് പ്രതികളെ പിടികൂടിയത്. എട്ടിന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ സേനയ്ക്കുള്ളിലും അമർഷം ഉയർന്നിരുന്നു.
അഞ്ചു വർഷം മുമ്പ് ഈ എക്സൈസ് സിവിൽ ഓഫീസർ അടൂരിൽ ജോലി ചെയ്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി രാജീവുമായി അന്നുണ്ടാക്കിയ അടുപ്പം അതിന് ശേഷവും തുടർന്നു വരികയായിരുന്നു. ഇതാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍