'നീ എന്താ ഉദ്ദേശിക്കുന്നത്, നീ വിളിച്ചാൽ നമ്പർ ഞങ്ങൾക്ക് കിട്ടുകേലന്നോ; നിനക്കിട്ട് പണ്ട് ഞാൻ ഒന്നു തന്നതാ; ഇനി നീ വന്നാൽ നിന്റെ കയ്യും കാലും തല്ലിയൊടിക്കും; തന്റേടമുണ്ടെങ്കിൽ ഇരട്ടയാറ്റിലേക്ക് വാടാ'; തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നൽകിയ യുവാവിനെതിരെ ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി; പരാതിക്കാരന്റെ ഫോൺനമ്പറും വിവരങ്ങളും ചോർത്തിയത് ജില്ലാ കളക്ടറേറ്റിൽ നിന്ന്
മറുനാടൻ മലയാളി ബ്യൂറോ
കട്ടപ്പന: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചതിന് യുവാവിന് നേരെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ പരാതി നൽകിയതിന്റെ പേരിൽ ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ഇരട്ടയാറിലെ സിപിഎം ലോക്കൽ സെക്രട്ടറിയാണ് പ്രദേശവാസിയായ സെബിൻ എബ്രഹാം എന്ന യുവാവിനെ ഫോണിൽ വിളിച്ച് കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്.
പ്രദേശത്തെ സർക്കാർ സ്ഥാപനങ്ങളുടേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ചുവരുകളിൽ പോസ്റ്റർ ഒട്ടിച്ചത് സംബന്ധിച്ച് പരാതി നൽകിയതിനായിരുന്നു ഭീഷണി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി ഇലക്ഷൻ കമ്മീഷൻ പൊതുജനങ്ങൾക്കായി തയ്യാറാക്കിയ സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് സെബിൻ പരാതി അറിയിച്ചത്. പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് ഭീഷണിയുമായി സിപിഎം ലോക്കൽ സെക്രട്ടറി രംഗത്തെത്തിയത്.
കളക്ടറേറ്റിൽ നിന്നും സ്വാധീനം ഉപയോഗിച്ച് പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുത്താണ് സിപിഎം ലോക്കൽ സെക്രട്ടറി സെബിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പരാതി നൽകുന്നയാളെക്കുറിച്ച് രഹസ്യ സ്വഭാവം സൂക്ഷിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ ഉറപ്പ് നൽകുമ്പോഴാണ് ഈ നടപടി. സെബിൻ എബ്രഹാം അല്ലേ, കളക്ടറേറ്റിലേക്ക് പരാതി നൽകാറുണ്ടോ, പോസ്റ്റർ ഒട്ടിക്കുന്നതിനെക്കുറിച്ച് എന്നു ചോദിച്ചുകൊണ്ടാണ് ഫോൺ സംഭാഷണം തുടങ്ങുന്നത്. താൻ കളക്ടറേറ്റിലേക്ക് വിളിച്ചിട്ടില്ല എന്ന് സെബിൻ വ്യക്തമാക്കിയെങ്കിലും സിപിഎം ലോക്കൽ സെക്രട്ടറി സംഭാഷണം തുടരുന്നു.
കളക്ടറേറ്റിലേക്ക് ഇതുവരെ വിളിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്. ഈ നമ്പർ സെബിന്റെ തന്നെയാണോ എന്ന് ചോദിച്ച് വ്യക്തമായതിന് ശേഷമാണ് സംഭാഷണം തുടരുന്നത്. കളക്ടറേറ്റിൽ വിളിച്ച് നമ്പർ ശേഖരിച്ച ശേഷമാണ് വിളിക്കുന്നതെന്നും പാർട്ടി ലോക്കൽ സെക്രട്ടറി പറയുന്നു.
നീ എന്താ ഉദ്ദേശിക്കുന്നത്, നീ വിളിച്ചാൽ നമ്പർ ഞങ്ങൾക്ക് കിട്ടുകേലന്നാണോ വിചാരച്ചിത്. എനിക്ക് ഇത്രയേ നിന്നോട് പറയാനുള്ളു മര്യാദയാണെങ്കിൽ മര്യാദ. നിനക്കിട്ട് പണ്ട് ഞാൻ ഒന്നു തന്നതാ. ഇനി നീ വന്നാൽ നിന്റെ കയ്യും കാലും തല്ലിയൊടിക്കും തന്റേടമുണ്ടെങ്കിൽ ഇരട്ടയാറ്റിലേക്ക് വാടാ. സിപിഎമ്മുകാരുടെ അടുത്തേക്ക് കളി വേണ്ട, നിനക്ക് പിന്നിൽ ആരാണെന്ന് അറിയാം. നീ സിപിഎമ്മുകാരുടെ അടുത്താണോ കളിക്കുന്നെ' സിപിഎം ലോക്കൽ സെക്രട്ടറി പറയുന്നു.
സിപിഎമ്മുകാരുടെ അടുത്ത് ഞാൻ എന്തു ചെയ്തു എന്നാണ് പറയുന്നത് എന്ന് സുബിൻ ആവർത്തിച്ചു ചോദിക്കുന്നുണ്ട്. പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടെങ്കിൽ അതിന് എന്റെ മേൽ അല്ല കുതിര കയറേണ്ടത് എന്നും സെബിൻ പറുന്നുണ്ട്. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നുവെങ്കിലും സെബിൻ ഇപ്പോൾ സജീവമായി രാഷ്ട്രീയ പ്രവർത്തന രംഗത്തില്ല, എന്നാൽ സാമൂഹിക വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന ആളാണ്. തന്റെ നാട്ടിൽ ശ്രദ്ധയിൽപ്പെട്ട തിരഞ്ഞെടുപ്പ് ചട്ട ലംഘനം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനാണ് ഇയാളെ സിപിഎം നേതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സ്വതന്ത്രമാണെന്നും ആർക്കും ഇടപെടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു പറയുമ്പോഴും നാട്ടിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടമിറിക്കപ്പെടുന്നതിന്റെ ഉദാഹരണം കൂടിയാണ് ഇരട്ടയാറിൽ അരങ്ങേറിയ സംഭവം. ഇത്തരം പരാതികളിൽ അതിവേഗ ഇടപെടൽ നടത്തേണ്ടതും പരാതി നൽകിയ ആളുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതുമാണെന്നിരിക്കെ കളക്ടറേറ്റിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയതടക്കം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് പറയുന്ന സംവിധാനം സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഒരു കൂട്ടായ്മയാണ്. ഇരട്ടവോട്ടും കള്ളവോട്ടും അടക്കമുള്ള കാര്യങ്ങളിൽ ആരോപണം ഉയരാൻ ഇടയാക്കുന്നതും ഇത്തരം ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകാനായി രൂപീകരിച്ച ആപ്പിലേക്ക് സ്വന്തം നാട്ടിൽ ഉണ്ടായിട്ടുള്ള ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നൽകിയ യുവാവിന്റെ പേരും ഫോൺനമ്പറും അടക്കം അവിടുത്തെ ലോക്കൽ സെക്രട്ടറിക്ക് ചോർത്തി നൽകുക എന്ന ഗുരുതര ക്രമക്കേടാണ് ജില്ലാ കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്.
പരാതിക്കാരന്റെ നമ്പർ അടക്കം ചോർന്നത് കളക്ടറേറ്റിൽ നിന്നാണെന്ന് ലോക്കൽ സെക്രട്ടറിയുടെ സംഭാഷണത്തിൽ നിന്നും വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കളക്ടർ അടക്കം സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ട ഗുരുതര ചട്ടലംഘനമാണ് നടന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങൾ പാടെ അട്ടിമറിക്കുന്ന ഇടപെടലാണ് ഇരട്ടയാറിൽ ഉണ്ടായത്. ഇത്തരം വിഷയങ്ങളിൽ ഇടപെടാനുള്ള പൗരന്റെ അവകാശം ചോദ്യം ചെയ്യപ്പെടുന്നു എന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ പരാതി നൽകാൻ സാധാരണ പൗരന്മാർ തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നു.
ഇലക്ഷൻ കമ്മീഷൻ ഉറപ്പു നൽകുന്ന സുതാര്യത തന്നെ ചോദ്യം ചെയ്യുന്നതാണ് സംഭവം. ഈ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ജില്ലാ കളക്ടർക്കുണ്ട്. നീതിന്യായ വ്യവസ്ഥിതിയേയും സർക്കാർ സംവിധാനങ്ങളെയും അട്ടിമറിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ആധിപത്യമുള്ള പാർട്ടി ഗ്രാമങ്ങളിലെ രീതികൾ മറ്റ് ഇടങ്ങളിലും വ്യാപിപ്പിക്കാനുള്ള നീക്കമാണ് സിപിഎം ഇടപെടലിന് പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
Stories you may Like
- കോടികളുടെ കള്ളപ്പണം….യെച്ചൂരിയെ ഉടൻ പൊക്കും?
- പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്
- ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്
- രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമർശം ഹിന്ദു വിശ്വാസത്തിന് മുറിവേൽപ്പിക്കുന്നത്
- സിപിഎമ്മിനെതിരെ കത്തിക്കയറി അച്ചു ഉമ്മൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍