തിരുവഞ്ചൂരിനോട് എതിരിട്ട് കൈയടി വാങ്ങവേ മോഹന വാഗ്ദാനം നൽകി ഒതുക്കാനായി ചെന്നിത്തല ഏറ്റെടുത്തു; മോദി വിളിച്ചപ്പോൾ പാര പണിതു; പരസ്യമായി അപമാനിച്ച് ആണത്തം തെളിയിച്ച് സിങ്കം; ഇത് താൻടാ പൊലീസ്!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വന്നത് കണ്ടിട്ടും എഴുന്നേൽക്കാത്ത എഡിജിപി ഋഷിരാജ് സിംഗിന്റെ നടപടി ശരിയോ? എഡിജിപിക്ക് മുകളിലാണ് ആഭ്യന്തരമന്ത്രി. അതുകൊണ്ട് ആഭ്യന്തര മന്ത്രി വരുന്നത് കണ്ടാൽ ബഹുമാനപുരസ്കരം പൊലീസ് ഉദ്യോഗസ്ഥർ എഴുന്നേൽക്കാറും അഭിവാദ്യം ചെയ്യുകയുമുണ്ട്. ആഭ്യന്തര മന്ത്രിയല്ല ഏത് മന്ത്രി വന്നാലും ഇതൊക്കെ സംഭവിക്കുന്നതാണ് ചരിത്രം. ഇതാണ് പ്രോട്ടോകാൾ ഉയർത്തി ഋഷിരാജ് സിങ് ചെയ്യാതിരുന്നത്. ആഭ്യന്തരമന്ത്രിയോട് പ്രോട്ടോകോൾ ബന്ധമോ ഉള്ളൂവെന്ന് എഡിജിപി പറയുമ്പോൾ അത് പുതിയ ചർച്ചകൾക്കും വഴിവയ്ക്കുകയാണ്. എന്നാൽ വ്യക്തിയെന്ന നിലയിൽ ഋഷിരാജ് സിങ് ചെയ്തത് ശരിയെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റെ വിശ്വസ്തർ പങ്കുവയ്ക്കുന്നത്.
സിബിഐയിൽ നിന്ന് ഋഷിരാജ് സിങ് കേരളാ കേഡറിൽ മടങ്ങിയെത്തിയത് ഏറെ പ്രതീക്ഷയോടെയാണ്. സിബിഐയിലെ പ്രവർത്തന പരിചയം കേരളത്തിൽ കുറ്റാന്വേഷണ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ അതൊന്നുമല്ല ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്നത്. ആഭ്യന്തരമന്ത്രി വകപ്പ് കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പിന്നീട് വകുപ്പ് ഏറ്റെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനും സിങ്കത്തെ കണ്ടില്ലെന്ന് നടിച്ചു. അങ്ങനെയാണ് ആർക്കും വേണ്ടാത്ത ഗതാഗത കമ്മീഷണർ പദവിയിൽ ഋഷിരാജ് സിങ് എത്തിയത്. മുമ്പ് ടി പി സെൻകുമാർ ഗതാഗത കമ്മീഷണറായിരുന്നപ്പോൾ ആ വകുപ്പിന്റെ കരുത്ത് മലയാളി അറിഞ്ഞതാണ്. അതിനുമപ്പുറം കാര്യങ്ങൾ ഗതാഗത വകുപ്പിന് ജനങ്ങൾക്കായി ചെയ്യാനാകുമെന്ന് ഋഷിരാജ് സിങ് തെളിയിച്ചു. ആര്യാടൻ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കെ പലതും നടപ്പാക്കി. പെട്ടെന്നാണ് വകുപ്പ് മാറ്റം വന്നത്. ആര്യാടന് പകരം തിരുവഞ്ചൂർ ഗതാഗത മന്ത്രിയായി.
ഋഷിരാജ് സിംഗിന്റെ പ്രവർത്തനങ്ങളോട് പലപ്പോഴും തിരുവഞ്ചൂരിന് യോജിക്കാനായില്ല. സീറ്റ് ബെൽറ്റ് വിഷയവും ഹെൽമറ്റുമെല്ലാം വിവാദമായതോടെ ഋഷിരാജ് സിംഗും ഗതാഗത മന്ത്രിയും തെറ്റി. പക്ഷേ ജനകീയനായ ഗതാഗത കമ്മീഷണറെ സർക്കാരിന് സ്വന്തം ഇഷ്ടപ്രകാരം മാറ്റാൻ കഴിയുന്ന സാഹചര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെ നീക്കം നടത്തി. അന്ന് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. പ്രതിച്ഛായ വർദ്ധനയ്ക്കായി എന്തും ചെയ്യുന്ന ആഭ്യന്തരമന്ത്രി. ഗതഗാത കമ്മീഷണറും തിരുവഞ്ചൂരും തമ്മിലെ പ്രശ്നത്തിൽ ആഭ്യന്തരമന്ത്രി ഇടപെട്ടു. മിടുക്കനായ ഋഷിരാജ് സിംഗിനെ പൊലീസിന് വേണമെന്ന തരത്തിൽ ചർച്ച നടത്തി. ഓപ്പറേഷൻ കുബേരയും നിർഭയയെന്ന സ്ത്രീ സുരക്ഷാ പദ്ധതിക്കും തലവനായി ഋഷിരാജ് സിംഗിനെ കിട്ടിയാൽ കൊള്ളമെന്ന പരോക്ഷ നിലപാട് എടുത്തു. ഇവിടെ ആഭ്യന്തര മന്ത്രിയെ ഋഷിരാജ് സിംഗും വിശ്വസിച്ചു.
പൊലീസിലേക്ക് മടങ്ങാൻ താൽപ്പര്യം കാണിച്ചാൽ ഉയർന്ന പദവി നൽകാമെന്ന് ആഭ്യന്തരമന്ത്രി തന്നെ ഋഷിരാജ് സിംഗിനോട് പറഞ്ഞു. കാക്കി ഉടുപ്പിടാനുള്ള ആഗ്രഹത്തിൽ ചതി തിരിച്ചറിയാതെ ഋഷിരാജ് സിങ് കത്ത് നൽകി. ഒരു ഉദ്യോഗസ്ഥനും ഇന്ന വകുപ്പ് വേണമെന്ന് കാട്ടി കത്ത് നൽകാനാകില്ല. അതു കൊണ്ട് തന്നെ പൊലീസിലേക്ക് മടങ്ങാനുള്ള താൽപ്പര്യ പ്രകടനം മാത്രമേ ഋഷിരാജ് സിംഗിനും ഉയർത്താനായുള്ളൂ. ഈ കത്ത് കിട്ടിയതോടെ ഋഷിരാജ് സിംഗിനെ ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി. തീരുമാനം വിവാദമായപ്പോൾ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും സർക്കാർ തീരുമാനം ന്യായീകരിച്ചു. ഋഷിരാജ് സിങ് കത്ത് നൽകിയതു കൊണ്ടാണ് ഗതാഗത വകുപ്പിൽ നിന്ന് മാറ്റിയതെന്ന ന്യായം പറഞ്ഞു. അങ്ങനെ രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനാകാൻ കൊതിച്ച് ഋഷിരാജ് സിങ് പൊലീസിൽ മടങ്ങിയത്തി.
പക്ഷേ ഒന്നും നടന്നില്ല. പൊലീസിൽ സുപ്രധാന വകുപ്പുകളൊന്നും നൽകിയതുമില്ല. ഐഎഎസുകാരനായ പ്രശാന്താണ് പ്രൈവറ്റ് സെക്രട്ടറി, ഇനി ഓപ്പറേഷൻ കുബേരയ്ക്ക് ഋഷിരാജ് സിങ് കൂടി എത്തിയാൽ എല്ലാ കോൺഗ്രസുകാരും അകത്താകുമെന്ന് പോലും ചില ഐ ഗ്രൂപ്പുകാർ ചെന്നിത്തലയെ ഉപദേശിച്ചു. സ്ത്രീ സുരക്ഷയുടെ നിർഭയ നൽകിയാൽ ഖദർധാരികൾ പ്രശ്നമുണ്ടാക്കുമെന്ന് ചെന്നിത്തല തിരിച്ചറിഞ്ഞു. ഇതോടെ പൊലീസിൽ ഋഷിരാജ് സിംഗിന് പണിയില്ലാതായി. അപ്പോഴാണ് ആര്യാടൻ വീണ്ടും അവതരിപ്പിക്കുന്നത്. ഗതാഗത കമ്മീഷണറായിരിക്കെ ആര്യാടനുമായുള്ള നല്ല ബന്ധം ഋഷിരാജ് സിംഗിന് തുണയായി. വൈദ്യുത ബോർഡിൽ ചീഫ് വിജിലൻസ് ഓഫീസറായി സിങ്കമെത്തി. ഒന്നും സംഭവിക്കില്ലെന്നാണ് മുഖ്യമന്ത്രിയും സംഘവും കരുതിയത്. അതു തെറ്റി. മുത്തൂറ്റും അമൃതാനന്ദമയീ മഠവുമെല്ലാം സിങ്കത്തിന്റെ നോട്ടപ്പുള്ളികളായി. മുൻ മന്ത്രി ടിഎച്ച് മുസ്തഫയും വീട്ടിലെ മോഷണവും പിടിച്ചു. വൈദ്യുതി മോഷണം കലയാക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി.
ഇതിനിടെയിൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തി. മോദിയുടെ ഗുഡ് ബുക്കിൽ ഋഷിരാജ് സിംഗുമുണ്ടായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഉയർന്ന പദവിയും വാഗ്ദാനം ചെയ്തു. ഡൽഹിയിൽ പോകാൻ ഋഷിരാജ് സിംഗും കരുക്കൾ നീക്കി. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ചില ഇടപെടലുകൾ അപ്പോഴുമെത്തി. അങ്ങനെ ഡെപ്യൂട്ടേഷൻ മോഹവും പൊളിഞ്ഞു. ഇതോടെ വൈദ്യുത ബോർഡിന് വേണ്ടി കാര്യമായെന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ് വൈദ്യുതി മോഷണത്തിനെതിരായ റെയ്ഡുകൾ ശക്തമാകുന്നത്. വൻകിടക്കാർ പോലും വലയിൽ കുരുങ്ങി. നൂറ് കോടി രൂപ വൈദ്യുത ബോർഡിന് അധികമായി കിട്ടി. ബോർഡ് ചെയർമാൻ ശിവശങ്കറും ഋഷിരാജ് സിംഗിന്റെ നീക്കങ്ങൾക്ക് കൈയടിയുമായി പ്രോൽസാഹനം നൽകി. ആര്യാടനും എതിർത്തില്ല. അങ്ങനെ വൈദ്യുത ബോർഡിൽ സിങ്കം ഹീറോയായി.
മുത്തൂറ്റിനെ തൊട്ടതോടെ കളിമാറി. മുഖ്യമന്ത്രി കലിച്ചു. ആര്യാടന് സിങ്കത്തെ കൈവിടേണ്ടി വന്നു. എന്നാൽ ചുമ്മാ മാറ്റിയാൽ ഉണ്ടാകുന്ന വിവദാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയുടെ സഹായം തേടി. അങ്ങനെ പൊലീസിലേക്ക് മടങ്ങിയെത്താൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യം ഋഷിരാജ് സിംഗിന് മുന്നിലെത്തി. ഡിജിപിയായി ടിപി സെൻകുമാർ എത്തിയ സാഹചര്യത്തിൽ ഋഷിരാജ് സിങ് പലതും മുന്നിൽ കണ്ടു. ഇനി എന്ത് പദവി തന്നാലും സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ കാണുമെന്ന് കരുതി. ജനങ്ങളുമായി കാക്കി കുപ്പായത്തിൽ സംവദിക്കാൻ മോഹിച്ച ഋഷിരാജ് സിങ് ആഭ്യന്തര വകുപ്പിൽ നിന്നുള്ള ചോദ്യത്തിന് യെസ് പറഞ്ഞു. പൊലീസിലേക്ക് മടങ്ങിയെത്താമെന്ന് സമ്മതിച്ചു. അങ്ങനെ വൈദ്യുത ബോർഡിൽ നിന്ന് ഋഷിരാജ് സിംഗിനെ അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച് മാറ്റാനുള്ള സാധ്യത സർക്കാർ ഒരുക്കിയെടുത്തു.
പക്ഷേ തെറ്റിയത് ഋഷിരാജ് സിംഗിനായിരുന്നു. ഒരിക്കലും ചിന്തിക്കാത്ത പദവിയാണ് ആഭ്യന്തര വകുപ്പ് ഋഷിരാജ് സിംഗിന് നൽകിയത്. പൊലീസിലെ ട്രെയിനികളെ പരിശീലിപ്പിക്കുക. അവരുടെ കാര്യങ്ങൾ നോക്കുക. അച്ചടക്കമുള്ള ഭാവി പൊലീസിനെ വളർത്തിയെടുക്കുക. അങ്ങനെ പൊലീസ് ട്രെയിനിങിന്റെ എഡിജിപിയായി ഋഷിരാജ് സിങ് എത്തി. അതായത് പൊതു ജനവുമായി സംസാരിക്കുകയോ അവർക്ക് വേണ്ടി ഒന്നും ചെയ്യാനോ സാധ്യതയില്ലാത്ത പദവി കണ്ടെത്തി ആഭ്യന്തര വകുപ്പ് ഋഷിരാജ് സിംഗിന് നൽകി. മന്ത്രി രമേശ് ചെന്നിത്തലയുടെ അതിബുദ്ധിയാണ് ഋഷിരാജ് സിംഗിനെ മൂലയ്ക്കിരുത്തിയത്. അതുകൊണ്ടാണ് വകുപ്പ് മന്ത്രിയുമായി പ്രോട്ടോകോൾ ബന്ധം മതിയെന്ന് ഋഷിരാജ് സിങ് തീരുമാനിച്ചത്. ആവശ്യമില്ലാത്ത സ്നേഹ പ്രകടനം നടത്തിയിട്ടും കാര്യമില്ല. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോൾ മന്ത്രിയുടെ വസതിയിലെത്തി സല്യൂട്ട് ചെയ്തതാണ്. എന്നിട്ടും ഗുണമൊന്നുമില്ല. അതുകൊണ്ട് മന്ത്രിയെ കണ്ടാൽ എഴുന്നേറ്റ് സമയം കളയണ്ടെന്ന് ഋഷിരാജ് സിങ് തീരുമാനിച്ചാൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ ചോദിക്കുന്നു.
ഋഷിരാജ് സിങ് എന്നാൽ സിങ്കമായിരിക്കാം. പക്ഷേ രമേശ് ചെന്നിത്തല മുറവിറ്റ സിംഹമാണ്. അതുകൊണ്ട് തന്നെ പണി ഋഷിരാജ് സിംഗിന് ഉറപ്പാണെന്ന് ആഭ്യന്തരമന്ത്രിയോട് അടുപ്പമുള്ളവർ പറയുന്നു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്