Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെല്ലിന്റെ മൂലയിൽ കൂനിക്കൂടിയിരിക്കുന്ന പ്രതിയെ കണ്ടപ്പോൾ റൈറ്റർക്ക് ചോദ്യം ചെയ്യാൻ മോഹം; സിസിടിവിയുടെ കണ്ണ് എത്താത്ത എസ്ഐയുടെ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി; മുറിയിൽ ചെന്ന പാടേ റൈറ്ററെ തള്ളിമാറ്റി പ്രതി ഇറങ്ങി ഓടി: മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ കണ്ടു പിടിച്ചത് നാട്ടുകാരും: കുമ്പഴയിലെ രണ്ടാനച്ഛൻ വീണ്ടും കുടുങ്ങിയത് ഇങ്ങനെ

സെല്ലിന്റെ മൂലയിൽ കൂനിക്കൂടിയിരിക്കുന്ന പ്രതിയെ കണ്ടപ്പോൾ റൈറ്റർക്ക് ചോദ്യം ചെയ്യാൻ മോഹം; സിസിടിവിയുടെ കണ്ണ് എത്താത്ത എസ്ഐയുടെ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോയി; മുറിയിൽ ചെന്ന പാടേ റൈറ്ററെ തള്ളിമാറ്റി പ്രതി ഇറങ്ങി ഓടി: മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ കണ്ടു പിടിച്ചത് നാട്ടുകാരും: കുമ്പഴയിലെ രണ്ടാനച്ഛൻ വീണ്ടും കുടുങ്ങിയത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കുമ്പഴയിൽ ബാലികയെ മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛൻ ചാടിപ്പോകാൻ കാരണമായത് സ്റ്റേഷനിലെ റൈറ്ററുടെ ഒറ്റയ്ക്ക് ചോദ്യം ചെയ്യാനുള്ള മോഹം. സിസിടിവി കാമറയുടെ നോട്ടമെത്താത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്നു പുലർച്ചെ 12 മണിയോടെ പ്രതി ചാടിപ്പോയത്. അവസാനം അഞ്ചരയോടെ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷനിലെ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. പുലർച്ചെ 12 മണിയോടെ പുറത്തെവിടെയോ പോയി വന്ന റൈറ്ററും സീനിയർ സിപിഓയുമായ രവികുമാറിന് സെല്ലിൽ കിടക്കുന്ന പ്രതിയെ കണ്ടപ്പോൾ ഒന്നു കാര്യമായി ചോദ്യം ചെയ്യണമെന്ന് തോന്നുകയായിരുന്നു. സെല്ലിനുള്ളിലേക്ക് സിസിടിവി കാമറയുടെ നോട്ടമെത്തുന്നതിനാൽ താനുദ്ദേശിച്ച പോലെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് സെല്ലിൽ നിന്നിറക്കി എസ്ഐയുടെ റൂമിലേക്ക് കൊണ്ടു പോയത്.

അവിടെ എത്തിയതും പ്രതി ഇറങ്ങിയോടുകയായിരുന്നു. മൂത്രമൊഴിക്കാനും ഭക്ഷണം കൊടുക്കാനുമായി പ്രതിയെ പുറത്തിറക്കിയപ്പോൾ ഇറങ്ങിയോടിയെന്നാണ് പൊലീസ് നാട്ടുകാരോട് പറഞ്ഞിരുന്നത്. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് റൈറ്ററുടെ കടുംകൈ പുറത്തായത്. രക്ഷപ്പെട്ടോടിയ പ്രതി കുമ്പഴയിൽ, കൊലപാതകം നടത്തിയ വാടക വീട്ടിലേക്കാണ് പോയത്. അവിടെ പൊലീസിനെ കാവലിട്ടിരുന്നത് കണ്ട് ഇയാൾ ഓടിപ്പോയി.

സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇയാളെ നാട്ടുകാരും പൊലീസും സംഘം ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുറ്റിക്കാട്ടിൽ നിന്ന് പിടികൂടിയത്. റൈറ്റർ കാണിച്ച കൃത്യവിലോപത്തിന് ഇന്നലെ രാത്രി സ്റ്റേഷനിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാർക്കുമെതിരേ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.

നാട്ടുകാരാണ് ഇയാളെ പൊലീസ് പിടികൂടി പൊലീസിന് കൈമാറിയത്. ഇയാൾക്കുവേണ്ടി രാത്രി വൈകിയും തിരച്ചിൽ തുടർന്നു.ശൗചാലയത്തിൽ പോകണമെന്നാവശ്യപ്പെട്ട ഇയാളെ സ്റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് വിലങ്ങുമായി ഓടിരക്ഷപ്പെട്ടത് എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. നേരത്തെ അറസ്റ്റ് ചെയ്തപ്പോഴും പൊലീസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചിരുന്നു. സിസിടിവി പരിശോധനയിലാണ് സത്യം തെളിഞ്ഞത്.

കുമ്പഴ കളീക്കൽപടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടാനച്ഛനെ പത്തനംതിട്ട പൊലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ശരീരം കത്തികൊണ്ട് മുറിച്ചും മർദിച്ചും അഞ്ചുവയസ്സുകാരിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അമ്മ തിങ്കളാഴ്ച രാവിലെ എട്ടരയോടെ സമീപത്തെ വീട്ടിൽ ജോലിക്ക് പോയി. രണ്ടരയോടെ തിരികെവരുമ്പോൾ മദ്യപിച്ചനിലയിൽ രണ്ടാനച്ഛൻ മുറിയിൽ കിടക്കുന്നതുകണ്ടു. തൊട്ടടുത്ത് ചലനമറ്റ് കുഞ്ഞും കിടപ്പുണ്ടായിരുന്നു. കുഞ്ഞിന് എന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ രണ്ടാനച്ഛൻ മർദിച്ചു. ഇതോടെ പുറത്തിറങ്ങി അമ്മ വിവരം സമീപവാസികളെ അറിയിച്ചു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുനനു.

കുഞ്ഞിന്റെ കഴുത്തിലുൾപ്പെടെ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും. അതിന് ശേഷമേ പീഡനം നടനനോ എന്ന കാര്യത്തിൽ വ്യക്തത വരൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP