പണികൊടുത്ത മന്ത്രിക്ക് തിരിച്ച് പണിത് ഋഷിരാജ് സിങ്; ആഭ്യന്തരമന്ത്രി സ്റ്റേജിൽ എത്തിയപ്പോൾ മൈൻഡ് ചെയ്യാതെ എഡിജിപി സീറ്റിലിരുന്നു; ചമ്മി ചിരിച്ച് അറിയാത്ത ഭാവം നടിച്ച് ചെന്നിത്തലയുടെ മടക്കം
തൃശൂർ: മന്ത്രിമാരെ കണ്ടാൽ പഞ്ചപുച്ഛമടക്കി തൊഴുതുനിൽക്കുന്നതൊണ് പൊതുവേ പൊലീസുകാരുടെ രീതി. അത് ആഭ്യന്തരമന്ത്രിയായാലോ.. ? പിന്നെ പറയാനുണ്ടോ ഇല്ലേ? എന്നാൽ നമ്മുടെ സിങ്കം ഋഷിരാജ് സിങ് മറ്റു പൊലീസ് ഉദ്യോഗസ്ഥരെ പോലൊന്നും അല്ലെന്ന് വീണ്ടും തെളിയിക്കുകയാണ്.
ആഭ്യന്തരമന്ത്രി സ്റ്റേജിൽ എത്തിയപ്പോൾ മറ്റ് ഉന്നതഉദ്യോഗസ്ഥർ ബഹുമാനത്തോടെ എണീറ്റ് നിന്ന് സല്യൂട്ട് ചെയ്തിട്ടും മന്ത്രിയെ കണ്ട് ഇരിപിടത്തിൽ നിന്നും എണീറ്റ് ബഹുമാനിക്കാൻ തയ്യാറാകാത്ത സിങ്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഈ ചിത്രത്തിനും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് കിട്ടുന്നത്. തന്നെ ബറ്റാലിയൻ എഡിജിപിയായി നിയമിച്ച മന്ത്രിക്ക് സിങ്കം കൊടുത്ത ഒരു ചെറിയ പണിയാണ് ഇതെന്നാണ് സിങ്കം ഫാൻസ് പറയുന്നത്.
ഇന്നലെ തൃശൂരിലെ വനിത പൊലീസ് പാസിങ് ഔട്ട് പരേഡിനിടെയാണ് സംഭവം നടന്നത്. പാസിങ് ഔട്ട് പരേഡിനെത്തിയതായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്നലെ രാവിലെ രാമവർമപുരം പൊലീസ് അക്കാഡമിയിലെ ചടങ്ങിനെത്തിയ ഋഷിരാജ് സിങ് മന്ത്രിയെത്തുന്നതിനു മുമ്പു സോഫയിൽ വന്നിരുന്നു. മന്ത്രി ചടങ്ങിനെത്തുന്നുവെന്നു മൈക്കിൽ അനൗൺസ്മെന്റ് ചെയ്തതോടെ ചടങ്ങിലുണ്ടായിരുന്ന എഡിജിപി രാജേഷ് ദിവാനും ഐജിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അതിഥികളുമൊക്കെ എഴുന്നേറ്റു നിന്നെങ്കിലും ഋഷിരാജ് സിങ് അനങ്ങിയില്ല. മറ്റുള്ളവർ സല്യൂട്ട് ചെയ്താണു മന്ത്രിയെ സ്വീകരിച്ചത്. മന്ത്രിയെ തിരിഞ്ഞു പോലും നോക്കാതിരുന്ന ഋഷിരാജ് സിംഗിനെ ഒന്നു പാളി നോക്കിയതിനു ശേഷം മന്ത്രി സല്യൂട്ട് സ്വീകരിക്കാനായി പോയപ്പോഴും തലയുയർത്തിപിടിച്ച് ഋഷിരാജ് സോഫയിൽ തന്നെ ഇരിക്കുകയായിരുന്നു. ചടങ്ങു കഴിഞ്ഞു മന്ത്രിയടക്കം എല്ലാവരും മടങ്ങുമ്പോഴാണു ഋഷിരാജ്സിംഗും എഴുന്നേറ്റത്. പിന്നീട് അടുത്തുനിന്ന മന്ത്രി കൈകാണിച്ചിട്ടും കാര്യമായി പ്രതികരിക്കാതെ എഡിജിപി നിന്നു. തുടർന്ന് പെട്ടെന്ന് തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽനിൽക്കാതെ മന്ത്രി യാത്രയാവുകയായിരുന്നു.
വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസറായിരുന്ന ഋഷിരാജ് സിംഗിനെ ദിവസങ്ങൾക്ക് മുമ്പാണ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചത്. ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വൈദ്യുതി മോഷ്ടാക്കളെ പിടികൂടാൻ മുഖം നോക്കാതെ നടപടിയുമായി മുന്നോട്ടു പോകവേയാണ് അദ്ദേഹത്തെ ഉന്നത ഇടപെടലോടെ ട്രാൻസ്ഫർ ചെയ്തത് എന്നായിരുന്നു ആരോപണം. ഇത് കാരണമാണത്ര മന്ത്രിയെ കണ്ടിട്ടും ഋഷിരാജ് സിങ് എണീക്കാത്തത്.
വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസറായിരിക്കെ കോടിക്കണക്കിനു രൂപയാണു വിവിധ സർക്കാർ വകുപ്പുകളിൽനിന്നും ഉന്നതരുടെ വ്യവസായ സ്ഥാപനങ്ങളിൽനിന്നും ബോർഡിനു കിട്ടാനുള്ള കുടിശിക ഋഷിരാജ് സിങ് പിരിച്ചെടുത്തത്. നിലവിൽ ഇത്തരത്തിൽ 713 കോടി രൂപ തിരിച്ചു പിടിക്കാൻ വിവിധ സ്ഥാപനങ്ങൾക്കു അദേഹം നോട്ടീസ് നൽകിയിരിക്കെയാണു വിജിലൻസ് ഓഫീസർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഋഷിരാജ് സിംഗിനെ തിരിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കു കത്തും നൽകിയിരുന്നു.
ഇതേസമയം പരസ്യമായി എല്ലാം നിഷേധിച്ച് ഋഷിരാജ് മാദ്ധ്യമങ്ങൾക്ക് പ്രതികരണം നൽകി. വൈദ്യുതി ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ സ്ഥാനത്തുനിന്നു തന്നെ സർക്കാർ മാറ്റിയതാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഋഷിരാജ്സിങ് പറഞ്ഞു. ഏതെങ്കിലും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തന്നെ നീക്കിയതെന്ന ആരോപണവും തെറ്റാണ്. പൊലീസ് സർവീസിലേക്കു തിരിച്ചുവരാൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ താൻ സന്നദ്ധത അറിയിച്ചതാണ്. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ആരാഞ്ഞ ശേഷമാണു ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി സ്ഥാനം നൽകിയതെന്നും അദേഹം വ്യക്തമാക്കി.
ഇന്നലെ രമേശ് ചെന്നിത്തലയും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ ഇതുസംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. കെഎസ്ഇബി ആന്റി തെഫ്റ്റ് സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് എഡിജിപി ഋഷിരാജ് സിങ്ങിനെ മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾ അനാവശ്യമാണെന്നാണ് ആഭ്യന്തര മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. സേനയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് ഋഷിരാജ്സിങ് ഡിജിപിയെ നേരിൽ കണ്ട് അറിയിച്ചതിനാലാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വം ലഭിച്ചതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കാര്യക്ഷമതയും, സത്യസന്ധതയും മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മിടുക്കനായ ഉദ്യേഗസ്ഥനാണ് ഋഷിരാജ്സിങ്. കേരളാ പൊലീസ് അക്കാദമിയിൽ നടന്ന വനിത പൊലീസ് കേഡറ്റുകളുടെ പാസിങ്ഔട്ട് പരേഡുമായി ബന്ധപ്പെട്ടുയർന്ന സല്യുട്ട് വിവാദവും അനാവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു. അതിന് ശേഷം ഋഷിരാജ്സിങ്ഫോണിൽഎന്നോട് ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിശദീകരണവും നൽകിയിരുന്നു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രചരിച്ച വാർത്തകളാണിതെല്ലാമെന്നും പോസ്റ്റിൽ പറയുന്നു.
മനഃപൂർവ്വമല്ല ഋഷിരാജ് സിങ് ഇങ്ങനെ പ്രവർത്തിച്ചത് എന്ന് കരുതുന്നു എന്ന് പറഞ്ഞ് മന്ത്രിയുടെ ഓഫീസ് വിവാദം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഋഷിരാജ് സിംഗിന്റെ പ്രതികരണം മനഃപൂർവ്വം ആണ് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ദേശീയ ഗാനത്തിന് മാത്രം എണീറ്റ് നിന്നാൽ മതിയെന്നാണ് നിയമം എന്നും വിഐപികളെ കാണുമ്പോൾ എണീക്കണമെന്ന് പറയുന്നത് പ്രോട്ടോക്കോൾ അറിയാത്തവരാണന്നുമാണ് ഋഷിരാജ് പ്രതികരിച്ചത്. എന്തായാലും വരും ദിവസങ്ങളിൽ ഋഷിരാജ് സിംഗിനെ കൂടുതൽ മൂലയ്ക്കിരുത്താൻ ഈ നടപടി കാരണമാകുമെന്നാണ് മന്ത്രിയുടെ അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍