Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചൊല്ലി കൗമാരക്കാരനുമായി തർക്കം; പതിമൂന്ന് വയസുള്ള അക്കീഫിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഓൺലൈൻ ഗെയിം കൊലയാളിയെ സൃഷ്ടിച്ചപ്പോൾ പ്രതിയായതും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; ഉള്ളാളിലേത് ഞെട്ടിക്കുന്ന കൊലപാതകം  

ഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചൊല്ലി കൗമാരക്കാരനുമായി തർക്കം; പതിമൂന്ന് വയസുള്ള അക്കീഫിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഓൺലൈൻ ഗെയിം കൊലയാളിയെ സൃഷ്ടിച്ചപ്പോൾ പ്രതിയായതും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; ഉള്ളാളിലേത് ഞെട്ടിക്കുന്ന കൊലപാതകം   

ബുർഹാൻ തളങ്കര

മംഗളൂരു: ഉള്ളാൾ കൊട്ടേക്കറിലെ കൊമരംഗല സ്വദേിയായ മുഹമ്മദ് ഹനീഫിന്റെ മകൻ പതിമൂന്നു വയസുള്ള അകീഫ് മൃതദേഹം കണ്ടത്തിയപ്പോൾ ഞെട്ടിയത് പൊലീസ്. പതിമൂന്നുകാരൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടായിരുന്നു. മൃതദേഹം ഞായറാഴ്ച പുലർച്ചെയാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം മുതൽ അകീഫിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ ഉള്ളാൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിന് ഇടയിലാണ് അകീഫിന്റെ മൃതദേഹം വീട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെ ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ കെസി റോഡിനോട് അടുത്തുള്ള ഫലാ സ്‌കൂളിന് പുറകിൽ കണ്ടെത്തിയത്.

തലയിൽ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നും മൃതദേഹം. സ്ഥിരമായി പബ്ജി ഗെയിം കളിക്കുന്ന സ്വഭാവക്കാരനാണ് അകീഫ്. കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഈ ഗെയിം നിരോധിച്ചിരുന്നു, എന്നിരുന്നാലും ചില പഴുതുകൾ കാരണം ഇത് ഇപ്പോഴും ഉപയോഗിച്ചു വരുന്നു. ആക്കീഫ് എല്ലായ്‌പ്പോഴും പബ്ജി ഗെയിമുകൾ കളിക്കാറുണ്ടായിരുന്നു. ഓൺലൈൻ ഗെയിമുകൾക്കിടയിൽ ആക്കീഫ് മറ്റുള്ളവരെ പരാജയപ്പെടുത്താറുണ്ടായിരുന്നു.

ഇതിനിടിയിലാണ് മൊബൈൽ കടയിൽ മറ്റൊരു കുട്ടിയുമായി പരിചയപ്പെടുന്നത്. അക്കീഫ് ഇയാളുമായി ഓൺലൈൻ ഗെയിം വിജയിച്ചപ്പോൾ അകീഫുമായി തർക്കത്തിലായി. തനിക്കുവേണ്ടി മറ്റാരെങ്കിലും ഗെയിം കളിക്കുന്നുണ്ടോ എന്ന സംശയം കൗമാരക്കാരൻ അകീഫുമായി പ്രകടിപ്പിച്ചു. അടുത്തിരുന്ന് നേരിട്ട് ഗെയിം കളിക്കാൻ വെല്ലും വിളിച്ചു. ഈ വെല്ലുവിളി സ്വീകരിച്ച അകീഫ് ശനിയാഴ്ച വൈകുന്നേരം ഒരുമിച്ച് കളിക്കാൻ തുടങ്ങി. എന്നാൽ കളിയിൽ അകീഫിനെ പരാജയപ്പെടുത്തി. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു.

അകീഫിന് ദേഷ്യം വന്നു പ്രതിക്ക് നേരെ ഒരു ചെറിയ കല്ല് എറിഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി വലിയ കല്ലുകൊണ്ട് ആകിഫിനെ അക്രമിച്ചു. ഇതേ തുടർന്നുള്ള അമിതമായ രക്തസ്രാവത്തെ തുടർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായി. മരണം ഉറപ്പായതോടെ മൃതദേഹം മതിലിനടുത്തുകൊണ്ടുപോയി വെച്ച് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ പരിസരവാസികളാണ് അകീഫിന്റെ മൃതദേഹം കണ്ടത് ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉള്ളാൾ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനെ കുറിച്ച് വിവരം ലഭിച്ചത്.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. തുടർന്ന് 13 കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നറിയാൻ പ്രാദേത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP