മെഡിക്കൽ കോളേജുകളാക്കിയത് ബോർഡ് മാറ്റിയല്ല; ജനത്തെ വെയിലത്ത് നിർത്തിയല്ല ധനസഹായം വിതരണം ചെയ്യേണ്ടത്; ഉമ്മൻ ചാണ്ടിയുടെ മറുപടിയിൽ 'വികസനം' അക്കമിട്ട് നിരത്തി പിണറായി; വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ 'കേരളത്തിന്റെ വികസന കാര്യം' ചർച്ചയിൽ; ഇനി തീരുമാനിക്കേണ്ടത് വോട്ടർമാർ
ന്യൂസ് ഡെസ്‌ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ 'കേരളത്തിന്റെ വികസന കാര്യങ്ങൾ' ചർച്ച ചെയ്ത് ഭരണ പ്രതിപക്ഷ കക്ഷികൾ. വികസനം ചർച്ച ചെയ്യാനുള്ള തന്റെ വെല്ലുവിളി ഏറ്റെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് വർഷത്തെ ഇടതുഭരണത്തിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയത്. ഉമ്മൻ ചാണ്ടിയുടെ മറുപടി ശ്രദ്ധയിൽപ്പെട്ടെന്നും വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേരള ജനത അനുഭവിച്ചറിഞ്ഞത് നുണകൾ കൊണ്ട് മറക്കാനാവില്ലെന്നും ഫെയസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വികസന- ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫിനെ വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ വെല്ലുവിളി ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറുപടി നൽകി. ഇരുസർക്കാരിന്റെയും വിവിധ പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയാണ് പിണറായിയുടെ വെല്ലുവിളിയെ ഉമ്മൻ ചാണ്ടി നേരിട്ടത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി എത്തി ചർച്ച കൊഴുപ്പിച്ചിരിക്കുയാണ് മുഖ്യമന്ത്രി.
ഉയർത്തിയ വാദഗതികൾ പലതും വസ്തുതകൾക്ക് നിരക്കാത്തതും വസ്തുതകൾ മറച്ചുവയ്ക്കുന്നതുമായതിനാൽ യഥാർത്ഥ വസ്തുത ജനങ്ങളുടെ മുന്നിൽ ഒന്നുകൂടി വയ്ക്കുകയാണെന്ന ഫേസ്‌ബുക്ക് കുറിപ്പോടെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചില മറുപടി നൽകിയത് കണ്ടു. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങൾക്ക് സ്വയം കാണാൻ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ പൊതുജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരുമായി താരതമ്യം ചെയ്താൽ ഏതൊരു മേഖലയിലും എൽ.ഡി.എഫ് സർക്കാർ വളരെ മുന്നിലാണ്. അദ്ദേഹം ഉയർത്തിയ വാദഗതികൾ പലതും വസ്തുതകൾക്ക് നിരക്കാത്തതും വസ്തുതകൾ മറച്ചുവയ്ക്കുന്നതുമായതിനാൽ യഥാർത്ഥ വസ്തുത ജനങ്ങളുടെ മുന്നിൽ ഒന്നുകൂടി വയ്ക്കുകയാണ് എന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ പിണറായി വിജയൻ പറയുന്നു.
1. ക്ഷേമ പെൻഷനുകൾ
യു.ഡി.എഫ് അധികാരംവിട്ട് ഒഴിയുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. 18 മാസത്തെ കുടിശ്ശികയും ബാക്കിയുണ്ടായിരുന്നു. എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ഇത് 1600 രൂപയാക്കി. കുടിശ്ശികയില്ലാതെ വിതരണം ചെയ്തു. എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ ഒരു കുടിശ്ശികപോലും അവശേഷിക്കാതെ 60 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നു. ഇനി 1500 രൂപ പെൻഷൻ എന്ന വാദം പരിശോധിക്കാം. 80 വയസ്സിനു മുകളിലുള്ളവർക്ക് 1500 രൂപ പെൻഷൻ നൽകാനാണ് യു.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. അതും കുടിശ്ശികയാക്കിയിട്ടാണ് പോയത്. ഇക്കാര്യമെല്ലാം മറച്ചുവച്ചുകൊണ്ട് 800 മുതൽ 1500 രൂപ വരെ പെൻഷൻ മുൻ സർക്കാർ നൽകി എന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ ലഭിക്കുന്ന 60 ലക്ഷം പേരിൽ 49 ലക്ഷം പേർ ക്ഷേമ പെൻഷനും ബാക്കി 11 ലക്ഷം പേർ ക്ഷേമനിധി പെൻഷനുമാണ് വാങ്ങുന്നത്. പെൻഷൻ വർദ്ധിപ്പിച്ച് കുടിശ്ശികയില്ലാതെ പെൻഷൻ വീടുകളിലെത്തിക്കുന്നത് എൽ.ഡി.എഫ് സർക്കാരാണ്. ക്ഷേമ പെൻഷനുവേണ്ടി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 9,311 കോടി രൂപ നൽകിയപ്പോൾ എൽ.ഡി.എഫ് സർക്കാർ ക്ഷേമ പെൻഷനുവേണ്ടി 33,500 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.
2. സൗജന്യ അരി
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എ.പി.എൽ ഒഴികെ മറ്റെല്ലാവർക്കും അരി സൗജന്യമാക്കി എന്ന വാദം വിചിത്രമാണ്. എ.എ.വൈ വിഭാഗത്തിന് കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന അരി യു.ഡി.എഫ് സർക്കാർ വിതരണം ചെയ്ത കാര്യമായാണ് പറയുന്നത്. ബി.പി.എല്ലിൽ കേന്ദ്രം ഒഴിവാക്കിയ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചത് എൽ.ഡി.എഫ് സർക്കാരാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികളിൽ സൗജന്യ റേഷനും ജനങ്ങൾക്ക് അവകാശപ്പെട്ട ഭക്ഷ്യകിറ്റും പൂർണ്ണമായും സൗജന്യമായി നൽകി. റേഷൻ സംവിധാനം പരിഷ്‌കരിച്ച് സുതാര്യമായ വിതരണം എൽ.ഡി.എഫ് സർക്കാരാണ് നടപ്പാക്കിയത്. എൽ.ഡി.എഫ് സർക്കാർ 2011 ൽ ഓണത്തിന് ആരംഭിച്ച ഭക്ഷ്യകിറ്റ് യു.ഡി.എഫ് സർക്കാർ തുടരുക മാത്രമാണ് ചെയ്തത്. യു.ഡി.എഫ് സർക്കാർ എ.പി.എൽ വിഭാഗത്തിന് ഒരുകാലത്തും സൗജന്യമായി അരി നൽകിയിരുന്നില്ല. 2011 ൽ എൽ.ഡി.എഫ് സർക്കാർ അരി കിലോഗ്രാമിന് 2 രൂപയ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നു.
3. മെഡിക്കൽ കോളേജ്
യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ ബോർഡ് മാറ്റി നടത്തിയ പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് കാലത്തേത് .എല്ലാത്തിനുമൊപ്പം അഴിമതി ആരോപണങ്ങളും.
ബോർഡ് മാറ്റുന്നതല്ല, സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ സർക്കാർ ചെയ്തത്. എൽ.ഡി.എഫ് സർക്കാർ, സർക്കാർ മേഖലയിൽ വയനാട് ജില്ലയിലും മെഡിക്കൽ കോളേജ് ആരംഭിക്കാൻ നടപടി സ്വീകരിച്ചുകഴിഞ്ഞു.
4. ആശ്വാസകിരണം പദ്ധതി
വി എസ് സർക്കാരിന്റെ കാലത്ത് 2010 ലാണ് 'ആശ്വാസകിരണം' പദ്ധതി ആരംഭിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഗുണഭോക്താക്കളുടെ എണ്ണം 63,544 ആയിരുന്നു. ഈ സർക്കാരിന്റെ കാലത്താണ് നിരക്ക് 600 രൂപയായി വർദ്ധിപ്പിച്ചത്. നിലവിൽ 1.14 ലക്ഷം ഗുണഭോക്താക്കൾക്കായി 338 കോടി രൂപ ഈ സർക്കാർ ചെലവഴിച്ചു.
'സ്നേഹപൂർവ്വം' പദ്ധതിയിൽ നിലവിൽ 50,642 ഗുണഭോക്താക്കളുണ്ട്. ഈ സർക്കാർ 101 കോടി രൂപ ഈ വിഭാഗത്തിന് ചെലവഴിച്ചിട്ടുണ്ട്.
'വികെയർ' പദ്ധതിയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വെറും 17 ഗുണഭോക്താക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫ് സർക്കാർ 5 വർഷം കൊണ്ട് ചെലവഴിച്ചത് വെറും 2.6 ലക്ഷം രൂപയാണ്. ഈ സർക്കാരിന്റെ കാലത്ത് ഗുണഭോക്താക്കളുടെ എണ്ണം 1250 ആയി ഉയരുകയും 17 കോടി രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തു.
'സമാശ്വാസം' പദ്ധതിയിൽ യു.ഡി.എഫ് സർക്കാർ ചെലവഴിച്ചത് വെറും 13 കോടി രൂപയാണ്. ഈ സർക്കാർ ഗുണഭോക്താക്കളുടെ എണ്ണം 831 ആക്കുകയും ചെലവഴിച്ച തുക 40.5 കോടി രൂപയായി ഉയരുകയും ചെയ്തു.
5. രാഷ്ട്രീയ കൊലപാതകങ്ങൾ
മനുഷ്യജീവൻ അപഹരിക്കുന്ന സംഘട്ടനങ്ങളും സംഘർഷങ്ങളും ഒരെണ്ണം പോലും ഉണ്ടാകരുതെന്നാണ് എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട്. ഫലപ്രദമായ ഇടപെടലുകളിലൂടെ ഇത് അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ എല്ലാ നടപടികളും എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചു.
6. പി.എസ്.സി നിയമനം
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.എസ്.സി വഴി നിയമിച്ചവരുടെ എണ്ണം 1,50,353 ആണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 1,63,131 പേർക്ക് പി.എസ്.സി വഴി നിയമനം നൽകി (യു.ഡി.എഫ് കാലത്ത് നിയമനം നൽകാത്ത 4,031 കെ.എസ്.ആർ.ടി കണ്ടക്ടർമാർക്ക് എൽ.ഡി.എഫ് സർക്കാരാണ് നിയമനം നൽകിയത്). പി.എസ്.സി പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയപ്പോൾ അതിൽ ശക്തമായ നിയമനടപടി സ്വീകരിച്ചു.
7. റബ്ബർ സബ്‌സിഡി
യു.ഡി.എഫ് കാലത്ത് വെറും 381 കോടി രൂപയാണ് റബ്ബർ സബ്‌സിഡിയായി വിതരണം ചെയ്തത്. എൽ.ഡി.എഫ് കാലയളവിൽ 1382 കോടി രൂപ റബ്ബർ സബ്‌സിഡിയായി വിതരണം ചെയ്തിട്ടുണ്ട്. യു ഡി എഫ് കാലത്തെ കുടിശികയും ഈ സർക്കാരാണ് വിതരണം ചെയ്തത്.
8. വൻകിട പദ്ധതികൾ, ബൈപാസുകൾ, പാലങ്ങൾ
യു.ഡി.എഫ് കാലത്തെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും സ്തൂപമായിരുന്ന പാലാരിവട്ടം പാലം എൽ.ഡി.എഫ് കാലത്ത് ശാക്തീകരിച്ച് പുതുക്കിപ്പണിതത് ഓർമ്മിപ്പിക്കട്ടെ. കണ്ണൂർ വിമാനത്താവളവമൊക്കെ നിങ്ങളുടെ കാലത്ത് എങ്ങനെ ആയിരുന്നു എന്നതിന്റെ ചിത്രം ജനങ്ങളുടെ മനസിൽ ഉണ്ട്.
കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ പൂർത്തിയാക്കൽ ദീർഘിപ്പിക്കൽ, കൊച്ചി വാട്ടർ മെട്രോ, ദേശീയ ജലപാത. ദേശീയപാത വികസനം, റെയിൽവേ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, കെറെയിൽ, കെഫോൺ. ഗെയ്ൽ പൈപ്പ്ലൈൻ , എൽഎൻജി ടെർമിനൽ, പെട്രോ കെമിക്കൽസ് പാർക്ക്, ലൈഫ് സയൻസസ് പാർക്ക്, ഹൈടെക്ക് ഇൻഡസ്ട്രിയൽ കോറിഡോർ തുടങ്ങി ഇഛാശക്തിയോടെ സർക്കാർ നടപ്പാക്കിയ ഒട്ടനവധി പദ്ധതികൾ എടുത്തു പറയാൻ ഉണ്ട്.
ദീർഘകാലം മുടങ്ങിക്കിടന്ന ആലപ്പുഴ, കൊല്ലം ബൈപാസുകൾ പൂർത്തീകരിച്ചു. കുണ്ടന്നൂർവൈറ്റില മേൽപ്പാലം പൂർത്തീകരിച്ചു. പ്രളയാഘാതശേഷിയുള്ള റോഡുകളും പാലങ്ങളും ആർ.കെ.ഐ കിഫ്ബി മുഖാന്തിരം നിർമ്മിച്ചുവരുന്നു.
9. മദ്യം, മയക്കുമരുന്ന്
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രചരണവും ബോധവൽക്കരണവും നിയമനടപടിയും സ്വീകരിച്ചുവരുന്നു. ബാർ ലൈസൻസിന്റെ കാര്യത്തിൽ യു.ഡി.എഫ് കാലത്തുണ്ടായിരുന്ന കുംഭകോണങ്ങളൊന്നും ഈ സർക്കാരിന്റെ കാലത്തില്ല.
10. ഭവനനിർമ്മാണം
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 4,43,449 വീടുകൾ നിർമ്മിച്ചു നൽകി എന്നതാണ് അവകാശവാദം. കേരള നിയമസഭയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 3204 ന് (24.02.2016) നൽകിയ മറുപടിയിൽ 4,70,606 ഭവനരഹിത കുടുംബങ്ങളുണ്ടെന്നാണ് പറഞ്ഞത്. 4,43,449 പേർക്ക് വീടുകൾ വച്ചു നൽകി എന്ന വാദം വസ്തുതയാണെങ്കിൽ കേരളത്തിൽ ഭവനരഹിതരായി 27,157 കുടുംബങ്ങൾ മാത്രമേ അവശേഷിക്കുകയുള്ളൂ. ലൈഫ് പദ്ധതിക്ക് ലഭിച്ച അപേക്ഷകളും വസ്തുതകളും പരിശോധിച്ചാൽ ഇതിലും എത്രയോ വലുതാണ് ഭവനരഹിതരായ കുടുംബങ്ങളുടെ എണ്ണം. മേൽപറഞ്ഞ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിൽ യു.ഡി.എഫ് സർക്കാർ വച്ചുനൽകിയ വീടുകളുടെ എണ്ണം 3,141 എന്നാണ്. എൽ.ഡി.എഫ് സർക്കാർ ഇതിനകം 2.75 ലക്ഷത്തിൽപ്പരം വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.
11. ജനസമ്പർക്ക പരിപാടി
ധനസഹായം ജനങ്ങളുടെ അവകാശമാണ്. അത് അവരെ വെയിലത്ത് നിർത്തി വിതരണം ചെയ്യേണ്ട ഔദാര്യമല്ല എന്നതാണ് സർക്കാർ നയം.
മേളകളും ഒച്ചപ്പാടുമില്ലാതെ ഫലപ്രദമായ സംവിധാനത്തിലൂടെ 3,43,050 പെറ്റീഷനുകൾ ലഭിച്ചതിൽ 2,86,098 എണ്ണം തീർപ്പാക്കിയിട്ടുണ്ട് (85.40%). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച 7,70,335 അപേക്ഷകളിൽ 1800 കോടിയോളം രൂപയുടെ ധനസഹായം വിതരണം ചെയ്തു. എല്ലാം ഓൺലൈനാക്കി മാറ്റിയതും ഈ സർക്കാരാണ്.
12. പട്ടയ വിതരണം
ഗുണഭോക്താക്കൾക്ക് പട്ടയം നൽകി ഭൂമി ലഭ്യമാക്കുന്ന കണക്കുകളാണ് യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നത്. കടലാസ് പട്ടയങ്ങൾ കണക്കാക്കാൻ കഴിയില്ല. യു.ഡി.എഫ് സർക്കാർ സംസ്ഥാനത്താകെ 89,884 പട്ടയങ്ങൾ വിതരണം ചെയ്തു. എൽ.ഡി.എഫ് സർക്കാർ 1,77,011 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ലാന്റ് ട്രിബ്യൂണലുകളിൽ നിലവിലുണ്ടായിരുന്ന 1,53,062 കേസുകൾ തീർപ്പ് കൽപ്പിച്ചു. 78,071 പട്ടയങ്ങളും ക്രയ സർട്ടിഫിക്കറ്റുകളും അനുവദിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 99,811 കേസുകളാണ് തീർപ്പാക്കിയത്.
13. ശബരിമല
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. വിശ്വാസി സമൂഹത്തിന്റെ വികാരങ്ങൾ മാനിച്ചുകൊണ്ടും എല്ലാവരുമായും ചർച്ച ചെയ്തും സുപ്രീംകോടതി വിധി നടപ്പാക്കും എന്നാണ് എൽ.ഡി.എഫ് സർക്കാർ എടുക്കുന്ന നിലപാട്. സുപ്രീംകോടതിയിൽ കേസ് പരിഗണനയിലിരിക്കെ അനവസരത്തിൽ അഭിപ്രായം പറയുന്നത് തെരഞ്ഞെടുപ്പുകാലത്ത് വിശ്വാസികളുടെ മനസ്സ് ഇളക്കി വോട്ട് തട്ടാനുള്ള ശ്രമമായി മാത്രമേ കാണാൻ കഴിയൂ. ശബരിമല തീർത്ഥാടനത്തിനായി യു.ഡി.എഫ് സർക്കാർ 341.21 കോടി രൂപ അനുവദിച്ച സ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ 1487.17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് യു.ഡി.എഫ് സർക്കാർ 115 കോടി രൂപ അനുവദിച്ചപ്പോൾ എൽ.ഡി.എഫ് സർക്കാർ 135.9 കോടി രൂപ അനുവദിച്ചു. ശബരിമല ഇടത്താവളം നിർമ്മിക്കാൻ കിഫ്ബി മുഖാന്തിരം 118.35 കോടി രൂപ അനുവദിച്ചു. വരുമാന കുറവ് നികത്താൻ 120 കോടി രൂപ അനുവദിച്ചു. ശബരി മലയിൽ നിർമ്മിച്ച അന്നദാനമണ്ഡപം വളരെ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയുള്ളതാണ്.
14. പൊതുമേഖലാ സ്ഥാപനങ്ങൾ
മുൻ യു.ഡി.എഫ് സർക്കാരിന്റെ അവസാന വർഷമായ 201516 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉൽപ്പാദനം 2799 കോടി രൂപയായിരുന്നത് 201920 ൽ 3,148 കോടി രൂപയായി വർദ്ധിച്ചു. 201516 ൽ ആകെ നഷ്ടം 213 കോടി രൂപയായിരുന്നെങ്കിൽ 201920 ൽ 102 കോടി രൂപയുടെ ആകെ ലാഭമാണ്.
പൊതുവിദ്യാലയങ്ങൾ, പൊതുമേഖലയിലെ ആരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്കു പുറമെ, മികവിന്റെ കേന്ദ്രമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്.
15. പ്രവാസി ക്ഷേമം
പ്രവാസി വെൽഫെയർ ഫണ്ടിലെ അംഗത്വം ഈ സർക്കാരിന്റെ കാലയളവിൽ 1.1 ലക്ഷത്തിൽ നിന്നും 5.6 ലക്ഷമായി വർദ്ധിപ്പിച്ചു. പ്രവാസി ക്ഷേമത്തിനായി മുൻ യു.ഡി.എഫ് സർക്കാർ 68 കോടി രൂപ ചെലവാക്കിയപ്പോൾ എൽ.ഡി.എഫ് സർക്കാർ 180 കോടി രൂപ ചെലവാക്കി.
16. പൊതു കടം
പൊതു കടം ആഭ്യന്തര വരുമാനത്തിന്റെ അനുപാതമായിട്ടാണ് കണക്കാക്കപ്പെടേണ്ടത്. യു.ഡി.എഫ് 200506 ൽ അധികാരം വിട്ട് ഒഴിഞ്ഞപ്പോൾ കടം ആഭ്യന്തരവരുമാനത്തിന്റെ 35 ശതമാനമായിരുന്നു. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ 2011ൽ അധികാരമൊഴിഞ്ഞപ്പോൾ ഇത് 31.8 ശതമാനമായി കുറഞ്ഞു. പിന്നീട് ആഭ്യന്തര വരുമാനത്തിന്റെ അടിസ്ഥാന വർഷം കണക്കാക്കിയതിൽ വ്യത്യാസം വന്നപ്പോൾ കടത്തിന്റെ അനുപാതം കുറഞ്ഞു. യു.ഡി.എഫ് 201516 ൽ അധികാരമൊഴിഞ്ഞപ്പോൾ ധാരാളം ബാധ്യതകൾ മാറ്റിവയ്ക്കുകയുണ്ടായി. എന്നിട്ടും കടം ആഭ്യന്തര വരുമാനത്തിന്റെ 29 ശതമാനമായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്തശേഷവും 201617 ൽ കടം ആഭ്യന്തര വരുമാനത്തിന്റെ 30.2 ശതമാനമായി മാത്രമേ വർദ്ധിച്ചിട്ടുള്ളൂ.
17. സാമ്പത്തിക വളർച്ച
സ്രോതസ് വെളിപ്പെടുത്താതെയാണ് മുൻ മുഖ്യമന്ത്രി യു.ഡി.എഫ് കാലത്തെ സാമ്പത്തിക വളർച്ച 6.42 ശതമാനമെന്നും എൽ.ഡി.എഫ് കാലത്തെ സാമ്പത്തിക വളർച്ച 5.28 ശതമാനവുമാണെന്ന് പറയുന്നത്. യു.ഡി.എഫ് കാലത്ത് ശരാശി സാമ്പത്തിക വളർച്ച 4.85 ശതമാനമാണ്. എൽ.ഡി.എഫ് കാലത്ത് 4 വർഷങ്ങളിലെ സാമ്പത്തിക വളർച്ച 5.44 ശതമാനമാണ്. (സാമ്പത്തിക സർവ്വേ, 2020, വാല്യം 2, പേജ് 11)
ഇതിനു പുറമെ ചില കണക്കുകൾ കൂടി പറയാനുണ്ട്. മുൻ യു.ഡി.എഫ് സർക്കാർ 7780 കി.മീ റോഡുകൾ പൂർത്തിയാക്കിയപ്പോൾ എൽ.ഡി.എഫ് സർക്കാർ 11,580 കി.മീ റോഡുകൾ 2021 ജനുവരി വരെ പൂർത്തീകരിച്ചു. 4530 കി.മീ കൂടി പൂർത്തിയാക്കും.
ശുദ്ധജല വിതരണ കണക്ഷന്റെ കാര്യത്തിൽ യു.ഡി.എഫ് സർക്കാരിന്റെ 4.9 ലക്ഷം കണക്ഷനുകൾ നൽകിയപ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 11.02 ലക്ഷം കണക്ഷനുകൾ നൽകി.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരു തുറമുഖമാണ് പൂർത്തീകരിച്ചത്. ഈ സർക്കാരിന്റെ കാലത്ത് 5 തുറമുഖങ്ങൾ പൂർത്തീകരിച്ചു.
ചെറുകിട, സൂക്ഷ്മ, മീഡിയം വ്യവസായ സ്ഥാപനങ്ങൾ 201516 ൽ 82,000 ആയിരുന്നു. ഇത് 202021 ൽ 1.4 ലക്ഷമായി വർദ്ധിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിൽ 4.99 ലക്ഷം കുട്ടികളുടെ കുറവാണ് യു.ഡി.എഫ് കാലത്ത് ഉണ്ടായത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 6.79 ലക്ഷം കുട്ടികൾ അധികമായി ചേർന്നു.
ഇതെല്ലാം കേരള ജനത അനുഭവിച്ചറിഞ്ഞതാണ്. നുണകൾ കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല എന്ന് ഓർമ്മിപ്പിക്കട്ടെ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍