ഇത് സൈബർ സഖാക്കൾക്ക് മാത്രമേ പറ്റൂ; രക്താർബുദം ബാധിച്ച മകനെ തോളിലിട്ട് ആർസിസിയുടെ പടിക്കെട്ട് ഓടിക്കയറിയ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന് നേരെ രൂക്ഷമായ സൈബർ ആക്രമണം; കണ്ണന് പിന്തുണയുമായി സാധാരണക്കാർ രംഗത്തിറങ്ങിയതോടെ അക്കൗണ്ടും പൂട്ടി ഓടി സൈബർ സഖാക്കൾ
ആർ. കനകൻ
തിരുവനന്തപുരം: മകന്റെ ചികിൽസയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വച്ച് ആർസിസിയിലേക്ക് പോയ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ കഥ മാധ്യമങ്ങളിൽ വൈറലായതോടെ ഹാലിളകി സൈബർ സഖാക്കൾ. സഹതാപ വോട്ട് തട്ടാനുള്ള കണ്ണന്റെ ശ്രമമാണെന്നും കുഞ്ഞിനെ വച്ച് വില പേശുന്നുവെന്നുമുള്ള തരത്തിൽ രൂക്ഷമായ സൈബർ ആക്രമണമാണ് കണ്ണന് നേരെ സഖാക്കൾ അഴിച്ചു വിട്ടത്. എന്നാൽ, ഇതിനെതിരേ നിഷ്പക്ഷരായ സാധാരണക്കാർ സൈബർ ഇടങ്ങളിൽ കണ്ണന് പിന്തുണയുമായി എത്തി. അവരുടെ കമന്റുകളും മറുപടിയും താങ്ങാൻ കഴിയാതെ വന്നതോടെ സൈബർ സഖാക്കളിൽ ചിലർ അക്കൗണ്ടും പൂട്ടി സ്ഥലം വിട്ടു.
സിപിഎം നേതാവും അടൂർ കടമ്പനാട് മുൻ പഞ്ചായത്തു പ്രസിഡന്റുമായ എആർ അജീഷ്കുമാർ, മുൻ കോൺഗ്രസ് നേതാവും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റതോടെ സിപിഎമ്മിൽ ചേർന്നിട്ടുള്ളതുമായ മുൻ ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് ശൈലേന്ദ്രനാഥ് തുടങ്ങിയവരാണ് കണ്ണന് നേരെ രൂക്ഷമായ വിമർശനം ഉയർത്തി ഫേസ് ബുക്കിലും വാട്സാപ്പിലും പ്രചാരണം നടത്തിയത്.
എ.ആർ. അജീഷ്കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:
തട്ടിപ്പുകാരൻ... രണ്ടു വർഷം മുൻപ് ചികിൽസ പൂർത്തിയായ സ്വന്തം മകനെയും എടുത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ രാഷ്ട്രീയ ഇലക്ഷൻ തട്ടിപ്പ്...സമ്മതിക്കണം...ആ തൊലിക്കട്ടി...ഇലക്ഷന് മുന്നേ ഇതാണ് ആശാന്റെ പരിപാടി എങ്കിൽ ഇലക്ഷൻ കഴിഞ്ഞാലെന്തെന്ന് നാട്ടുകാർ തിരിച്ചറിയുന്നു...മൂന്നു ദിവസം മുൻപ് കടമ്പനാട് ഇലക്ഷൻ കമ്മറ്റി ഓഫീസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം അരുൺ കെഎസ് മണ്ണടിയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞത് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തത്തെപ്പറ്റിയാണ്. ഒരു ഭാഗത്ത് അദ്ദേഹത്തിന്റെ അച്ഛന്റെ ജാതി പറഞ്ഞ് വോട്ടു പിടിക്കുവാൻ ഒരു കൂട്ടരെ ഇറക്കിയിരിക്കുന്നു... മറുഭാഗത്ത് അമ്മയുടെ ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ മറ്റൊരു കൂട്ടരെ ഇറക്കിയിരിക്കുന്നു... അപ്പോൾ ഞാൻ അരുണിമനാട് ചോദിച്ചത് മറ്റ് ജാതിക്കാരുടെ വോട്ട് കണ്ണന് വേണ്ടേ എന്നാണ്...അതിന് മറുപടി അരുൺ പറഞ്ഞത് അതുമല്ല ഇനിയുള്ള തന്ത്രം...അടുത്ത ദിവസം കണ്ണൻ മകനെയും കൊണ്ട് ആർസിസിയിൽ പോകുന്നതിന്റെ പടം എടുത്ത് വാർത്ത ഇടാൻ ചില മാധ്യമങ്ങൾക്ക് അച്ചാരം കൊടുത്തിട്ടുണ്ട്... രണ്ടു ദിവസങ്ങൾക്കുള്ളിൽ ആ വാർത്ത വരും എന്നാണ്...അന്ന് തന്നെ ഇക്കാര്യം പറഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റിടണമെന്ന് മനസിൽ ആലോചിച്ചെങ്കിലും ഒരു അച്ഛൻ മകന്റെ അസുഖം വിറ്റ്് ലാഭം കൊയ്യാൻ നിൽക്കില്ലെന്ന് തോന്നിയതിനാൽ അങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ല. ഇന്ന് രാവിലെ മുതൽ ഊത്തതും മൂത്തതും ആയ കോൺഗ്രസുകാരുടെ ഫേസ് ബുക്കിൽ ദാണ്ടെ കിടക്കുന്നു ആർസിസിയുടെ മുന്നിൽ കണ്ണൻ മോനെയും പിടിച്ചുള്ള ഫോട്ടോ...സ്വന്തം മകന്റെ ഫോട്ടോ വച്ച് കൊണ്ട് തട്ടിപ്പ് നടത്തുവാനുള്ള രാഷ്ട്രീയ കാപട്യം...എല്ലാ ജാതിക്കാരെയും ഒരു പോലെ കാണേണ്ടയാൾ ചില സമുദായക്കാരെ മാത്രം പ്രത്യേകമായി കാണുന്നു...ഇതാണ് കള്ളത്തരവും വഞ്ചനയും ജനങ്ങളെ വിഡ്ഢികൾ ആക്കാനുള്ള രാഷ്ട്രീയ നാടകവും...ഇത് അടൂരിലെ ജനങ്ങൾ തിരിച്ചറിയും....
പോസ്റ്റിന് ചുവട്ടിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ ആൾക്കാർ പൊങ്കാല തുടങ്ങിയതോടെ അജീഷ്കുമാർ തന്റെ അക്കൗണ്ട് തന്നെ ക്ലോസ് ചെയ്തു. രക്താർബുദ ബാധിതനായ ഒരു കൊച്ചു കുഞ്ഞിനെപ്പോലും വെറുതേ വിടാത്ത മാർക്സിസ്റ്റ് തെമ്മാടിത്തത്തിനെതിരേയാണ് കമന്റ് പ്രവഹിച്ചത്. താൻ കുഞ്ഞുമായി പോകുന്ന വിവരം ആരെയും അറിയിച്ചിരുന്നില്ല എന്ന് കണ്ണൻ പറയുന്നു. ചില മാധ്യമ പ്രവർത്തകർ തന്റെ പ്രചാരണം എവിടെയാണ് എന്ന് അറിയാ ൻ വേണ്ടി അന്വേഷിച്ചപ്പോഴാണ് സഹപ്രവർത്തകർ ഇന്ന് പ്രചാരണമില്ലെന്ന് അറിയിച്ചത്. കണ്ണൻ മകനുമായി ആർസിസിയിലേക്ക് പോയെന്ന് അവരാണ് മാധ്യമങ്ങളോട് പറഞ്ഞത്. വിവരമറിഞ്ഞ തിരുവനന്തപുരത്തെ മാധ്യമങ്ങൾ ഓടി തന്റെ മുന്നിലെത്തുകയായിരുന്നുവെന്നും കണ്ണൻ പറയുന്നു.
മാത്തൂർ ഗവ. യുപി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കണ്ണന്റെ മകൻ ശിവകിരണി(9)ന് നാലു വർഷം മുൻപാണ് രക്താർബുദം ബാധിച്ചത്. അസുഖം ഏറെക്കുറെ ഭേദമായെങ്കിലും അവശതയും ക്ഷീണവുമുണ്ട്. മാസം തോറും ചെക്കപ്പും വേണ്ടി വരും. ഏപ്രിൽ ഒന്നിനായിരുന്നു ചെക്കപ്പ് ഡേറ്റ്. മകനുമായി പോകാൻ കണ്ണൻ തീരുമാനിച്ചിരുന്നില്ല. അവസാന നിമിഷം പ്രചാരണ പരിപാടികൾ ക്യാൻസൽ ചെയ്ത് മകന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു അദ്ദേഹം.
അടൂർ മണ്ഡലത്തിൽ തന്നെയുള്ള ശൈലേന്ദ്രനാഥ് എന്ന സിപിഎം നേതാവ് നേതാവിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ് തീർത്തും നീചമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറത്ത് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ സിപിഎമ്മിൽ ചേർന്നു. പോസ്റ്റ് ഇങ്ങനെ:
അടൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി എം.ജി കണ്ണൻ അദ്ദേഹത്തിന്റെ മകനെയും ചേർത്തുപിടിച്ച് ആർ സി സി യുടെ മുൻപിൽ നിൽക്കുന്നതായി ട്ടുള്ള ഫോട്ടോ കാണുകയുണ്ടായി. കണ്ണൻ വെറും തറവേലക്കാരനാകരുത്. അതും സ്വന്തം മകനെ ഉപയോഗിച്ച്. രണ്ടു വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് താമസിച്ച് RCC യിൽ ചികിത്സ നടത്തി രോഗം ഭേദമായതല്ലേ. ലോകത്ത് ഒരു പിതാവും ചെയ്യാത്ത കാര്യമാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. വോട്ടിനു വേണ്ടി സ്വന്തം മകനെ ചേർത്തു പിടിച്ച് ആർ സി സി യുടെ മുൻപിൽ പോയി ഒരു മാസ്ക് പോലും ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നത്അടൂരിലെ ജനങ്ങളെ വിഡ്ഢികളാക്കാനല്ലേ .
ഇത് ഒരു സ്ഥാനാർത്ഥിക്ക് ചേർന്ന് കാര്യമല്ല. കേരളത്തിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന എത്രയോ പേരുടെ അച്ഛനും അമ്മയും ഭാര്യയും മക്കളും ഇതു പോലെ രോഗംവന്ന് കിടക്കുന്നവർ ഉണ്ട്. ആ സ്ഥാനാർത്ഥികൾ ആരും ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്തിട്ടില്ല. ഇദ്ദേഹം രണ്ടുപ്രാവശ്യം ജില്ലാ പഞ്ചായത്തിൽ മത്സരിച്ചപ്പോഴുംഇങ്ങനെയുള്ള തരം താണ കളികൾ നടത്തിയിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ലോകത്തിൽ ഒരു പിതാവും ഒരു മാതാവും ഇങ്ങനെ ചെയ്യാറില്ല അടൂരിലെ ജനങ്ങൾ ആർക്ക് വോട്ട് ചെയ്യണം എന്നുള്ള കാര്യം അവർക്കറിയാം മറിമായം ഒന്നും ജനങ്ങൾ അംഗീകരിക്കില്ല. മറ്റ് കാര്യങ്ങൾ ഒന്നും പറയാനും കാണിക്കാനും ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ ചെയ്തത്. അടൂരിൽ ഇതിലും ദാരിദ്ര്യവും രോഗവും അനുഭവിക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ ആകാൻ യോഗ്യതയുള്ള പ്രവർത്തകരും നേതാക്കന്മാരും ഉണ്ടെന്നുള്ള കാര്യം കണ്ണൻ ഓർക്കുക.
എന്ന്
ശൈലേന്ദ്ര നാഥ്,
ഈ രീതിയിൽ പോസ്റ്റിട്ട മുഴുവൻ നേതാക്കളും ജനരോഷം ശക്തമായതോടെ പിൻവലിച്ച് കണ്ടം വഴി ഓടിയിട്ടുമുണ്ട്. ഇടതു നേതാക്കൾ മാറി മാറി കണ്ണനെയും കുഞ്ഞിനെയും കുറ്റപ്പെടുത്തി ആക്രമിച്ച രീതി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഉറച്ച വോട്ടുകൾ പോലും നഷ്ടമാകാൻ ഇടയാക്കുമെന്നാണ് അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്