പ്രണയം വിവാഹമായത് ബന്ധുക്കളുടെ അനുഗ്രഹത്തോടെ; പൂണെയിലെ സ്പെയർപാർട് കച്ചവടത്തിനിടെ വില്ലനായി സാമ്പത്തിക പ്രശ്നമെത്തി; അച്ഛന്റെ മരണത്തിന് പോലും വീട്ടിൽ എത്താത്തത് ഗുണ്ടകളെ ഭയന്ന്; ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കൊല്ലാൻ അവന് കഴിയില്ലെന്ന് വിശ്വസിച്ച് ബന്ധുക്കൾ; വൈഗയെ ഇല്ലാതാക്കിയത് ക്വട്ടേഷൻ സംഘമോ? സനു മോഹൻ ബന്ധുക്കൾക്ക് ഇന്നും പ്രിയങ്കരൻ
ആർ പീയൂഷ്
കൊച്ചി: ദുരൂഹ സാഹചര്യത്തിൽ 13കാരിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കാണാതായ പിതാവ് സനുമോഹൻ സ്വഭാവ ദൂഷ്യമൊന്നുമില്ലാത്തയാളാണെന്ന് ബന്ധുക്കൾ. ബന്ധുക്കളോട് വളരെ സൗമ്യനായാണ് ഇയാൾ ഇടപെട്ടിരുന്നത്. കൂടാതെ ഭാര്യയെയും മകളെയും ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് എന്നും ഇവരുടെ ബന്ധു ഉമേഷ് മറുനാടനോട് പറഞ്ഞു.
മാധ്യമ വാർത്തകളിൽ കാണുന്നതു പോലെ സനുമോഹൻ ഒരിക്കലും മകളെ കൊലപ്പെടുത്തില്ല എന്നാണ് വിശ്വാസം. വളരെ മിടുക്കിയായ കുട്ടിയായിരുന്നു വൈഗ. നൃത്തത്തിലും ചിത്ര രചനയിലും പ്രഗത്ഭയായിരുന്നു. അരങ്ങേറ്റം കുറിച്ചത് ഗുരുവായൂർ ക്ഷേത്രത്തിലുമായിരുന്നു. ഏക മകളായതിനാൽ സനുവിന് ഏറെ പ്രിയപ്പെട്ടവളുമായിരുന്നു. അങ്ങനെയുള്ളപ്പോൾ ഒരിക്കലും ഇത്തരം ഒരു കടുംകൈ ചെയ്യാൻ കഴിയുമെന്നു കരുതുന്നില്ല എന്നും ഉമേഷ് പറഞ്ഞു.
കഴിഞ്ഞ ആറുമാസമായിട്ടാണ് സനുവും ഭാര്യയും ബന്ധുക്കളുമായി വീണ്ടും അടുക്കുന്നത്. പൂണെയിലെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ 5 വർഷമായി ബന്ധുക്കളുമായി അകന്ന് കഴിയുകയായിരുന്നു. ഇവർ എവിടെയായിരുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു. ആറുമാസം മുൻപ് സനു വലിയപറമ്പിലെ സ്വന്തം വീട്ടിലെത്തുകയും പിന്നീട് ബന്ധുക്കളുമായി അടുക്കുകയുമായിരുന്നു. നാട്ടിലെത്തിയാൽ ഉമേഷുമായായിരുന്നു ഏറെ അടുപ്പം കാട്ടിയിരുന്നത്. നേരത്തെ അച്ഛൻ മരിച്ചപ്പോൾ പോലും സനു മോഹൻ വീട്ടിൽ എത്തിയിരുന്നില്ല. ക്വട്ടേഷൻ ഗുണ്ടകളെ ഭയന്നായിരുന്നു ഇത്.
സനു മോഹൻ അയൽക്കാരോട് പോലും അധികം മിണ്ടാറില്ലായിരുന്നു. പൂണെയിലെ സാമ്പത്തിക പ്രശ്നങ്ങൾ നാട്ടിൽ ചർച്ചാ വിഷയമാകുകയും ഏറെ നാണക്കെടുണ്ടാക്കുകയും ചെയ്തിരുന്നു അതിനാലാണ് അയൽക്കാരോട് അകലം പാലിച്ചിരുന്നത് എന്നാണ് വിവരം. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഉമേഷിനോട് നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാനായി പണം നിക്ഷേപിക്കാമെന്ന് പറഞ്ഞിരുന്നു. അതിന്റെ ചർച്ചകൾ നടക്കുന്നതിനിടെയാണ് അത്യാഹിതം സംഭവിച്ചതും സനുവിനെ കാണാതാകുന്നതും.
കാണാതാകുന്ന ദിവസം ഉമേഷിന്റെ തൃക്കുന്നപ്പുഴ പല്ലനയിലെ വീട്ടിൽ സനുമോഹൻ കുടുംബ സമേതം എത്തിയത്. മകൾക്ക് ഒരു 'സർപ്രൈസ്' കൊടുക്കാനുണ്ട് എന്ന് പറഞ്ഞാണ് ഭാര്യ രമ്യയെ ഉമേഷിന്റെ വീട്ടിലാക്കി സനു നകൾ വൈഗയുമായി പോയത്. ഉമേഷിനോട് കരീലക്കുളങ്ങരയിലെ അമ്മാവന്റെ വീടുവരെ പോകുകയാണ് എന്നാണ് പറഞ്ഞത്. അവിടെ നിന്നും പോയ ശേഷം പിന്നീട് ഇവരെ പറ്റി യാതൊരു വിവരവും ഇല്ലാതാവുകയായിരുന്നു. കരീലക്കുളങ്ങരയിലെ വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയില്ല എന്ന് അറിഞ്ഞു. ഫോണിൽ പലവട്ടം ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീടാണ് കളമശ്ശേരി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്.
ക്രിമിനൽ സ്വഭാവമുള്ളയാളല്ല സനുവെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. പണ്ടുമുതലേ അധികം ആരോടും സംസാരിക്കാതെ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു. സനുവിന്റെയും രമ്യയുടെയും പ്രണയ വിവാഹമായിരുന്നു. സനു അമ്മാവന്റെ വീട്ടിൽ നിന്നായിരുന്നു പഠനമൊക്കെ നടത്തിയിരുന്നത്. ഇതിനിടയിലാണ് സ്വന്തം വീടിനടുത്ത് തന്നെ താമസിക്കുന്ന രമ്യയെ പരിചപ്പെടുന്നതും പ്രണയത്തിലാകുന്നതും. രമ്യ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തായിരുന്നു ഇവരുവരും അടുത്തത്. പ്രണയം വീട്ടുകാരൊക്കെ അറിയുകയും പിന്നീട് വിവാഹം കഴിച്ചു കൊടുക്കുകയുമായിരുന്നു. വിവാഹ ശേഷം ഇരുവരും പൂണെയിലേക്ക് പോകുകയായിരുന്നു. അവിടെ സ്പെയർപാർട്സ് ബിസിനസ് നടത്തി ജീവിതെ മുന്നോട്ട് പോകുമ്പോഴാണ് സാമ്പത്തിക പ്രശ്നം ഉണ്ടാകുന്നതും പൂണെയിൽ നിന്നും നാടു വിടുന്നതും. പിന്നീട് ഇവരെകുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.
സാമ്പത്തിക പ്രശ്നത്തിന്റെ ഭാഗമായി ആരോ സനുവിനെയും മകളെയും തട്ടിക്കൊണ്ടു പോകുകയും ഭീഷണിപ്പെടുത്തുന്നതിനിടെ വൈഗ കൊല്ലപ്പെട്ടതാകാമെന്നുമാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കൊല്ലാൻ മാത്രമുള്ള മാനസികാവസ്ഥ സനുവിനില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയിട്ട് എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ സനുവാണ് കൊലപാതകി എന്ന് കരുതാമായിരുന്നു. എന്നാൽ അങ്ങനെ ഒന്നും ഇല്ല. അതിനാൽ തന്നെയാണ് സനു കുഞ്ഞിനെ കൊലപ്പെടുത്തുകയില്ല എന്ന് ബന്ധുക്കൾ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. എന്നാൽ ബന്ധുവീട്ടിലേക്ക് പോകുകയാണ് എന്ന് കള്ളം പറഞ്ഞതെന്തിനാണ് എന്ന കാര്യം ബന്ധുക്കളെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. സത്യം എന്താണെന്നറിയാനായി സനുമോഹന് യാതൊരു ആപത്തും ഉണ്ടാകാതെ തിരിച്ചു വരാൻ പ്രാർത്ഥിക്കുകയാണ് ബന്ധുക്കൾ.
അതേ സമയം സനു മോഹൻ നാടുവിടാൻ ഉപയോഗിച്ച സ്വന്തം കാർ പൊളിച്ചു വിറ്റതായി സൂചന ലഭിച്ചുമെന്ന് പൊലീസ് പറയുന്നു. ചെന്നൈയിലേക്കു പോയ അന്വേഷണ സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയ കാർ വർക്ഷോപ്പുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. നേരത്തെ സനു മറ്റൊരു കാർ പൊളിച്ചു വിറ്റതായി പൊലീസിനു വിവരം ലഭിച്ചു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനിടെ സനുവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കേരളത്തിലും മാധ്യമങ്ങൾ വഴിയും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആൾത്തിരക്കുള്ള കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോയും പ്രാദേശികഭാഷയിൽ വിശദാംശങ്ങളും പരസ്യപ്പെടുത്തും. കാറിനെപ്പറ്റി വിവരം ലഭിച്ചാൽ അറിയിക്കണമെന്നും നോട്ടിസിലുണ്ട്. സനുവിനെ കണ്ടെത്താൻ ചെന്നൈക്കു പോയ പൊലീസ് സംഘം അവിടെ ക്യാംപ് ചെയ്യുകയാണ്. പൂണെയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.
സനുവുമായി ബന്ധമുള്ള ആരെയും ഫോൺ രേഖകളുടെ പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. പൂണെയിൽ സനുവുമായി കേസുള്ള വ്യക്തികളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ക്വട്ടേഷൻ സംഘം തന്നെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഭയം സനുവിന് ഉണ്ടായിരുന്നതായി പൊലീസിനു സൂചന കിട്ടിയിരുന്നു. മാർവാഡി പണമിടപാടു സംഘങ്ങൾ കേരളത്തിലുണ്ടെങ്കിലും അവരുമായി സനുവിന് ഇടപാടുകൾ ഉള്ളതായി കണ്ടെത്താനായില്ല. തൃക്കാക്കര അസി.പൊലീസ് കമ്മിഷണർ ആർ.ശ്രീകുമാർ, ഇൻസ്പെക്ടർ കെ.ധനപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സനു മോഹനുമായി തൊഴിൽപരമായും അല്ലാതെയും ബന്ധമുള്ള ഒട്ടേറെ പേരെ പൊലീസ് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍