മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അത്ഭുതപ്പെടുത്തിയ സ്വീകാര്യത; സംവാദങ്ങളിലും റോഡ് ഷോകളിലും യുവാക്കളുടെ കുത്തൊഴുക്ക്; വാക്കുകളിൽ മിതത്വം സൂക്ഷിച്ച് വികസനം ചർച്ചയാക്കൽ; സർവ്വേ ഫലങ്ങളെ തള്ളിപ്പറയുന്നതും ശാസ്ത്രിയത മുറുകെ പിടിച്ച്; ഭാവിയിൽ കൂടുതൽ അതിശയങ്ങളും! വോട്ടുറപ്പിക്കാൻ എല്ലാവർക്കും വേണ്ടത് ഒരാളെ; 'തരൂർ ഡിപ്ലോമസി'ക്ക് കൈയടി കിട്ടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചരണത്തിൽ താര പ്രചാരകനായി മാറുകയാണ് ശശി തരൂർ. കേരള രാഷ്ട്രീയത്തിലേക്ക് തരൂർ കൂടുതൽ ശ്രദ്ധ നൽകുന്നതിന്റെ സൂചന. ഭാവിയിലെ രാഷ്ട്രീയ വെല്ലുവളി ഏറ്റെടുക്കാൻ തരൂരിനേ കേരളത്തിലാകൂവെന്ന തിരിച്ചറിവാണ് ഈ തരൂർ ഇഫക്ടിന് കാരണം. മലപ്പുറത്ത് പോലും തരൂർ നടത്തിയ റോഡ് ഷോയിലേക്ക് ആളുകൾ ഒഴുകിയെത്തി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പോലും തരൂരിന്റെ കരുത്ത് തിരിച്ചറിഞ്ഞു. അങ്ങനെ സംസ്ഥാനത്ത് യുഡിഎഫ് പ്രചാരണ വേദികളിലെ മിന്നും താരമായി ശശി തരൂർ മാറുകയാണ്. പാർട്ടിക്കകത്തും പുറത്തും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സ്വീകാര്യതയും പ്രതിഛായയും വർധിച്ചതാണ് ഇതിന് കാരണം. എല്ലാം മണ്ഡലത്തിലും വേണ്ടത് തരൂരിനെയാണ്.
രണ്ടാഴ്ചയോളമായി 11 ജില്ലകളിൽ അൻപതോളം സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങി. ഇനിയുള്ള ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെ നേതാക്കൾക്കായി വോട്ടു തേടും. പൊതുയോഗങ്ങളിൽ പ്രസംഗിച്ച് വോട്ടു തേടുന്ന പതിവും തരൂർ മാറ്റി. വോട്ടർമാരുമായുള്ള സംവാദങ്ങളാണു മിക്കയിടത്തും. പിന്നെ ആളുകളെ ആകർഷിക്കുന്ന റോഡ് ഷോയും. വികസന രാഷ്ട്രീയമാണ് തരൂർ ചർച്ചയാക്കുന്നത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും തരൂർ പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കിലും ഇത്രയേറെ ഇടപെടൽ ഉണ്ടായിട്ടില്ല. നേരിട്ട് എത്താൻ കഴിയാത്ത സ്ഥലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർഥിച്ചുള്ള വിഡിയോകൾ ചെയ്തു നൽകുന്നുണ്ട്. അങ്ങനെ തിരക്കോട് തിരക്ക്.
കോൺഗ്രസിന് അധികാരം ഉറപ്പിച്ചാണ് തരൂരിന്റെ പ്രചരണവും. സർവ്വേകളെ തള്ളുകയാണ് തരൂർ. കേരളത്തിലെ സാഹചര്യത്തിൽ ഒരു മണ്ഡലത്തിൽ ഏറ്റവും ചുരുങ്ങിയത് 500 പേരെയെങ്കിലും നേരിട്ടു കണ്ടു വിവരമെടുത്ത് ശാസ്ത്രീയമായി അപഗ്രഥനം നടത്തിയാലേ ഏകദേശം ട്രെൻഡ് അറിയാനാകൂ. അതു തന്നെ കൃത്യമാകണമെന്നില്ല. മറ്റു സർവേകളെല്ലാം ഊഹങ്ങൾ മാത്രമാണ്. അതിനെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം കണ്ട ഒരാളെന്ന നിലയിൽ എനിക്ക് യുഡിഎഫിന്റെ ജയത്തെക്കുറിച്ചു സംശയമേയില്ല. വോട്ടെടുപ്പിന് ഇനിയും 6 ദിവസമുണ്ട്. രാഷ്ട്രീയത്തിൽ ഒരാഴ്ച എന്നത് വളരെ നീണ്ട കാലയളവാണെന്നു പണ്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ഹരോൾഡ് വിൽസൻ പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായ മുന്നേറ്റം ഇത്തവണ യുഡിഎഫിനുണ്ടാകുമെന്ന് ഉറപ്പാണ്തരൂർ പറയുന്നു.
സർവേകളിലൊക്കെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കു ശശി തരൂരിന്റെ പേരും ഉയരുന്നുണ്ടെന്ന ചോദ്യത്തിന് കരുതലോടെയാണ് തരൂരിന്റെ മറുപടി. ഞാൻ സ്ഥാനാർത്ഥിയല്ലല്ലോ? കോൺഗ്രസിനു കഴിവും അനുഭവവുമുള്ള ഒട്ടേറെ നേതാക്കളുണ്ട്. രാഷ്ട്രീയത്തിൽ സ്വപ്നം കാണാതെ, യാഥാർഥ്യങ്ങളിൽ വിശ്വസിക്കുന്നയാളാണു ഞാൻ. ആദ്യ തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ജയിക്കുമോയെന്നു പോലും അറിയില്ലായിരുന്നു. 3 തവണ ജയിച്ച, പഴക്കവും തഴക്കവുമുള്ള രാഷ്ട്രീയക്കാരനായതു തന്നെ എന്നെ സംബന്ധിച്ചിടത്തോളം അതിശയമാണ്-തരൂർ പറയുന്നു. കൂടുതൽ അതിശയങ്ങൾ ഭാവിയിലുണ്ടാകില്ല എന്നു പറയാനാകില്ലെങ്കിലും ഇപ്പോഴത്തെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കണമെന്നാണു ചിന്തയെന്നും തരൂർ കൂട്ടിച്ചേർക്കുന്നു.
നേരത്തെ ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകണമെന്ന നിർദ്ദേശം മുമ്പോട്ട് വച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. തരൂരിനെ പോലുള്ള നേതാക്കളെ മുന്നിൽ നിർത്തി ബിജെപിയുടെ കേരളത്തിലെ വളർച്ച തടയുകയാണ് ലക്ഷ്യം. നേമത്തെ കെ മുരളീധരന്റെ വിജയവും തരൂരിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ സജീവതയും ബിജെപി ഭീതിയിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കുമെന്നാണ് വിലയിരുത്തൽ. സർവേകൾ തുടർഭരണം പ്രവചിക്കുമ്പോൾ ആവനാഴിയിലെ അവസാന വജ്രായുധവും പുറത്തെടുക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് തരൂരിലേക്കുള്ള കോൺഗ്രസിന്റെ യാത്ര.
ഇനി ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകും. ഈ ഹൈക്കമാണ്ട് നിർദ്ദേശത്തിന് സമ്മതം മൂളി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഗ്രൂപ്പിന് അതീതമായ നിലപാട് എടുത്തു കഴിഞ്ഞു. നേമത്ത് വിജയിച്ചാൽ കെ മുരളീധരനും സുപ്രധാന പദവി നൽകും. തെരഞ്ഞെടുപ്പിന് ശേഷം തലമുറ മാറ്റത്തിനൊപ്പം നേതൃത്വതലത്തിലും സമൂല അഴിച്ചുപണി വരുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പോലും തരൂർ എത്താൻ സാധ്യതയുണ്ട്. നേമത്തിന് സമാനമായ ഇടെപടുലകളാണ് ഇനി കേരളത്തിൽ ഉണ്ടാകേണ്ടതെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. ഇതിന്റെ ഭാഗമായാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലും തരൂർ ഫാക്ടർ ചർച്ചയാക്കുന്നത്.
നിഷ്പക്ഷ വോട്ടുകളെ കോൺഗ്രസിലേക്ക അടുപ്പിക്കാൻ തരൂരിനെ പോലുള്ളവരെ കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തൽ. എല്ലാ സമുദായ നേതൃത്വവുമായും തരൂരിന് അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്ത് ആദ്യം മത്സരിക്കുമ്പോൾ ഡൽഹി നായരെന്ന വിശേഷണം എൻ എസ് എസ് ചർച്ചയാക്കിയെങ്കിലും പതിയെ മഞ്ഞുരുകി. എന്ന് എൻഎസ് എസുമായി ഏറെ അടുത്തു നിൽക്കുന്ന നേതാവ്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ആത്മബന്ധമുണ്ട് തരൂരിന്. ക്രൈസ്തവ സഭയ്ക്കും പ്രിയങ്കരൻ. മുസ്ലീമിനും താൽപ്പര്യം. ഇത്തരത്തിലൊരു നേതാവിനെ കേരളത്തിൽ സജീവമാക്കുന്നത് കോൺഗ്രസിന് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് തിരിച്ചറിവ്.
യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണ്ണായക സ്വാധീനം തരൂരിന് ഉണ്ടാകും. അർഹമായ പരിഗണന നൽകും. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും തരൂരിന് നിർണ്ണായക റോളുണ്ടായിരുന്നു. വിജയ സാധ്യത ഇല്ലാത്ത പലർക്കും സീറ്റ് നിഷേധിച്ചു. ക്രിയാത്മകമായ പ്രകടന പത്രിക തയ്യാറാക്കി. വൈദ്യുതി സൗജന്യം അടക്കമുള്ള നിർദ്ദേശങ്ങൾക്ക് പിന്നിൽ തരൂരാണെന്നാണ് സൂചന. കോൺഗ്രസിന്റെ പ്രകടന പത്രിക സമ്പൂർണ്ണമാണെന്ന് വിദഗ്ധരും പറയുന്നു. പ്രചരണ പത്രികയ്ക്ക് വേണ്ടത്ര പ്രചാരണം കിട്ടിയിട്ടില്ല. മാധ്യമങ്ങൾ അത് ചർച്ചയാക്കിയുതമില്ല.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍