മുക്കുപണ്ടം പണയം വെച്ച സംഭവത്തിൽ ബാങ്ക് മാനേജറായ മരുമകൻ കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിലെത്തിയത് ബാങ്ക് സെക്രട്ടറി; കാണിച്ച രേഖകളിലെല്ലാം ഒപ്പിട്ടു നൽകിയത് വിനയായെന്ന് പരാതി; ഇപ്പോൾ ഒരു കോടിയിലേറെ രൂപയുടെ കടക്കാരനായി ചാത്തമംഗലത്തെ അശോകൻ; സമാനതകളില്ലാത്ത തട്ടിപ്പിന്റെ കഥ വയോധികൻ പറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ എആർ നഗർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുകയും ചട്ടങ്ങൾ മറികടന്ന് ഇപ്പോഴും ഇതേ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയും ചെയ്യുന്ന ഹരികുമാറിനെതിരെ പരാതിയുമായി കോഴിക്കോട് ചാത്തമംഗലം സ്വദേശി അശോകൻ രംഗത്ത്. ഹരികുമാർ തന്നെ ചതിയിൽപെടുത്തി തന്റെ വസ്തുവിന്റെ ആധാരങ്ങൾ കൈക്കലാക്കുകയും ഒരു കോടിയോളം രൂപ ലോണെടുക്കുകയും മറ്റൊരു ലോണിന് തന്നെ ജാമ്യക്കാരനാക്കുകയും ചെയ്തു എന്നാണ് കോഴിക്കോട് ചാത്തമംഗലം അഭിലാഷ് ഭവനിൽ അശോകന്റെ പരാതി.
അശോകന്റെ മരുകൻ എആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഒരു ബ്രാഞ്ചിലെ മാനേജറായിരുന്നു. മരുമകൻ ജോലി ചെയ്യുന്ന ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചതുമായി ബന്ധപ്പെട്ട് മരുമകനെതിരെ അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും അത് തീർക്കാനായി ബാങ്കിന്റെ നടപടിക്രമങ്ങൾക്കായി നിങ്ങളുടെ ആധാരങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് ഹരികുമാർ അശോകന്റെ വീട്ടിലെത്തുകയായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന അശോകൻ അഞ്ച് ലക്ഷം രൂപ തന്നാൽ പ്രശ്നം തീരുമെങ്കിൽ ആധാരം നൽകേണ്ടതില്ലല്ലോ എന്ന് ഹരികുമാറിനോട് ചോദിച്ചിരുന്നു. എന്നാൽ ബാങ്കിന്റെ നടപടി ക്രമങ്ങൾക്ക് വേണ്ടിയാണ് ആധാരങ്ങളെന്നും ആധാരം തന്നാൽ പ്രശനം തീർക്കാൻ കഴിയുമെന്നും അല്ലെങ്കിൽ മരുമകൻ ജയിലിൽ പോകുമെന്നും ഹരികുമാർ ഭീഷണിപ്പെടുത്തി.
ഇംഗ്ലീഷ് വായിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത അശോകൻ ഹരികുമാർ പറഞ്ഞ രേഖകളിലെല്ലാം ഒപ്പിട്ടു നൽകുകയും കൂടാതെ ആധാരം നൽകുകയും ചെയ്തു. തന്റെ പുരയിടത്തിന്റേതടക്കമുള്ള ആധാരങ്ങളും ഹരികുമാറിന് നൽകി. മലപ്പുറം ജില്ലയിലെ എആർ നഗർ പഞ്ചായത്തിൽ മാത്രം പ്രവർത്തന പരിധിയും അധികാരവുമുള്ള ബാങ്കിന്റെ പേരിൽ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തുള്ള വസ്തുവിന്റെ ആധാരം രജിസ്ട്രർ ചെയ്യാനാകില്ലെന്ന് അന്ന് തന്നെ രജിസ്ട്രാർ ഓഫീസിൽ നിന്നും അറിയിച്ചെങ്കിലും ഹരികുമാറിന്റെ സ്വാധീനം ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്തുകയായിരുന്നു. മരുമകനെ രക്ഷിക്കാൻ വേണ്ടിയാണ് അശോകൻ ആരോടും ആലോചിക്കാതെ ആധാരങ്ങൾ നൽകിയത്. എന്നാൽ പിന്നീട് മാസങ്ങൾക്ക് ശേഷം ഒരു കോടിയോളം രൂപയുടെ ലോൺ തിരിച്ചടക്കാനായി വീട്ടിലേക്ക് നോട്ടീസ് വന്നപ്പോഴാണ് അശോകൻ താൻ ചതിയിൽപെട്ട വിവരം അറിയുന്നത്.
അപ്പോഴേക്കും മരുമകനെ ബാങ്കിൽ നിന്നും രാജിവെപ്പിക്കുകയും ചെയ്തിരുന്നു. മുക്കുപണ്ടം പണയം വെച്ചതടക്കമുള്ള ക്രമക്കേടുകൾ നടത്തിയത് ഹരികുമാറും കൂടി ചേർന്നായിരുന്നു. ഇതിന്റെ പേരിൽ അശോകന്റെ മരുമകനും ഹരികുമാറും ഒരുമിച്ച് രാജിവെക്കാമെന്നാണ് ഹരികുമാർ പറഞ്ഞിരുന്നത്. ഇതിനായി രാജിക്കത്ത് തയ്യാറാക്കി അശോകന്റെ മരുമകനെ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ അശോകന്റെ മരുമകൻ രാജിവെച്ചതിന് ശേഷം ഹരികുമാർ രാജിക്കത്ത് നശിപ്പിച്ചുകളയുകയും ചെയ്തു. അശോകന്റെ മരുമകന്റെ അമ്മയിൽ നിന്നും ഹരികുമാർ ഇതേ കാരണം പറഞ്ഞ് ആധാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അവരുടെ പേരിലും ലോണെടുത്തിട്ടുണ്ട്. ഈ ലോണിന് ജാമ്യക്കാരനായി അശോകനെയാണ് നിർത്തിയിട്ടുള്ളത്. എന്നാൽ ഇതെല്ലാം അശോകൻ അറിയുന്നത് വീട്ടിലേക്ക് ഒന്നിന് പിറകെ ഒന്നായി നോട്ടീസുകൾ വന്നതോടെയാണ്.
താൻ അറിയാതെയാണ് ഇത്രയും വലിയ തുക തന്റെ ആധാരങ്ങൾ വെച്ച് തന്റെ പേരിൽ ലോണെടുത്തിട്ടുള്ളതെന്ന് അശോകൻ ബാങ്കിനെ അറിയിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ബാങ്ക് സെക്രട്ടറിയായ ഹരികുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ഭരണ സമിതി കൈകൊണ്ടിട്ടുള്ളത്. പ്രസ്തുത ബാങ്കിന്റെ പ്രവർത്തന പരിധി എആർ നഗർ പഞ്ചായത്ത് മാത്രമാണെന്നിരിക്കെ എങ്ങനെയാണ് കോഴിക്കോട് ജില്ലയിലെ ഒരാൾ അവിടെ വന്ന് ലോണെടുക്കുക എന്നാണ് അശോകൻ ചോദിക്കുന്നത്. മാത്രവുമല്ല അര നൂറ്റാണ്ടിലേറെ കാലമായി താൻ എ ക്ലാസ് മെമ്പറായ ചാത്തമംഗലം സർവ്വീസ് സഹകരണ ബാങ്ക് വീടിന് തൊട്ടുത്തുള്ളപ്പോൾ മലപ്പുറം ജില്ലയിൽ പോയി തനിക്ക് ലോണെടുക്കേണ്ട ആവശ്യമില്ലെന്നും അശോകൻ പറയുന്നു. മാത്രമല്ല ഇത്രയും തുക ലോണെടുക്കേണ്ട യാതൊരു സാമ്പത്തിക പ്രശ്നങ്ങളും തനിക്കില്ലെന്നും അശോകൻ പറയുന്നു.
ഇതിനിടെ ഹരികുമാർ ബാങ്കിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. എന്നാൽ വിരമിച്ച ഹരികുമാറിനെ വീണ്ടും അതേ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിലനിർത്തുകയാണ് ബാങ്ക് ചെയ്തത്. വിരമിച്ച ജീവനക്കാരന് പുനർനിമയനം നൽകാൻ സഹകരണ നിയനം അനുവധിക്കില്ലെന്ന് സഹകരണ വകുപ്പ് ഉത്തരവിറക്കി. മാത്രവുമല്ല ഇതേ ബാങ്കിൽ ഹരികുമാറിന് നിരവധി ബിനാമി അകൗണ്ടുകളുണ്ടെന്നും ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ഹരികുമാർ നടത്തിയിട്ടുണ്ടെന്നും വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഹരികുമാറിനെ പുനർനിയമിക്കാൻ കഴിയില്ലെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി. എന്നാൽ സഹകരണ വകുപ്പിന്റെ ഉത്തരവിനെതിരെ ബാങ്ക് ഭരണ സമിതി ഹരികുമാറിന് വേണ്ടി സർക്കാറിൽ അപ്പീൽ നൽകി. ബാങ്കിന്റെ സുഗമമായ നടത്തിപ്പിന് വളരെയേറെ കാലം ബാങ്കിൽ ജോലി ചെയ്ത് പരിചയമുള്ള ഹരികുമാറിന്റെ സേവനം ആവശ്യമുണ്ടെന്നാണ് ബാങ്ക് ഭരണ സമിതി ആവശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ചട്ടങ്ങളും മറികടന്ന് ഹരികുമാറിനെ വീണ്ടും ബാങ്കിൽ നിയമിക്കാൻ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തെങ്കിലും ഹരികുമാർ ഇപ്പോഴും ബാങ്കിന്റെ ചുമതലകൾ വഹിക്കുകയും പ്രതിമാസം 60000 രൂപ ശമ്പളം കൈപറ്റുകയും ചെയ്യുന്നുണ്ട്. ഹരികുമാർ സെക്രട്ടറിയായിരുന്ന കാലത്ത് നടത്തിയ ക്രമക്കേടുകളെല്ലാം ഭരണ സമിതികൂടി അറിഞ്ഞാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഹരികുമാർ ബാങ്കിൽ നിന്നും പുറത്ത് പോയാൽ ഈ ക്രമക്കേടുകളെല്ലാം പുറത്തറിയും എന്നതിനാലാണ് എല്ലാ ചട്ടങ്ങളും മറി കടന്ന് ഇപ്പോഴും ഹരികുമാറിനെ ഇവിടെ തന്നെ നിലനിർത്തിയിരിക്കുന്നത്. പുറത്താക്കിയാൽ് ക്രമക്കേടുകൾക്ക് കൂട്ടുനിന്ന വിവരം പുറം ലോകത്തെ അറിയിക്കുമെന്ന് ഹരികുമാർ ബാങ്ക് ഭരണ സമിതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറിയുടെ ബന്ധുവാണ് ഹരികുമാർ എന്നാണ് അശോകൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഈ സ്വാധീനം ഉപയോഗിച്ചാണ് അനധികൃത പുനർനിയമനത്തിന് സഹകരണ വകുപ്പ് മന്ത്രിയിൽ നിന്നും അനുകൂല കത്ത് ലഭ്യമാക്കിയത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എംവി ജയരാജൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി, സിപിഐഎം കോഴിക്കോട് ജില്ല കമ്മറ്റി എന്നിവർക്കെല്ലാം അശോകൻ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പരിശോധനക്ക് കള്ക്ടറേറ്റിൽ നിന്നും വന്ന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണ് ബാങ്കിൽ റെയ്ഡ് നടന്നത്. പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.അശോകൻ അടക്കമുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരികുമാറിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഹരികുമാറിന്റെ പേരിൽ നേരത്തെ തന്നെ നിരവധി സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു പരിശോധന. പരിശോധനയിൽ 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിലുള്ള അക്കൗണ്ടുകൾ ഇപ്പോഴും നിലനിൽക്കുന്നതായും ഈ അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
പല അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സ്ലിപ്പുകളിലെ ഒപ്പുകൾ ഹരികുമാറിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.നോട്ട് നിരോധന കാലത്തും ഈ ബാങ്ക് വഴി അനധികൃത ഇടപാടുകൾ നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ബാങ്കിനെതിരെയും മുസ്ലിം ലീഗ് ഭരണ സമിതിയിലെ അംഗങ്ങൾക്കെതിരെയും വിശിഷ്യ ഹരികുമാർ എന്ന മുൻ സെക്രട്ടറിയും ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ബാങ്കിൽ തുടരുകയും ചെയ്യുന്ന വ്യക്തിക്കെതിരെയും കൂടുതൽ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ആദായ നികുതി വകുപ്പ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്