പ്രതിപക്ഷത്തിരുന്ന യുഡിഎഫ് കാട്ടിയത് അഞ്ചു ഭീമൻ അബദ്ധങ്ങൾ; പ്രീ പോൾ സർവേകൾ അടിക്കടി ഇടതു തുടർ ഭരണം പ്രവചിക്കുമ്പോൾ എവിടെയാണ് യുഡിഎഫിന് പിഴച്ചത്? ക്രിയാത്മക പ്രതിപക്ഷമായി മാറിയപ്പോഴും ജനമനസ്സിൽ ഇടം കണ്ടെത്താതെ പോയതെങ്ങനെ? തിരുത്താൻ കഴിയാത്ത വിധം യുഡിഎഫ് നില പരുങ്ങലിലാകുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളം അടുത്ത അഞ്ചു വർഷത്തേക്ക് വിധിയെഴുതാൻ വെറും ഒരാഴ്ച മാത്രം അവശേഷിക്കെ തുടരെ തുടരെ എത്തുന്ന അഭിപ്രായ സർവേകൾ യുഡിഎഫിന് കനത്ത തോൽവിയാണു പ്രവചിക്കുന്നത്. കടുത്ത ഭരണ വിരുദ്ധ വികാരം ഇല്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയായ പിണറായി വിജയനിൽ അമിതമായ പ്രതീക്ഷയുമാണ് വോട്ടർമാർ പങ്കിടുന്നത്. അതേസമയം അവസാന നാളുകളിൽ സർക്കാർ എടുത്ത മിക്ക കാര്യങ്ങളോടും ജനങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നതും സുപ്രധാനമാണ്. എന്നിട്ടും ഈ വികാരം വോട്ടെടുപ്പ് വരുമ്പോൾ കാട്ടാൻ തങ്ങൾ തയ്യാറല്ല എന്ന് ജനം പറയുമ്പോൾ മറുപക്ഷത്തു കാര്യമായ എന്തോ കുഴപ്പം സംഭവിച്ചു എന്ന് വ്യക്തം.
സാധാരണ ഗതിയിൽ കേരളത്തിൽ ഓരോ അഞ്ചു വർഷവും ഭരണം മാറും എന്ന ജനവിധി ഇത്തവണ ആവർത്തിക്കും എന്ന ആലസ്യത്തിൽ കഴിഞ്ഞ പ്രതിപക്ഷത്തിന് നൽകുന്ന ഷോക്കിങ് ട്രീറ്റ്മെന്റ് ആണ് അഭിപ്രായ സർവേകൾ എന്നത് വ്യക്തം. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സർവേകൾ തള്ളുന്നു എന്ന് പറയുന്നതും. സർവേകളിൽ നിന്നും പാഠം പഠിക്കാൻ ഇനി സമയമില്ലെന്ന് വ്യക്തമായിരിക്കെ എവിടെയാണ് യുഡിഎഫിന് മൊത്തത്തിൽ പിഴച്ചത് എന്നത് കൗതുകമുള്ള കാര്യമാണ്. ഒട്ടേറെ പിഴവുകൾ ഇക്കൂട്ടത്തിൽ കണ്ടെത്താമെങ്കിലും പ്രധാനമായും അഞ്ചു മണ്ടത്തരങ്ങളാണ് ഇക്കുറി വലതുപക്ഷ മുന്നണിക്ക് സംഭവിച്ചിരിക്കുന്നത്. അവയിലൂടെ ഒരെത്തിനോട്ടം.
1. ഒരേയൊരു ക്യാപ്റ്റൻ
കേരളത്തെ നയിക്കാൻ ആരെന്ന തുടർച്ചയായ ചോദ്യത്തിന് കഴിഞ്ഞ ഒന്നര വർഷമായി കേരളം പറഞ്ഞു കൊണ്ടിരിക്കുന്ന പേരാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. പാർട്ടിയെയും ഭരണത്തെയും ഒക്കെ ബ്രാൻഡിങ് ചെയ്തു മുന്നോട്ട് പോയ സിപിഎം ഇത് തിരിച്ചറിഞ്ഞു തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന് ക്യാപ്റ്റൻ പദവി നൽകിയതോടെ ജനമനസ്സിൽ ആ പേര് ഒന്നുകൂടി ഉറച്ചിരിക്കുകയാണ്. പിണറായിയെ 41 ശതമാനം പേരും കെ കെ ശൈലജയെ 11 പേരും പിന്തുണയ്ക്കുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ പോരാട്ടത്തിനൊടുവിൽ രമേശ് ചെന്നിത്തല സമാഹരിക്കുന്നത് വെറും ഏഴു ശതമാനത്തിന്റെ പിന്തുണയാണ്. ഇത് സംഭവിച്ചതിൽ അദ്ദേഹത്തേക്കാൾ ഉപരി കോൺഗ്രസ് പാർട്ടിയുടെ സംഘടന സ്വഭാവം തന്നെയാണ് ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്.
പിണറായി വിജയന് പകരക്കാരൻ ആര് എന്ന ജനമനസ്സിലെ ചോദ്യത്തിന് ഇപ്പുറത്ത് ഒരു പേരില്ലാതെ പോയത് ഇപ്പോൾ ഇടതുപക്ഷ മേൽക്കൈക്ക് പ്രധാന കാരണമായി മാറുകയാണ്. ഈ ചോദ്യമുയരുമ്പോൾ ഒക്കെ ഞങ്ങളുടെ പതിവ് തിരഞ്ഞെടുപ്പിന് ശേഷം നേതാവിനെ തിരഞ്ഞെടുക്കുക എന്ന രീതിയാണ് എന്ന് പറയുന്ന കോൺഗ്രസ് ഇക്കാലത്തെ ജനങ്ങളുടെ ഭാഷയല്ല മനസ്സിലാക്കുന്നത് എന്ന് വ്യക്തം. പോപ്പുലർ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ലോകമെങ്ങും തിരഞ്ഞെടുക്കപ്പെടുന്നത് എന്ന് കോൺഗ്രസ് നരേന്ദ്ര മോദിയിൽ നിന്നും പോലും പഠിക്കുന്നില്ല എന്നതാണ് നേതാവില്ലാതെ കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയതും ഇപ്പോൾ ജനപിന്തുണയിൽ പിന്നിലായി കൈകാലിട്ടടിക്കാനും പ്രധാന കാരണമെന്നു വ്യക്തം.
2. ഒറ്റയ്ക്കായി പോയ ചെന്നിത്തല
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രവർത്തമാണ് അദ്ദേഹം നടത്തിയതെന്ന് എതിരാളികൾ പോലും രഹസ്യമായി എങ്കിലും സമ്മതിക്കും. പക്ഷെ സ്വന്തം പാർട്ടിയിലോ മുന്നണിയിലോ അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകാൻ ആരും ഉണ്ടായില്ല എന്നതാണ് പ്രധാന വസ്തുത. രമേശ് സ്കോർ ചെയ്യുന്നത് മനസിലാക്കിയ ഇടതുപക്ഷം സൈബർ സേനയെ ഇറക്കി പ്രതിരോധിച്ചത് വിളിച്ചു പറഞ്ഞതും രമേശ് ചെന്നിത്തല തന്നെയാണ്. എന്നിട്ടും മറിച്ചൊരു പ്രതിരോധം ഉയർത്താൻ ദുർബലമായ സംഘടനാ സംവിധാനം വഴി കോൺഗ്രസിന് സാധിക്കാതെ പോയി. എന്നും എന്ന വിധം രമേശ് ഉയർത്തിയ ആരോപണങ്ങളിൽ സർക്കാർ മുട്ടുമടക്കുമ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങളിൽ മെറിറ്റ് ഉണ്ടെന്നു ജനം വിലയിരുത്തുമ്പോഴും അതിന്റെ ഗുണം അദ്ദേഹത്തിലേക്കു മാത്രം എത്തിയില്ല എന്നതാണ് സത്യം.
സ്പ്രിങ്ക്ലർ മുതൽ ആഴക്കടൽ വഴി ഇങ്ങേയറ്റം ഇരട്ടവോട്ട് വരെ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ നൂറു ശതമാനം കഴമ്പു ഉണ്ടെന്നാണ് അഭിപ്രായ സർവേകളിൽ വ്യക്തമാകുന്നത്. അക്കാര്യത്തിലൊക്കെ ജനം സർക്കാരിന് എതിരാണ് താനും. എന്നിട്ടും മറിച്ചൊരു സംവിധാനം ഉണ്ടാകണമെന്നും അത് നയിക്കാൻ ചെന്നിത്തല തന്നെ വേണമെന്നും ജനം ആഗ്രഹിക്കുന്നില്ല. അവിടെയാണ്, അത് തിരിച്ചറിയാതെ പോയതാണ് കോൺഗ്രസ് വൈകി മനസിലാക്കുന്ന രണ്ടാമത്തെ പിഴവ്.
3. വൈകിപ്പോയ സന്നാഹം
എന്നും പതിവായ കാര്യമാണ്, വൈകിയുള്ള കോൺഗ്രസിന്റെ രംഗപ്രവേശം. ഇക്കാര്യത്തിലും ഞങ്ങൾ പണ്ടേ അങ്ങനെയാണ് ഇന്ന് പറയുന്ന നേതാക്കൾ ഇന്നത്തെ ജനം പണ്ട് ഉള്ളവരെ പോലെയല്ല എന്ന സത്യമാണ് മറന്നു കളഞ്ഞത്. മാത്രമല്ല ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു വേണം എതിരാളികളെ മലർത്തിയടിക്കാൻ എന്നതും ഗ്രൂപ്പ് പോരിലും വീതം വയ്പ്പിലും കോൺഗ്രസ് നേതാക്കൾ മറന്നു പോയി. സത്യത്തിൽ പലയിടത്തും ഇടതു പക്ഷം രണ്ടാം ഘട്ടം പ്രചാരണം ആരംഭിച്ചപ്പോഴാണ് കോൺഗ്രസ് അപൂർണ സ്ഥാനാർത്ഥി പട്ടികയുമായി എത്തിയത്. ഇതൊക്കെ ജനത്തിന് എന്ത് സന്ദേശമാണ് നൽകുക എന്നത് കോൺഗ്രസ് ശരിക്കും മറന്ന പോലെയായി കാര്യങ്ങൾ.
സത്യത്തിൽ ചെറുപ്പക്കാരും മികച്ചവരുമായ സ്ഥാനാർത്ഥികൾ എത്തിയിട്ടും അതിന്റെ ഗുണം എടുക്കാൻ പറ്റാതെ പോയ ദുർബലാവസ്ഥയാണ് കോൺഗ്രസ് നേരിടുന്നത്. വർക്കലയിൽ ബിആർഎം ഷെരീഫ്, കായംകുളത്ത് അരിത ബാബു, അടൂരിൽ എംജി കണ്ണൻ, കൊട്ടാരക്കരയിൽ ആർ രശ്മി, കയ്പമംഗലത്തു ശോഭ സുബിൻ തുടങ്ങി ഒട്ടേറെ സാധാരണക്കാരായ പ്രവർത്തകരെയാണ് കോൺഗ്രസ് ഇക്കുറി ഫീൽഡ് ചെയ്തത്. എന്നാൽ 2019 ൽ ആലത്തൂരിൽ രമ്യ ഹരിദാസിനെ അവതരിപ്പിച്ച പോലെ ഒരു പറ്റം ജനകീയ സ്ഥാനാർത്ഥികൾ തങ്ങളുടെ പക്ഷത്ത് ഉണ്ടെന്നു ജനത്തെ ബോധ്യപ്പെടുത്തുന്നതിലും കോൺഗ്രസ് ദയനീയ പരാജയമായി എന്നാണ് സംസ്ഥാന അടിസ്ഥാനത്തിൽ തന്നെ രൂപം കൊണ്ടിരിക്കുന്ന ഇടതു തരംഗം വ്യക്തമാക്കുന്നത്.
4. തേരില്ലാത്ത സേനാനായകർ
സത്യത്തിൽ തേര് ഇല്ലാതെ യുദ്ധക്കളത്തിൽ വിഷമിക്കുന്ന സൈനികരുടെ അവസ്ഥയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത പാർട്ടിക്ക് പണം ഇല്ലെന്ന സത്യം മനസിലാക്കി മുന്നേ ഒരുക്കം നടത്തുന്നതിൽ വമ്പൻ പരാജയമാണ് കോൺഗ്രസ് നേതൃത്വത്തിനു സംഭവിച്ചത്. പലയിടത്തും ബൂത്തു കമ്മിറ്റികൾ പോലും പ്രവർത്തനത്തിന് ഇല്ലാതെ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനറിയാത്ത വയസൻ സംഘവുമായി പ്രയാസപ്പെടുകയാണ് കോൺഗ്രസ് എന്നതാണ് സത്യം. കൂടെ 2019 ൽ ലഭിച്ച പ്രത്യേക സാഹചര്യത്തിൽ തൂത്തുവാരിയ ലോക്സഭാ വിജയം നിയമസഭയിലും ആവർത്തിക്കുമെന്ന് കോൺഗ്രസ് വല്ലാതെ മോഹിച്ചു.
എന്നാൽ കലങ്ങി മറിഞ്ഞ പമ്പ നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയതും നദി സാവകാശം കലക്കം തെളിയുകയുമാണ് എന്നതും കോൺഗ്രസ് നേതൃത്വം മറന്നു പോയി. കയ്യിൽ വന്നുചേരുന്ന മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന തിരക്കിൽ രമേശും പാർട്ടി പ്രസിഡന്റ് കസേരയിൽ അമർന്നിരിക്കുന്ന സുന്ദര നിമിഷം ഓർത്തു കെ സുധാകരനെ പോലെയുള്ള നേതാക്കളും എന്നും ഭാഗ്യം കൂടെ ഉണ്ടാകില്ല എന്ന് മാത്രം ഓർത്തില്ല. പണിയെടുക്കാതെ ഭാഗ്യം കൂട്ടുപിടിച്ചു ജയിച്ചു ശീലമുള്ള കോൺഗ്രസ് ഇക്കുറിയും അതുണ്ടാകുമെന്നും ആത്മാർത്ഥമായി മോഹിച്ചു. പക്ഷെ ഇത്തവണ ഭാഗ്യദേവത കൂടെയില്ലെന്നല്ല, ഏഴയലത്ത് എത്താനും സാധ്യതയില്ലെന്നാണ് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
5. മുസ്ലിങ്ങളും ഹിന്ദുക്കളും കൈവിട്ടത് തിരിച്ചടിയായി
എക്കാലത്തും കോൺഗ്രസിന് ശക്തിയായി കൂടെ നിന്നവരാണ് വടക്കൻ കേരളത്തിലെ മുസ്ലിം ജനത. എന്നാൽ മോദിയുടെ രണ്ടാം വരവോടെ ബിജെപിയെ കേരളത്തിൽ തടയാൻ കോൺഗ്രസിനെക്കാൾ നല്ലത് ഇടതുപക്ഷം ആണെന്ന മുസ്ലിം ജനതയുടെ തിരിച്ചറിവ് കണ്ടെത്താൻ കോൺഗ്രസ് വല്ലാതെ വൈകിപ്പോയി. വടക്കൻ കേരളത്തിലെ പാലക്കാട് മുതൽ കാസർഗോഡ് വരെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയല്ലെങ്കിൽ മുസ്ലിം ജനത വോട്ടു ചെയ്യില്ലെന്ന് ആര്യാടൻ മുഹമ്മദ് അടക്കമുള്ളവർ പറഞ്ഞു തുടങ്ങിയിട്ടും അതിനു ഗൗരവം നൽകാനോ തടയിടാനോ കോൺഗ്രസിന് സാധിച്ചില്ല. ടി സിദ്ദിഖിനെ പോലെയുള്ള നേതാക്കൾ ഒരു സീറ്റ് ലഭിക്കാൻ ഓടിപ്പാഞ്ഞു നടന്നത് ഈ സാഹചര്യത്തിലാണ്.
പുരോഗമന ചിന്തയുള്ള മുസ്ലിങ്ങൾ വെൽഫെയർ പാർട്ടി, എസ്ഡിപിഐ എന്നിവയുടെ വരവോടെ കൂടുതൽ നല്ലതു ഇടതുപക്ഷമാണ് എന്ന ചിന്തയാണ് സ്വീകരിച്ചത്, പ്രത്യേകിച്ചും വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരായ മുസ്ലിം യുവതികൾ കൂട്ടത്തോടെയാണ് ഇടതു ചേരിയിൽ എത്തിയത്. ഇത് സർവേകളിൽ വ്യക്തമായ അഭിപ്രായ രൂപീകരണവുമായി തെളിഞ്ഞു നിൽപ്പുണ്ട്. മൃദു ഹിന്ദുത്വ സ്വരമാണ് കോൺഗ്രസിനെന്നു വടക്കേ മലബാറിലെ മുസ്ലിങ്ങൾ ആരോപിക്കുമ്പോൾ 60 നിയമ സഭ സീറ്റുകളിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന സ്ഥലങ്ങളിൽ ഒഴികെ ആ വിഭാഗം ജനങ്ങളുടെ വോട്ടു ഇടതു ചേരിയിലെത്താൻ കരണമാകുകയാണ്. ഇത്തരം ട്രെൻഡുകൾ കണ്ടറിയാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ഇത്തവണ മലബാർ സീറ്റുകളിലെ ഫലപ്രഖ്യാപന ശേഷം കൂടുതൽ ബോധ്യമാകും.
ഇതിനു നേർ വിപരീതമായ കാര്യമാണ് തെക്കൻ കേരളത്തിൽ നടക്കുന്നത്. മുന്നോക്ക ഹിന്ദു വോട്ടുകൾ ഏറക്കുറെ നല്ല പങ്കും ബിജെപിയിൽ എത്തിയപ്പോൾ കോൺഗ്രസിന് നഷ്ടമായത് പത്തനംതിട്ട ജില്ലാ അടക്കമുള്ള പ്രദേശങ്ങളാണ്. തുറന്ന മനസോടെ ഹൈന്ദവ വികാരം ഉയർത്താൻ കോൺഗ്രസിന് പ്രയാസം ഉണ്ടെങ്കിലും നിലപാടുകളിൽ തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്നു ഹൈന്ദവർ തിരിച്ചറിഞ്ഞത് ഉമ്മൻ ചാണ്ടി സർക്കാരിൽ മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ നൽകിയതോടെയാണ്.
അന്ന് ലീഗിന്റെ ഭീക്ഷണിക്ക് ഉമ്മൻ ചാണ്ടി വഴങ്ങിയതിന്റെ ഫലമാണ് ഇപ്പോൾ തെക്കൻ - മധ്യ കേരളത്തിൽ കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി. കേവല ഭൂരിപക്ഷം മുക്കി മുക്കി ഒപ്പിച്ചെടുത്ത 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി അകാരണമായി മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നതായി ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾക്കു പരാതി ഉണ്ടായതാണ് ആ അവസരം മുതലാക്കി കാലങ്ങളായി നുഴഞ്ഞു കയറിയ ബിജെപി ഇനി തങ്ങളുടെ പക്കൽ നിന്നും ആ വോട്ടുകൾ തിരിച്ചൊഴുകില്ല എന്നുകൂടിയാണ് ഇത്തവണ തെളിയിക്കാൻ തയ്യാറെടുക്കുന്നത്.
ചുരുക്കത്തിൽ ഇനിയുള്ള കേവല ദിവസങ്ങളിൽ അത്ഭുതം ഒന്നും നടന്നില്ലെങ്കിൽ ഇടതു തുടർഭരണവും വല്ലാതെ മെലിഞ്ഞില്ല എന്ന ആശ്വാസത്തോടെ കോൺഗ്രസ് പ്രതിപക്ഷത്തും തുടരും. വലിയ തകർച്ചയിൽ നിന്നും കോൺഗ്രസിനെ രക്ഷിച്ചെടുക്കാൻ ഊണും ഉറക്കവും നഷ്ടമാക്കിയുള്ള അധ്വാനം വഴി രമേശിന് സാധിച്ചെങ്കിലും പ്രതീക്ഷകൾ നഷ്ടമായ അദ്ദേഹം പ്രതിപക്ഷ സ്ഥാനത്തു തുടരുമോ അതോ ജയിച്ചു വന്നാൽ കൂടുതൽ കരുത്തനായി മാറുന്ന കെ മുരളീധരന് വേണ്ടി പാർട്ടിയിൽ ശബ്ദം ഉയരുമോ എന്നതൊക്കെ ഇനി കണ്ടറിയാനുള്ള കാര്യമാണ്. ചുരുക്കത്തിൽ ജയിച്ചാലും തോറ്റാലും കോൺഗ്രസിന് കഷ്ടകാലം മാറില്ല.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്