മാസ് ഡയലോഗുകൾ പറഞ്ഞു വോട്ടുപിടിച്ചു സുരേഷ് ഗോപി; മാർക്കറ്റിലെത്തി ഓളമുണ്ടാക്കൽ; വെള്ളിത്തിരയിലെ തമാശ വെടിഞ്ഞ് തെരഞ്ഞെടുപ്പു വേദിയിൽ ഗൗരവക്കാരനായി ധർമജൻ ബോൾഗാട്ടി; വിമർശനങ്ങളെ തമാശ പറഞ്ഞ് നേരിട്ട് മുകേഷ്; ഇരുത്തം വന്ന രാഷ്ട്രീയക്കാരനായി വോട്ടുതേടി ഗണേശ് കുമാറും: താരങ്ങളുടെ പ്രചരണം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഏറ്റവും കൂടുതൽ സിനിമാ താരങ്ങൾ മത്സര രംഗത്തുള്ള തെരഞ്ഞെടുപ്പാണ് ഇക്കുറിയിലേത്. ആക്ഷൻ ഹീറോ സുരേഷ് ഗോപിയും മുകേഷും ഗണേശ് കുമാറിനുമൊപ്പം ധർമ്മജൻ ബൊൾഗാട്ടിയും മത്സരിക്കാൻ കളത്തിലുണ്ട്. സീരിയൽ രംഗത്തു നിന്നും വിവേക് ഗോപൻ കൂടി സ്ഥാനാർത്ഥിയാകുമ്പോൾ ആ പട്ടിക നീളുന്നു. താരങ്ങൾ വോട്ടുപിടിക്കാൻ എത്തുന്നിടത്തെല്ലാം ആളുകൾ കൂടുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും അധികം ഇളക്കിമറിച്ച് പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയാണ്. മാസ് ഡയലോഗുകൾ പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി ആളുകളെ കൈയിൽ എടുക്കുന്നത്. അപ്രതീക്ഷിതമായ എൻട്രിയാണ് സുരേഷ് ഗോപിയുടെ പ്രത്യേകത. അതേസമയം തമാശകൾ പറഞ്ഞ് ആളുകളെ കൈയിലെടുക്കുന്ന ധർമ്മജൻ അൽപ്പം സീരിയസാണ് താനും.
മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി
തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുവാ.. എനിക്ക് തൃശ്ശൂര്‍ വേണം എന്നു പറഞ്ഞുള്ള ഡയലോഗിൽ സുരേഷ് ഗോപി തൃശ്ശൂരിൽ ഉണ്ടാക്കിയ ഓളം വളരെ വരുതാണ്. ആ പഞ്ച് ഡയലോഗിന്റെ ചുവടു പിടിച്ചാണ് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പു പ്രചരണങ്ങൾ. തൃശൂർ ശക്തൻ മാർക്കറ്റിൽ അടക്കം ഇളക്കി മറിച്ചാണ് സുരേഷ് ഗോപി പ്രചരണം നടത്തിയത്.
മാർക്കറ്റിലേക്ക് സുരേഷ് ഗോപി എത്തിയത് പതിവു രാഷ്ട്രീയ വേഷം അഴിച്ചുവച്ചായിരുന്നു. ാറിന്റെ ഡോർ തുറന്നിറങ്ങിയതു വെറും സ്ഥാനാർത്ഥിയായിരുന്നില്ല. ശരിക്കും 'മാസ് എൻട്രി.' ഗ്രേ നിറത്തിലുള്ള ട്രാക്ക് സ്യൂട്ട്, സ്പോർട്സ് ഷൂ, കടും നിറത്തിലുള്ള ബ്രാൻഡഡ് സ്പോർട്സ് ലോഗോയുള്ള ടീ ഷർട്ട്. പ്രഭാതനടത്തം പ്രചാരണയാത്രയാക്കിയതാണ്. മാർക്കറ്റിൽനിന്നു തിരിയാൻ ഇടമില്ല. നൂറുകണക്കിനു ചുമട്ടുകാർ ചാക്കുകളുമെടുത്തു പുറത്തേക്കും അകത്തേക്കും ഓടുകയാണ്. സുരേഷ് ഗോപി എത്തിയതോടെ അതൊരു ഓളമായി.
മാർക്കറ്റിലെ ചെറിയ കടകളും അസൗകര്യങ്ങളും കണ്ടതോടെ സുരേഷ് സംസാരിച്ചു തുടങ്ങിയത് ഉച്ചത്തിലുള്ള ഡയലോഗായി മാറി: ''മാർക്കറ്റ് ഇങ്ങനെ കിടന്നാൽ പോരാ. ഇതു നന്നാക്കിയെടുക്കാൻ എന്റെ കയ്യിൽ ചില പദ്ധതികളുണ്ട്. എംപി എന്ന നിലയിൽ ഫണ്ടുണ്ട്. എംഎൽഎ എന്ന നിലയിലാണ് ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയും നോക്കാം. അതൊന്നുമില്ലെങ്കിലും ഞാൻ വീട്ടിൽനിന്ന് ഒരു കോടി രൂപയെടുത്ത് അതു ചെയ്യും'' കയ്യടിയും ആരവവും. സുരേഷ് അവസാനിപ്പിച്ചിട്ടില്ല, ''ഇതിനിടയിൽ ഇവിടെ ലോക്കലായി വല്ല തടസ്സവും കുതന്ത്രവും കൊണ്ടുവന്നാൽ അതു നിങ്ങൾ എല്ലാവരും ചേർന്നു നോക്കണം. ''ഏറ്റു, ഏറ്റു എന്നു പലരും പറയുമ്പോൾ സുരേഷ് തിരിച്ചുനിന്നു വിരൽ ചൂണ്ടി പറഞ്ഞു,''ഏൽക്കണം.''
താരം കടന്നുപോകുന്ന വഴിക്കെല്ലാം കച്ചവടം ഒരു മിനിറ്റു നിലച്ചു. സമ്മാനമായി കിട്ടിയ പഴക്കുല ഉയർത്തിപ്പിടിച്ച്, അതുമായി നടന്നു തുടങ്ങി. മത്സ്യ, മാംസ മാർക്കറ്റിൽ മീനിനെക്കുറിച്ചു സംസാരിച്ചു. വലിയൊരു മീനിനെ തലയ്ക്കു മുകളിൽ എടുത്തുയർത്തി. മാർക്കറ്റിൽ നിന്നിറങ്ങി വാഹനത്തിൽ കയറുന്നതിനു മുൻപു അടുത്തു വന്ന ആളോട്, ''പൊളിച്ചില്ലേ?'' എന്നു ചോദിച്ചു. 'പൊളിച്ചു എന്ന മറുപടിക്കു പ്രതികരണമായി വീണ്ടും ഡയലോഗ്: 'തിരിച്ചും പൊളിച്ചു തരണം.'- ചുരുക്കത്തിൽ തീർത്തും സിനിമാറ്റിക്കായാണ് സുരേഷ് ഗോപിയുടെ പ്രചരണം.
സീരിയസായി വോട്ടു പിടിച്ച് ധർമ്മജൻ ബൊൾഗാട്ടി
ബാലുശ്ശേരിയിലെ ധർമ്മജൻ ബൊൾഗാട്ടി അൽപ്പം സീരിയസാണ്. സ്ക്രീനിൽ ചിരിപ്പടക്കങ്ങളൊന്നുമില്ല. തീർത്തും ഗൗരവത്തോടെ വോട്ടു ചോദിച്ചു മടങ്ങുകയാണ് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. പിൻവാതിൽ നിയമനം മുതൽ മണ്ഡലത്തിലെ റോഡ് വികസനം വരെയുള്ള പ്രശ്നങ്ങൾ എതിർ ക്യാംപിലേക്ക് എറിയുമ്പോൾ ധർമജൻ പറയുന്നത് രാഷ്ട്രീയം തനിക്ക് തമാശക്കഥയല്ലെന്നാണ്.
പ്രസംഗിക്കുന്നതിനും വോട്ടുചോദിക്കുന്നതിനും മുൻപ് ആളുകൾ സെൽഫിയെടുക്കാനും കെട്ടിപ്പിടിക്കാനും ഓടിയെത്തുന്നു. വീട്ടമ്മമാരുടെ മുഖത്ത് നാണം കലർന്നൊരു പുഞ്ചിരി വിടർന്നു. മുഖംപൊത്തി ചിരി മറച്ച് അവർ പരസ്പരം പറയുന്നുണ്ട് നടനെ കുറിച്ച്. ധർമജൻ പല വീടുകളിലേക്കും കയറിച്ചെല്ലുന്നു. പ്രായമായവർ പ്രിയതാരത്തെ കണ്ട സന്തോഷത്തിൽ കെട്ടിപ്പിടിച്ചു കവിളത്ത് ഉമ്മ കൊടുക്കുന്നു. ധർമജനും തിരികെ കെട്ടിപ്പിടിക്കുന്നു. ഇതിനിടെ ചോദിക്കാൻ മടിയോടെ നിൽക്കുന്ന നാട്ടുകാരിൽ പലരുടെയും ഫോൺ വാങ്ങി ധർമജൻ തന്നെ സെൽഫിയെടുത്തു കൊടുക്കുന്നു.
'എനിക്കൊരവസരം തരണം. ഇത്രയും കാലം പലരെയും പരീക്ഷിച്ചതല്ലേ? വേട്ടക്കാർക്ക് കുടപിടിച്ച സർക്കാരാണ് ഇവിടെയുള്ളത്. വീട്ടമ്മമാരുടെ ശാപം പേറുന്ന സർക്കാരാണിത്. പിൻവാതിൽ നിയമനത്തിലൂടെ സിനിമയിലെത്തിയ ആളല്ല ഞാൻ. കഷ്ടപ്പെട്ട് അധ്വാനിച്ചാണ് എത്തിയത്'' ധർമജന്റെ വാക്കുകൾ. കൂട്ടുകാരനു വേണ്ടി രമേശ് പിഷാരടി അടക്കമുള്ള സിനിമാ താരങ്ങൾ ഇടയ്ക്കിടെ വോട്ട് ചോദിച്ചെത്തുന്നുണ്ട്. കൊച്ചിയിൽനിന്നു കുടുംബസമേതമാണു ധർമജൻ ബാലുശ്ശേരിയിൽ വന്നത്.
വിമർശനങ്ങളെ തമാശയോടൈ നേരിട്ട് മുകേഷ്
കൊല്ലത്ത് മുകേഷിന് രണ്ടാമൂഴമാണ്. അതുകൊണ്ട് തന്നെ വോട്ടു പിടിക്കേണ്ടത് എങ്ങനെയാണെന്ന കാര്യത്തിൽ അടക്കം അദ്ദേഹത്തിന് കൃത്യമായ ബോധ്യമാണ്. വിമർശനങ്ങൾ ഉയരുമ്പോഴും തമാശകൊണ്ട് നേരിടുന്നതാണ് മുകേഷിന്റെ ശൈലി. സെൽഫി എടുക്കാനൊക്കെ ആളുകൾ എത്തുന്നു. പ്രചാരണത്തിനിടയിൽ തകർപ്പൻ ഡയലോഗൊന്നും മുകേഷ് പറയാറില്ല. രണ്ടോ മൂന്നോ വാചകം മാത്രം, ''സ്ഥാനാർത്ഥിയാണ്, സഹായിക്കണം.'' എന്നൊക്കെയേ പറയുകയുള്ളു. തൊഴുകയ്യുമായാണ് വോട്ട് അഭ്യർത്ഥന.
എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന ആരോപണത്തിനു മുകേഷിന്റെ മറുപടി ഇങ്ങനെ: ''എംഎൽഎ രാവിലെ ചിന്നക്കടയിൽ വന്നു നിൽക്കാം. എന്നിട്ട് ഓരോരുത്തരെയും കൈവീശി കാണിച്ചിട്ടു പറയാം, ഏയ് ഞാൻ ഇവിടുണ്ട്. എംഎൽഎയുടെ ജോലി മണ്ഡലത്തിൽ തന്നെ നിൽക്കുകയല്ല. ഡൽഹിയിലും തിരുവനന്തപുരത്തുമൊക്കെ ഉദ്യോഗസ്ഥരെ പോയി കണ്ടു റോഡു താ, പാലം താ... എന്നൊക്കെ പറഞ്ഞാണ് മണ്ഡലത്തിൽ വികസനം കൊണ്ടുവന്നത്. അതിനു ചിന്നക്കടയിൽ നിന്നാ മതിയോ?''പ്രചാരണത്തിലും സിനിമ ടച്ച് ഉണ്ട്.
അർധരാത്രിയിൽ നടനെ വിളിച്ചു ശല്യം ചെയ്ത ആരാധകന് കണക്കിനു കൊടുത്തതിന്റെ ഓഡിയോ ക്ലിപ് ഇടതുപക്ഷം തന്നെ പ്രചാരണായുധമാക്കി തിരിച്ചടിയും നൽകുന്നുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് ഓഡിയോ ക്ലിപ് വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അതേ ഓഡിയോ ഉപയോഗിച്ചു മറുതന്ത്രം ഒരുക്കിയത്.
കഴിഞ്ഞ ദിവസം വാടി, തങ്കശ്ശേരി തീരദേശ മേഖലയിൽ പര്യടനം നടത്തുമ്പോൾ, സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനു ലോറിയിൽ അവിടെ എത്തി. തുറന്ന ജീപ്പിൽ മുകേഷ്, തൊട്ടിപ്പുറത്തു മിനി ലോറിയിൽ കിറ്റുകൾ. തീരദേശത്തോടു സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ പ്രതിപക്ഷം ഇറക്കിയ ലഘുലേഖ തീരദേശത്തു പ്രചരിച്ചതിനു പിറ്റേന്നായിരുന്നു ഇത്. ഈ ഫോട്ടോ പകർത്തി ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തായിരുന്നു മുകേഷിന്റെ മറുപടി.
പതിവു ശൈലിയിൽ ഗൗരവത്തോടെ ഗണേശ് കുമാർ
പത്തനാപുരം മണ്ഡലത്തിൽ ഗണേശ് കുമാറിന്റെ പ്രചരണം പതിവു രാഷ്ട്രീയ ശൈലിയാണ്. ഇരുത്തംവന്ന രാഷ്ട്രീയക്കാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ വോട്ടുപിടിക്കേണ്ടത് എങ്ങനെയാണെന്ന് ഗണേശിനെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യവുമില്ല. അതെല്ലാം അദ്ദേഹം കൃത്യമായി തന്നെ നടത്തിപ്പോരുന്നു. പാർട്ടി പ്രവർത്തകർക്കൊപ്പം മണ്ഡലത്തിൽ ഓടി നടന്നാണ് വോട്ടുപിടുത്തം. ഇക്കുറിയും ഭൂരിപക്ഷം കൂടുമെന്നാണ് ഗണേശിന്റെ ആത്മവിശ്വാസം.
ഇതിനിടെ കെ.ബി ഗണേശ് കുമാറിന് വോട്ട് ചോദിച്ച് സിനിമ താരം മോഹൻലാലും രംഗത്തുവന്നു. വോട്ട് ചോദിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.മറ്റുള്ളവരെ കേൾക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ ഗുണം.മറ്റുള്ളവർ ദുഃഖം തീർക്കാനും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ശൈലിയാണ് ഗണേശ് കുമാറിന് ഉള്ളത്.
പത്തനാപുരത്തെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്.സ്വകാര്യ സംഭാഷണങ്ങളിൽ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്.പുതിയ വികസന സ്വപ്നങ്ങളും ആശയങ്ങളും പങ്കുവയ്ക്കുമ്പോൾ അഭിനയത്തേക്കാൾ ഉപരിപത്തനാപുരത്തോടുള്ള വലിയ അഭിനിവേശം ഞങ്ങൾ കാണാറുണ്ട്. ഗണേശിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം.നിങ്ങൾ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതിൽ ഗണേശ്കുമാറിന്റെ സംഭാവന എന്നേക്കാൾ നിങ്ങൾക്ക് നന്നായി അറിയാം.പ്രിയ സഹോദരൻ ഗണേശ് കുമാറിന്റെ വികസനസ്വപ്നങ്ങൾ പൂർത്തീകരിക്കുവാൻ നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം.
മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍