ഗുരുവായൂർ ക്ഷേത്രത്തിലെ കൊമ്പൻ വലിയ കേശവൻ ചരിഞ്ഞു; മരണം അനാരോഗ്യത്തെത്തുടർന്നുള്ള ചികിത്സക്കിടെ; വിടവാങ്ങിയത് ഗുരുവായുരപ്പന്റെ സ്വർണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്പൻ; ആനപ്രേമികളുടെ പ്രിയപ്പെട്ട 'വി കെ' ഓർമ്മയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശുർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആനയായ വലിയ കേശവൻ ചരിഞ്ഞു. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു വലിയ കേശവൻ. ഗുരുവായുരപ്പന്റെ സ്വർണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്പനായിരുന്നു വലിയ കേശവൻ.
മുൻപ് പിൻകാലിന് സമീപത്തെ മുഴ കാരണവും ക്ഷയരോഗം മൂലവും ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു. രണ്ട് വർഷത്തോളമായ ചികിത്സ തുടരവെയാണ് ഉച്ചയ്ക്ക് 12.20ന് ആന ചരിഞ്ഞത്.2020 ഫെബ്രുവരി 26ന് കൊമ്പൻ ഗുരുവായൂർ പത്മനാഭൻ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവൻ ഗുരുവായുരിലെ ആനകളിൽ പ്രധാനിയായത്. 2000ൽ ഗുരുവായൂർ സ്വദേശി നാകേരി വാസുദേവൻ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. ശാന്തസ്വഭാവക്കാരനായ വലിയ കേശവൻ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളിൽ മുൻനിരയിലായിരുന്നു.
ആനപ്രേമികളുടെ പ്രിയപ്പെട്ടവനാക്കിയത് പേരിലെ സാമ്യം
ആനപ്രേമികൾക്ക് കൊമ്പൻ വലിയ കേശവനോട് എന്നും വലിയ ആരാധനയായിരുന്നു. ഗജരാജൻ സാക്ഷാൽ ഗുരുവായൂർ കേശവന്റെ പേരും സാമ്യവുമുള്ളതിനാലാകണം വലിയ കേശവനോടിത്ര ഇഷ്ടം.ഗുരുവായൂർ കേശവന്റെ പേരാണ് തനിക്കുള്ളതെന്നതിന്റെ അല്പം ഗമ നടപ്പിലും ഭാവത്തിലും കാണാമെന്നാണ് ആനപ്രേമികളുടെ അഭിപ്രായം.ഗജതമ്പുരാക്കന്മാരായ ഗുരുവായൂർ കേശവന്റേയും ഗുരുവായൂർ പത്മനാഭന്റേയുമൊക്കെ പ്രൗഢിയും അന്തസ്സും കാത്തുസൂക്ഷിക്കുന്ന കൊമ്പൻ തന്നെയായിരുന്നു വലിയ കേശവൻ.
പൂരങ്ങളിൽ തലയെടുപ്പുള്ള തൃശ്ശൂർ പൂരത്തിന് വലിയ കേശവന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രധാനപ്പെട്ട മറ്റു പൂരങ്ങളായ ഉത്രാളിക്കാവിലും പാർക്കാടിയിലും ചീരംകുളത്തുമെല്ലാം ഈ കൊമ്പൻ എക്കാലത്തും ഹീറോയാണ്. പൂരം എഴുന്നള്ളിപ്പുകൾ കേശവന് വലിയ ഹരവുമാണ്. എഴുന്നള്ളിപ്പുകളുടെ ചിട്ടകളൊന്നും തന്നെ വലിയ കേശവന് ആരും പറഞ്ഞുകൊണ്ടേക്ക ആവശ്യവുമില്ല. എഴുന്നള്ളിക്കലിനോടുള്ള പ്രിയംകൊണ്ട് എല്ലാം കേശവൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട്്്.
അഴകും ആരോഗ്യവും ഔന്നത്യവും സത്സ്വഭാവവും ഒത്തുചേരുന്നുവെന്നതാണ് വലിയ കേശവന്റെ ഏറ്റുവും വലിയ പ്രത്യേകത. ആരേയും ആകർഷിക്കുന്ന രൂപഭംഗിയുണ്ട്. ഇളംമഞ്ഞ കണ്ണുകൾ, നല്ല നടയമരങ്ങൾ, കടഞ്ഞെടുത്തതു പോലുള്ള കൊമ്പുകൾ, നീളമുള്ള തുമ്പി, ഉത്തമമായ ചെവികളും വാലും. 305 സെന്റീമീറ്റർ ഉയരക്കാരനാണ് ഈ 56 കാരൻ. ഗുരുവായൂർ ആനക്കോട്ടയിൽ 49 ആനകൾ ഉണ്ടായിരുന്നപ്പോൾ അമ്പതാമനായാണ് വലിയ കേശവന്റെ രംഗപ്രവേശം. കൊമ്പൻ കാലെടുത്തുവെച്ചതിനു ശേഷം ആനക്കോട്ടയിൽ ആനകളുടെ എണ്ണത്തിൽ വെച്ചടി കയറ്റമുണ്ടായെന്നാണ് പറയുന്നത്. അത് വലിയ കേശവന്റെ 'കാൽപ്പുണ്യം'കൊണ്ടുതന്നെ എന്നാണ് വിശ്വസിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ കീഴ്ശാന്തി കുടുംബമായ നാകേരി മനക്കാർ നടയിരുത്തിയ ആന എന്ന പ്രത്യേകത വലിയ കേശവനുണ്ട്. 2000 മെയ് 9-നാണത്. നാകേരി വാസുദേവൻ നമ്പൂതിരി തന്റെ പിതാവ് നാകേരി കേശവൻ നമ്പൂതിരിയുടെ പേരുതന്നെയാണ് ആനയ്ക്കു നൽകിയത്.
ആദ്യം ഹീറോ പ്രസാദ്.. പിന്നീട് ഗുരുവായൂരിന്റെ സ്വന്തം വികെ
1969ൽ ബീഹാറിന്റെ കാടുകളിൽ ജന്മം കൊണ്ട് ലോകത്തിലെ എറ്റവും വലിയ ആന ചന്തയായ സോൺപൂർ മേളയിലൂടെയാണ് കേരളമെന്ന സ്വപ്ന ഭൂമിയിൽ ഹീറോ പ്രസാദ് എത്തുന്നത്.ഹീറോ പ്രസാദ് എന്ന ആനയെ കൊടുവട്ടൂർ സ്വാമി എന്ന നാരായണയ്യരാണ് കേരളത്തിലേക്ക് കൊണ്ട് വരുന്നത്.അവിടെ നിന്നും മനിശ്ശേരി ഹരിയിലെത്തി ആന. നല്ല ഭാവിയുള്ള ആനയാണ് ഹരിയുടെ കൈവശം ഉള്ളത് എന്ന് തിരച്ചറിഞ്ഞു ധാരാളം ആവശ്യക്കാർ ആനയെ തേടി എത്തി. ക്രാങ്ങാട് നമ്പൂതിരിയും തിരുവമ്പാടി ദേശക്കാരുമെല്ലാം അവരിൽ ചിലരാണ്. തിരുവമ്പാടി തട്ടകത്തിന്റെ സ്വന്തമായി തൃശൂർ പൂരത്തിന് തിരുവമ്പാടിയുടെ നെടുനായകത്വം വഹിക്കാൻ വരെ ഒരിക്കൽ അവൻ പരിഗണിക്കപ്പെട്ടു. എന്നാൽ വിധി മറ്റൊന്നായിരുന്നു.ഇതേ കാലയളവിൽ തന്നെയാണ് നല്ലൊരാനയെ തേടി ഗുരുവായൂർ കീഴ്ശാന്തിയും ആന ഉടമയും ആയ നാകേരിമന വാസുദേവൻ നമ്പൂതിരി അന്വേഷണങ്ങൾ നടത്തുന്നത്.
മനിശ്ശേരി ഹരിയുടെ കൈവശമുള്ള കൊമ്പനെ നന്നേ ബോധിച്ച അദ്ദേഹം ഹരി പറഞ്ഞ മോഹവില നൽകി ആ കൊമ്പനെ സ്വന്തമാക്കി. തന്റെ ആനകളുടെ കൂട്ടത്തിലേക്ക് നല്ലൊരു ആനച്ചന്തം കൂടി എത്തിയതിൽ സന്തുഷ്ടനായിരുന്നു നമ്പൂതിരി. അങ്ങനെ നമ്മുടെ കഥാനായകൻ ഹീറോ പ്രസാദ് നാകേരിമന അയ്യപ്പൻകുട്ടിയായി മാറി. നാകേരി അയ്യപ്പൻ കുട്ടിയെ ഇന്നത്തെ ഗുരുവായൂർ വലിയ കേശവനാക്കി മാറ്റിയതിൽ പ്രശസ്ത ആനക്കാരനായിരുന്ന പെരാമംഗലം ശങ്കരൻ നായർക്ക് വലിയ പങ്കുണ്ട്. ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് റിട്ടയർ ചെയ്ത അദ്ദേഹത്തെ നാകേരി തിരുമേനി സ്വന്തം ആനകളെ പരിപാലിക്കാനായി ക്ഷണിക്കുകയായിരുന്നു. ആനയുടെ ഇന്നത്തെ പല ശീലങ്ങളും ഉണ്ടാക്കിയെടുത്തത് ശങ്കരൻ നായരാണ്.
അങ്ങനെയിരിക്കെയാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരാനയെ നടയിരുത്താനായി നാകേരി തിരുമേനി തീരുമാനിക്കുകയും അതിനായി തന്റെ ആനകളിൽ ഒന്നിനെ നിശ്ചയിക്കുകയും ചെയ്തത്. എന്നാൽ നടയിരുത്താൻ നിശ്ചയിച്ചുറപ്പിച്ച ദിവസം നേരത്തേ നടയിരുത്താനായി പരിഗണിച്ചിരുന്ന കൊമ്പനെ നടയിരുത്താൻ കഴിയാതെ വരുകയും ഒരു നറുക്കെടുപ്പിലൂടെ നാകേരി തിരുമേനിയുടെ ആനകളിൽ നിന്ന് അയ്യപ്പപ്പൻകുട്ടിയെ നടയിരുത്താൻ തീരുമാനമാവുകയും ചെയ്തു.അങ്ങിനെയാണ് 2000 മെയ് ഒൻപതിന് അയ്യപ്പൻ ഗുരുവായുരിലേക്ക് എത്തിയത്.നടയ്ക്കിരുത്തുമ്പോൾ നാകേരി വാസുദേവൻ നമ്പൂതിരി തന്റെ പിതാവ് നാകേരി കേശവൻ നമ്പൂതിരിയുടെ പേരുതന്നെയാണ് ആനയ്ക്കു നൽകിയത്.അങ്ങിനെയാണ് അയ്യപ്പനിൽ നിന്ന് കേശവനിായി ഈ കൊമ്പൻ മാറുന്നത്.അങ്ങിനെ ഗജരാജൻ വലിയകേശവൻ. വി കെ എന്ന ചുരുക്കപ്പേരിലും ഈ ആന അറിയപ്പെട്ടു.
കേരളത്തിലെ ഉയരകേമന്മാരുടെ കണക്ക് എടുത്തൽ ആദ്യത്തെ പത്തുപേരുടെ സ്ഥാനത്തു കേശവന്റെ പേരും കാണും.ഇതിൽ മാത്രമല്ല പൂരത്തിന് എഴുന്നള്ളിച്ചതിൽ ഏറ്റവും കൂടുതൽ തുകയിലും തലയെടുപ്പ് കേശവന് തന്നെ.2018 ചെമ്പൂച്ചിറ മഹാദേവക്ഷേത്രത്തിലെ പൂരത്തിന് കിഴക്കുമുറി സമുദായ കമ്മിറ്റി 2,26,001 രൂപ എന്ന റെക്കോർഡ് ഏക്കത്തുകയാണ് (എഴുന്നള്ളിപ്പ് തുക)വലിയ കേശവന് നൽകുവാൻ തയ്യാറായത്. ഫെബ്രുവരി 25ന് തൃശൂർ മറ്റത്തൂർ ചെബൂച്ചിറ മഹാദേവ ക്ഷേത്രത്തിലെ പൂരാഘോഷത്തിന് എഴുന്നള്ളിക്കുന്നതിനായി 2,26,001 രൂപയ്ക്കാണ് ക്ഷേത്ര കമ്മിറ്റിക്കാർ വലിയ കേശവനെ സ്വന്തമാക്കിയത്. ഇതേദിവസം വലിയ കേശവനെ എഴുന്നള്ളിപ്പിന് ലഭിക്കുന്നതിനായി മറ്റു ക്ഷേത്ര കമ്മിറ്റിക്കാരും രംഗത്തു വന്നു. എന്നാൽ ഏക്ക തുക രണ്ടുലക്ഷം പിന്നിട്ടതോടെ മറ്റുള്ളവർ പിൻവാങ്ങുകയായിരുന്നു. സാധാരണ ദിവസങ്ങളിൽ 50,000 രൂപയും വിശേഷ ദിവസങ്ങളിൽ 75,000 വുമാണ് വലിയ കേശവന്റെ ഏക്കതുക.
മിക്കദിവസങ്ങളിലും ഒന്നിൽക്കൂടുതൽ ആവശ്യക്കാർ ഉള്ളതിനാൽ ലേലം വിളിച്ചാണ് കേശവന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാറ്.വലിയ കേശവനെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളും അനവധിയാണ് ഗജകുലഛത്രാധിപതി, സാമജസമ്രാട്ട്, ഗജരത്നം, ഗജസമ്രാട്ട്, ഗജരാജ ചക്രവർത്തി, ഗജകേസരി, മലയാള മാതംഗം അങ്ങനെ അംഗീകാരങ്ങൾ ഏറെയുണ്ടെങ്കിലും പുന്നത്തൂർ കോട്ടയുടെ മണ്മറഞ്ഞ കാരണവർ 'ഗജരാജൻ' ഗുരുവായൂർ കേശവൻ അനുസ്മരണ ചടങ്ങിൽ വെച്ച് 2017 ൽ ഗുരുവായൂർ വലിയ കേശവന് സമ്മാനിച്ച 'ഗജരാജൻ' പട്ടം വേറിട്ട് നിൽക്കുന്നു.
അമ്പത്തിയാറാമത്തെ വയസ്സിൽ വിടവാങ്ങുമ്പോൾ ആനകഥകളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടായിമാറുകയാണ് ഗുരുവായൂർ വലിയ കേശവൻ
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍