മഞ്ചേശ്വരത്ത് പതിവുപോലെ ഫോട്ടോ ഫിനിഷ്; കണ്ണൂരിൽ ഇടത് തരംഗം, യു.ഡി.എഫിന് ഇരിക്കൂർ മാത്രം; കോഴിക്കോട്ട് യുഡിഎഫ് സാധ്യത നാലിടത്ത്; കെഎം ഷാജിയും ശ്രേയാംസ്കുമാറും ധർമ്മജനും പിന്നിൽ; മുനീറും, കെകെ രമയും, നൂർബിന റഷീദും മുന്നിൽ; എൻഡിഎ മൂന്നിടത്ത് രണ്ടാമത്; മലബാറിലെ 32 മണ്ഡലങ്ങളുടെ മറുനാടൻ സർവേ പുറത്തുവിടുമ്പോൾ എൽഡിഎഫ്- 24, യുഡിഎഫ്-8
മറുനാടൻ സർവേ ടീം
തിരുവനന്തപുരം: മറുനാടൻ മലയാളി പ്രീപോൾ ഇലക്ഷൻ സർവേയുടെ ആദ്യഘട്ടം പുറത്തുവിടുമ്പോൾ ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 മണ്ഡലങ്ങളിൽ നടത്തിയ സർവേയിൽ എൽ.ഡി.എഫിന് 24 സീറ്റുകളും യു.ഡി.എഫിന് 8 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഫോട്ടോ ഫിനീഷ് നടക്കുന്ന മഞ്ചേശ്വരത്ത് യു.ഡി.എഫിന് തൊട്ടുപിറകിലായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉണ്ട് എന്നത്് എൻ.ഡി.എയുടെയും പ്രതീക്ഷകൾ ഉയർത്തുന്നു. മഞ്ചേശ്വരത്തിന് പിന്നാലെ, കാസർകോട്, കൂത്തുപറമ്പ് എന്നീ മണ്ഡലങ്ങളിൽ രണ്ടാമതെത്തുന്ന എൻ.ഡി.എ, കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തുർ മണ്ഡലങ്ങളിലും ഗണ്യമായി വോട്ടുയർത്തി ത്രികോണ പ്രതീതി ഉയർത്തുന്നുണ്ട്.
പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച് , മറുനാടൻ മലയാളി കേരളത്തിലെ 140 മണ്ഡലങ്ങളിലായി 35,000ത്തോളം സാമ്പിളുകൾ ശേഖരിച്ച് നടത്തിയ റാൻഡം ഫീൽഡ് സർവേയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പുറത്തുവിടുന്നത്. സാമ്പികളുകളും എണ്ണം നോക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സർവേകളിൽ ഒന്നാണിത്.
ജില്ലാ അവലോകനം- കാസർകോട്
ഇടതിന് മൂന്ന് സീറ്റ്; മഞ്ചേശ്വരം ത്രിശങ്കുവിൽ
എൽ.ഡി.എഫ് -ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ,
യു.ഡി.എഫ് -മഞ്ചേശ്വരം - (ബലാബലം), കാസർകോട്
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന, മഞ്ചേശ്വരത്ത് ഫോട്ടോഫിനീഷ്. മറ്റെല്ലാം പതിവുപോലെ. കാസർകോട് ജില്ലയിലെ മറുനാടൻ സർവേ ഒറ്റനോട്ടത്തിൽ ഇങ്ങനെയാണ്. മഞ്ചേശ്വരത്ത് മൂൻ കാലങ്ങളിൽ എന്നപോലെ, ഇക്കുറിയും കടുത്ത മത്സരം ബിജെപി സ്ഥാനാർത്ഥിയായ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉയർത്തുന്നുണ്ട്. വെറും ഒരു ശതമാനം വോട്ടാണ് ഇവിടെ യു.ഡി.എഫും എൻ.ഡി.എയും തമ്മിലുള്ള വ്യത്യാസം. മറ്റുള്ളവർ അഥവാ നോട്ട എന്ന വിഭാഗത്തിൽ പെടുന്ന 6 ശതമാനം വോട്ടർമാർ ഇവിടെയുണ്ടെന്ന് സർവേ പറയുന്നു.
അതായത് അവസാന നിമിഷങ്ങളിൽ ഈ വോട്ടിൽ ചെറിയ മാറ്റം വന്നാൽ കാര്യങ്ങൾ മാറിമറിയും എന്ന് വ്യക്തം. അതുകൊണ്ടുതന്നെ മഞ്ചേശ്വരത്ത് ഒരു വിജയിയെ കൃത്യമായി പ്രവചിക്കാൻ ആവില്ല. എന്നാൽ മുൻകാലങ്ങളിൽ എന്നപോലെ ഇടതുമുന്നണി ഇവിടെ വല്ലാതെ പിറകോട്ട് പോകുന്നില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടാം സ്ഥാനത്തുള്ള എൻ.ഡി.എക്കാൾ മൂന്നു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് ഇടതുമുന്നണി നിൽക്കുന്നത്. എന്നാൽ കാസർകോട് തൊട്ടുള്ള മറ്റ് മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഏതാണ്ട് അതേ പറ്റേൺ ആവർത്തിക്കാനാണ് സാധ്യതയെന്ന് സർവേ സൂചിപ്പിക്കുന്നു.
മഞ്ചേശ്വരത്ത് വീണ്ടും ഫോട്ടോ ഫിനീഷ്
യു.ഡി.എഫ്- 33
എൻ.ഡി.എ-32
എൽ.ഡി.എഫ്-29
മറ്റുള്ളവർ നോട്ട- 6
കാസർകോട്ട് പതിവുപോലെ
യു.ഡി.എഫ്- 38
എൻ.ഡി.എ- 32
എൽ.ഡി.എഫ്- 23
മറ്റുള്ളവർന നോട്ട- 7
ഉദുമയിൽ ഇടത് കുത്തക
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 35
എൻ.ഡി.എ-18
മറ്റുള്ളവർ/നോട്ട- 2
കാഞ്ഞങ്ങാട്ട് അട്ടിമറി സൂചനയില്ല
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 30
എൻ.ഡി.എ- 18
മറ്റുള്ളവർ/നോട്ട- 7
തൃക്കരിപ്പൂർ സിപിഎം നിലനിർത്തും
എൽ.ഡി.എഫ്- 44
യു.ഡി.എഫ്- 39
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട- 2
ജില്ലാ അവലോകനം- കണ്ണൂർ
ഇടതുതരംഗം; പതിനൊന്നിൽ പത്തിലും മുന്നേറ്റം
എൽ.ഡി.എഫ്- കണ്ണൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ ( ബലാബലം), അഴീക്കോട്
യു.ഡി.എഫ്- ഇരിക്കുർ ( ബലാബലം)
കണ്ണൂരിൽ ഇടതുതരംഗമാണ് മറുനാടൻ മലയാളി റാൻഡം സർവേ പ്രവചിക്കുന്നത്. ഇരിക്കൂറിൽ മാത്രമാണ് യു.ഡി.എഫിന് നേരിയ മേൽക്കൈയുള്ളത്. അഴീക്കോട് പേരാവൂർ അടക്കം ബാക്കി 10 മണ്ഡലങ്ങളിലും എൽ.ഡി.എഫ് മുന്നിലെന്ന് സർവേ പറയുന്നു. കണ്ണൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ധർമ്മടം, തലശ്ശേരി, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ എൽഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്. കെ എം ഷാജിയുടെ സിറ്റിങ്ങ് സീറ്റായ അഴീക്കോടും സർവേയിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം കാണുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും, മന്ത്രി കെ കെ ശൈലജ മത്സരിക്കുന്ന മട്ടന്നൂരിലും അവർ നല്ല ഭൂരിപക്ഷത്തിന് ജയിക്കാനുള്ള സാധ്യതയാണ് സർവേയിൽ കാണുന്നത്. എൻ.ഡി.എക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിലും അവർക്ക് 18 ശതമാനം പേരുടെ പിന്തുണ കിട്ടിയിട്ടുണ്ട്. ഈ വോട്ടുകൾ എങ്ങോട്ടുപോകും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അവിടുത്തെ അന്തിമ ഫലം.
കണ്ണൂർ മണ്ഡലത്തിൽ വീണ്ടും എൽ.ഡി.എഫ്
എൽ.ഡി.എഫ്- 44
യു.ഡി.എഫ്- 39
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട- 2
കല്ല്യാശ്ശേരിയിൽ സിപിഎം കുത്തക
എൽ.ഡി.എഫ്-51
യു.ഡി.എഫ്- 36
എൻ.ഡി.എ- 12
മറ്റുള്ളവർ/നോട്ട- 1
അഴീക്കോട് അട്ടിമറി; കെ.എം ഷാജി പിന്നിൽ
എൽ.ഡി.എഫ്-41
യു.ഡി.എഫ്- 38
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട- 6
പേരാവൂരിൽ കനത്തപോരാട്ടം; ഇടതിന് മൂൻതൂക്കം
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 41
എൻ.ഡി.എ- 14
മറ്റുള്ളവർ/നോട്ട-2
ഇരിക്കൂറിലും ഫോട്ടോ ഫിനീഷിൽ യു.ഡി.എഫ്
യു.ഡി.എഫ്- 38
എൽ.ഡി.എഫ്- 37
എൻ.ഡി.എ- 17
മറ്റുള്ളവർ/നോട്ട-8
കൂത്തുപറമ്പിൽ എൻ.ഡി.എ രണ്ടാമത്
എൽ.ഡി.എഫ്- 36
എൻ.ഡി.എ- 32
യു.ഡി.എഫ്- 31
മറ്റുള്ളവർ/നോട്ട-1
തളിപ്പറമ്പിൽ ഇടതുകോട്ട ഇളകില്ല
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 37
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട-1
മട്ടന്നൂരിൽ ശൈലജ ടീച്ചർ തന്നെ
എൽ.ഡി.എഫ്- 51
യു.ഡി.എഫ്- 38
എൻ.ഡി.എ- 9
മറ്റുള്ളവർ/നോട്ട-2
പയ്യന്നൂരിൽ പതിവുപോലെ
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 36
എൻ.ഡി.എ- 13
മറ്റുള്ളവർ/നോട്ട-4
ധർമ്മടത്ത് വിജയൻ തന്നെ മിന്നൽപ്പിണർ
എൽ.ഡി.എഫ്- 52
യു.ഡി.എഫ്- 29
എൻ.ഡി.എ-16
മറ്റുള്ളവർ/നോട്ട-3
തലശ്ശേരി: അടിയൊഴുക്കുകൾക്കിടയിലും സിപിഎം
എൽ.ഡി.എഫ്-41
യു.ഡി.എഫ്- 35
എൻ.ഡി.എ-18
മറ്റുള്ളവർ/നോട്ട-6
ജില്ലാ അവലോകനം -വയനാട്
ബത്തേരി കിട്ടുമ്പോൾ ഇടതിന് കൽപ്പറ്റ നഷ്ടമാവുന്നു
ആകെ സീറ്റ്-3. എൽ.ഡി.എഫ്-2, യു.ഡി.എഫ്-1
എൽ.ഡി.എഫ് -ബത്തേരി, മാനന്തവാടി ( ബലാബലം)
യു.ഡി.എഫ്- കൽപ്പറ്റ ( ബലാബലം)
വയനാട്ടിൽ ആകെയുള്ള മൂന്നു സീറ്റുകളിൽ രണ്ടിടത്തും ഇടതുമുന്നണിയുടെ മുൻതൂക്കമാണ് കാണുന്നത്. ഇതിൽ ശ്രദ്ധേയമായ പേരാട്ടം നടക്കുന്ന കൽപ്പറ്റയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശ്രേയാംസ് കുമാറിനേക്കൾ നേരിയ മാർജിന് യു.ഡി.എഫിലെ ടി.സിദ്ദീഖ് മുന്നിലാണ്. പക്ഷേ വ്യത്യാസം കേവലം രണ്ടു ശതമാനം മാത്രം ആയതിനാൽ വിജയം ഉറപ്പിക്കാനാവില്ല. പൊരിഞ്ഞപോരാട്ടമാണ് നടക്കുന്നതെന്നാണ് സൂചന. ബത്തേരിയിൽ യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റ് ഇടതുമുന്നണി പിടിച്ചെടുക്കുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.
ഇവിടെ സിറ്റിങ്ങ് എംഎൽഎ രണ്ടു തവണ വിജയിച്ച ഐ.സി ബാലകൃഷ്ണനെ എൽ.ഡി.എഫിന്റെ എം.എസ് വിശ്വനാഥൻ മലർത്തിയടിക്കാൻ സാധ്യതയുണ്ടെന്നും സർവേ ഫലങ്ങൾ വിലയിരുത്തുന്നു. പക്ഷേ ഇവിടെ എൽ.ഡി.എഫിന് വെറും രണ്ടുശതമാനം വോട്ട് മാത്രമുള്ളതിനാൽ കടുത്ത മത്സരം എന്നാണ് വിലയിരുത്താൻ കഴിയുക. വയനാട് ജില്ലയിൽ ഒരിടത്തും എൻ.ഡി.എക്ക് വിജയസാധ്യതയുള്ളതായി സർവേയിൽ കാണുന്നില്ല.
കൽപ്പറ്റ യു.ഡി.എഫ് തിരിച്ചുപിടിക്കാൻ സാധ്യത
യു.ഡി.എഫ്- 46 ശതമാനം
എൽ.ഡി.എഫ്- 44
എൻ.ഡി.എ- 8
മറ്റുള്ളവർ/നോട്ട- 2
മാനന്തവാടിയിൽ എൽ.ഡി.എഫ് വീണ്ടും
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 41
എൻ.ഡി.എ- 14
മറ്റുള്ളവർ/നോട്ട-2
ബത്തേരിയിൽ അട്ടിമറിയിലൂടെ ഇടത്
എൽ.ഡി.എഫ്-44
യു.ഡി.എഫ്-39
എൻ.ഡി.എ- 16
മറ്റുള്ളവർ/നോട്ട-1
കോഴിക്കോട്ട് ഇടതിന് രണ്ടു സീറ്റ് കുറയാൻ സാധ്യത
ആകെ സീറ്റ്-13
എൽ.ഡി.എഫ്- 9, യു.ഡി.എഫ്-4
എൽ.ഡി.എഫ്- കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, ബാലുശ്ശേരി, ബേപ്പൂർ, തിരുവമ്പാടി, കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം ( ബലാബലം)
യു.ഡി.എഫ്- കോഴിക്കോട് സൗത്ത്, കൊടുവള്ളി, വടകര ( ബലാബലം), കുന്ദമംഗലം ( ബലാബാലം)
നിയസഭാ തെരഞ്ഞെടുപ്പുകളിൽ എക്കാലവും ഇടതുപക്ഷത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് കോഴിക്കോട്. മറുനാടൻ മലയാളി പ്രീപോൾ റാൻഡം സർവേയിലും ഇടതുപക്ഷത്തിന്റെ മുൻ തുക്കം പ്രകടമാണ്. എന്നാൽ ഇടതിനിനെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിതമായ ചില അട്ടിമറികളും ഇത്തവണ ഉണ്ടായേക്കാമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
കൊടുവള്ളി, വടകര, കുന്ദമംഗലം എന്നീ സീറ്റുകൾ തിരിച്ചുപിടിക്കുന്ന യു.ഡി.എഫ്, സൗത്ത് നിലനിർത്തുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ വടകരയിലും കുന്ദമംഗലത്തിനും നേരിയ ലീഡ് മാത്രമാണ് യു.ഡി.എഫിന് ഉള്ളത്. അതുപോലെ നാദാപുരത്ത് എൽ.ഡി.എഫിനും നേരിയ ലീഡ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങൾ എങ്ങോട്ട് മറിയുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. കഴിഞ്ഞതവണ യു.ഡി.എഫിന് കുറ്റ്യാടിയും, സൗത്തും മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണ കുറ്റ്യാടിയിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം പ്രകടമാവുന്നത്. സൗത്തിൽ ഇത്തവണ വനിതാ ലീഗിലെ അഡ്വ നുർബിന റഷീദാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇവർ ജയിക്കയാണെങ്കിൽ ചരിത്രത്തിൽ ആദ്യമായി മുസ്ലിം ലീഗിൽ നിന്ന് ഒരു വനിത നിയമസഭയിൽ എത്തും. കോഴിക്കോട് നോർത്തിലും, സൗത്തിലും, എലത്തൂരിലും എൻ.ഡി.എയും ഗണ്യമായി വോട്ട് ഉയർത്തുന്നുണ്ട്.
ബേപ്പൂരിൽ എൽ.ഡി.എഫ് തന്നെയാണ് മുന്നിൽ. ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസിന് ഇവിടെ നല്ല ഭൂരിപക്ഷം കിട്ടുമെന്ന് സർവേ വിലയിരുത്തുന്നു. കൊയിലാണ്ടിയിലും പേരാമ്പ്രയിലും എൽഡിഎഫ് തന്നെയാണ് മുന്നിൽ. ബാലുശ്ശേരിയിലും എൽഡിഎഫ് തന്നെ മുന്നിലെന്ന് സർവേ പ്രവചിക്കുന്നു. ഇവിടെ സിനിമാ നടൻ ധർമ്മജൻ ബോൾഗാട്ടിയെ രംഗത്തിറക്കിയതിന്റെ ഗുണങ്ങൾ ഒന്നും സർവേയിൽ കണ്ടിട്ടില്ല. കനത്ത പോരാട്ടം നടക്കുന്ന വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.രമ നേരിയ വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്.
കുറ്റ്യാടി എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സർവേ സാധ്യത പറയുന്നു. കുറ്റ്യാടി സീറ്റ് സിപിഎം കേരള കോൺ ഗ്രസ് എമ്മിന് വിട്ടുകൊടുത്തതും അതിനെച്ചൊല്ലി പാർട്ടി ഘടകത്തിൽ ഉണ്ടായ അഭൂതപൂർവമായ പരസ്യപ്രതിഷേധവുമാണ് ഏറ്റവും പ്രധാനം. പ്രതിഷേധം കണക്കിലെടുത്ത് സിപിഎം തന്നെ മൽസരിക്കാൻ തീരുമാനിച്ചത് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.
നോർത്ത് എൽ.ഡി.എഫ് നിലനിർത്തും
എൽ.ഡി.എഫ്- 35
യു.ഡി.എഫ്- 32
എൻ.ഡി.എ- 30
മറ്റുള്ളവർ/നോട്ട -3
സൗത്തിൽ ചരിത്രം തിരുത്തി നൂർബിന
യു.ഡി.എഫ്- 38
എൽ.ഡി.എഫ്- 33
എൻ.ഡി.എ -27
മറ്റുള്ളവർ/നോട്ട -2
എലത്തൂർ ശശീന്ദ്രൻ തന്നെ
എൽ.ഡി.എഫ്- 40
യു.ഡി.എഫ്- 33
എൻ.ഡി.എ -25
മറ്റുള്ളവർ/നോട്ട -2
കൊയിലാണ്ടി ഇടതിന് തന്നെ
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 33
എൻ.ഡി.എ - 22
മറ്റുള്ളവർ/നോട്ട- 2
ബാലുശ്ശേരിയിൽ ധർമ്മജന് തിരിച്ചടി
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 34
എൻ.ഡി.എ - 17
മറ്റുള്ളവർ/നോട്ട- 6
കുന്ദമംഗലത്ത് അട്ടിമറി; യു.ഡി.എഫ് മുന്നിൽ
യു.ഡി.എഫ്- 36
എൽ.ഡി.എഫ്- 34
എൻ.ഡി.എ-25
മറ്റുള്ളവർ/നോട്ട-5
കൊടുവള്ളി തിരിച്ചു പടിച്ച് യു.ഡി.എഫ്
യു.ഡി.എഫ്- 36
എൽ.ഡി.എഫ്- 31
എൻ.ഡി.എ- 23
മറ്റുള്ളവർ/നോട്ട-10
തിരുവമ്പാടി ഇടത് നിലനിർത്തും
എൽ.ഡി.എഫ്- 35
യു.ഡി.എഫ്- 31
എൽ.ഡി.എ-19
മറ്റുള്ളവർ/നോട്ട-15
ബേപ്പൂരിൽ റിയാസ് തന്നെ
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 35
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട-3
വടകരയിൽ കെ കെ രമ നേരിയ വോട്ടിന് മുന്നിൽ
യു.ഡി.എഫ്- 37
എൽ.ഡി.എഫ്- 35
എൻ.ഡി.എ- 21
മറ്റുള്ളവർ/നോട്ട-7
കുറ്റ്യാടിയിൽ ഇടത് തരംഗം
എൽ.ഡി.എഫ്- 52
യു.ഡി.എഫ്-32
എൻ.ഡി.എ-15
മറ്റുള്ളവർ/നോട്ട-1
നാദാപുരത്ത് ഇടതിന് നേരിയ മുൻതൂക്കം മാത്രം
എൽ.ഡി.എഫ്- 39
യു.ഡി.എഫ്- 38
എൻ.ഡി.എ-20
മറ്റുളവർ/നോട്ട-3
പേരാമ്പ്ര ചുവപ്പുകോട്ട തന്നെ
എൽ.ഡി.എഫ്- 46
യു.ഡി.എഫ്- 41
എൻ.ഡി.എ-11
നോട്ട- 2
( തുടരും)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്