വിജയനും പാപ്പച്ചനും സത്യനും ചേർന്ന് 1990ലും 91ലും ഫെഡറേഷൻ കപ്പ് മലയാളിക്ക് നൽകി; പ്രൊഫഷണലിസം ഇന്ത്യൻ ഫുട്ബോളിലേക്ക് കടന്നു വന്നപ്പോൾ കിതച്ചത് കേരളാ ഫുട്ബോൾ; എഫ് സി കൊച്ചിൻ എന്ന പരീക്ഷണം നൽകിയത് ഡ്യൂറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴും സമ്മാനിച്ചത് നിരാശ; പ്രതീക്ഷയായി ഇപ്പോൾ ഗോകുലം; ഭീമൻ കൊലയാളികൾ ഐ ലീഗിൽ രാജാക്കന്മാരാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: 1990ൽ ഐഎം വിജയനും സിവി പാപ്പച്ചനും സത്യൻ എന്ന പ്രതിഭയും ഒരുമിച്ചപ്പോൾ കേരളത്തിലേക്ക് ആദ്യമായി ഫുട്ബോളിലെ ക്ലബ് കിരീടമെത്തി. ഇവർ അടുത്ത വർഷം വീണ്ടും വിജയം ആവർത്തിച്ചു. പിന്നീട് പതിയെ പതിയെ ഇന്ത്യൻ ഫുട്ബോൾ പ്രൊഫഷണലിസത്തിലേക്ക് പോയി. വിദേശ താരങ്ങളുമായി ബംഗാൾ-ഗോവ ടീമുകൾ കളം നിറഞ്ഞപ്പോൾ കേരളാ പൊലീസിന് മുമ്പോട്ട് കുതിക്കാൻ പരിമിതികൾ ഏറെയായി. സ്വന്തം താരങ്ങൾ പോലും ബംഗാളിൽ കളിക്കാൻ പോയപ്പോൾ പൊലീസ് ടീമിന് കിരീടങ്ങൾ കിട്ടാക്കനിയായി. പിന്നീട് വല്ലപ്പോഴും കിട്ടുന്ന സന്തോഷ് ട്രോഫി ജയങ്ങൾ മാത്രമായി കേരളാ ഫുട്ബോളിന്റെ ആശ്വാസം. ഇപ്പോൾ വീണ്ടും ക്ലബ് ഫുട്ബോളിലെ കിരീടം കേരളത്തിലെത്തുന്നു. അതും ഗോകുലം എഫ് സിയിലൂടെ. ഐസിഎല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് നിരാശ സമ്മാനിക്കുമ്പോഴാണ് എല്ലാ അർത്ഥത്തിലും കേരളത്തിന്റേതാണ് ഗോകുലത്തിന്റെ ഈ നേട്ടം.
ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടതോടെ വലിയൊരു കാത്തിരിപ്പിനാണ് ഗോകുലം എഫ്.സി വിരാമമിട്ടിരിക്കുന്നത്. ഡ്യൂറന്റ് കപ്പും ഐ ലീഗും നേടുന്ന ആദ്യ കേരള ക്ലബ്ബാണ് ഗോകുലം. അങ്ങനെ കേരളാ പൊലീസിന് ശേഷം ഗോകുലം കേരളത്തിൽ അഭിമാനം എത്തിക്കുന്നു. മോഹൻ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് കീഴടക്കി ചരിത്രം കുറിച്ചാണ് ഗോകുലം 2019 ഓഗസ്റ്റ് 24 ന് ഡ്യൂറന്റ് കപ്പിൽ മുത്തമിടുന്നത്. 22 വർഷത്തിനുശേഷമായിരുന്നു ഗോകുലം അന്ന് ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തിച്ചത്. 1997-ൽ എഫ്.സി കൊച്ചിനായിരുന്നു അവസാനമായി ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്നത്. അവർക്ക് പക്ഷേ ഐ ലീഗിൽ മുത്തമിടാൻ കഴിഞ്ഞിരുന്നില്ല. മാർക്കസ് ജോസഫിന്റെ ഇരട്ട ഗോളുകളുടെ സഹായത്തോടെയാണ് ഗോകുലം ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത്. സെമിയിൽ ഈസ്റ്റ് ബംഗാളിനെ മറികടന്നാണ് കേരളം ഫൈനലിലെത്തിയത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്.
ഇത്തവണ ആദ്യമായാണ് കേരളത്തിലേക്ക് ഗോകുലം ഐ.ലീഗ് കിരീടം കൊണ്ടുവന്നത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോകുലം നാലുഗോളുകൾ എതിരാളികളായ ട്രാവുവിന്റെ പോസ്റ്റിൽ അടിച്ചുകയറ്റി. ഇതോടെ ഗോകുലം കേരള ഫുട്ബോളിന്റെ മുഖമായി മാറി. വരാനിരിക്കുന്ന എ.എഫ്.സി കപ്പിലും ചിലപ്പോൾ ഐ.എസ്.എല്ലിലും ഗോകുലം മലയാളിയുടെ പ്രതീക്ഷയാണ്. ഐ ലീഗിൽ കിരീടം നേടുന്ന ആദ്യ കേരള ക്ലബ്ബ് എന്ന നേട്ടം സ്വന്തമാക്കിയ ഗോകുലത്തിന്റെ തകർപ്പൻ മുന്നേറ്റമാണ് കൊൽക്കത്തയിൽ കണ്ടത്. ഈ സീസണിലെ ഗോകുലത്തിന്റെ വിജയവഴികൾ ഇങ്ങനെയാണ്.
ഐ ലീഗിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്.സിയോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോറ്റാണ് ഗോകുലം തുടങ്ങിയത്. രണ്ടാം മത്സരത്തിൽ മൂന്നിനെതിരേ നാലു ഗോളുകൾക്ക് മിനെർവ പഞ്ചാബിനെ തകർത്തു. എട്ടാം മത്സരത്തിൽ ഇന്ത്യൻ ആരോസിനെതിരേ എതിരില്ലാത്ത നാലു ഗോളിന്റെ തകർപ്പൻ ജയം. തുടർന്ന് മിനെർവ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
പിന്നാലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ചർച്ചിൽ ബ്രദേഴ്സിനോട് പകരം വീട്ടി എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയം. സൂപ്പർ സിക്സിലെ നാലാമത്തെ മത്സരത്തിൽ റിയൽ കാശ്മീരിനോട് 1-1ന്റെ സമനില. തൊട്ടടുത്ത മത്സരത്തിൽ കരുത്തരായ മുഹമ്മദൻസിനെ ഒന്നിനെതിരേ രണ്ടു ഗോളിന് തകർത്ത് കിരീട പോരാട്ടം ശക്തമാക്കി. ഒടുവിൽ അവസാന മത്സരത്തിൽ ഒന്നിനെതിരേ നാലു ഗോളുകൾക്ക് ട്രാവുവിനെ തകർത്ത് കിരീട നേട്ടവും.
ഫെഡറേഷൻ കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. രണ്ടുതവണയും കേരള പൊലീസാണ് ഫെഡറേഷൻ കപ്പിൽ മുത്തമിട്ടത്. 1990-ലും 1991-ലുമാണ് കേരള പൊലീസ് ഫെഡറേഷൻ കപ്പ് വിജയിച്ചത്. 1990-ൽ കേരള പൊലീസ് സാൽക്കഗോറിനെ കീഴടക്കി ആദ്യമായി ഫെഡറേഷൻ കപ്പ് കേരളത്തിലെത്തിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു കേരള പൊലീസിന്റെ വിജയം. 1991-ൽ തുടർച്ചയായ രണ്ടാം വർഷവും കേരള പൊലീസ് കിരീടത്തിൽ മുത്തമിട്ടു. ഇത്തവണ മഹീന്ദ്ര ആൻഡ് മഹീന്ദ്രയായിരുന്നു കേരള പൊലീസിന്റെ എതിരാളികൾ. മഹീന്ദ്രയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള പൊലീസ് ചരിത്രം കുറിച്ചു. അതിനുശേഷം ഒരു ടീമിനും കേരളത്തിലേക്ക് ഫെഡറേഷൻ കപ്പ് കൊണ്ടുവരാൻ കഴിഞ്ഞില്ല.
കേരള ഫുട്ബോൾ ടീം ആറുതവണ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്. 1973-74 സീസണിലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. എറണാകുളത്തുവെച്ചുനടന്ന മത്സരത്തിൽ റെയിൽവേസിനെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് ടീം കിരീടം നേടിയത്. ഡ്യൂറന്റ് കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. 1997-ലാണ് ആദ്യമായി കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് എത്തുന്നത്. അന്ന് എഫ്.സി കൊച്ചിനാണ് ആദ്യമായി കേരളത്തിനുവേണ്ടി ഡ്യൂറന്റ് കപ്പ് കിരീടമുയർത്തിയത്. ഫൈനലിൽ മോഹൻ ബഗാനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്താണ് എഫ്.സി കൊച്ചിൻ കിരീടം ചൂടിയത്. പിന്നീട് 22 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു കേരളത്തിന് ഡ്യൂറന്റ് കപ്പ് സ്വന്തമാക്കാൻ. അതും ഗോകുലത്തിലൂടെ.
ഇത്തവണ ഐ.ലീഗ് കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗോകുലം കേരള എഫ്.സിയുടെ പ്രസിഡന്റ് വി സി പ്രവീൺ പറയുന്നു. കളിക്കാരുടെ പ്രകടനം അത്ഭുതമുളവാക്കുന്നതായിരുന്നുവെന്നും ഈ വിജയം അവർക്ക് അർഹതപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇത് മഹത്തരമായ വിജയമാണ്. ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചപ്പോൾ തൊട്ട് കിരീടം നേടുക എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. കഴിഞ്ഞ വർഷം ചെറിയ വ്യത്യാസത്തിനാണ് ഞങ്ങൾക്ക് കിരീടം നഷ്ടമായത്. ഈ വർഷം കിരീടം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്ഥിതി മറിച്ചായിരുന്നു. ആദ്യ ആറ് മത്സരങ്ങളുടെ ഫലം കണ്ടപ്പോൾ ഇത്തവണ ടീം കിരീടം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അടുത്ത വർഷം കിരീടം നേടാമെന്ന് കണക്കുകൂട്ടി. പക്ഷേ കളിക്കാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ചരിത്രം വഴിമാറി. അതോടെ ഞങ്ങൾ വീണ്ടും കിരീടം സ്വപ്നം കണ്ടു' പ്രവീൺ പറഞ്ഞു.
'ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നപ്പോഴും ഞാൻ പതറിയില്ല. കാരണം അവർ തിരിച്ചുവരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അവർ അതുപോലെ ചെയ്തു. കളിക്കാരോട് നന്ദിയുണ്ട്. എ.എഫ്.സി കപ്പിൽ പങ്കെടുക്കുക എന്നതാണ് ഇനി ഞങ്ങളുടെ ലക്ഷ്യം.'- പ്രവീൺ കൂട്ടിച്ചേർത്തു. കോഴിക്കോട് നിന്നുള്ള ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ഗോഗുലം കേരള എഫ്.സി. 2017-18 സീസൺ മുതൽ ഐ-ലീഗിൽ കളിക്കാൻ തുടങ്ങി. ഇവർക്ക് ഭാരത വനിത ലീഗിലും ടീം ഉണ്ട്. ഹീറോ ഐ-ലീഗ് 2017-18 സീസണിൽ തങ്ങളുടെ ടീമിനെ കളത്തിലിറക്കാനുള്ള അവകാശം ശ്രീ ഗോകുലം ഗ്രൂപ്പിന് നൽകുന്നതിന് ബിഡ് ഇവാലുവേഷൻ കമ്മിറ്റി തീരുമാനിച്ചു.
അവരുടെ ആദ്യ ഐ-ലീഗ് സീസൺ ആയതിനാൽ ക്ലബിന് മികച്ച തുടക്കം ഉണ്ടായിരുന്നില്ലെങ്കിലും, ഐ-ലീഗിലെ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മിനർവ പഞ്ചാബ് തുടങ്ങിയ വലിയ ക്ലബ്ബുകളെ ഈ സീസണിന്റെ അവസാനത്തോടെ പരാജയപ്പെടുത്തി. ഈ സീസണിലെ ഭീമൻ കൊലയാളികൾ എന്നാണ് അവർ അറിയപ്പെട്ടത്. ഇപ്പോഴിതാ കിരീടം നേടി ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാരുമാകുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍