എവർ ഗിവൺ അപകടം: ലോകം സാക്ഷിയായത് ഏറ്റവും വലിയ കടൽ ട്രാഫിക്ക് ജാമിന്; ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിന് തിരിച്ചടിയായത് കാലാവസ്ഥയിലെ വ്യതിയാനം; വ്യാപാരമേഖലയെ പ്രതിസന്ധിയിലാഴ്‌ത്തി സുയസ് കനാലിലെ കപ്പൽ അപകടം; സൂയസിൽ സംഭവിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കയ്‌റോ (ഈജിപ്ത്): രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ വലിച്ചുനീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. എവർ ഗിവൺ ചരക്കുകപ്പൽ കനാലിന് കുറുകെ കുടുങ്ങിയതോടെ കപ്പൽ പാതയിലെത്തന്നെ ഏറ്റവും വലിയ ട്രാഫിക്ക് ജാമിനാണ് ലോകം സാക്ഷിയായത്.23നു പുലർച്ചെ കനത്ത കാറ്റിലാണു കനാലിലെ ഒറ്റവരി പാതയ്ക്കു കുറുകെ ചരക്കുകപ്പൽ കുടുങ്ങിയത്.മണൽക്കാറ്റും കൊടുങ്കാറ്റും ഒരുമിച്ചെത്തിയതാണ് അസാധാരണ സംഭവത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
കടലിൽ ഇന്നേവരെയുണ്ടായതിൽവച്ച് ഏറ്റവും വലിയ 'ട്രാഫിക് ജാമാണ്' സൂയസ് കനാലിലുണ്ടായിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 150ലേറെ കണ്ടെയ്‌നർ ഷിപ്പുകളും ഇന്ധനം നിറച്ച ടാങ്കറുകളും ധാന്യങ്ങൾ നിറച്ച കപ്പലുകളുമാണ് നിലവിൽ സൂയസിലേക്കു കടക്കാനാകാതെ എന്തു ചെയ്യുമെന്ന് അന്തിച്ചു നിൽക്കുന്നത്. അവയിൽ പലതും തിരികെപ്പോകാനുള്ള ശ്രമത്തിലുമാണ്.
ആഫ്രിക്കൻ വൻകര ചുറ്റിയാണ് ആ യാത്ര സാധ്യമാവുക. പക്ഷേ സൂയസ് കനാൽ വഴി പോകുന്നതിനേക്കാൾ 9000 കിലോമീറ്റർ അധികമാണ് ആ യാത്ര. അതിനാൽത്തന്നെ ചിലരെങ്കിലും അൽപം കാത്തുകെട്ടിയിട്ടാണെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടതിനു ശേഷം മുന്നോട്ടു പോകാമെന്ന പ്രതീക്ഷയിലാണ്.
ആഫ്രിക്ക വഴി പോയാൽ ഇനിയും 23 ആഴ്ചയെടുക്കും ലക്ഷ്യസ്ഥാനത്തെത്താൻ. നാലു ലക്ഷത്തോളം ഡോളറും അധികമായി ചെലവു വരും. ഈ സാഹചര്യത്തിലാണ് സൂയസിൽത്തന്നെ കാത്തിരിക്കാമെന്ന നിലപാടിലേക്ക് കപ്പൽ കമ്പനികളെത്തിയത്. സൂയസ് കനാൽ അഥോറിറ്റി ആരംഭത്തിൽ ചില കപ്പലുകളെ കടത്തിവിട്ടെങ്കിലും പ്രതിസന്ധി രൂക്ഷമാകുന്നെന്നു കണ്ടതോടെ കപ്പൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
സൂയസിൽ സംഭവിച്ചത്
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നാണ് 2018ൽ നിർമ്മിക്കപ്പെട്ട എവർ ഗിവൺ.പാനമയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പലിന് 400 മീറ്ററോളം നീളവും 59 മീറ്റർ വീതിയുമുണ്ട്. അതായത് അമേരിക്കയിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ അത്രയും നീളം വരും. ഒരേസമയം 20,000 കണ്ടെയ്‌നറുകൾ വരെ വഹിച്ചു യാത്ര ചെയ്യാനുള്ള ശേഷിയും ഈ കപ്പൽഭീമനുണ്ട്. ഏഷ്യൻ രാജ്യങ്ങൾക്കും യൂറോപ്പിനുമിടയിൽ സ്ഥിരമായി യാത്ര ചെയ്യുന്ന കപ്പലാണിത്. ഇത്തവണ. പടുകൂറ്റൻ കണ്ടെയ്‌നറുകളുമായി ചൈനയിൽനിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്കു പോവുകയായിരുന്നു കപ്പൽ.
ചെങ്കടലിൽനിന്നു സൂയസ് കനാൽ വഴി വടക്ക് മെഡിറ്ററേനിയൻ മേഖലയിലേക്കായിരുന്നു കപ്പലിന്റെ യാത്ര. സൂയസിലേക്കു കടന്നപ്പോൾത്തന്നെ അതിശക്തമായ കൊടുങ്കാറ്റുണ്ടായെ
ന്നാണ് കപ്പലിന്റെ ടെക്‌നിക്കൽ മാനേജ്‌മെന്റ് വിഭാഗം കൈകാര്യം ചെയ്യുന്ന ബെർണാഡ് ഷൂൾട്ട് ഷിപ്മാനേജ്‌മെന്റ് (ബിഎസ്എം) വ്യക്തമാക്കുന്നത്. കണ്ടെയ്‌നറുകളൊന്നും മുങ്ങാതെ ഒരു വിധം സൂയസ് കനാൽ കടക്കാമെന്നു കരുതിയപ്പോഴായിരുന്നു മണൽക്കാറ്റും കൊടുങ്കാറ്റും ഒരുമിച്ചെത്തിയത്. ഈജിപ്ത് കാലാവസ്ഥാ വിഭാഗവും ചൊവ്വാഴ്ച കൊടുങ്കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ അപകടം നടക്കുന്ന സമയത്ത് മെഡിറ്ററേനിയനിലെയും ചെങ്കടലിലെയും ഒട്ടേറെ തുറമുഖങ്ങൾ കൊടുങ്കാറ്റ് കാരണം അടച്ചിട്ടിരിക്കുകയുമായിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു കാറ്റ് വീശിയടിച്ചത്. യാത്രയ്ക്കിടെ കാഴ്ച മറഞ്ഞതോടെ മുന്നോട്ടുള്ള പാത കാണാതായി. കപ്പൽ കനാലിനു കുറുകെ വരികയും മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. മാർച്ച് 23ന് പ്രാദേശിക സമയം രാവിലെ ഏഴേമുക്കാലോടെയായിരുന്നു സംഭവം.
കപ്പലിന്റെ വേഗം, ഇന്ധനക്ഷമത എന്നിവ കൂട്ടാനും സ്ഥിരത കൈവരിക്കാനും സഹായിക്കുന്ന 'ബൽബസ് ബോ' എന്ന മുൻഭാഗമാണ് പ്രശ്‌നക്കാരനായതെന്നാണു സൂചന. ബൽബസ് ബോ മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറിയതോടെ കപ്പൽ കനാലിനു വിലങ്ങനെ പെട്ടുപോവുകയായിരുന്നു. കപ്പലിലെ വൈദ്യുതബന്ധം നഷ്ടമായതിനെത്തുടർന്നാണ് പ്രശ്‌നമുണ്ടായതെന്ന് ആദ്യറിപ്പോർട്ടുകളെ ബിഎസ്എം തള്ളിയിരുന്നു. പ്രാഥമിക പരിശോധനയിൽ സാങ്കേതിതകപരമോ എൻജിനുണ്ടായ തകരാറോ അല്ല കപ്പൽ മണ്ണിലുറയ്ക്കാൻ കാരണമെന്നും കണ്ടെത്തിയിരുന്നു. കപ്പലിൽ ആകെ 25 പേരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നും ബിഎസ്എം അറിയിച്ചു.
സാധാരണ ഗതിയിൽ സൂയസിലേക്കു പ്രവേശിക്കുന്ന കപ്പലുകൾ പ്രത്യേകം കൂട്ടമായാണു സഞ്ചരിക്കുക. ഇവയ്‌ക്കൊപ്പം ഒന്നോ രണ്ടോ 'ടഗുകളു'മുണ്ടാകും. അപകടമുണ്ടായാൽ കപ്പലിനെ വലിച്ചുമാറ്റാൻ സഹായിക്കുന്ന കൂറ്റൻ കപ്പലുകളാണിവ. അപകടത്തിൽപ്പെടുന്ന കപ്പലിനെ പെട്ടെന്നുതന്നെ സുരക്ഷിതമായി മാറ്റുന്നതിനാൽ സാധാരണ ഇത്തരം പ്രശ്‌നങ്ങൾ മറ്റു കപ്പലുകളെ ബാധിക്കാറുമില്ല. എന്നാൽ സൂയസ് കനാലിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള 'സിംഗിൾ ലെയ്‌നി'ലാണ് എവർ ഗിവൺ കുടുങ്ങിയത്. 'ഒറ്റവരിപ്പാത'യായതിനാൽത്തന്നെ കൂറ്റൻ കപ്പൽ കനാലിനു കുറുകെ ഉറച്ചതോടെ മറ്റു കപ്പലുകൾക്കെല്ലാം യാത്ര പാതിവഴിയിൽ നിർത്തുകയല്ലാതെ വേറെ വഴിയുമില്ലാതായി.
പ്രതിസന്ധി മറികടക്കാൻ ഡ്രഡ്ജിങ്ങ്
കടൽ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ പ്രശ്‌ന പരിഹാരത്തിനായി ദ്രൂതഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ് ഇപ്പോൾ. എങ്കിലും ആഴ്‌ച്ചകൾ എടുത്ത് മാത്രമെ ഇത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എവർ ഗിവണിനു തൊട്ടുപിറകിലായുണ്ടായിരുന്ന ചരക്കുകപ്പലുകൾ തെക്കു ഭാഗത്തേക്കു തിരിച്ചുവിട്ട് സൂയസ് തുറമുഖത്തേക്കു മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണിപ്പോൾ. കനാലിൽ മറ്റു തടസ്സങ്ങളുണ്ടാകാതിരിക്കാനാണിത്.
സൂയസ് കനാലിന്റെ തീരത്തെ 20,000 ഘനമീറ്റർ മണൽ നീക്കം ചെയ്യേണ്ടതുണ്ടെന്നാണ് കനാൽ അഥോറിറ്റി അറിയിച്ചിരിക്കുന്നത്. മണലും ചെളിയും നീക്കം ചെയ്യാനുള്ള കഠിനപ്രയത്‌നം തുടരുകയാണ്. കപ്പലിന്റെ മുൻഭാഗത്തുള്ള ബൽബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം 15,000 മുതൽ 20,000 ഘനമീറ്റർ വരെ മണൽ നീക്കേണ്ടതുണ്ട്. അതായത് ഒരു ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തിലുള്ള പ്രദേശത്തെ മണൽ.എന്നാൽ മാത്രമേ 12 മുതൽ 16 മീറ്റർ വരെ (39 മുതൽ 52 അടി വരെ) ആഴത്തിൽ എത്താൻ സാധിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാൽ കപ്പലിനു നിലവിലുണ്ടായിരിക്കുന്ന തടസ്സം മാറി യാത്ര തുടരാനും സാധിക്കും.400 മീറ്റർ നീളവും 224,000 ടൺ ഭാരമുള്ള കപ്പൽ നീക്കം ചെയ്യാൻ ആഴ്ചകളെടുക്കുമെന്നാണ് നിഗമനം.
എവർ ഗിവണിനെയും മണൽത്തിട്ടയിൽനിന്നു മോചിപ്പിച്ചാൽ ആദ്യം സൂയസ് തുറമുഖത്തേക്കായിരിക്കും മാറ്റുക. നിലവിലെ സാഹചര്യത്തിൽ കപ്പലിൽനിന്ന് കണ്ടെയ്‌നറുകളും ഇന്ധനവും വെള്ളവും മാറ്റി അതിന്റെ ഭാരവും കുറയ്‌ക്കേണ്ടതുണ്ട്. കപ്പലിന്റെ സ്ഥിരത നിലനിർത്തുന്നതിനായി അടിത്തട്ടിൽ നിറച്ചിരിക്കുന്ന 'ബാലസ്റ്റ് വാട്ടറാണ്' ഒഴിവാക്കേണ്ടത്. അതിനു ശേഷം വേണം കപ്പൽ വലിച്ചു മാറ്റാൻ ടഗുകളുടെ സഹായം തേടാൻ.
ഇവ മൂന്നും ചേരുന്നതോടെ കപ്പലിന്റെ 'രക്ഷാപ്രവർത്തനം' ഏറെക്കുറെ സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. അംബരചുംബിയോളം വലുപ്പമുള്ള കപ്പലിൽനിന്ന് കണ്ടെയ്‌നറുകളും വെള്ളവും ഉൾപ്പെടെ മാറ്റുന്നതിന് ദിവസ്സങ്ങളെടുക്കുമെന്ന പ്രശ്‌നവുമുണ്ട്. ഡച്ച് കമ്പനിയായ സ്മിത്ത് സാൽവജ്, ജാപ്പനീസ് കമ്പനിയായ നിപ്പോൺ സാൽവജ് എന്നിവയാണ് എവർ ഗിവണിനെ 'രക്ഷിക്കാനായി' രംഗത്തുള്ളത്. സൂയസ് കനാൽ അഥോറിറ്റിയോടും എവർ ഗിവൺ സംഘത്തോടുമൊപ്പം ചേർന്നാണ് ജാപ്പനീസ്ഡച്ച് സംഘം പുതിയ പദ്ധതികൾ തയാറാക്കുന്നത്.
ഇതാദ്യമായല്ല ഈ പടുകൂറ്റൻ കപ്പൽ അപകടത്തിൽപ്പെടുന്നത്. 2019ൽ ജർമനിയിലെ ഹാംബർഗിൽ നങ്കൂരമിട്ടിരുന്ന കടത്തുബോട്ടിലേക്ക് ഇടിച്ചു കയറിയും വൻ അപകടമുണ്ടാക്കിയിരുന്നു. അന്നും ശക്തമായ കാറ്റാണ് നിയന്ത്രണം വിടാനുള്ള കാരണമായി അധികൃതർ പറഞ്ഞത്. കടത്തുബോട്ടിന് കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നു.
കോവിഡിനു പിന്നാലെ 'ദുരന്തം'
ചില്ലറ വ്യാപാരത്തിനുള്ള മൊബൈൽ ഫോൺ മുതൽ വാഴപ്പഴം വരെ കനാലിൽ കെട്ടിക്കിടക്കുകയാണെന്നതാണു യാഥാർഥ്യം. കൊറോണവൈറസ് കാരണം കഷ്ടത്തിലായ റീട്ടെയ്ൽ ശൃംഖലയ്‌ക്കേറ്റ പുതിയ തിരിച്ചടിയെന്നാണ് സൂയസിലെ പ്രശ്‌നത്തെ മേഖലയിലുള്ളവർ വിശേഷിപ്പിക്കുന്നത്. റീട്ടെയ്ൽ ഉൽപന്നങ്ങൾക്ക് ലോകത്ത് ആവശ്യക്കാരേറിയ സമയത്തു കൂടിയാണ് പ്രശ്‌നം. റീട്ടെയ്ൽ ഉൽപന്നങ്ങളുമായി മുപ്പതിലേറെ കണ്ടെയ്‌നർ കപ്പലുകളാണ് കനാലിൽ കുടുങ്ങിക്കിടക്കുന്നത്. ഡാനിഷ് ഷിപ്പിങ് കമ്പനിയായ മാഴ്സ്‌കിന്റെ മാത്രം ഏഴു കപ്പലുകളാണ് സൂയസിലുള്ളത്.
ലോകത്തിലെ ഏതാണ്ടെല്ലാ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനികൾക്കും സൂയസിലെ പ്രശ്‌നം തിരിച്ചടിയായിട്ടുണ്ടെന്ന് സ്വിസ് ഷിപ്പിങ് കമ്പനിയായ എംഎസ്സിയും വ്യക്തമാക്കുന്നു. എംഎസ്സി വരുംനാളുകളിൽ സൂയസിലേക്ക് അയക്കാനിരിക്കുന്ന ചരക്കുകപ്പലുകളെല്ലാം ഏതുനിമിഷവും 'റീഷെഡ്യൂളിങ്ങിനു' വിധേയമാക്കപ്പെട്ടേക്കാമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കു നിർമ്മിച്ചു കയറ്റി അയയ്ക്കുന്ന ഉൽപന്നങ്ങളുടെ വിതരണത്തെയും സൂയസ് പ്രതിസന്ധി ബാധിക്കും. പടിഞ്ഞാറൻ യൂറോപ്പിലെ ഓരോ തുറമുഖത്തും ഈ പ്രശ്‌നം പ്രതിഫലിക്കുമെന്നും യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ റോട്ടർഡാമിന്റെ വക്താവ് ലിയോൺ വില്ല്യംസ് പറയുന്നു.
കണ്ടെയ്‌നർ ഷിപ്പിങ് മേഖലയിലെ കമ്പനികൾക്ക് കപ്പലുകളുടെ വൈകിവരൽ ഇതിനോടകം ശീലമായതാണ്. എന്നാൽ കോവിഡ് പ്രതിസന്ധിയിലുണ്ടായ നഷ്ടം നികത്താൻ പല രാജ്യങ്ങളിലും ഉൽപാദനം ശക്തമാക്കിയതോടെ കപ്പലുകളെ വൈകിയോട്ടം ഇനി അനുവദിക്കാനാകില്ലെന്ന നിലപാടിലാണു പല കമ്പനികളും. അതിനാൽത്തന്നെ അസംസ്‌കൃത വസ്തുക്കളും നിർമ്മാണ സാമഗ്രികളുമെല്ലാം വൈകുന്നതു വൻ തിരിച്ചടിയാകും. ജർമനിയുടെ കാര്യമെടുക്കാംരാജ്യത്തെ രാസവസ്തു ഇറക്കുമതിയിൽ 16 ശതമാനവും സൂയസ് കനാൽ വഴിയാണ്ത്. ഒരു ദിവസം കപ്പൽ വൈകിയാൽ അതു രാജ്യത്തെ മരുന്നു നിർമ്മാണത്തിൽ ഉൾപ്പെടെ വൻ തിരിച്ചടിയാകും.
ആശങ്കയുണർത്തി ഇന്ധനവില
എവർ ഗിവൺ വഴിയിൽ കുടുങ്ങിയില്ലായിരുന്നെങ്കിൽ ഈ ദിവസങ്ങളിൽ സൂയസിലൂടെ 16 ഇന്ധന ടാങ്കർ കപ്പലുകൾ കടന്നുപോകേണ്ടതായിരുന്നു. അവയും അനിശ്ചിതമായി വൈകിയ അവസ്ഥയിലാണ്. ഈ ടാങ്കറുകളിലാകെ 8.7 ലക്ഷം ടൺ ക്രൂഡ് ഓയിലാണുള്ളത്. 6.7 ലക്ഷം ടൺ ഗ്യാസൊലിൻ, നാഫ്ത, ഡീസൽ തുടങ്ങിയ ഉപോൽപന്നങ്ങളുമുണ്ട്. സൂയസിലൂടെ ഏറ്റവും കൂടുതൽ ഇന്ധനം മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത് സൗദിയും റഷ്യയുമാണ്. ഈ ഇന്ധനം പ്രധാനമായും എത്തുന്നതാകട്ടെ ഇന്ത്യയിലേക്കും ചൈനയിലേക്കും.
കോവിഡ് കാരണം കഴിഞ്ഞ വർഷം ഒട്ടേറെ ചരക്കുകപ്പലുകളുടെ സേവനമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി റദ്ദാക്കപ്പെട്ടത്. അതോടൊപ്പം കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവും തുറമുഖങ്ങൾ പ്രവർത്തിക്കാതിരുന്നതുമെല്ലാം തിരിച്ചടിയായിരുന്നു. അതിൽനിന്നെല്ലാം ഒരുവിധം കരകയറി വരുമ്പോഴാണ് എവർ ഗിവൺ വക തിരിച്ചടി.സൂയസ് കനാൽ വഴിയുള്ള ഇന്ധന വരവിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. എന്നാൽ യൂറോപ്പിൽ പലയിടത്തും വീണ്ടും കോവിഡ് ലോക്ക്ഡൗൺ ശക്തമായിരിക്കുകയാണ്. അതിനാൽത്തന്നെ ഇന്ധനഉപഭോഗവും കുറവ്.
കോവിഡ് മുക്തമായ അവസ്ഥയിലായിരുന്നു യൂറോപ്പെങ്കിൽ പ്രശ്‌നം തിരിച്ചടിയായേനെയെന്നും വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ലോകത്താകമാനം നടക്കുന്നതിന്റെ 4.4% മാത്രം ക്രൂഡ് ഓയിൽ കൈമാറ്റമാണ് സൂയസ് കനാലിലൂടെയുള്ളത്. ആ കണക്കിലും ലോക്ക്ഡൗൺ കാരണം കുറവു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ധനവിലയെ നിലവിലെ പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. വ്യാഴാഴ്ചതന്നെ ക്രൂഡ് ഓയിൽ ബാരലിന് 4 ശതമാനത്തോളം വില കുറഞ്ഞിരുന്നു.
ഇന്ത്യയിലും ഇന്ധനവിലയെ സൂയസ് പ്രതിസന്ധി ബാധിക്കില്ലെന്നാണു കരുതുന്നത്. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും വലിയൊരു ഇടവേളയ്ക്കു ശേഷം നേരിയ തോതിൽ കേന്ദ്രം വില കുറയ്ക്കുകയും ചെയ്തിരുന്നു.അതേസമയം എവർ ഗിവൺ പ്രതിസന്ധി ഇനിയും അനിശ്ചിതമായി നീണ്ടാൽ റഷ്യയിൽനിന്ന് ഏഷ്യയിലേക്കുള്ള ഇന്ധന വരവിലെ അതു ബാധിക്കും. മധ്യപൗരസ്ത്യ ദേശത്തുനിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള ഇന്ധനവരവിലും പ്രശ്‌നങ്ങളുണ്ടാകാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍