Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതയായ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന സന്ദർഭത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നില്ല സ്വപ്‌നയുടെ മൊഴി ക്രൈംബ്രാഞ്ചിന് പ്രതിസന്ധി; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മജിസ്‌ട്രേട്ടിന്റെ മുമ്പിൽ എത്തിച്ച് മൊഴി എടുപ്പിക്കുന്നത് കേസിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന തെളിവുണ്ടാക്കാൻ; ഇഡിയെ കുടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയുമോ?

വനിതയായ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന സന്ദർഭത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നില്ല സ്വപ്‌നയുടെ മൊഴി ക്രൈംബ്രാഞ്ചിന് പ്രതിസന്ധി; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മജിസ്‌ട്രേട്ടിന്റെ മുമ്പിൽ എത്തിച്ച് മൊഴി എടുപ്പിക്കുന്നത് കേസിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന തെളിവുണ്ടാക്കാൻ; ഇഡിയെ കുടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിയമ നടപടികളിൽ പണി കിട്ടുന്നില്ലെന്ന് ഉറപ്പിക്കാൻ ക്രൈംബ്രാഞ്ച് തന്ത്രം. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് പുലിവാലുകുമോ എന്ന സംശയം പൊലീസിനുണ്ട്.

ഇഡി ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തി തെളിവുനിയമപ്രകാരം കേസ് ശക്തമാക്കാനാള്ള നീക്കം ഇതിന്റെ ഭാഗമാണ്. അല്ലെങ്കിൽ ക്രൈംബ്രാഞ്ചിനെതിരായ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പ്രതിയാകും. വരുംദിവസങ്ങളിൽ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. മജിസ്‌ട്രേട്ടിന് മുമ്പിൽ മൊഴി നൽകുന്നതോടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മൊഴിയിൽ ഉറച്ചു നിൽക്കാനാകും. അല്ലാത്ത പക്ഷം ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴി ഇനിയൊരു ഘട്ടത്തിൽ പൊലീസുകാരി മാറ്റി പറഞ്ഞാൽ അത് അന്വേഷണ സംഘത്തിന് വിനയാകും. ഇതൊഴിവാക്കാനാണ് രഹസ്യ മൊഴി എടുക്കൽ.

ക്രൈംബ്രാഞ്ച് എഫ് ഐ ആറിലെ തീയതികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഉദ്യോഗസ്ഥര രക്ഷിക്കുമോ എന്ന ചർച്ച സജീവമാണ്. എഫ് ഐ ആറും മറ്റൊരു കോടതി ഉത്തരവും പരിശോധിച്ചാൽ ക്രൈംബ്രാഞ്ചിന്റെ കേസിൽ അസ്വാഭാവികതകളുണ്ടെന്ന് വ്യക്തം. ഈ എഫ് ഐ ആറും ഈ കോടതി ഉത്തരവും മറുനാടൻ പുറത്തു വട്ടിരുന്നു. ഇഡി സ്വപ്നാ സുരേഷിനെ കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോൾ സംസ്ഥാന പൊലീസിലെ വനിതാ ഓഫീസറുടെ സാന്നിധ്യം ഇല്ലായിരുന്നെന്നുവെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങളാണ് ഇത്. അതുകൊണ്ട് തന്നെ വനിതാ പൊലീസുകാരിയുടെ മൊഴിയിൽ സംശയമുണ്ട്. ഇഡിയുടെ വാദം കോടതി അംഗീകരിച്ചാൽ ക്രൈംബ്രാഞ്ച് പ്രതിക്കൂട്ടിലാകും. വനിതാ പൊലീസുകാരി മൊഴി നിഷേധിച്ചാൽ സ്ഥിതിഗതി വഷളാകും. ഇതുണ്ടാകാതിരിക്കാനാണ് രഹസ്യ മൊഴി എടുക്കൽ.

തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ മാറിയാൽ പൊലീസുകാരിയും സത്യം പറയും എന്ന വിലയിരുത്തൽ ഇഡിക്കുണ്ട്. ഇത് പൊളിക്കാനാണ് മജിസ്‌ട്രേട്ടിന് മുമ്പിൽ മൊഴി എടുക്കാനുള്ള നീക്കമെന്ന വിലയിരുത്തൽ കേരളാ പൊലീസിലെ ഒരു കൂട്ടർക്കുമുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യങ്ങളിൽ കൂടുതലും 'സ്വപ്നയെ ഫോഴ്സ് ചെയ്തു മുഖ്യമന്ത്രിയുടെ പേരു പറയിക്കുന്ന തരത്തിൽ' ഉള്ളതായിരുന്നുവെന്നാണു സ്വപ്നയുടെ ബോഡി ഗാർഡായി ഡ്യൂട്ടിചെയ്ത വനിതാ പൊലീസുകാർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയത്. ഈ മൊഴിയാണ് ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് കാരണം. എന്നാൽ ഇത് തെറ്റാണെന്ന് ഇഡി രേഖകളിലൂടെ സമർത്ഥിക്കുന്നു.

ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇ.ഡി. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയിൽ ഹാജരാക്കിയത് ഓഗസ്റ്റ് 14-നാണ്. അന്നാണു ചോദ്യം ചെയ്യലിൽ വനിതാ പൊലീസുകാരുടെ സാന്നിധ്യം കോടതി നിർദ്ദേശിച്ചത്. അതിന് ശേഷം ഇഡി ചോദ്യം ചെയ്തിട്ടേ ഇല്ല. എഫ് ഐ ആറും കോടതി വിധിയും പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഓഗസ്റ്റ് 13ന് സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തിരുന്നു. അതിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കുറിച്ച് മൊഴി നൽകി. 2018ലെ പ്രളയ സഹായം തേടിയുള്ള ഗൾഫ് യാത്രയെ കുറിച്ചും പറയുന്നു-ഇതേ ഉത്തരവിലാണ് സ്വപ്നയ്ക്ക് ചോദ്യം ചെയ്യുമ്പോൾ വനിതാ ഉദ്യോഗസ്ഥരെ അനുവദിച്ച് കോടതി ഉത്തരവിട്ടത്. എന്നാൽ അതിന് ശേഷം സ്വപ്നയെ ചോദ്യം ചെയ്തില്ലെന്നാണ് ഇഡി ഹൈക്കോടതിയെ അറിയിക്കുന്നത്.

ആദ്യത്തേത് സ്വപ്ന സുരേഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിയുടെ വീണ്ടും കസ്റ്റഡി നീട്ടി കൊണ്ടുള്ള ഉത്തരവാണ്. ആ സമയത്താണ് സ്വപ്ന കോടതിയിൽ പറഞ്ഞത് - തന്നെ ചോദ്യം ചെയ്യുമ്പോൾ സ്ത്രീസാന്നിധ്യം ഇല്ല - എന്നുള്ളത്. അതീ ഓർഡറിൽ ഉണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കെതിരെ തെളിവു നൽകാൻ ഇഡി അന്വേഷണ സംഘം പ്രതി സ്വപ്ന സുരേഷിൽ സമ്മർദം ചെലുത്തിയെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ആരോപണം വസ്തുതാ വിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് ഇഡിയുടെ നിലപാട്. കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഇഡിക്കെതിരെ മൊഴി നൽകാൻ രാഷ്ട്രീയ സമ്മർദമുള്ളതായും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2020 ഓഗസ്റ്റ് 12, 13 തീയതികളിൽ ഇഡി ചോദ്യം ചെയ്ത സന്ദർഭത്തിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ സംഘം സ്വപ്ന സുരേഷിനെ നിർബന്ധിക്കുന്നത് അവരുടെ സമീപമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ നേരിട്ടു കേട്ടതായാണു മൊഴി. ഇതേ മൊഴി മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്താനാണു ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.ഓഗസ്റ്റ് 14നു കോടതിയിൽ തിരികെ ഹാജരാക്കിയ സന്ദർഭത്തിൽ സ്വപ്ന കോടതിയോടു പറഞ്ഞ പരാതിയുടെ വിശദാംശങ്ങളും കോടതി നടത്തിയ പരാമർശങ്ങളും കേസിൽ നിർണായകമാണെന്ന നിയമോപദേശം ഇഡിക്കും ലഭിച്ചു.

'വനിതയായ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന സന്ദർഭത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നില്ല' എന്നാണ് ഓഗസ്റ്റ് 14നു സ്വപ്ന കോടതിയിൽ ബോധിപ്പിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയുടെ ചോദ്യം ചെയ്യൽ രാവിലെ 10നും വൈകിട്ട് 5നും ഇടയിൽ നടത്താനും വനിതാ സാന്നിധ്യം ഉറപ്പാക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ പരാതി ഉന്നയിക്കപ്പെട്ട 14നു മുൻപുള്ള 2 ദിവസങ്ങളിൽ സ്വപ്നയെ ചോദ്യം ചെയ്യുന്നത് അടുത്തുനിന്നു കേട്ടതായുള്ള ഉദ്യോഗസ്ഥയുടെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ കോടതി രേഖകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP