ആരാണ് 'വരത്തനെ'ന്ന് തർക്കിച്ച് ചെളി വാരി എറിഞ്ഞതൊക്കെ പഴങ്കഥ; 'യേ ദോസ്തി ഹം നഹി തോടേംഗേ' ഭാവത്തിൽ കൈപിടിച്ച് എം.കെ.രാഘവനും സുൽഫിക്കർ മയൂരിയും; എൽഡിഎഫ് കോട്ട ഇത്തവണ മയൂരി തകർക്കുമെന്ന് രാഘവൻ; ഹൈന്ദവ സഹോദരിയുടെ കരളാണ് തന്നെ ജീവിപ്പിക്കുന്നതെന്ന് വികാരഭരിതനായി മയൂരിയും; എലത്തൂരിലെ പുതിയ കാഴ്ചകൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: കഴിഞ്ഞ ദിവസം വരെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു എം കെ രാഘവൻ എം പിയും എലത്തൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിയും. എന്തു വന്നാലും സുൽഫിക്കറിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു എം കെ രാഘവൻ. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്നും പുറത്തു നിന്നുള്ള ഒരാളും വേണ്ടെന്നും പറഞ്ഞ് മയൂരിയെ തടയാനായിരുന്നു അവസാന നിമിഷം വരെ രാഘവന്റെ ശ്രമം. രാഘവനും വരത്തനാണെന്ന് പറഞ്ഞ് മയൂരിയും തിരിച്ചടിച്ചു.
ഏറ്റുമുട്ടലെല്ലാം പഴങ്കഥ. പരസ്പരം കൈപിടിച്ച് എം കെ രാഘവനും സുൽഫിക്കർ മയൂരിയും ഒന്നും സംഭവിക്കാത്തതുപോലെ പ്രചാരണ പ്രവർത്തനങ്ങൾക്കെത്തുമ്പോൾ ഇനി എന്തെല്ലാം കാണേണ്ടിവരുമെന്ന് പറഞ്ഞ് ചിരിക്കുകയാണ് മണ്ഡലത്തിലെ വോട്ടർമാർ.
എലത്തൂരിലെ എൽ ഡി എഫ് കോട്ട ഇത്തവണ സുൽഫിക്കർ മയൂരി തകർക്കുമെന്ന് എം കെ രാഘവൻ എം പി ചേളന്നൂരിൽ ചേർന്ന എലത്തൂർ നിയോജക മണ്ഡലം യു ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. പൊളിക്കാൻ പ്രയാസമുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രമൊന്നുമല്ല എലത്തൂർ നിയോജക മണ്ഡലം. യു ഡി എഫ് സ്ഥാനാർത്ഥി സുൽഫിക്കറുടെ ചിഹ്നമായ പന്ത് എതിർ സ്ഥാനാർത്ഥിയുടെ കോർട്ടിൽ അടിച്ചു കയറ്റാൻ ഒരോ യു ഡി എഫ് പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കണം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രധാനപ്പെട്ട ഒരു പദ്ധതിയും മണ്ഡലത്തിൽ നടപ്പിലാക്കാൻ മന്ത്രിയായ എതിർ സ്ഥാനാർത്ഥിക്ക് കഴിഞ്ഞിട്ടില്ല. ബാലുശ്ശേരി റോഡ് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പോലും മന്ത്രിയായിട്ടും സാധിച്ചില്ലെങ്കിൽ അദ്ദേഹത്തിനെ ഇനി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം വന്നിരിക്കുകയാണെന്നും ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും എംപി പറഞ്ഞു.
മണ്ഡലത്തിലെ സ്വന്തം സ്ഥാനാർത്ഥിക്കെതിരെ എൽ ഡി എഫിനുള്ളിൽ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. സാഹചര്യം പ്രയോജനപ്പെടുത്തി സുൽഫിക്കറിന് വേണ്ടി ഓരോ പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു. സർവേകൾ കേവലം അഭിപ്രായപ്രകടനങ്ങൾ ആണെന്നും ജനഹിതം അനുസരിച്ച് കേരളം ഭരിക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്നും എന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫ് തിരിച്ചുവരാനുള്ള ഒരു പോരാട്ടം ഏറ്റെടുക്കുന്ന തരത്തിലാണ് കൺവെൻഷനിൽ പ്രവർത്തകർ എത്തിയിരിക്കുന്നതെന്നും സുൽഫിക്കറിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നും എം പി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
ഇതേ സമയം വികാരഭരിതനായാണ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിയുടെ പ്രസംഗം. ഹൈന്ദവ സഹോദരിയുടെ കരളുമായിട്ടാണ് താൻ ഇപ്പോൾ ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിഷബാധയെത്തുടർന്ന് കരളിന് പ്രശ്നം ഉണ്ടായപ്പോൾ തനിക്ക് കരൾ നൽകിയത് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന തന്റെ സുഹൃത്തിന്റെ അമ്മയാണെന്ന് പറഞ്ഞ് ഓർമ്മകൾ അയവിറക്കിയാണ് സ്വീകരണ കേന്ദ്രങ്ങളിൽ സുൽഫിക്കർ മയൂരി വികാരാധീനനാവുന്നത്.
ഒരുതരത്തിലുമുള്ള വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ലെന്നും തന്റെ ജീവിതം തന്നെ ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് തനിക്ക് കരൾ നൽകാൻ ഒരു ഹൈന്ദവ സഹോദരി മുൻപോട്ട് വന്നതിനാലാണ് താനിന്നും ജനങ്ങൾക്ക് മുന്നിൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിക്കുകയാണെങ്കിൽ ജനതയ്ക്കൊപ്പം ജീവിതം ഉഴിഞ്ഞുവെച്ച് കൂടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരെ കബളിപ്പിച്ചാണ് വീണ്ടും എ കെ ശശീന്ദ്രൻ സ്ഥാനാർത്ഥി ആയത്. എലത്തൂരിലെ ജനങ്ങൾക്ക് ഇനി ആരുടെ മുന്നിലും തലകുനിക്കേണ്ടി വരികയില്ലെന്ന് സുൽഫിക്കർ മയൂരി ഉറപ്പു നൽകി.
യു ഡി എഫ് സ്ഥാനാർത്ഥികളെന്ന് അവകാശപ്പെട്ട് മൂന്നു പേരായിരുന്നു എലത്തൂരിൽ മത്സരരംഗത്ത് ഉറച്ചു നിന്നത്. യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ മാണി സി കാപ്പന്റെ എൻ സി കെയുടെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി, പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ മത്സര രംഗത്തേക്കിറക്കിയ കോൺഗ്രസ് നേതാവ് യു വി ദിനേശ് മണി, ഭരതീയ നാഷണൽ ജനതാദളിന്റെ സെനിൻ റാഷി എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇതിനിടയിലാണ് എം കെ രാഘവന്റെ നേതൃത്വത്തിൽ എൻ സികെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്.
എം കെ രാഘവൻ നേരത്തെ തന്നെ എലത്തൂർ സീറ്റ് തനിക്ക് താത്പര്യമുള്ള ഒരു നേതാവിന് നൽകാൻ നീക്കം തുടങ്ങിയിരുന്നു. എന്നാൽ ഇതിനിടയിലാണ് സീറ്റ് മാണി സി കാപ്പന്റെ പാർട്ടിയായ എൻ സി കെയ്ക്ക് വിട്ടു നൽകിയത്. ഇതിന് പകരമായി ചില കാര്യങ്ങൾ എം കെ രാഘവൻ ആവശ്യപ്പെട്ടെങ്കിലും അത് നടക്കാതെ വന്നതോടെയാണ് രാഘവൻ പ്രവർത്തകരെ ഇളക്കിവിട്ട് മണ്ഡലത്തിൽ ഇത്തരമൊരു നീക്കം നടത്തുകയും ദിനേശ് മണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തത്. ഇതോടെ യു ഡി എഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി രാഘവനെതിരെ രംഗത്തുവന്നു.
രാഘവന് എന്തിനാണ് വൈരാഗ്യം എന്നറിയില്ലെന്നായിരുന്നു സുൽഫിക്കറുടെ പ്രതികരണം. എല്ലാ സീറ്റുകളിലും കോൺഗ്രസിന് മത്സരിക്കാനാവില്ല. മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണം. എം കെ രാഘവനും പുറത്തു നിന്നും കോഴിക്കോട്ടെത്തി മത്സരിച്ച ആളാണ്. അദ്ദേഹവും വരത്തനാണെന്നും സുൽഫിക്കർ വ്യക്തമാക്കി. എതിർപ്പുകൾ ഒടുവിൽ സംഘർഷത്തിലേക്കും കയ്യാങ്കളിയിലേക്കും വരെയെത്തി. ഒടുവിൽ ഒരു സുപ്രഭാതത്തിൽ പ്രശ്നങ്ങൾ അവസാനിപ്പിച്ച് നേതാക്കൾ കൈകൊടുത്തു. ദിനേശ് മണിയും ഭാരതീയ നാഷണൽ ജനതാദളിന്റെ സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചു. ഇപ്പോൾ രാഘവൻ സുൽഫിക്കർ മയൂരിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി മുന്നോട്ടു പോവുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍