Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന വിധി പുനപരിശോധിക്കണം; സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിന് ഘടകം; സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനു മുന്നിൽ നിലപാട് വ്യക്തമാക്കി കേരളം

സംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന വിധി പുനപരിശോധിക്കണം; സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിന് ഘടകം; സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനു മുന്നിൽ നിലപാട് വ്യക്തമാക്കി കേരളം

ന്യൂസ് ഡെസ്‌ക്‌


ന്യൂഡൽഹി: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പതു ശതമാനത്തിൽ കൂടരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതിയിൽ കേരളം. മറാത്താ സംവരണ കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആണ് കേരളം നിലപാട് വ്യക്തമാക്കിയത്.

നിലവിൽ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാണ്. സംവരണ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ആകണമെന്നും കേരളം സുപ്രീം കോടതിയിൽ വാദിച്ചു.

സുപ്രീം കോടതി ഭരണഘടന ബെഞ്ച് 1992-ൽ ഇന്ദിര സാഹ്നി കേസിൽ വിധി പ്രസ്താവിച്ചപ്പോൾ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിനായി പരിഗണിച്ചിരുന്ന ഘടകം. എന്നാൽ ആ വിധി വന്ന ശേഷം കാലം മാറി. സാമ്പത്തിക പിന്നാക്കാവസ്ഥയും നിലവിൽ സംവരണത്തിനായുള്ള ഘടകമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

ഇന്ദിര സാഹ്നി കേസിൽ വ്യക്തമാക്കിയ അമ്പതു ശതമാനത്തിൽ ഉൾപ്പെടുന്നതല്ല സാമ്പത്തിക പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട സംവരണമെന്നും കേരളം ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കാൻ ഉയർന്ന ബെഞ്ചിന് വിടണമെന്നും കേരളം ആവശ്യപ്പെട്ടു.

സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 102-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളെയും കേരളം ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എതിർത്തു. ഉദ്യോഗസ്ഥ തലത്തിൽ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിർമ്മാണ സഭകൾക്കും ജനപ്രതിനിധികൾക്കുമാണ് സംവരണം നിശ്ചയിക്കാനുള്ള അധികാരമെന്നും കേരളം കോടതിയിൽ വാദിച്ചു.

സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശും ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേരളത്തിന് വേണ്ടി ഹാജരായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP