Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കാമുകൻ; തർക്കത്തിനിടെ അരുണിനെ കൊലപ്പെടുത്തി ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ട ശ്രീജു അറസ്റ്റിലായത് ആനാട് നിന്നും; പൊലീസിന് മുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് കാമുകി അഞ്ജുവിനെ രക്ഷപെടുത്താൻ ശ്രമം; പ്രതികളെ കോടതിയിൽ ഹാജരാക്കും; അവിഹിത ബന്ധം അരുംകൊലയിലെത്തിയ ഞെട്ടലിൽ നാട്ടുകാർ

വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കാമുകൻ; തർക്കത്തിനിടെ അരുണിനെ കൊലപ്പെടുത്തി ബൈക്ക് ഉപേക്ഷിച്ചു രക്ഷപെട്ട ശ്രീജു അറസ്റ്റിലായത് ആനാട് നിന്നും; പൊലീസിന് മുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് കാമുകി അഞ്ജുവിനെ രക്ഷപെടുത്താൻ ശ്രമം; പ്രതികളെ കോടതിയിൽ ഹാജരാക്കും; അവിഹിത ബന്ധം അരുംകൊലയിലെത്തിയ ഞെട്ടലിൽ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആര്യനാട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭാര്യയെയും കാമുകനെയും മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. ആനാട് സ്വദേശി അരുണിനെ(36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകൻ ശ്രീജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം വരും ദിവസങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും. അരുണിന്റെ ഭാര്യ അഞ്ജുവിന് ശ്രീജുവുമായുണ്ടായ അവിഹിത ബന്ധമാണ് അരുംകൊലയിലേക്ക് നയിച്ചത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണകൊലപാതകം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള പ്രണയമാണ് അരുണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തുക്കൾ വഴിയാണ് ശ്രീജുവും അഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അരുണിന് വിവരം ലഭിച്ചത്. അരുണില്ലാത്ത സമയങ്ങളിൽ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്പതിമാർക്കിടയിൽ തർക്കവുമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുൺ ആഴ്ചയിലൊരിക്കലാണ് വീട്ടിൽ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുൺ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു. പരിസരവാസികൾ ചേർന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൃത്യം നടത്തിയ ശേഷം ശ്രീജു താൻ വന്ന ബൈക്കും മറ്റും ഉപേക്ഷിച്ചാണ് അഞ്ജുവിന്റെ വീട്ടിൽനിന്നു രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ആനാട് നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ജുവിനെ വീട്ടിൽനിന്ന് തന്നെ പിടികൂടുകയുമായിരുന്നു. അരുൺ-അഞ്ജു ദമ്പതിമാർക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്. അച്ഛൻ കൊല്ലപ്പെടുകയും അമ്മ അറസ്റ്റിലാകുകയും ചെയ്തതോടെ അനാഥയായ അവസ്ഥയിലാണ് ഒമ്പതു വയസുള്ള കുട്ടി.

അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. കാമുകനിൽ നിന്ന് ഭാര്യ അകറ്റാൻ വീട്ടിന് അടുത്ത് നിന്ന് അഞ്ജുവിനെ മാറ്റി താമസിപ്പിച്ചത് അരുണായിരുന്നു. ഈ മാറി താമസവും പ്രശ്നങ്ങൾ തീർത്തില്ല. അവിഹിതത്തിലെ പകയാണ് കൊലപാതകത്തിന് കാരണം. അരുണും അഞ്ജുവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അരുണിന്റെ ആത്മസുഹൃത്തായിരുന്നു ശ്രീജുവും. ഇരുവരും ആനാട്ടെ കളിക്കൂട്ടുകാർ. അഞ്ജുവും ശ്രീജുവും തമ്മിലെ അടുപ്പം ഞെട്ടലോടെയാണ് അരുൺ തിരിച്ചറിഞ്ഞത്. അതീവ രഹസ്യമായി തുടങ്ങിയ അടുപ്പം അരുൺ മനസ്സിലാക്കി. പക്ഷേ പിന്മാറാൻ ശ്രീജു തയ്യാറായില്ല. ഇതോടെയാണ് ആനാട്ടു നിന്നും അഞ്ജുവിനെ കുഞ്ഞമ്മയുടെ വീട്ടിലേക്ക് മാറ്റിയത്.

ആര്യനാട് ഉഴമലയ്ക്കൽ കുളപ്പടയ്ക്ക് അടുത്ത് വാലിക്കോണത്താണ് കുഞ്ഞമ്മയുടെ താമസം. ഇവിടെ കുഞ്ഞമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് കാരണമാണ് അഞ്ജു ഇങ്ങോട്ടേക്ക് വരുന്നത്. ഇവിടെ അരുണും വരുമായിരുന്നു. എന്നാൽ എല്ലാ ദിവസം വരാറുമില്ല. ഇവിടേയ്ക്കും ശ്രീജു എത്തിയിരുന്നു. സ്ഥിരമായി അഞ്ജുവും ശ്രീജുവും ബൈക്കിൽ കറങ്ങുകയും ചെയ്തു. ഇതെല്ലാം നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. അഞ്ജുവും മറ്റൊരാളുമായുള്ള കറക്കം അരുണിനോടും ചില നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് കൈയോടെ കള്ളം പിടിക്കാൻ അരുൺ തീരുമാനിച്ചത്. അരുണിന്റെ വീട്ടിന് അടുത്തുള്ള ശ്രീജുവിനെ നിരീക്ഷിച്ചു.

ഇന്നലെ ശ്രീജു അനാട് ഉണ്ടായിരുന്നില്ല. ഇതോടെ അര്യാനാട്ട് എത്തിയോ എന്ന സംശയം അരുണിനുണ്ടായി. സത്യം കണ്ടെത്താൻ കുഞ്ഞമ്മയുടെ വീട്ടിലെത്തി. വീടിന് പുറത്ത് അരുണിന്റെ ബൈക്ക് കണ്ടു. ഇരച്ചു വീട്ടിനുള്ളിൽ അരുൺ കയറി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് പൊലീസിന് വ്യക്തത വന്നിട്ടില്ല. അരുണിനെ കുത്തിയത് താനാണെന്ന് ശ്രീജു പറയുന്നു. പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു കൊലപാതകം എന്ന് പ്രദേശവാസികൾ പറയുന്നത്, ഭാര്യ അഞ്ജുവിനെയും കാമുകൻ ശ്രീജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജുവും കാമുകൻ ശ്രീജുവും ഒന്നിച്ച് ജീവിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അരുൺ ഈ ബന്ധം എതിർത്തിരുന്നു. അന്നുമുതൽ തന്നെ ഇവർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് സംശയവും പൊലീസിന് മുന്നിൽ ബന്ധുക്കൾ വയ്ക്കുന്നു. ഇതേക്കുറിച്ച് വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP