എല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പരിചയം ഇല്ലാത്തവർക്ക് പോലും ഞാനും ഇദ്ദേഹത്തെ അറിയുമല്ലോ എന്നൊരു തോന്നൽ . സത്യത്തിൽ അതായിരുന്നുയുകെ മലയാളികൾ സ്നേഹത്തോടെ ഹരിയേട്ടൻ എന്ന് വിളിക്കുന്ന മനുഷ്യൻ . ജീവിതം തന്നെ കഥ പോലെ തോന്നിപ്പിക്കുന്ന ഒരാൾ . ഏതു പ്രതിസന്ധിയിലും ഉത്തരം തേടി ഒരു പരിചയവും ഇല്ലാത്തവർക്കും വിളിക്കാവുന്ന ഒരു മനുഷ്യൻ . അധ്വാനിച്ചു പണം ഉണ്ടാക്കിയാലും മുഖത്തെ പുഞ്ചിരിയും മനസിലെ നന്മയും കൈമോശം കളയരുത് എന്ന് ജീവിതത്തിലൂടെ പഠിപ്പിച്ച വെക്തി . സഹായം തേടി എത്തുന്നവർക്ക് നിരാശയോടെ മടങ്ങേണ്ടി വരാത്ത അനുഭവം . അനേകരുടെ ജീവിതത്തിൽ ആശ്രയമായ വെക്തിത്വം . സാധാരണക്കാർക്കും സർക്കാരുകൾക്കും ഇടയിൽ പാലമായി നിന്ന മനുഷ്യസ്നേഹി . വെറും കയ്യോടെ എത്തി സ്വന്തം അധ്വാനം കൈമുതലാക്കി വലിയൊരു സമ്പത്തു സ്വന്തമാക്കുകയും അതുവഴി അനേകർക്ക് ജീവിത വഴി തെളിയിക്കുകയും ചെയ്ത സംരംഭകൻ . സമകാലിക ലോകത്തെ ഏറ്റവും വലിയ ഗുരുവായൂരപ്പ ഭക്തൻ . സർവോപരി ഏവരുടെയും പ്രിയ സുഹൃത്ത്. ലണ്ടനിൽ ഇന്ന് പുലർച്ചെ ജീവിത യാത്ര അവസാനിപ്പിച്ച തെക്കുമുറി ഹരിദാസിനെ ഓർത്തെടുക്കുമ്പോൾ ഇത്തരത്തിലാണ് ഓർമ്മ വരുന്നത് . ഒരു പക്ഷെ അദ്ദേഹം ആരായിരുന്നു എന്ന് ചിന്തിക്കേണ്ടി വരുന്ന ജീവിതത്തിലെ ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു ദിവസമായ ഇന്ന് അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ ഓർമ്മകൾ പോലും ചികഞ്ഞെടുക്കാൻ മനസ്സനുവദിക്കുന്നില്ല , കാരണം അത്രയും ഹൃദയഭാരത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്.
സർ എന്ന് വിളിക്കുന്നതിനേക്കാൾ ഇഷ്ടം ഹരിയേട്ടാ എന്ന് വിളി
ആദ്യമായി പരിചയപെടുന്നവർ അദ്ദേഹത്തെ സാർ എന്ന് വിളിച്ചാണ് തുടങ്ങുക എങ്കിലും സംഭാഷണം അവസാനിക്കുമ്പോഴേക്കും അവരെല്ലാം ഹരിയേട്ടാ എന്ന് വിളിച്ചേ മടങ്ങൂ. അത്രയ്ക്ക് ശക്തമായിരുന്നു അദ്ദേഹത്തിന്റെ വക്തിപ്രഭാവം . ഈ മനുഷ്യനെ എത്രകാലമായി നമുക്ക് അറിയാവുന്നത് ആണല്ലോ എന്ന തോന്നൽ അഞ്ചു നിമിഷം സംസാരിച്ചാൽ പോലും ആർക്കും തോന്നിപ്പോകും. ഒരാൾ ജീവിച്ചിരിക്കുമ്പോൾ നല്ല വാക്കുകൾ കേൾക്കുക എന്നത് അപൂര്‍വമെങ്കിലും കോവിഡ് മൂലം എംബസി പ്രവർത്തനം താൽക്കാലികമായി നിന്ന് പോയപ്പോഴാണ് ടി ഹരിദാസ് എംബസിയിൽ ഇപ്പോൾ ഇല്ലല്ലോ എന്ന് മിക്ക മലയാളികളും ഓർമ്മിച്ചതു. കാരണം രണ്ടു വര്‍ഷം മുൻപ് അദ്ദേഹം വിരമിച്ചിട്ടും ഒരു ദിവസം പോലും എംബസിയെ ബന്ധപ്പെടാതിരിക്കാൻ കഴിയാത്ത വിധമാണ് അദ്ദേഹത്തെ തേടി സഹായ വിളികൾ എത്തികൊണ്ടിരുന്നത്. ഒടുവിൽ യുകെ മലയാളികൾ തന്നെ മുൻകൈ എടുത്തു അദ്ദേഹത്തെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്ര കേരള സർക്കാരുകളുടെയും ഇന്ത്യൻ എംബസിയുടെയും മുന്നിൽ എത്തിയിരുന്നു. എന്തായാലും ആ ഉത്തരവ് എത്തും മുൻപേ വിധി അതിന്റെ ഉത്തരവ് നടപ്പാക്കുക ആയിരുന്നു.
പ്രതിസന്ധികളിൽ ഏക ആശ്രയം
പണമുണ്ടാക്കി കഴിഞ്ഞാൽ പിന്നെ വന്ന വഴി മറക്കുന്നവർക്കിടയിൽ അപൂർവ മുഖമായിരുന്നു ഹരിയേട്ടൻ. അതിനാൽ തന്നെ സംഘടനകളും കൂട്ടായ്മകളും എല്ലാം ആ പേര് തങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന് പോലും അറിയാതെ പലപ്പോഴും ആ പേര് നേതൃ നിരയിൽ സ്ഥാനം പിടിച്ചിരുന്നു. അനുവാദം പോലും ചോദിക്കാതെ ആ പേര് എഴുതി വയ്ക്കാൻ പ്രിയ സുഹൃത്തുക്കൾക്ക് അദ്ദേഹം എപ്പോഴും സമ്മതം നൽകിയിരുന്നു. ആരെയും ചതിക്കാനോ വഞ്ചിക്കാനോ അവസരം ഒരുക്കിയിട്ടില്ലാത്ത തന്നെയും ആരും ചതിക്കില്ല എന്ന വിശ്വാസമായിരുന്നു അതിനു അദ്ദേഹത്തിനുള്ള ധൈര്യം. സാമൂഹ്യ രംഗത്ത് ഒഐസിസി മുതൽ വിവിധ ഹിന്ദു സംഘടനകൾ വരെ, കലാ സാംസ്കാരിക രംഗത്തു ദക്ഷിണയുകെ മുതൽ യുക്മ വരെ, എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ഏറ്റവും ഒടുവിൽ ലോക് കേരള സഭ വരെ എന്തിലും ഏതിലും ആർക്കും ഒഴിവാക്കാൻ ആകാത്ത ഒരേയൊരു പേരായിരുന്നു ടി ഹരിദാസ്.
രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വിശ്വസിക്കാനാകുന്നില്ലല്ലോ എന്ന സന്ദേശം മാത്രം
ഇന്ന് ഒരു ശപിക്കപ്പെട്ട ദിവസമായിട്ടാണ് മിക്ക യുകെ മലയാളികൾക്കും തോന്നുന്നത് . അത് വ്യക്തമാണ് സോഷ്യൽ മീഡിയയിൽ . വാട്സാപ്പ് , ഫേസ്ബുക് കൂട്ടായ്മകളിൽ രാവിലെ ഉറക്കമുണർന്നു ആദ്യം കണ്ട സന്ദേശം പ്രിയ ഹരിയേട്ടന്റെ മരണ വിവരം ആയതിനാൽ സംഭവം ശരിയാണോ എന്ന് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കളോട് വിളിക്കുകയായിരുന്നു ഓരോരുത്തരും . ഒടുവിൽ കേട്ടത് സത്യം തന്നെയെന്ന് സ്വന്തം കാതുകളെ വിശ്വസിക്കാനാകാതെ നിൽക്കുമ്പോൾ അത് തന്നെ പലരും അനുശോചന കുറിപ്പായി രേഖപ്പെടുത്തി , ''വിശ്വസിക്കാനാകുന്നില്ലല്ലോ ...''. ഇത്രയും അവിശ്വസനീയമായ ഒരു മരണം യുകെ മലയാളികളെ തേടി എത്താനില്ല . കാരണം അദ്ദേഹം എല്ലാവര്ക്കും എന്തെങ്കിലും ഒക്കെ ആയിരുന്നു . പലരും വാക്കുകൾ കിട്ടാതെ ഒന്നും പറയാനാകുന്നില്ലല്ലോ എന്ന ഒറ്റവാക്കിൽ സങ്കടം ഒതുക്കാൻ പ്രയാസപ്പെടുകയാണ് . സ്വന്തം വീട്ടിലെ ഒരംഗം ഇല്ലാതാകുന്ന മനഃപ്രയാസമാണ് മിക്കവർക്കും പങ്കിടാനുള്ളത് . ഇനി നമ്മൾ ആരെ വിളിക്കും എന്ന ഉത്തരമില്ലാത്ത ചോദ്യവും പലരും പങ്കിടുന്നു .
തികഞ്ഞ ഗുരുവായൂരപ്പ ഭക്തൻ , ബാക്കിയാക്കിയത് എക്കാലത്തെയും സ്വപ്നം
ജീവിച്ചിരിക്കുന്നവരിൽ താനായിരിക്കും ഏറ്റവും വലിയ ഗുരുവായൂരപ്പാ ഭക്തൻ എന്ന് പ്രിയപെട്ടവരോട് അദ്ദേഹം തമാശയായി എപ്പോഴും പറയുമായിരുന്നു . ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ വഴിപാട് നൽകുന്നതിൽ മാത്രമല്ല ഏകാദശിക്കും വിഷുവിനും ഒക്കെ തന്റെ സാന്നിധ്യം ഗുരുവായൂരിൽ ക്ഷേത്ര നടയിൽ ഉണ്ടാകണം എന്ന വാശിയും അദ്ദേഹം ഒരു കുട്ടിയെ പോലെ കൂടെ സൂക്ഷിച്ചിരുന്നു. മൂത്ത മകന്റെ വിവാഹം നടത്താൻ ഗുരുവായൂർ ക്ഷേത്ര സന്നിധി തന്നെ തിരഞ്ഞെടുത്തപ്പോൾ യുകെയിലെ ബ്രിട്ടീഷ് സുഹൃത്തുക്കളെ വരെ അങ്ങോട്ട് എത്തിക്കുകയായിരുന്നു അദ്ദേഹം. ഒടുവിൽ കോവിഡ് നിയന്ത്രണം മൂലം ഏറ്റവും ഒടുവിൽ നടന്ന ഏകാദശിക് വിളക്ക് തൊഴാൻ അദ്ദേഹത്തിന് എത്താനായില്ല , അതിന്റെ മനഃപ്രയാസവും കൂടെയുണ്ടായിരുന്നു. സാഹചര്യം ഭഗവാന് അറിയാമല്ലോ എന്ന ആശ്വാസമാണ് ഇതേപ്പറ്റി പറയുമ്പോൾ കൂട്ടിച്ചേർക്കാനുണ്ടായിരുന്നത്. ഗുരുവായൂരപ്പ ഭക്തി കലശലായപ്പോൾ യുകെയിൽ ഒരു ഗുരുവായൂർ മോഡൽ ക്ഷേത്രം എന്നതും അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നു. യുകെയിലെ മുഴുവൻ ഹിന്ദു സമൂഹത്തിനും സ്വന്തം ക്ഷേത്രം എന്ന ഇഷ്ടത്തോടെ കടന്നു വരാൻ കഴിയുന്ന ആരധനാലയം എന്ന നിലയിൽ വലിയൊരു സ്വപ്ന പദ്ധതി ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. അതിനാവശ്യമായ വലിയ തോതിൽ ഉള്ള ധനസമാഹരണം കണ്ടെത്താനും ഉള്ള ശ്രമത്തിലായിരുന്നു അവസാന നാളുകളിൽ . ഈ പദ്ധതിക്കായി പലയിടത്തും സ്ഥലം ഒക്കെ കണ്ടെത്തി പ്രൊജക്ക്ട് പ്ലാൻ വരെ തയാറായ ഘട്ടമായിരുന്നു . ഇനി ആ പദ്ധതി നടന്നാൽ തന്നെ , ഹരിയേട്ടന്റെ വിയോഗം മൂലം അതിനു അനവധി വര്‍ഷങ്ങളുടെ കാലതാമസം വന്നുചേരും എന്നുറപ്പാണ്. കാരണം അദ്ദേഹത്തോളം ആഗ്രഹം ആ പദ്ധതിയോടു മറ്റാർക്കും ഉണ്ടാകാനിടയില്ല എന്നത് തന്നെ .
ഒരാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ എത്തിയിട്ട് എങ്കിലും ആരും തന്നെ ആ വിവരം അറിഞ്ഞില്ല എന്നതാണ് സത്യം. സഹോദരങ്ങളും ഉറ്റ ബന്ധുക്കളും അടക്കം വേണ്ടപ്പെട്ട കുടുംബാംഗങ്ങളിൽ മാത്രം ആ വിവരം ഒതുങ്ങുക ആയിരുന്നു . അതിനാൽ തന്നെ മരണ വിവരം തികച്ചും ഉൾക്കിടിലത്തോടെയാണ് യുകെ മലയാളികൾക്ക് മനസ്സിൽ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത് . തീർച്ചയായും ഈ ദിവസം അത്ര നിസാരമായി കടന്നു പോകില്ല , വേദനയും വിങ്ങലുമായി മനസ് നീറുന്ന ഒരു ദിവസത്തിലേക്ക് യുകെ മലയാളികൾക്ക് വേണ്ടി ഈ ദിനം പിറന്നിരിക്കുന്നത് . എന്തോ നഷ്ടമായി എന്നുറപ്പുള്ള ഒരു ദിനം . അതെന്താണ് എന്ന് തിരിച്ചറിയാൻ ചിലപ്പോൾ നാളുകൾ വേണ്ടിവന്നേക്കാം, ഒരു സഹായം ആവശ്യമുള്ള ഘട്ടത്തിൽ ആരെയാണ് ഇനി ആശ്രയിക്കുക എന്ന തിരിച്ചറിവാണ് ഹരിയേട്ടന്റെ മരണം നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍