നാല് വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ; ഓൾറൗണ്ട് മികവുമായി ക്രുണാൽ പാണ്ഡ്യ; അരങ്ങേറ്റക്കാരുടെ മികവിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ഒന്നാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്തത് 66 റൺസിന്; പരമ്പരയിൽ ഇന്ത്യ മുന്നിൽ
സ്പോർട്സ് ഡെസ്ക്
പുണെ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസിന് ഓൾ ഔട്ടായി. അരങ്ങേറ്റ മത്സരത്തിൽ തന്നെ നാലുവിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷാർദൂൽ ഠാക്കൂറും രണ്ട് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും ഒരു വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയും പ്രസിദ്ധിന് മികച്ച പിന്തുണ നൽകി. അർദ്ധ സെഞ്ചുറിക്ക് പുറമെ ഒരു വിക്കറ്റും വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയും അരങ്ങേറ്റം അവിസ്മരണീയമാക്കി. സ്കോർ: ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 317, ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസിന് പുറത്ത്. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
ഓപ്പൺ ശിഖർ ധവാൻ (98), ക്യപ്റ്റൻ വിരാട് കോലി (56), അവസാന ഓവറുകളിൽ തകർത്തടിച്ച കെ.എൽ.രാഹുൽ (43 പന്തിൽ 62*), അരങ്ങേറ്റക്കാരൻ ക്രുണാൽ പാണ്ഡ്യ (31 പന്തിൽ 58*) എന്നിവരുടെ തകർപ്പൻ പ്രകടനാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ ജേസൺ റോയിയും ജോണി ബെയർസ്റ്റോയും ചേർന്ന് നൽകിയത്. ഇന്ത്യൻ ബൗളർമാരെ നന്നായി പ്രഹരിച്ച ഇരുവരും വെറും 14.2 ഓവറിൽ 135 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് റെക്കോഡ് വിജയം സ്വന്തമാക്കുമെന്ന തോന്നലുളവാക്കി. ഇതിനിടെ ബെയർസ്റ്റോ അർധശതകം പൂർത്തിയാക്കി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് അരങ്ങേറ്റതാരം പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് വീഴ്ത്തി. ഈ വിക്കറ്റ് കളിയുടെ ഗതിമാറ്റി.
സ്കോർ 135ൽ നിൽക്കേ 35 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 46 റൺസെടുത്ത റോയിയെ പ്രസിദ്ധ് കൃഷ്ണ സൂര്യകുമാർ യാദവിന്റെ കൈയിലെത്തിച്ചു. പ്രസിദ്ധിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. പിന്നാലെ വന്ന ബെൻ സ്റ്റോക്സിനെ (1) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റെടുത്തു. ഇതോടെ 135 ന് പൂജ്യം എന്ന നിലയിൽ നിന്നും ഇംഗ്ലണ്ട് 137 ന് 2 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസിലൊന്നിച്ച നായകൻ ഒയിൻ മോർഗനും ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ട് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി.
എന്നാൽ 66 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെയും ഏഴ് സിക്സുകളുടെയും സഹായത്തോടെ 94 റൺസെടുത്ത ബെയർസ്റ്റോയെ ശാർദുൽ ഠാക്കൂർ കുൽദീപ് യാദവിന്റെ കൈയിലെത്തിച്ചു. ബെയർസ്റ്റോ പുറത്താവുമ്പോൾ ഇംഗ്ലണ്ട് 22.1 ഓവറിൽ 169 റൺസിന് മൂന്ന് എന്ന നിലയിലായിരുന്നു. പിന്നീട് കളിയിലേക്ക് തിരിച്ചുവരാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തി.
25ാം ഓവറിൽ നായകൻ ഒയിൻ മോർഗനെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലറെയും പുറത്താക്കി ശാർദുൽ ഠാക്കൂർ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.30 പന്തുകളിൽ നിന്നും 22 റൺസെടുത്ത താരത്തെ ശാർദുൽ ഠാക്കൂർ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈയിലെത്തിച്ചു. അതേ ഓവറിലെ നാലാം പന്തിൽ ബട്ലറെ വിക്കറ്റിന് മുന്നിൽ കുടുക്കി ശാർദുൽ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേകി. ഇതോടെ ഇംഗ്ലണ്ട് 24.4 ഓവറിൽ 176 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി. പിന്നീട് ക്രീസിലൊന്നിച്ച മോയിൻ അലിയും സാം ബില്ലിങ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതോടെ ഇംഗ്ലണ്ട് വിജയപ്രതീക്ഷ വീണ്ടെടുത്തു.
ഈ കൂട്ടുകെട്ട് പൊളിച്ച് പ്രസിദ്ധ് തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. സ്കോർ 217-ൽ നിൽക്കെ 18 റൺസെടുത്ത ബില്ലിങ്സിനെ പ്രസിദ്ധ്, കോലിയുടെ കൈയിലെത്തിച്ചു. തൊട്ടുപിന്നാലെ സ്കോർ 237ൽ നിൽക്കേ അപകടകാരിയായ മോയിൻ അലിയുടെ വിക്കറ്റ് ഭുവനേശ്വർ കുമാർ നേടി. 37 പന്തുകളിൽ നിന്നും 30 റൺസെടുത്ത അലിയെ ഭുവനേശ്വർ രാഹുലിന്റെ കൈയിലെത്തിച്ചു. തൊട്ടുപിന്നാലെ 12 റൺസെടുത്ത സാം കറന്റെ വിക്കറ്റ് വീഴ്ത്തി ക്രുനാൽ പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു.
സാം കറന് പകരം ക്രീസിലെത്തിയ ആദിൽ റഷീദിനും പിടിച്ചുനിൽക്കാനായില്ല. ഭുവനേശ്വറിന് വിക്കറ്റ് സമ്മാനിച്ച് പൂജ്യനായി റഷീദ് മടങ്ങി. അവസാന വിക്കറ്റിൽ ഒത്തുചേർന്ന ടോം കറനും മാർക്ക് വുഡും ചേർന്ന് ഇംഗ്ലണ്ട് സ്കോർ 250 കടത്തി. എന്നാൽ 11 റൺസെടുത്ത ടോം കറനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ മത്സരത്തിലെ നാലാം വിക്കറ്റ് നേടി. 8.1 ഓവറിൽ 54 റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.
ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് പ്രസിദ്ധ് സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തുന്നത്. ശാർദുൽ ഠാക്കൂർ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ രണ്ട് വിക്കറ്റെടുത്തു. ക്രുനാൽ ഒരു വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യയ്ക്കായി ധവാൻ 98 റൺസും കോലി 56 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച രാഹുൽ 62 റൺസെടുത്തും ക്രുനാൽ 57 റൺസ് നേടിയും പുറത്താവാതെ നിന്നു.
ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഒയിൻ മോർഗൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശർമയും ശിഖർ ധവാനുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. കരുതലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പതിനഞ്ച് ഓവറിൽ 64 റൺസാണ് രോഹിതും ധവാനും ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. എന്നാൽ ഇന്ത്യയ്ക്ക് പതിനാറാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ രോഹിത് ശർമയെ നഷ്ടമായി. 42 പന്തിൽ നിന്ന് 28 റൺസെടുത്ത രോഹിത് സ്റ്റോക്സിന്റെ പന്തിൽ ബട്ലർ പിടിച്ചു പുറത്തായി. രോഹിത് മടങ്ങിയതിനുശേഷം വിരാട് കോലി ക്രീസിലെത്തി.
ധവാനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത കോലി ഇന്ത്യൻ സ്കോർ ചലിപ്പിച്ചു. അതിനിടെ ശിഖർ ധവാൻ അർധസെഞ്ചുറി കുറിച്ചു. റാഷിദിനെ ഒന്നാന്തരമൊരു സിക്സർ പായിച്ചാണ് ധവാൻ അർധസെഞ്ചുറി ആഘോഷിച്ചത്. ശിഖർ ധവാന് പിന്നാലെ കോലിയും അർധശതകം നേടിയിരുന്നു. 50 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്. കോലിയുടെ ഏകദിന കരിയറിലെ 61-ാം അർധശതകമാണിത്. ധവാനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കോലി ഇന്ത്യൻ സ്കോർ 150 കടത്തി. ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയർത്തി.
അർധസെഞ്ചുറി നേടിയതിനുപിന്നാലെ കോലി പുറത്തായി. 60 പന്തുകളിൽ നിന്നും 56 റൺസെടുത്ത താരത്തെ മാർക്ക് വുഡ് മോയിൻ അലിയുടെ കൈകളിലെത്തിച്ചു. 60 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് കോലി അർധസെഞ്ചുറി നേടിയത്. കോലി പുറത്താവുമ്പോൾ 32.1 ഓവറിൽ 169 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. പക്ഷേ പിന്നീട് ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് വേണ്ട വിധത്തിൽ തിളങ്ങാനായില്ല. ഒരറ്റത്ത് ധവാൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ മറുവശത്ത് ബാറ്റ്സ്മാന്മാർ പതറി. കോലിക്ക് പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ ആറുറൺസ് മാത്രമെടുത്ത് പുറത്തായി. മാർക്ക് വുഡാണ് താരത്തെ പുറത്താക്കിയത്.
95 റൺസിലെത്തിയ ധവാൻ പിന്നീട് പതറുന്ന കാഴ്ചയാണ് കണ്ടത്. റൺസ് കണ്ടെത്താൻ താരം ഏറെ വിഷമിച്ചു. ഒടുവിൽ 98 റൺസെടുത്ത ധവാൻ പുറത്തായി. 106 പന്തുകളിൽ നിന്നും 11 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെയാണ് താരം 98 റൺസ് നേടിയത്. പക്ഷേ അർഹിച്ച സെഞ്ചുറി ധവാന് നഷ്ടമായി. ബെൻസ്റ്റോക്സിന്റെ പന്ത് ആക്രമിക്കാൻ ശ്രമിച്ച ധവാന്റെ ഷോട്ട് മോർഗൻ കൈയിലൊതുക്കി. ധവാൻ പുറത്താകുമ്പോൾ 38.1 ഓവറിൽ 197 ന് നാല് എന്ന നിലയായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഒരു റൺസ് മാത്രമെടുത്ത പാണ്ഡ്യയെ സ്റ്റോക്സ് ജോണി ബെയർസ്റ്റോയുടെ കൈയിലെത്തിച്ചു.
പിന്നീട് ഒത്തുചേർന്ന അരങ്ങേറ്റതാരം ക്രുനാൽ പാണ്ഡ്യയും കെ.എൽ രാഹുലും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 45 ഓവറിൽ 250 കടത്തി. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് രാഹുലും ക്രുനാലും കാഴ്ചവെച്ചത്. അരങ്ങേറ്റ മത്സരം തന്നെ ക്രുനാൽ ഗംഭീരമാക്കി. തകർപ്പൻ ഷോട്ടുകൾ പുറത്തെടുത്ത് ക്രുനാൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടാനും താരത്തിന് സാധിച്ചു. വെറും 26 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെയാണ് ക്രുനാൽ കന്നി അർധശതകം പൂർത്തിയാക്കിയത്. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ അതിവേഗം അർധശതകം പൂർത്തിയാക്കുന്ന താരം എന്ന റെക്കോഡ് ക്രുനാൽ ഇന്ന് സ്വന്തമാക്കി.
ക്രുനാലിന് പിന്നാലെ രാഹുലും അർധശതകം കുറിച്ചു. ട്വന്റി 20 പരമ്പരയിൽ നിറം മങ്ങിയ രാഹുൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തുകളിൽ നിന്നും മൂന്ന് ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും സഹായത്തോടെയാണ് താരം അർധസെഞ്ചുറി നേടിയത്. കരിയറിലെ ഒൻപതാം അർധസെഞ്ചുറിയാണ് രാഹുൽ ഇന്ന് നേടിയത്. ക്രുനാലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി ടീം സ്കോർ 300 കടത്താനും രാഹുലിന് സാധിച്ചു.
43 പന്തുകളിൽ നിന്നും നാല് വീതം ബൗണ്ടറികളും സിക്സുകളും പായിച്ച് 62 റൺസെടുത്ത് രാഹുലും 31 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളും രണ്ട് സിക്സുകളും പറത്തി 58 റൺസെടുത്ത് ക്രുനാലും പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് വുഡ് രണ്ട് വിക്കറ്റുകൾ നേടി.
Stories you may Like
- ഐസിസി റാങ്കിംഗിൽ മൂന്ന് ഫോർമാറ്റിലും ഒന്നാമത് ഇന്ത്യ, ദ്രാവിഡിന് അഭിമാനിക്കാം
- സാഫ് കപ്പിൽ പാക്കിസ്ഥാനെ ഗോൾമഴയിൽ മുക്കി ഇന്ത്യ
- 'ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുന്നു': രാഷ്ട്രപതി
- അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി
- ഇത് രാജ്യത്തിന്റെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടം; രാഹുൽ ഗാന്ധി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്