അരേ ബാലാ.. കിതാബ് നഹിം മിലേയാ.....; പിന്നെ ചെവിക്ക് പിടിച്ച് കിഴുക്കലും... സ്നേഹത്തോടെ തോളിൽ തല്ലും! കൂട്ടുകാരനോട് പ്രധാനമന്ത്രി കാണിച്ച സ്നേഹലാളനം ഏവരേയും ഞെട്ടിച്ചു; ബാലശങ്കറും മോദിയും തമ്മിലെ ആത്മബന്ധത്തിൽ ചർച്ച തുടരുന്നു; ചെങ്ങന്നൂരിലെ സീറ്റ് നിഷേധം വൈറലാക്കിയ വീഡിയോയ്ക്ക് പിന്നിലെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആരാണ് ബാലശങ്കർ? ആർഎസ്എസ് അല്ലെന്ന് പോലും പറഞ്ഞവരുണ്ട്. പ്രധാനമന്ത്രി മോദിയുമായി അടുപ്പമുണ്ടെങ്കിൽ ചെങ്ങന്നൂരിലെ സീറ്റ് നിഷേധിക്കാൻ കഴിയുമോ എന്ന് കേരളത്തിലെ ബിജെപി നേതൃത്വവും ചോദിച്ചു. എന്നാൽ ഇതിന് മറുപടിയായി ബാലശങ്കറിന്റെ അനുകൂലികൾ പഴയ ആ വീഡിയോ പ്രചരിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ. മോദിയുടെ ആരും കാണാത്ത മുഖമാണ് കൂട്ടുകാരന് മുന്നിൽ തെളിയുന്നത്. രണ്ട് കൊല്ലമുമ്പത്തെ ആ സംഭവം വീണ്ടും ചർച്ചയാക്കുന്നത് ടിപിആർ ചെങ്ങന്നൂർ എന്ന ഫെയ്സ് ബുക്ക് പ്രൊഫൈലാണ്.
അകമേ ഒളിപ്പിച്ച ആത്മബന്ധം . കളിക്കൂട്ടുകാരെ കയ്യരികെ കിട്ടുമ്പോൾ ആത്മസൗഹൃദം പങ്കിടുന്നത് എങ്ങനെയെന്നു മുൻകൂട്ടി പറയാനാവില്ല. കണ്ടമാത്രയിൽ ചെവിക്കുപിടിച്ചു 'കിഴുക്കി' പിന്നെ ഒരടി. അടികൊടുത്ത സംതൃപ്തി. സ്നേഹം പങ്കിട്ട ആത്മനിർവൃതി ആ മുഖത്തുവ്യക്തം. പരിഭവം പ്രകടിപ്പിക്കുവാൻ ഒരു കാരണവും കിട്ടി. തന്നെക്കുറിച്ച് തന്റെ ആത്മസുഹൃത്ത് പുസ്തകമെഴുതി പ്രസാധനവും കഴിഞ്ഞു മാസങ്ങൾ പിന്നീട്ടീട്ടും തനിക്കൊരു പുസ്തകം തന്നില്ല. അതിനുശേഷം മുഖാമുഖം കണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയപ്പെട്ട 'ബാല' യെ വെറുതെ വിട്ടില്ല. അതേ, ഇതേ ബാലശങ്കറിനെക്കുറിച്ച് ഈയിടെ കേരളത്തിൽ ചില അഴകിയ രാവണന്മാർ പറയുന്നത് കേട്ടു ' അങ്ങനെ അടുപ്പമുണ്ടായിരുന്നെങ്കിൽ.......' ഇന്നലെ അരങ്ങത്തെത്തിയ അഴകിയരാവണന്മാർ അറിയുക.... ഇങ്ങനെയുള്ള അടുപ്പമാണ് ഡോ.ആർ.ബാലശങ്കറിനുള്ളത്. ആത്മബന്ധം. അത് എന്തെങ്കിലും 'ചോദിച്ചു വാങ്ങാനോ, വാങ്ങിക്കൂട്ടാനോ ഉള്ളതല്ല' -എന്നും ഫേസ്ബുക്കിൽ ടി.പി.ആർ എഴുതുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമർശവുമായി ആർഎസ്എസ്. സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ രംഗത്ത് വന്നിരുന്നു. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ഡീൽ എന്നും ബാലശങ്കർ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാണ് ബാലശങ്കർ എന്ന സംശവുമായി ബിജെപി ഔദ്യോഗിക നേതൃത്വം രംഗത്ത് വന്നത്. ബാലശങ്കർ ആർ എസ് എസുകാരനല്ലെന്ന് പോലും ആർ എസ് എസിന്റെ മുൻ കാര്യവാഹ് ഗോപാലൻകുട്ടി പറഞ്ഞു. ഇതെല്ലാം വലിയ ചർച്ചകൾക്ക വിധേയമായി.
ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ രണ്ടു കൊല്ലം മുമ്പുള്ള ആ രസകരമായ വീഡിയോ എത്തുന്നത്. ഒരു പൊതുപരിപാടിക്ക് എത്തിയതായിരുന്നു മോദി. സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ തന്റെ സുഹൃത്തിനെ ദൂരെ നിന്ന് പ്രധാനമന്ത്രി കണ്ടു. സുരക്ഷാ ഭടന്മാർ ഒരുക്കിയ വഴി മാറി മോദി നടന്നു. കൂട്ടുകാരന്റെ അടുത്ത് എത്തി ബാലാ എന്ന് ഉറക്കെ വിളിച്ചു. ഇതോടെ ചുറ്റും കൂടി നിന്നവർ അത്ഭുതപ്പെട്ടു. പുസ്തകത്തിന്റെ കോപ്പി കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് ചെവിക്ക് പിടിത്തവും ചെറിയ തട്ടും. ബാലശങ്കറുമായുള്ള ആത്മബന്ധം ഇതിൽ നിന്ന് തന്നെ വ്യക്തം.
ബിജെപിയുടെ ദേശീയ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പാർട്ടി ബൗദ്ധിക വിഭാഗം തലവനാണ് ഡോ.ആർ ബാലശങ്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിക്കാൻ സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനവും നടത്തി. ബാലശങ്കർ കേരളത്തിൽ പ്രവർത്തിക്കണമെന്ന താൽപര്യം മോദി ഉൾപ്പെടെ ദേശീയ നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ജന്മനാട്ടിലേക്കു വന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 38,666 വോട്ട് ലഭിച്ചു. ഇത് ഉയർത്താനും ചെങ്ങന്നൂരിൽ ജയിക്കാനും ബാലശങ്കറിന് കരുതുമെന്ന് പൊതു വിലയിരുത്തലുമുണ്ടായി. എന്നാൽ അന്തിമ സ്ഥാനാർത്ഥി ലിസ്റ്റിൽ ബാലശങ്കർ ഉൾപ്പെട്ടില്ല.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആർ ബാലശങ്കറിന്റെ പേര് വെട്ടിയ വിവാദം ഏറെ ചർച്ചായായിരുന്നു. ദേശീയ ജനറൽ സെക്രട്ടറിയാക്കാൻ നൽകിയ നിർദ്ദേശം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ബാലശങ്കറിനെ ബിജെപിയിൽ നിന്നും ആർഎസ്എസ് പിൻവലിക്കുമെന്നും സൂചനയുണ്ടായിരുന്നു. ആർഎസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളുടെ നിർദ്ദേശമാണ് ബിജെപി പുനഃസംഘടനയിൽ പൂർണമായും നിരാകരിക്കപ്പെട്ടത്. പ്രവർത്തനങ്ങളും അടിത്തറയും വിപുലമാക്കാൻ വേണ്ടി ആർഎസ്എസ് നേതൃത്വം ബിജെപിക്ക് വിട്ടു നൽകിയതാണ് ബാലശങ്കറിനെ. ആർഎസ്എസ് വിട്ടു നൽകിയതിനെ തുടർന്ന് ബിജെപിക്ക് ഒപ്പമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ബാലശങ്കറിന്റെ യാത്രകൾ. ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഈ സഹയാത്രികനെയാണ് സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളെ തുടർന്ന് ഭാരവാഹി ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയത്. ഇതു തന്നെയാണ് ഇപ്പോഴും സംഭവിച്ചത്.
ബിജെപിയുടെ സംഘടനാ ഭാരവാഹികളുടെ പട്ടികയിൽ നിന്നും വി.മുരളീധരൻ-ബി.എൽ.സന്തോഷ് ടീം ആണ് ബാലശങ്കറിനെ ഒഴിവാക്കിയത് എന്നാണ് പരിവാറിനുള്ളിൽ നിന്നും ഉയരുന്ന ആരോപണം. പ്രവർത്തനങ്ങൾക്കായി ബിജെപി ആസ്ഥാനത്ത് സ്വന്തമായി മുറി വരെ ദേശീയ ബിജെപി നേതൃത്വം ബാലശങ്കറിനു അനുവദിച്ച് നൽകിയിട്ടുണ്ട്. ബാലശങ്കറിന് ദേശീയ നേതൃത്വം നൽകുന്ന പരിഗണനയുടെ ഭാഗമായാണ് ആസ്ഥാനത്ത് മുറിപോലും വിട്ടു നൽകിയത്. ബാലശങ്കറിനെ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം രൂപപ്പെട്ടത് ആർഎസ്എസ് മൂശയിലാണ്.
ചെങ്ങന്നൂരിൽ എത്തി ബാലശങ്കർ പ്രചരണം തുടങ്ങിയിരുന്നു. എൻ എസ് എസുമായും ക്രൈസ്തവ സഭകളുമായി ബാലശങ്കറിന് അടുപ്പവും ഉണ്ടായിരുന്നു. ബാലശങ്കർ പോലെയുള്ള ഒരു നേതാവിന് ഈ രീതിയിലുള്ള അനുഭവം വന്നതിൽ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും അസ്വസ്ഥരാണ്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പത്രാധിപർ, ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, പ്രസിദ്ധീകരണ വിഭാഗം സഹ കൺവീനർ എന്നീ പദവികൾ ബാലശങ്കർ വഹിച്ചിട്ടുണ്ട്. പതിനൊന്നു വർഷമാണ് ഓർഗനൈസർ പത്രാധിപരായി ബാലശങ്കർ തുടർന്നത്. ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായും ബാലശങ്കർ പരിഗണിക്കപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ യ ക്രിയേറ്റീവ് ഡിസ്റപ്റ്റർ എന്ന പുസ്തകം ശ്രദ്ധേയവുമായിരുന്നു. എട്ടു ഭാഷകളിലേക്കാണ് ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടത്. ബെസ്റ്റ് സെല്ലർ ആയിരുന്ന പുസ്തകം കൂടിയാണിത്. എൻഡിടിവി, ഔട്ട്ലുക്ക്, ഡിഎൻഎ എന്നീ മാധ്യമങ്ങളിൽ ബാലശങ്കർ ചെയ്യുന്ന കോളങ്ങളും ശ്രദ്ധേയമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍